പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു മനുഷ്യൻ: ബഷീർ

Fyugp First Semester Major Malayalam   Kannur University  ഒരു മനുഷ്യൻ: വൈക്കം മുഹമ്മദ് ബഷീർ ഒരു കഥകൊണ്ടു മാത്രം എഴുത്തുകാരന് അനശ്വരനാകാനാകുമോ? ആകുമെന്ന് വൈക്കം മുഹമ്മദു ബഷീർ തെളിയിക്കുന്നു. അദ്ദേഹം എഴുതിയ ഓരോ കഥയും തൻ്റേതായ ശൈലി, ഭാഷ, മാനവികസന്ദേശം എന്നിവയാൽ എല്ലായ്പ്പോഴും പ്രസക്തമാണ്. മറ്റെഴുത്തുകാരിൽ നിന്നും തീർത്തും വേറിട്ട ജീവിതശൈലിയാണ് അദ്ദേഹത്തിൻ്റേത്. സഞ്ചാരിയായി, സ്വതന്ത്രാന്വേഷകനായി, കച്ചവടക്കാരനും മാജിക്കുകാരനും ഫയൽവാനുമായി പലവിധക്കാരനായി. രാജ്യമാകെയും ചില സന്ദർഭങ്ങളിൽ പുറം ലോകത്തും ചുറ്റിസഞ്ചരിച്ചു. ജീവിതത്തിൻ്റെ വൈവിദ്ധ്യങ്ങൾ അറിഞ്ഞു. ദാരിദ്ര്യവും ദുഃഖവും എല്ലായിടത്തും ഒരുപോലെയെന്നറിഞ്ഞു. തൊഴിലില്ലായ്മ സാമൂഹിക അസമത്വത്തെ വർദ്ധിപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു.  വർഗ്ഗീയചേരിതിരിവുകൾ മാനവികബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുന്നു. വിശന്നും ഉഴന്നും തൊഴിലില്ലാതെയും തുണയില്ലാതെയും വിഷമിച്ച ബഷീറിൻ്റെ ഒരു കാലഘട്ടത്തിലെ നിശ്വാസങ്ങളാണ് മലയാളകഥാലോകത്തിനു ലഭിച്ച വരദാനങ്ങൾ. വളരെ വളരെ അകലെ ഒരു പർവതപ്രാന്തത്തിൽ ക്രൂരന്മാരും കാപട്യക്കാരുമായ ഒരു കൂട്ടം ആൾക്കാർ പാർക്കുന്നിടത്തു കഴി...

ഒരുക്കത്തിൻ്റെ ഒടുവിൽ:കെ. സരസ്വതിയമ്മ

First Semester Major Malayalam  Kannur University. ഒരുക്കത്തിൻ്റെ ഒടുവിൽ :  കെ. സരസ്വതിയമ്മ മലയാള സാഹിത്യത്തിൽ സ്ത്രീവാദത്തിൻ്റെ ശക്തയായ വക്താവായിരുന്ന സരസ്വതിയമ്മ തൻ്റെ നിലപാടുകൾ ഒന്നുകൂടി വ്യക്തമാക്കുന്ന രചനയാണ് 1946 ൽ എഴുതിയ ഒരുക്കത്തിൻ്റെ ഒടുവിൽ. ശാരദ, സുഹൃത്ത് വിമല എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മുഖ്യമായും ഇവരുടെ സംഭാഷണത്തിൽ നിന്നുമാണ് കഥാകൃത്തിൻ്റെ സ്ത്രീവാദസമീപനങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പുരുഷൻ്റെ വഞ്ചനയുടെ കഥയാണ് ഒരുക്കത്തിൻ്റെ ഒടുവിൽ. വിവാഹവാഗ്ദാനം നല്കി വാസന്തിയെ കബളിപ്പിക്കുകയാണ് അയാൾ.  പുരുഷന്മാർക്കു കബളിപ്പിക്കാനുള്ള ഉപകരണമായി സ്ത്രീകൾ മാറുന്നു. ഇങ്ങനെ ഉപകരണമാകേണ്ട ബാദ്ധ്യത സ്ത്രീകൾക്കില്ലെന്നു ഒരുക്കത്തിൻ്റെ ഒടുവിൽ പ്രഖ്യാപിക്കുന്നു. 1946 ലാണ് ഈ കഥ പ്രകാശനം ചെയ്തത്. ശാരദ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് സുഹൃത്തായ വാസന്തി കടന്നുവരുന്നത്. രണ്ടുപേരും സൗഹൃദസംഭാഷണത്തിൽ മുഴുകുന്നു. ആത്മാർത്ഥസുഹൃത്തുക്കാളാണ് രണ്ടുപേരും. അതുമാത്രമല്ല, സ്ത്രീയുടെ അസ്തിത്വം ഉയർത്തിപ്പിടിക്കുന്നതിലും അതിനുവേണ്ടി നിലകൊള്ളുന്നതിലും ശ്രദ്ധാലുക്കളുമാണ്. എന്നാൽ വാസന്...

ഒരു വിവാഹത്തിൻ്റെ അന്ത്യം: മാധവിക്കുട്ടി

Fyugp First Semester Major Malayalam  മാധവിക്കുട്ടി:ഒരു വിവാഹത്തിൻ്റെ അന്ത്യം അദ്ധ്യാപകനായ രാമകൃഷ്ണൻ നായരുടെ ശാരീരികവും മാനസികവുമായ ദൗർബല്യങ്ങളെ വിവരിച്ചു കൊണ്ടാണ് മാധവിക്കുട്ടി ഒരു വിവാഹത്തിൻ്റെ അന്ത്യം എന്ന കഥ ആരംഭിക്കുന്നത്. എന്തൊക്കെയാണ് അയാളുടെ ശാരീരിക പ്രശ്നങ്ങൾ ?ഒന്നാമതയാൾ രോഗിയാണ്. മലമൂത്രനിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്. ക്ഷീണിതനാണ്.  മാനസികദൗർബല്യങ്ങളോ? ഭാര്യ ഒരാവശ്യമായി തോന്നിയിട്ടില്ല. കോമളന്മാരായ ശിഷ്യരോടാണ് അഭിനിവേശം. സ്ത്രീയെന്നു കേൾക്കുമ്പോഴേ ആർത്തവ രക്തവും പ്രസവവും കുഞ്ഞുങ്ങളുടെ വിസർജ്ജ്യവുമൊക്കെ ഓർമ്മ വരും. ഒരു പ്രണയനാടകവും കാവ്യവും മാഷെ കുളിരണിയിച്ചില്ല. അയാൾക്ക് സഹായത്തിന് ഒരു സ്ത്രീ ഒഴിച്ചുകൂടാനാവാത്ത സംഗതിയായി. ആദ്യം നേഴ്സിനെ വാടകക്കെടുക്കാമെന്നു ചിന്തിച്ചു. എന്നാൽ പുരുഷൻ മാത്രം താമസിക്കുന്നിടത്തേക്ക് നേഴ്സിനെ അയക്കാൻ റെഡ്ക്രോസ് തയ്യാറായില്ല. ആവുന്ന കാലത്തു പോലും ഒരു പെണ്ണിനെയും ഉപദ്രവിച്ചിട്ടില്ല. ആവാത്ത കാലത്താണോ ഇനി പെണ്ണുങ്ങളെ കേടുവരുത്താൻ പോണതെന്ന് മാഷ് പിറുപിറുത്തു. അങ്ങനെ നാട്ടുകാരുടെ നിർബന്ധത്തിൽ മാഷ് വിവാഹിതനായി. ജ്യേഷ്ഠത്തിയമ്മയുടെ കുത്തുവാക്കുകളി...

മാരകമൗനം : എസ്. ഗോപാലകൃഷ്ണൻ

 Fyugp AEC Humanities First Semester  മാരകമൗനം കടുവകളുടെ വംശനാശവും ഭാഷകളുടെ മരണവും സമം: എസ്. ഗോപാലകൃഷ്ണൻ എഴുത്തുകാരനും ചിന്തകനുമായ    എസ്. ഗോപാലകൃഷ്ണൻ എഴുതിയ ലേഖനമാണ് മാരകമൗനം. മാരകം എന്നതിന് മരണകാരണമെന്ന് അർത്ഥമേകാം.  കടുവകൾക്കു സംഭവിക്കുന്ന വംശനാശത്തെയും ഭാഷകൾക്കു സംഭവിക്കുന്ന വംശനാശത്തെയും താരതമ്യം ചെയ്തുകൊണ്ട് ചില നിഗമനങ്ങളിലെത്തുകയാണ് അദ്ദേഹം. കടുവകളുടെ വംശം നാശത്തിൻ്റെ വക്കിലാണ്. ഒരു പക്ഷേ, കടുവ എന്ന വാക്ക് മറ്റൊരർത്ഥത്തിൽ മറ്റേതെങ്കിലും ഭാഷയിൽ പ്രയോഗിക്കുന്നുണ്ടാകാം. അതായത്, കടുവ നിലനിന്നില്ലെങ്കിലും വാക്ക് നിലനില്ക്കാം. വംശനാശം വന്ന ഭാഷപോലെ കടുവകളും നിതാന്തവിസ്മൃതിയിലേക്കു പോകാം. കടുവകൾ ബാക്കിയാകാതെ പോയ ഒരു കടുവാസംരക്ഷണ സങ്കേതത്തിൽ, മറ്റൊരിടത്തു നിന്നും കടുവകളെ ഇറക്കുകയാണ്. അതിനായി മഴ വരാൻ കാത്തുനില്ക്കുകയാണ് അധികൃതർ.  കടുവയും ഭാഷയും എന്ന വിഷയത്തിലേക്ക് ലേഖകൻ്റെ ശ്രദ്ധ തിരിച്ചത് ആലം എന്ന വനഗുർജ്ജര വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണ്. ഉത്തരാഞ്ചലിലെ നാഷണൽ പാർക്കിൽ വഴികാട്ടിയായി പ്രവർത്തിച്ചിരുന്നു അയാൾ. ഒരു കടുവയുടെ കാൽപ്പാദം കാണിച്ചു തന്നിട്ട്, കടുവ പിന...

നാടിൻ്റെ തുന്നലും വിട്ടു: കല്പറ്റ നാരായണൻ

 Fyugp AEC First Semester  നാടിൻ്റെ തുന്നലും വിട്ടു തുന്നലിലും കുത്തകകൾ: കല്പറ്റ  നാരായണൻ കവിയും സാമൂഹിക സാംസ്കാരിക വിമർശകനും നോവലിസ്റ്റും ഉപന്യാസകാരനുമായ കല്പറ്റ നാരായണൻ മാഷുടെ രസകരമായ ഉപന്യാസമാണ് നാടിൻ്റെ തുന്നലും വിട്ടു. നമ്മുടെ ചുറ്റിലുമുള്ള വിഷയങ്ങളെ സമകാലിക സാമൂഹിക സാമ്പത്തിക സാംസ്കാരിക സാഹചര്യങ്ങളുമായി കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ വിദഗ്ദ്ധനാണ് കല്പറ്റ മാഷ്. രസകരം എന്ന പ്രയോഗം അതിൻ്റെ സാരഗർഭതയെ പരിഗണിക്കാതിരിക്കുന്നില്ല. നമ്മുടെ ജീവിതകഥയിൽ നിന്ന് ഒരു കഥാപാത്രം കൂടി വിരമിക്കുകയാണെന്ന് മാഷ് ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വ്യക്തിത്വത്തെയും അയാളുടെ മാത്രമായ സവിശേഷതകളെയും അടയാളപ്പെടുത്തുകയും ചെയ്തിരുന്ന ഒരു തൊഴിൽ ( തുന്നൽ) വിഭാഗം നഷ്ടമാവുകയാണ്.  നാരായണൻ മാഷിൻ്റെ ശൈലിയിൽ പറഞ്ഞാൽ, ‘നിങ്ങളുടെ അനന്യതയെ ആദരിച്ചിരുന്ന, വ്യക്തിത്വത്തിൻ്റെ വാസ്തുശിൽപ്പിയായിരുന്ന ഒരാൾ’ പിൻവാങ്ങുകയാണ്. അത് തുന്നൽക്കാരനാണ്. മാഷിൻ്റെ സരള സുന്ദരവും ഹൃദ്യവുമായ അവതരണം നോക്കൂ: “ചെറുപ്പത്തിൽ നിങ്ങളെയിട്ട് കുരങ്ങ് കളിപ്പിച്ചിരുന്ന, എല്ലാവരും ശർക്കരയും കദളിപ്പഴവും നല്കി സ്വീകരിച്ചിരുന്നവൻ്റെ തുമ്പിയി...

പൊള്ളുന്ന ഭൂമിക്കായി

 Fyugp AEC Humanities First Semester  പരമ്പരാഗത പ്രകൃതി വിജ്ഞാനം അനിവാര്യം: ഡോ. സി. ആർ. രാജഗോപാലൻ എഴുതിയ ലേഖനമാണ് പൊള്ളുന്ന ഭൂമിക്കായി. നാട്ടറിവുകളും നാട്ടുപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച നാടാണു കേരളം. എന്നാൽ ആ അറിവും ഹരിതാഭയും ഒരുമിച്ച് അപ്രതൃക്ഷമാവുകയാണ്. മൺമറഞ്ഞുകൊണ്ടിരിക്കുന്ന, പൈതൃക ബൗദ്ധികസ്വത്തുക്കളെ തിരിച്ചുപിടിക്കാനും വായനക്കാരുടെ മുന്നിൽ അവയുടെ വിശിഷ്ടതയെത്തിക്കാനുമുള്ള പരിശ്രമത്തിൻ്റെ ഭാഗമാണ് അദ്ദേഹത്തിൻ്റെ ഇടപെടലുകൾ. തനതറിവുകളെ വീണ്ടെടുക്കാനും സമൂഹത്തിൻ്റെ ഭാഗമാക്കാനും തുനിയുകയാണിവിടെ. ഇന്ന് സൂര്യഘാതഭീഷണിയിൽ- വെയിൽ കൊണ്ടുള്ള പൊള്ളൽ എന്നു ലളിതമായി പറയാം- പുറത്തിറങ്ങാൻ മടിക്കുകയാണ് കേരളീയർ. ആശങ്കയുളവാക്കും വിധം കാലാവസ്ഥയുടെ താളം തെറ്റിയിരിക്കുന്നു. ഇതിൻ്റെ കാരണങ്ങളിലേക്ക് ലേഖകൻ കടക്കുന്നു. മുമ്പ് ഏറെ തണലുണ്ടായിരുന്ന നാടാണ് കേരളം. ഭൂമിക്ക് യഥാർത്ഥത്തിൽ വേണ്ടത് തണലാണ്. അത് കടുത്ത സൂര്യപ്രകാശത്തെ പ്രതിരോധിക്കാൻ ഉപകാരപ്പെടുന്നു. കേരളത്തിന് മേഘങ്ങൾ തണലായിരുന്ന ഒരു കാലമുണ്ടായിരുന്നു. മേഘങ്ങൾ നല്കുന്ന സന്ദേശങ്ങൾ കാർഷികരീതിയെ സ്വാധീനിച്ചു. ഇന്ന് വീടുകൾ ചൂളകളാണ്. മേഘത്തണലിയാണ് പ...

മലയാളശൈലി : കുട്ടികൃഷ്ണമാരാര്

 Fyugp AEC Humanities First Semester  ശൈലിയ്ക്ക് സംഭവിക്കുന്ന വൈകല്യങ്ങൾ കുട്ടികൃഷ്ണമാരാര് എന്നറിയപ്പെടുന്ന ഭാഷാവിചക്ഷണൻ്റെ (പ്രഗത്ഭനായ നിരൂപകൻ കൂടിയാണ് മാരാര്. തൻ്റെ കാഴ്ചപ്പാടുകൾ സുവ്യക്തമായി അവതരിപ്പിക്കും.) പ്രശസ്തവും ഭാഷാസ്നേഹികൾ സ്വീകരിച്ചതുമായ കൃതിയാണ് മലയാളശൈലി. സംസ്കൃതത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭാഷയോടുള്ള മാരാരുടെ പ്രതിബദ്ധത ഇതിൽ പ്രകടമാകുന്നു. ഭാവിയിൽ മലയാളത്തിൽ വന്നുചേരാനിരിക്കുന്ന വൈരൂപ്യങ്ങളെയും വൈകൃതങ്ങളെയും സംബന്ധിച്ച ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.  ഭാഷാശുദ്ധിയും ഭാഷാസ്നേഹവുമുള്ള കറകളഞ്ഞ തലമുറയെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അന്യഭാഷകളോടുള്ള അതിപ്രിയതയും മലയാളം കൊള്ളില്ലെന്ന ചിന്താഗതി വളർന്നുവരുന്നതിലും അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നുവെന്ന് മലയാളശൈലി വ്യക്തമാക്കുന്നു. സ്വന്തം മാതൃഭാഷയെ സംബന്ധിച്ച് അതു പോരായെന്ന അപകർഷ ചിന്ത കൊണ്ട് അതിനെ പരിഷ്കരിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ ഇതിൽ പരാമർശിക്കുന്നു. ഒപ്പം, ഭാഷ മെച്ചപ്പെടുത്താനുള്ള പോംവഴികളും ആരായുന്നു. എന്നാൽ ഭാഷയിൽ നൂതനമായി വളർന്നുവരു...

പ്രായോഗികമലയാളം P5,മൊ. 1

Fyugp Minor Malayalam,  First semester Kannur University  പ്രായോഗികമലയാളം ഭാഗം 5 മലയാളത്തിലെ അക്ഷരമാല ഭാഷയുടെ സ്വാഭാവികതയാർന്നതും അടിസ്ഥാനപരവുമായ ഘടകം ശബ്ദമാണെന്ന് അറിയാം.  അക്ഷരവും ലിപിയും വർണ്ണവും ഭാഷയെ സംബന്ധിച്ച് പ്രധാന ഘടകങ്ങളാണ്. പദരചനയ്ക്കുതകുന്ന ഏറ്റവും ചെറിയ ഭാഷണഘടകമാണ് വർണ്ണം. വർണ്ണങ്ങൾ ചേർന്ന് അക്ഷരം ഉണ്ടാകുന്നു. അക്ഷരങ്ങളെ/ വർണ്ണങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളാണ് ലിപികൾ. മലയാള ലിപികൾ അക്ഷരമാലയുടെ ചിഹ്നങ്ങളാണ്, വർണ്ണമാലയുടേതല്ലെന്ന് ഏ. ആർ. രാജരാജവർമ്മ പ്രസ്താവിക്കുന്നു. ഇംഗ്ലീഷിൽ വർണ്ണങ്ങൾക്കാണ് ലിപി. ‘മീ’ എന്ന  അക്ഷരമെഴുതുമ്പോൾ അതിൽ മ്, ഈ എന്നീ രണ്ടു വർണ്ണങ്ങൾ അതിലടങ്ങിയിരിക്കുന്നു. ഇതാണ് അക്ഷരവും വർണവും തമ്മിലുള്ള വ്യത്യാസം.  നാം ഉച്ചരിക്കുന്ന ശബ്ദരൂപേണയുള്ള ഘടകങ്ങളെ രേഖപ്പെടുത്തുന്നതിനുള്ള സങ്കേതമാണ് ലിപി. ഭാഷയ്ക്ക് വാമൊഴി, വരമൊഴി എന്ന രണ്ടു രൂപങ്ങൾ ഉണ്ടല്ലോ. ഇതിൽ വാമൊഴി എവിടെയും രേഖപ്പെടുത്താത്ത ശബ്ദപ്രയോഗമാണെങ്കിൽ, വരമൊഴി ഭാഷയുടെ എഴുത്തു സങ്കേതത്തെ ആശ്രയിക്കുന്നു. എഴുത്തിനെ സംബന്ധിച്ച് പ്രമുഖ നിരൂപകനായ സുകുമാർ അഴീക്കോട് ഇപ്രകാരം പറയുന്നു:...

പ്രായോഗികമലയാളം P4 Module 1

Fyugp Minor Malayalam, First semester Kannur University  പ്രായോഗികമലയാളം ഭാഗം 4 ഭാഷ - കക്ഷ്യകളും ഗോത്രങ്ങളും. ഭാഷാഗോത്രങ്ങൾ ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വരികയും വ്യക്തമായ പൈതൃകബന്ധം പുലർത്തുകയും ചെയ്യുന്ന ഒരുകൂട്ടം ഭാഷകളെയാണ് ഒരു ഭാഷാകുടുംബം അഥവാ ഭാഷാഗോത്രം എന്നു പറയുന്നത്. ലോകത്തിൻ്റെ നാനാഭാഗങ്ങളിലായി ഏഴായിരത്തോളം ഭാഷകൾ നിലവിലുണ്ടെന്നു കരുതുന്നു. ഏകദേശം നാലായിരത്തോളം ഭാഷകൾക്കേ ലിപിയുള്ളൂ. ലിപി, ഉച്ചാരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഭാഷകൾ തമ്മിൽ വലിയ വ്യത്യാസം പ്രകടമാണ്. പ്രകൃതി പ്രത്യയങ്ങൾ, വാക്യഘടന, ശബ്ദങ്ങൾ മുതലായവയുടെ അടിസ്ഥാനത്തിൽ ഭാഷകളെ വിവിധ ഗോത്രങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇരുപതിലേറെ ഭാഷാഗോത്രങ്ങളുണ്ട്. ഓരോ ഭാഷയും ഇതിലേതെങ്കിലും ഒന്നിൽ ഉൾപ്പെട്ടിരിക്കും.  മുഖ്യഗോത്രങ്ങൾ: ഇന്തോ-യൂറോപ്യൻ ഗോത്രമാണ് ഒരു പ്രധാന ഗോത്രം. ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ തുടങ്ങിയ വിദേശഭാഷകളും സംസ്കൃതം, ഹിന്ദി, മറാഠി, ബംഗാളി എന്നിങ്ങനെ പതിനാറിലധികം ഇന്ത്യൻ ഭാഷകളും ഈ ഗോത്രത്തിൽ പെടുന്നു. ഈ ഗോത്രത്തിൽ 12 ശാഖകളും അവയിൽ ഓരോന്നിലും അനേകം ഉപശാഖകളുമുണ്ട്. അതിവിപുലവും അത്യന്തം വികസ...

പ്രായോഗികമലയാളം P-3, Module 1

Fyugp Minor Malayalam,  First semester Kannur University  പ്രായോഗികമലയാളം ഭാഗം 3 ഭാഷോത്പത്തി വാദങ്ങൾ മലയാളഭാഷ ഭാഷ എന്താണെന്ന് മുൻ അദ്ധ്യായത്തിൽ വിശദീകരിച്ചു കഴിഞ്ഞു. ഭാഷയില്ലാതെ സാഹിത്യമില്ലെന്നും, പക്ഷേ സാഹിത്യമില്ലാതെയും ഭാഷയ്ക്ക് നിലനില്പുണ്ടെന്നും മനസ്സിലാക്കി. നമ്മുടെ ഭരണഘടനയിൽ 15 ഭാഷകളാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. അവയിൽ 11 എണ്ണം ഇൻഡോ യൂറോപ്യൻ ഗോത്രത്തിലും 4 എണ്ണം ദ്രാവിഡഗോത്രത്തിലും ഉൾപ്പെടുന്നു. ഭരണഘടനയിൽ പരിഗണിക്കപ്പെട്ട തെലുങ്ക്, തമിഴ്, കന്നടം, മലയാളം എന്നീ 4 ദക്ഷിണേന്ത്യൻ ഭാഷകൾ ദ്രാവിഡഗോത്രജരാണ്. മലയാളം ദ്രാവിഡഗോത്രത്തിൽ ഉൾപ്പെട്ട ഭാഷയാണെന്ന് കൂടുതൽ വ്യക്തമാക്കേണ്ടതില്ലല്ലോ. ഭാഷ സംസാരിക്കുന്നവരുടെ എണ്ണം നോക്കിയാൽ എട്ടാം സ്ഥാനത്താണ് മലയാളത്തിൻ്റെ നില. ദ്രാവിഡഗോത്രത്തിൽ ജനസംഖ്യകൊണ്ടു നോക്കുമ്പോൾ തെലുങ്കിനും പ്രാചീനസാഹിത്യത്തിൻ്റെ ധന്യതയും സമൃദ്ധിയും പരിഗണിക്കുമ്പോൾ തമിഴിനുമാണ് ഒന്നാം സ്ഥാനം. കന്നടത്തിന് ജനസംഖ്യ അനുസരിച്ച് മൂന്നാം സ്ഥാനം നല്കാം. സാഹിത്യപ്പഴമയ്ക്ക് രണ്ടാം സ്ഥാനവും. ഏതു കൊണ്ടു നോക്കിയാലും ദ്രാവിഡഗോത്രത്തിൽ നാലാം സ്ഥാനം മലയാളത്തിനു തന്നെ. തമിഴ്, കന്നട, ത...

പ്രായോഗികമലയാളം P-2, Module 1

Fyugp Minor Malayalam,  First semester Kannur University  പ്രായോഗികമലയാളം ഭാഗം 2 ഭാഷകൊണ്ടുള്ള പ്രയോജനം ആശയവിനിമയത്തിനുള്ള സ്വാഭാവിക ഉപാധിയാണല്ലോ ഭാഷ. സാമൂഹികജീവിതത്തെ ഫലപ്രദമാക്കാനും സുഗമമാക്കാനും ഭാഷാവിനിമയം കൊണ്ടു സാധിക്കുന്നു. ഭാഷ രൂപം കൊണ്ടതെങ്ങനെ, അതിൻ്റെ സാഹചര്യങ്ങളെന്തെല്ലാമാണ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യനെ ജന്തുക്കളിൽ നിന്നു വേർതിരിച്ചു സംസ്കാര ബോധമുള്ള സാമൂഹികജീവിയായ് വളർന്നു വരാൻ സഹായിച്ചത് ഭാഷയത്രെ.  ഭാഷ ആശയവിനിമയം സാദ്ധ്യമാക്കുന്നു. പരസ്പര സഹകരണവും കൂട്ടായ്മയും പ്രദാനം ചെയ്യുന്നു. ഭാഷ അറിവ് വിനിമയം ചെയ്യുന്നു. അറിവ് തലമുറകളിലൂടെ കൈമാറാനും സൂക്ഷിച്ചു വെക്കാനും ഉപയോഗിക്കുന്നു. സാമൂഹിക ജീവിതം സുഗമവും സുതാര്യവുമാക്കുന്നതിൽ ഭാഷ നിസ്തുല പങ്കു വഹിക്കുന്നു.  ഭാഷ ക്രയവിക്രയങ്ങളെയും ആശയവിനിമയത്തെയും വേഗത്തിലാക്കുന്നു.  സ്വയം ചിന്തിക്കുവാനുള്ള ഉത്സാഹം വർദ്ധിക്കുകയും സൃഷ്ട്യുന്മുഖത അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. രേഖപ്പെടുത്തലുകൾക്കും സർഗ്ഗാത്മകതയ്ക്കും ഉറവിടമായി വർത്തിക്കുന്നു. ആംഗ്യഭാഷാ പരിമിതികളെ മറികടക്കാനും, സാമൂഹികൈക്...

പ്രായോഗിക മലയാളം P1, Module 1,

Fyugp Minor Malayalam,  First semester Kannur University  പ്രായോഗികമലയാളം ഭാഗം 1 ഭാഷ: വസ്തുതകൾ മനുഷ്യനു സവിശേഷസിദ്ധികൾ സൃഷ്ടിച്ചുനല്കിയ മഹത്തായ ഉപാധിയാണ് ഭാഷ. ആംഗ്യങ്ങളെയും ശബ്ദങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആദിമ മനുഷ്യൻ്റെ ഭാഷ. അത് പണിയായുധങ്ങൾ സൃഷ്ടിക്കാനും ഉപയോഗിക്കാനുമുള്ള അറിവായും, തലമുറകളിലേക്ക് അറിവു പകരാനുള്ള ഉപാധിയുമായും മാറുന്നു. കൂട്ടായ്മയോടെ ഉപകരണം പ്രയോഗിക്കാനുള്ള ഐക്യബോധവും ഭാഷ ഉളവാക്കുന്നു. കൈയിൻ്റെയും കണ്ണിൻ്റെയും ഒരുമിച്ചുള്ള പ്രവർത്തനം മുഖേന യാദൃച്ഛികതകളെ പാഠമാക്കാനും സോദ്ദേശ്യത്തോടെ പണിയായുധങ്ങളെ രൂപപ്പെടുത്താനും അവനു സാധിച്ചു. സമൂഹത്തിൻ്റെ കെട്ടുറപ്പിന്നും വളർച്ചയ്ക്കും ശക്തിമത്തായ ഉപാധിയാണ് ഭാഷയെന്ന് ജെ.ഡി.ബർണൽ ‘ശാസ്ത്രം ചരിത്രത്തിൽ’ എന്ന കൃതിയിൽ വിശദമാക്കുന്നുണ്ട്. ആദിമമനുഷ്യൻ്റെ വേട്ടയാടൽ കാലയളവിൽ ആളുകൾ തമ്മിൽ ഫലപ്രദമായ സഹകരണം സാദ്ധ്യമാക്കിയത് ഭാഷയാണ്. അതിനാൽ ഭാഷ ഒരു ഉൽപ്പാദനോപാധി കൂടിയാണ്. ആദ്യഭാഷ വളരെ കുറച്ചു വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഭക്ഷണസമ്പാദനമായിരുന്നു അതിൻ്റെ മുഖ്യവിഷയം. വികാര പ്രകടനത്തിനായിരുന്നു ശബ്ദം ഉപകരിച്ചത്. വികാരവ...

പാശ്ചാത്യ/സംസ്കൃത വിമർശരീതികൾ

സുകുമാർ അഴിക്കോടിൻ്റെ മലയാളസാഹിത്യ വിമർശനത്തെ ഉപജീവിച്ചു കൊണ്ട് പാശ്ചാത്യസാഹിത്യത്തിലെയും സംസ്കൃത സാഹിത്യത്തിലെയും വിമർശനരീതികൾ എന്തായിരുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഇവിടെ. സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും പറ്റിയുള്ള പല മട്ടിലുള്ള ചിന്തകളെ ഉൾച്ചേർത്തു കൊണ്ട് ജോൺ ഡ്രൈഡൻ എന്ന പാശ്ചാത്യ സാഹിത്യവിമർശകൻ ക്രിട്ടിസിസം എന്ന വാക്ക് (വിമർശനം) ഇംഗ്ലീഷിൽ ഉപയോഗിച്ചു. വിമർശനപരമായ സ്വഭാവമുള്ള എഴുത്തിനെയെല്ലാം വിമർശനസാഹിത്യമെന്നു വിളിച്ചു. ഈ സാഹിത്യപ്രസ്ഥാനത്തിൽ മൂന്നു പ്രധാന വിഭാഗങ്ങൾ. 1.നിയാമകവിമർശനം (legislative Criticism) 2. സൈദ്ധാന്തിക വിമർശനം (Theoretical Criticism) 3. വിവരണാത്മക വിമർശനം (Descriptive Criticism) കവികൾ എങ്ങനെ എഴുതണമെന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും ഗൗരവത്തോടെ നല്കുന്ന കൃതികൾ നിയാമക വിമർശനത്തിൽ ഉള്ളടങ്ങുന്നു.  കാവ്യതത്ത്വവും സാഹിത്യമൂല്യവും എന്താണെന്ന അന്വേഷണത്തിൽ ഊന്നുന്നതാണ് സൈദ്ധാന്തികവിമർശനം. കാവ്യതത്ത്വങ്ങൾ ചർച്ച ചെയ്യുന്ന കൃതികൾ ഈ വിഭാഗത്തിൽ വരുന്നു.  സാഹിത്യകൃതികളെ പരിശോധിച്ചു ഗുണദോഷനിരൂപണം നടത്തി വിലയിരുത്താൻ പര്യാപ്തമാണ് വിവരണാത്മക വിമർശനം. വി...

ഖണ്ഡനവും മണ്ഡനവും വിമർശനത്തിൽ

 എന്താണ് വിമർശനം? കൃതിയുടെ മേന്മയെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കലാണ് വിമർശനമെന്ന് പാശ്ചാത്യവിമർശകനായ ജോൺസൺ വിലയിരുത്തുന്നു. ആസ്വാദനം, വിശകലനം, വിലയിരുത്തൽ എന്നീ മൂന്നു ക്രിയകൾ മുഖേന ഒരു സാഹിത്യ കൃതിയുടെ ഗുണദോഷങ്ങളെ തുറന്നുകാട്ടുകയാണ് അതിൻ്റെ ലക്ഷ്യം. നല്ല കൃതിയേത്, ചീത്ത കൃതിയേത് എന്നു കണ്ടെത്തുകയും കാണിച്ചു കൊടുക്കുകയും ചെയ്യലാണ് നിരൂപണം. (ഡോ. എം.എം. ബഷീർ, മലയാള സാഹിത്യനിരൂപണം, പു. 241) കുറ്റം കണ്ടുപിടിക്കുകയെന്ന അർത്ഥത്തിൽ വ്യവഹരിച്ചുവന്ന പദമത്രെ വിമർശനം. പ്രതികൂല സ്വഭാവക്കാരനാണ് നിരൂപകൻ എന്ന വാദമുണ്ട്. ഉപദ്രവകാരിയും നിന്ദകനുമായി വിമർശകനെ കാണുന്നവരുണ്ട്.  ഡോ. എം.എം. ബഷീർ പറയുന്നു:  “ നിരൂപണം വിമർശ വിധേയമാക്കുന്ന കൃതിയുടെ സൗന്ദര്യതലങ്ങളേയും അർത്ഥമാനങ്ങളേയും ഇതൾ വിടർത്തിക്കാട്ടാൻ ഉതകുന്നതാകണം; എഴുത്തുകാരൻ്റെ സർഗ്ഗാത്മക നിമിഷങ്ങളെ കണ്ടറിയാൻ സഹായിക്കുന്നതാകണം; വിജ്ഞാനങ്ങളുടെ താരതമ്യാധിഷ്ഠിതമായ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കണം” ഒരു കൃതിയിലെ ശരിതെറ്റുകളെ അഥവാ ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതിൻ്റെ ഭാഗമായാണ് വിമർശനം ഖണ്ഡനമാകുന്നതും മണ്ഡനമാകുന്നതും. കൃതിയുടെ സാഹിത്യപര...

തലക്കെട്ടു മാഹാത്മ്യം: എസ്.കെ. പൊറ്റക്കാട്

AEC Humanities First Semester  വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങളെ കഥകളിൽ അവതരിപ്പിച്ച സാഹിത്യകാരനാണ് എസ്.കെ പൊറ്റക്കാട്. കാല്പനിക ചാരുത ഉള്ളവയാണ് അദ്ദേഹത്തിൻ്റെ കഥകൾ. എന്നാൽ റിയലിസത്തോടുള്ള ആഭിമുഖ്യം ഉപേക്ഷിക്കുന്നുമില്ല. യാത്രയും ജീവിത നിരീക്ഷണവും ഏറെ പ്രിയപ്പെട്ടവയാണ് അദ്ദേഹത്തിന്. അതിനാൽ എസ്. കെയുടെ കഥകൾ സൂക്ഷ്മനിരീക്ഷണത്തിന്റെ സ്പർശമുള്ളവയാണ്. സരസതയും സരളപ്രതിപാദനവും ദീക്ഷിക്കുന്നതിൽ എപ്പോഴും അദ്ദേഹം ബദ്ധശ്രദ്ധനാണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിൻ്റെ കഥകളിൽ നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. വനകൗമുദി, പുള്ളിമാൻ, രാജമല്ലി, കനകാംബരം, ഇന്ദ്രനീലം, നിശാഗന്ധി, ചന്ദ്രകാന്തം എന്നിങ്ങനെ നിരവധി കഥാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘തലക്കെട്ട് മാഹാത്മ്യം’ എന്ന കഥ അധികാരത്തിന്റെ ഹുങ്ക് ബാധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായ തിരിച്ചടിയെ സംബന്ധിക്കുന്നതാണ്. പാവപ്പെട്ടവനെ ദ്രോഹിക്കാനായി അധികാര ദണ്ഡുപയോഗിച്ചാൽ തിരിച്ചടി കിട്ടുമെന്നോർക്കണം. അതിനുള്ള ഉപാധി ഏത് അശരണൻ്റെ മുന്നിലും തെളിഞ്ഞു വരുമെന്ന് കഥാകൃത്ത് വിവരിക്കുന്നു. അധികാരം സാധാരണക്കാരോട് സൗമ്യമായി പെരുമാറാനും സാധാരണീയര...