പോസ്റ്റുകള്‍

ഗീതം24, 25: ഗീതാഞ്ജലി (ജി.യുടെ വിവർത്തനം)

ഇമേജ്
രബീന്ദ്രനാഥ ടാഗോറിൻ്റെ ചിന്തകളോടും രചനകളോടും കൂടുതൽ മമതയുളവാകാനും ബംഗാളി സാഹിത്യത്തിൻ്റെ വൈശിഷ്ട്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാനും ഗീതാഞ്ജലീ വിവർത്തനങ്ങൾ സഹായകമാകുന്നു. ഈ ബ്ലോഗ് വായിക്കുമല്ലോ: https://pluttog.blogspot.com/2026/03/blog-post_27.html ജി.ശങ്കരക്കുറുപ്പിൻ്റെ തർജമയുടെ മഹത്വം അതിൻ്റെ ലാളിത്യത്തിലും സൗന്ദര്യത്തിലും നിഗൂഢമായ ഈശ്വരാനുഭവത്തെ മൂലകൃതിക്കനുസൃതമായി ആവിഷ്കരിക്കാനുള്ള കഴിവിലും ഉള്ളടങ്ങുന്നു. ഉദാഹരണമായി, ഇരുപത്തിനാലാമത്തെ ഗീതം പരിശോധിക്കാം. ഗീതം ഇരുപത്തിനാല് ‘ഇല്ലെനിക്കീ ജന്മത്തിൽ നിൻ സന്ദർശനയോഗ’മെന്ന വരിയിലൂടെ ഈശ്വരനെ കാണുകയെന്നത് ഈ ജന്മത്തിൽ തന്നെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് കവി സമർത്ഥിക്കുന്നു. ഇത് കവിക്ക് അറിയാവുന്ന ഭൗതികമായ വസ്തുതയാണ്. പക്ഷേ കാണാനാകില്ലെന്ന സങ്കടം കിനാവിൽ പോലും കെടാതെ തൻ്റെ ഉള്ളിൽ സ്ഥായിയായി ഉണ്ടാകണമെന്ന തീവ്രാഭിലാഷം ഈശ്വരപ്രണയത്തിൻ്റെ നിസ്തുല ഉദാഹരണമായെടുക്കാം.  ഈശ്വരനെ തേടി, അവൻ്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു കൊണ്ട് ഇഹലോകജീവിത കമ്പോളത്തിൽ ഞാൻ ചുറ്റാം. വർദ്ധിച്ച ധനം രണ്ടു കൈ കൊണ്ടും വാരി സമൃദ്ധിയാഘോഷിക്കാം. ഇഹലോകജീവിതസുഖം കൊണ്ടും ധനം കൊണ്ടും ഒന്ന...

ഗീതാഞ്ജലി തർജമകൾ

ഇമേജ്
Tagore ഭാരതത്തിൻ്റെ പ്രഥമനോബൽ സമ്മാന ജേതാവാണ് രബീന്ദ്രനാഥ ടാഗോർ . 1913 ൽ നോബൽ പുരസ്കാരത്തിനർഹമായ കൃതിയാണ് ഗീതാഞ്ജലി. നോവൽ, കഥ, നാടകം, കവിത, ചിത്രകല, ലേഖനം എന്നിങ്ങനെ സർഗ്ഗാത്മകതയുടെ ഉന്നതങ്ങളിൽ വിഹരിച്ച സാഹിത്യകാരനും അനന്യനായ സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ ടാഗോർ. ജീവിതത്തിലും ദേശീയ രാഷ്ട്രീയ മേഖലയിലും ഉണ്ടായ പ്രതിസന്ധികൾ ടാഗോറിൻ്റെ മനസ്സുമടുപ്പിച്ച കാലമായിരുന്നു 1902 മുതലുള്ള ഒരു വ്യാഴവട്ടക്കാലം (12വർഷം). അദ്ദേഹം അനുഭവിച്ച ഹൃദയവേദനയും അസംതൃപ്തിയും അന്തർമുഖത്വവും അദ്ദേഹത്തിൻ്റെ സർഗ്ഗാത്മകതയ്ക്ക് പോഷണമായിത്തീർന്നു. ഗീതാഞ്ജലിയിലെ ഓരോ ഗീതത്തിലും അദ്ദേഹത്തിൻ്റെ ആത്മാവിൻ്റെ തേങ്ങൽ അടങ്ങിയിട്ടുണ്ട്. പരമചൈതന്യത്തെ പുൽകുവാനുള്ള ആ വെമ്പൽ യഥാർത്ഥത്തിൽ തീക്കനലായിരുന്ന തൻ്റെ ഹൃദയത്തെ തണുപ്പിക്കാനുള്ള പരിഹാരക്രിയയായിരുന്നു. അതിൻ്റെ സാക്ഷാൽക്കാരമാണ് ഗീതാഞ്ജലി.  പ്രപഞ്ചത്തിൻ്റെ അപാരതയിലും അതുണർത്തുന്ന വിസ്മയങ്ങളിലും തൻ്റെ മനസ്സിനെ അർപ്പിച്ച് ആ നിഗൂഢസൗന്ദര്യത്തെ സർഗ്ഗാത്മകതയുടെ അനശ്വരപ്രവാഹമാക്കി മാറ്റാൻ വല്ലാത്തൊരു സിദ്ധിവിശേഷം കയ്യിലുള്ള ധന്യനായിരുന്നു ടാഗോർ. സൗന്ദര്യത്തിൻ്റെയും ആനന്ദത്തിൻ്റെയ...

ഒരിടത്ത്: സക്കറിയ (ആസ്വാദനം)

ഇമേജ്
കാലിക്കറ്റ് സർവകലാശാല വിനിമയ മലയാളവും സർഗ്ഗാത്മകരചനയും ബിഎമലയാളം സെ മസ്റ്റർ 2 കഥകൾ സാമൂഹിക വിപത്തുകൾക്കെതിരെ ഉയർത്തിയ ചൂട്ടാണ്. അലസവും വ്യാമോഹഭരിതവുമായ സമകാലിക ജീവിതരീതികളോടുള്ള എതിർപ്പ് കഥകളിലൂടെ തുറന്നു പ്രകടിപ്പിക്കു ന്ന പ്രമുഖ എഴുത്തുകാരനാണ് സക്കറിയ.  വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകൾക്ക് അടിയറവു പറഞ്ഞ് മൂകമായി, പ്രതികരണശേഷിയറ്റ് നിൽക്കുന്ന സമൂഹം വേദനാഭരിതമായ കാഴ്ച്ചയാണ് ഉളവാക്കുന്നത്. പ്രത്യയശാസ്ത്രാന്ധതയാലും ജടിലമായ ചിന്തകളാലും കുഴഞ്ഞു മറിഞ്ഞ് യഥാർത്ഥ സാമൂഹികോത്തരവാദിത്വത്തിൽ നിന്നും തെന്നിയകലുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമാക്കിത്തൊടുക്കുന്ന അസ്ത്രങ്ങളാണ് സക്കറിയയ്ക്ക് കഥകൾ. നിസ്സംഗതയും നിർമ്മമതയും നർമ്മവും ചാലിച്ചു ചേർത്ത ഈ കഥാകൃത്തിൻ്റെ ആവിഷ്കാരങ്ങൾ ആഖ്യാനത്തിൻ്റെ വ്യത്യസ്തമാതൃകകളാണ് സമ്മാനിക്കുന്നത്. ദർശനങ്ങളുടെ പൊള്ളത്തരങ്ങളിലേക്കും വൈക്ലബ്യങ്ങളിലേക്കും മിഴിതുറക്കുന്ന ദർശനവിരുദ്ധതകളാണ് മിക്കകഥകളിലും പ്രത്യക്ഷമാകുന്നത്. ഒരിടത്ത്, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക,ആർക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും മുതലായവ കഥാസമാഹാരങ്ങളാണ്. അവ കൂടാതെ ലേഖനങ്ങളും നോവലുകളും നോവെ...

തേൾക്കുടം: കുരീപ്പുഴ ശ്രീകുമാർ (ആസ്വാദനം)

ഇമേജ്
കുരീപ്പുഴ കാലിക്കറ്റ് സർവകലാശാല  വിനിമയ മലയാളവും സർഗ്ഗാത്മക രചനയും     ബി എ മലയാളം സെമസ്റ്റർ 2 സാമൂഹികപ്രാധാന്യമുള്ള കാഴ്ചപ്പാടുകൾ കവിതകളിൽ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ കവിയാണ് കുരീപ്പുഴ ശ്രീകുമാർ. സമകാലിക സമൂഹം പലവിധത്തിലുമുള്ള മിഥ്യാസങ്കൽപ്പനങ്ങളാൽ നെയ്തെടുത്തതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ന് വർദ്ധിത വീര്യത്തോടെ പിടിമുറുക്കുന്നു. ധനാധിപത്യം സാമൂഹിക മൂല്യങ്ങളെയാകെ വരിഞ്ഞു കെട്ടിയിരിക്കുന്നു. സ്വാർത്ഥതയും അധികാരമോഹവും നിറഞ്ഞ വ്യക്തികൾ നടനമാടുന്ന രംഗമായിരിക്കുന്നു നമ്മുടെ നാട്. സ്വാഭാവികമായും ഇത്തരം അതിരുകടക്കലുകൾക്കെതിരെ പ്രതികരിക്കേണ്ടത് കലാകാരന്മാരുടെ ഉത്തരവാദിത്വമാണ്. കുരീപ്പുഴ എല്ലാത്തരം സാമൂഹികാപചയങ്ങളെയും അപലപിക്കുകയും മതേതരത്വവും സമത്വവും സാഹോദര്യവും കതിർ ചൊരിയുന്ന നല്ല നാളേകൾക്കായി കവിതകൾ എഴുതുകയും ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഈ കവിയുടെ അധികാരവിമർശനമാണ് തേൾക്കുടം എന്ന കവിത. മഹാരാജാവ് ഒരു പ്രഖ്യാപനം നടത്തുകയാണ്. ഒരു കുടത്തിൽ നിക്ഷേപിച്ചിട്ടുള്ള സ്വർണ്ണനാണയം എടുക്കുന്ന കരുത്തുറ്റ പെണ്ണിന് ഉടൻ വിലപിടിപ്പുള്ള ശ്രേഷ്ഠമായ സമ്മാനം നൽകും. എന്താ...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ: വിവർത്തന താരതമ്യം

ഇമേജ്
കാലിക്കറ്റ് സർവകലാശാല വിനിമയ മലയാളവും സർഗ്ഗാത്മക രചനയും     ബി എ മലയാളം സെമസ്റ്റർ 2 ഇതര ഭാഷയിലുള്ള ഒരു കൃതിയെ സ്വന്തം മാതൃഭാഷയിലേക്കോ അന്യഭാഷയിലേക്കോ മാറ്റുന്ന പ്രവർത്തനമാണ് വിവർത്തനം. വിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന കൃതി എഴുതപ്പെട്ട ഭാഷയെ സ്രോതഭാഷ എന്നും ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യാനുദ്ദേശിക്കുന്നത് ആ ഭാഷയെ ലക്ഷ്യഭാഷ എന്നും പറയുന്നു. സ്രോതഭാഷയിലെ ആശയങ്ങളെ ഏറ്റക്കുറച്ചിലില്ലാതെ ലക്ഷ്യഭാഷയുടെ ഘടനയ്ക്ക് ഇണങ്ങും മട്ടിൽ പകരുന്ന പ്രവർത്തനമാണ് വിവർത്തനമെന്ന് നിർവചിക്കാം. നിരവധി സിദ്ധാന്തങ്ങൾ വിവർത്തന മേഖലയിൽ പണ്ഡിതരും ഭാഷാശാസ്ത്രകാരന്മാരും രൂപപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇതിന് ശാസ്ത്രത്തോട് അടുപ്പമുണ്ട്. എന്നാൽ അതേ സമയം തന്നെ വിവർത്തനം സർഗ്ഗാത്മകതയും മനോഭാവവും ഭാവനയും അവശ്യം ഇടപഴകുന്ന മേഖല കൂടിയാണ്. അതിനാൽ ഇത് കലയുമാണ്. അങ്ങനെ ഒരു പകുതി ശാസ്ത്രവും മറുപകുതി കലയും നൃത്തമാടുന്ന സാംസ്കാരിക പ്രക്രിയയാണ് വിവർത്തനമെന്നു പറയാം. വിവർത്തകൻ ഇരുഭാഷകളിലും നല്ല അറിവുള്ളയാളായിരിക്കണം. മൂലകൃതിയിലുള്ള ആശയങ്ങളെ വളച്ചൊടിക്കാതെ ആവിഷ്കരിക്കാൻ സമർത്ഥനായിരിക്കണം. വിശ്വാസ്യതയും സത്യസന്ധതയും ...

ടോട്ടോച്ചാൻ: വിവർത്തന താരതമ്യം

ഇമേജ്
കാലിക്കറ്റ് സർവകലാശാല വിനിമയ മലയാളവും സർഗ്ഗാത്മക രചനയും ബി എ മലയാളം സെമസ്റ്റർ 2 പ്രശസ്ത ജാപ്പനീസ് എഴുത്തുകാരിയാണ് തെത്സുകോ കുറോയാനഗി. ജാപ്പാനീസ് ഭാഷയിൽ അവർ രചിച്ച കൃതിയാണ് ‘Totto-chan: The Little Girl at the Window’’. 1981 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. രണ്ടാം ലോകയുദ്ധം നടക്കുന്ന കാലം. ടോട്ടോച്ചാൻ എന്ന പെൺകുട്ടിയുടെ സ്കൂൾ ജീവിതാനുഭവങ്ങളാണ് ഇതിൽ വിവരിക്കുന്നത്. സാധാരണ സ്കൂളിൽ നിന്ന് വികൃതി കാണിച്ചതിന് പുറത്താക്കപ്പെടുന്ന ടോട്ടോച്ചാൻ കൊബായാഷി മാസ്റ്റരുടെ, ടോമോ എന്നു വിളിക്കുന്ന പ്രത്യേകസ്കൂളിൽ എത്തുകയും അവിടുത്തെ അധ്യയനം അവളെ മികച്ച രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. കൊബായാഷി മാസ്റ്റർ കുട്ടികളെ മനസ്സിലാക്കുകയും അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും ചെയ്തു. പ്രകൃതിയോടിണങ്ങിയ വിദ്യാഭ്യാസം കുട്ടികൾക്കു നൽകി. പഴയ റെയിൽവേ ബോഗികളായിരുന്നു ക്ലാസ്സു മുറികൾ. കടുത്ത ബോംബിങ്ങിൽ ടോമോ കത്തിയെരിയുമ്പോഴും പ്രത്യാശ കൈവിടാത്ത കൊബായാഷി മാസ്റ്ററെയാണ് നോവലിൻ്റെ അവസാനം കണ്ടെത്താനാവുക. ഹൃദയസ്പർശിയായ അനുഭവങ്ങൾ നിറഞ്ഞ ടോട്ടോച്ചാൻ്റെ വായന കേരളത്തിൻ്റെ വിദ്യാഭ്യാസമേഖലയിൽ വലിയ പരിവർത്തനമാണ് സൃഷ്ടിച്ചത്. അതിനു കാരണമ...

മേഘസന്ദേശതർജമകൾ

ഇമേജ്
ഏ. ആർ. കാളിദാസവിരചിതമായ മേഘസന്ദേശമെന്ന സന്ദേശകാവ്യത്തിന് നിരവധി വിവർത്തനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായവ ഏതൊക്കെയെന്ന് അപഗ്രഥിക്കുകയാണ് ഈ ലേഖനത്തിൽ. ഓരോ കാലഘട്ടത്തിലും വായനയെ നവീകരിച്ചു കൊണ്ടിരിക്കുന്ന കൃതിയെന്ന നിലയ്ക്ക് മേഘസന്ദേശത്തിന് സാഹിത്യത്തിൽ തനതുസ്ഥാനമുണ്ട്. മലയാളത്തിലും ഗണ്യമായ സംഭാവനകൾ അനുകരണമെന്ന തലത്തിലായാലും സ്വതന്ത്ര രചനകളെന്ന തലത്തിലായാലും ഉണ്ടായിട്ടുണ്ട്. സഹ്യൻ്റെ മകൻ (വൈലോപ്പിള്ളി), നിത്യമേഘം (അക്കിത്തം), ജാംബവാൻ (മാധവൻ അയ്യപ്പത്ത്), മേഘരൂപൻ (ആറ്റൂർ രവിവർമ്മ), നഗരത്തിൽ ഒരു യക്ഷൻ (ആറ്റൂർ) മുതലായ കവിതകളിൽ മേഘസന്ദേശത്തിൻ്റെ സ്വാധീനം കാണാം.  മേഘസന്ദേശത്തിന് 12 ലധികം പരിഭാഷകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.  ഏ. ആർ. രാജരാജവർമ്മ ജി. ശങ്കരക്കുറുപ്പ് കുട്ടികൃഷ്ണമാരാർ തിരുനെല്ലൂർ കരുണാകരൻ കെ.എസ് നീലകണ്ഠനുണ്ണി മഠം പരമേശ്വരൻ നമ്പുതിരി ടി.പി. ഇല്ലിമൂട്ടിൽ മുതലായവരുടെ വിവർത്തനങ്ങളാണ് ഇവയിൽ മുഖ്യം. ഇവയിൽ കുട്ടികൃഷ്ണമാരാരുടേത് ഗദ്യപരിഭാഷയാണ്. തിരുനെല്ലൂർ കരുണാകരൻ്റേത് ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷയും. മഠം പരമേശ്വരൻ നമ്പൂതിരിയുടേത് വൃത്താനുവൃത്ത വിവർത്തനം. വി.ചന...

ആധുനിക കേരളം ആരുടെ ഭാവനയാണ്? : പ്രദീപൻ പാമ്പിരികുന്ന് (മുഖ്യാശയം)

ഇമേജ്
[കാലിക്കറ്റ് സർവകലാശാല - വിനിമയ മലയാളവും സർഗ്ഗാത്മക രചനയും - ബി എ മലയാളം സെമസ്റ്റർ 2 ] സംഗ്രഹം ‘ആധുനികകേരളം ആരുടെ ഭാവനയാണ്’ എന്ന പ്രദീപൻപാമ്പിരിക്കുന്നിൻ്റെ ലേഖനം മുഖ്യധാരാ ചരിത്രത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദലിത് അടിമ ആദിവാസി സമൂഹങ്ങൾക്കായി ശബ്ദമുയർത്തുന്നു. പൊതുവിൽ നിശ്ചല വിഭാഗങ്ങളായി ആധുനിക സമൂഹം പരിഗണിക്കുന്നവരാണിവർ. എന്നാൽ, അതല്ല യാഥാർത്ഥ്യം. ആധുനിക വ്യവഹാരങ്ങൾ നാരായണഗുരുവിൻ്റെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ (1888)യിൽആരംഭിക്കുന്നുവെന്ന കാഴ്ച്ചപ്പാടിനെയും ലേഖകൻ വിമർശിക്കുന്നു. അദ്ദേഹം ഉന്നയിക്കുന്ന പ്രധാനവാദഗതികൾ: അധ:സ്ഥിതസമൂഹം നടത്തിയ ജാതിപ്രതിരോധ സമരങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. ദലിത് അടിമ വിഭാഗം നടത്തിയ വിവിധ സമരങ്ങളാണ് സാമൂഹ്യ സമത്വത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിച്ചത്. വഴി നടക്കാനും വിദ്യ നേടാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സാഹചര്യം അവർ സൃഷ്ടിച്ചു. ആധുനിക വ്യവഹാരങ്ങൾ രൂപപ്പെടുത്തിയതിൽ  മതപരിവർത്തനം നടത്തിയ ദലിതർക്ക് മുഖ്യപങ്കുണ്ട്. ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇത്തരം ചിന്തകളും സമ്മർദ്ദങ്ങളുമാണ് യഥാർത്ഥത്തിൽ കാരണമായത്. മതപരിവർത്തനം ഒരു സാമൂഹ്യപ്രവർത്തനമായി കേരളത്...

അടുക്കളയിൽ തിളച്ചു വേവുന്നത്: എസ്. ശാരദക്കുട്ടി (മുഖ്യാശയം)

ഇമേജ്
[ കാലിക്കറ്റ് സർവകലാശാല: വിനിമയ മലയാളവും സർഗ്ഗാത്മകരചനയും                          ബി എ മലയാളം സെമസ്റ്റർ 2 ] മലയാള സാഹിത്യത്തിലെ പ്രമുഖയായ എഴുത്തുകാരിയും നിരൂപകയും സ്ത്രീപക്ഷ സാംസ്കാരിക പ്രവർത്തകയുമാണ് എസ്. ശാരദക്കുട്ടി. പരിസ്ഥിതിയെന്നതു പോലെ ഏതൊരു ഭൂപ്രദേശത്തും സ്ത്രീ, ദലിത് വിഭാഗങ്ങൾ നിരവധി പരിമിതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതി ചൂഷണവും മലിനീകരണവും നശീകരണവുമാണ് പ്രധാനമായും അനുഭവിക്കുന്നതെങ്കിൽ, സ്ത്രീകളും ദലിതരും അവഹേളനവും വിവേചനവും അവഗണനയും അനുഭവിക്കുന്നു. ശാരദക്കുട്ടിയുടെ ‘ അടുക്കളയിൽ തിളച്ചു വേവുന്നത്’ എന്ന ലേഖനം കുടുംബത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയിലേക്കു (Identity Crisis) വിരൽ ചൂണ്ടുന്നു. ഒരു കുടുംബത്തിലെ ഭക്ഷണം പാകം ചെയ്യുന്ന ഇടമായ അടുക്കള എങ്ങനെയാണ് സ്ത്രീകളുടേതു മാത്രമായതെന്നും പുരുഷന് അന്യമായതെന്നും അതിൻ്റെ രാഷ്ട്രീയമെന്താണെന്നും ഈ ലേഖനത്തിൽ അപഗ്രഥിക്കുന്നു. വീട്ടിലെ സ്ത്രീകൾ (വീട്ടമ്മമാർക്ക്) വിശ്രമിക്കാൻ നേരം കിട്ടാത്തവരാണ്. രുചികരമായ വിഭവങ്ങൾ തയ്യാറാക്കുകയെന്ന ശ്രമകരമായ ജോലിയിൽ ഇടവേ...

കാവ്യവിവർത്തനം: ദേശമംഗലം രാമകൃഷ്ണൻ്റെ ലേഖന സംഗ്രഹം

ഇമേജ്
ഡോ. ദേശമംഗലം രാമകൃഷ്ണൻ മലയാള സാഹിത്യത്തിലും വിവർത്തനസാഹിത്യത്തിലും വ്യക്തിമുദ്ര ഏൽപ്പിച്ച സാഹിത്യകാരനാണ്; ഒപ്പം അദ്ധ്യാപകനുമാണ്. കവിയും നിരൂപകനുമാണ് അദ്ദേഹം. ഡെറക് വാൽകോട്ടിൻ്റെ കവിതകൾ, സ്ത്രീ ലോക കവിത, ഭാരതീയകവിതകൾ, തെലുഗുകവിത 1900-80 [ഭക്തവത്സല റെഡ്ഢിയുമൊന്നിച്ച്] മുതലായവ അദ്ദേഹത്തിൻ്റെ വിവർത്തന സംരംഭങ്ങളാണ്. കവിയുടെ കലാതന്ത്രം എന്ന കൃതി അദ്ദേഹത്തിൻ്റെ മികവുറ്റ പഠനമാണ്. കാവ്യഭാഷയിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ട ലേഖനങ്ങൾ അടങ്ങുന്ന കൃതിയാണ്. കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകൾ, താത രാമായണം, ചിതൽവരും കാലം, കാണാതായ കുട്ടികൾ, ധനുഷ്കോടിയിലെ നിഴലുകൾ മുതലായവ അദ്ദേഹത്തിൻ്റെ കവിതാസമാഹാരങ്ങളാണ്. ഈ വിധം കവിയും കാവ്യനിരൂപകനും ഒപ്പം കാവ്യതർജമാകാരനുമായ ദേശമംഗലം രാമകൃഷ്ണൻ കവിതാവിവർത്തനത്തെ സംബന്ധിച്ചു പറയുന്ന വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. അവയെന്തൊക്കെ എന്ന് അപഗ്രഥിക്കുകയാണ് ഇവിടെ. [കാവ്യവിവർത്തനമെന്ന ലേഖനത്തിൻ്റെ സംക്ഷേപം കൂടിയാണിത് ] ഭാവനയുടെ സത്യങ്ങൾ ആവിഷ്കരിക്കുന്നവയാണ് സാഹിത്യകൃതികൾ. അവയിൽ വിവർത്തനക്ഷമമല്ലാത്ത അംശങ്ങൾ ധാരാളമുണ്ടാകും. പകരം വെക്കാനാകാത്ത വാക്കുകളുമുണ്ടാക...