പോസ്റ്റുകള്‍

ആധുനിക കേരളം ആരുടെ ഭാവനയാണ്? : പ്രദീപൻ പാമ്പിരികുന്ന് (മുഖ്യാശയം)

ഇമേജ്
[കാലിക്കറ്റ് സർവകലാശാല - വിനിമയ മലയാളവും സർഗ്ഗാത്മക രചനയും - ബി എ മലയാളം സെമസ്റ്റർ 2 ] സംഗ്രഹം ‘ആധുനികകേരളം ആരുടെ ഭാവനയാണ്’ എന്ന പ്രദീപൻപാമ്പിരിക്കുന്നിൻ്റെ ലേഖനം മുഖ്യധാരാ ചരിത്രത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദലിത് അടിമ ആദിവാസി സമൂഹങ്ങൾക്കായി ശബ്ദമുയർത്തുന്നു. പൊതുവിൽ നിശ്ചല വിഭാഗങ്ങളായി ആധുനിക സമൂഹം പരിഗണിക്കുന്നവരാണിവർ. എന്നാൽ, അതല്ല യാഥാർത്ഥ്യം. ആധുനിക വ്യവഹാരങ്ങൾ നാരായണഗുരുവിൻ്റെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ (1888)യിൽആരംഭിക്കുന്നുവെന്ന കാഴ്ച്ചപ്പാടിനെയും ലേഖകൻ വിമർശിക്കുന്നു. അദ്ദേഹം ഉന്നയിക്കുന്ന പ്രധാനവാദഗതികൾ: അധ:സ്ഥിതസമൂഹം നടത്തിയ ജാതിപ്രതിരോധ സമരങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. ദലിത് അടിമ വിഭാഗം നടത്തിയ വിവിധ സമരങ്ങളാണ് സാമൂഹ്യ സമത്വത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിച്ചത്. വഴി നടക്കാനും വിദ്യ നേടാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സാഹചര്യം അവർ സൃഷ്ടിച്ചു. ആധുനിക വ്യവഹാരങ്ങൾ രൂപപ്പെടുത്തിയതിൽ  മതപരിവർത്തനം നടത്തിയ ദലിതർക്ക് മുഖ്യപങ്കുണ്ട്. ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇത്തരം ചിന്തകളും സമ്മർദ്ദങ്ങളുമാണ് യഥാർത്ഥത്തിൽ കാരണമായത്. മതപരിവർത്തനം ഒരു സാമൂഹ്യപ്രവർത്തനമായി കേരളത്...

അടുക്കളയിൽ തിളച്ചു വേവുന്നത്: എസ്. ശാരദക്കുട്ടി (മുഖ്യാശയം)

ഇമേജ്
[ കാലിക്കറ്റ് സർവകലാശാല: വിനിമയ മലയാളവും സർഗ്ഗാത്മകരചനയും                          ബി എ മലയാളം സെമസ്റ്റർ 2 ] മലയാള സാഹിത്യത്തിലെ പ്രമുഖയായ എഴുത്തുകാരിയും നിരൂപകയും സ്ത്രീപക്ഷ സാംസ്കാരിക പ്രവർത്തകയുമാണ് എസ്. ശാരദക്കുട്ടി. പരിസ്ഥിതിയെന്നതു പോലെ ഏതൊരു ഭൂപ്രദേശത്തും സ്ത്രീ, ദലിത് വിഭാഗങ്ങൾ നിരവധി പരിമിതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതി ചൂഷണവും മലിനീകരണവും നശീകരണവുമാണ് പ്രധാനമായും അനുഭവിക്കുന്നതെങ്കിൽ, സ്ത്രീകളും ദലിതരും അവഹേളനവും വിവേചനവും അവഗണനയും അനുഭവിക്കുന്നു. ശാരദക്കുട്ടിയുടെ ‘ അടുക്കളയിൽ തിളച്ചു വേവുന്നത്’ എന്ന ലേഖനം കുടുംബത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയിലേക്കു (Identity Crisis) വിരൽ ചൂണ്ടുന്നു. ഒരു കുടുംബത്തിലെ ഭക്ഷണം പാകം ചെയ്യുന്ന ഇടമായ അടുക്കള എങ്ങനെയാണ് സ്ത്രീകളുടേതു മാത്രമായതെന്നും പുരുഷന് അന്യമായതെന്നും അതിൻ്റെ രാഷ്ട്രീയമെന്താണെന്നും ഈ ലേഖനത്തിൽ അപഗ്രഥിക്കുന്നു. വീട്ടിലെ സ്ത്രീകൾ (വീട്ടമ്മമാർക്ക്) വിശ്രമിക്കാൻ നേരം കിട്ടാത്തവരാണ്. രുചികരമായ വിഭവങ്ങൾ തയ്യാറാക്കുകയെന്ന ശ്രമകരമായ ജോലിയിൽ ഇടവേ...

കാവ്യവിവർത്തനം: ദേശമംഗലം രാമകൃഷ്ണൻ്റെ ലേഖന സംഗ്രഹം

ഇമേജ്
ഡോ. ദേശമംഗലം രാമകൃഷ്ണൻ മലയാള സാഹിത്യത്തിലും വിവർത്തനസാഹിത്യത്തിലും വ്യക്തിമുദ്ര ഏൽപ്പിച്ച സാഹിത്യകാരനാണ്; ഒപ്പം അദ്ധ്യാപകനുമാണ്. കവിയും നിരൂപകനുമാണ് അദ്ദേഹം. ഡെറക് വാൽകോട്ടിൻ്റെ കവിതകൾ, സ്ത്രീ ലോക കവിത, ഭാരതീയകവിതകൾ, തെലുഗുകവിത 1900-80 [ഭക്തവത്സല റെഡ്ഢിയുമൊന്നിച്ച്] മുതലായവ അദ്ദേഹത്തിൻ്റെ വിവർത്തന സംരംഭങ്ങളാണ്. കവിയുടെ കലാതന്ത്രം എന്ന കൃതി അദ്ദേഹത്തിൻ്റെ മികവുറ്റ പഠനമാണ്. കാവ്യഭാഷയിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ട ലേഖനങ്ങൾ അടങ്ങുന്ന കൃതിയാണ്. കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകൾ, താത രാമായണം, ചിതൽവരും കാലം, കാണാതായ കുട്ടികൾ, ധനുഷ്കോടിയിലെ നിഴലുകൾ മുതലായവ അദ്ദേഹത്തിൻ്റെ കവിതാസമാഹാരങ്ങളാണ്. ഈ വിധം കവിയും കാവ്യനിരൂപകനും ഒപ്പം കാവ്യതർജമാകാരനുമായ ദേശമംഗലം രാമകൃഷ്ണൻ കവിതാവിവർത്തനത്തെ സംബന്ധിച്ചു പറയുന്ന വാക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട്. അവയെന്തൊക്കെ എന്ന് അപഗ്രഥിക്കുകയാണ് ഇവിടെ. [കാവ്യവിവർത്തനമെന്ന ലേഖനത്തിൻ്റെ സംക്ഷേപം കൂടിയാണിത് ] ഭാവനയുടെ സത്യങ്ങൾ ആവിഷ്കരിക്കുന്നവയാണ് സാഹിത്യകൃതികൾ. അവയിൽ വിവർത്തനക്ഷമമല്ലാത്ത അംശങ്ങൾ ധാരാളമുണ്ടാകും. പകരം വെക്കാനാകാത്ത വാക്കുകളുമുണ്ടാക...

വിവർത്തനോപകരണങ്ങൾ

ഇമേജ്
ഒരുഭാഷയിലെ ആശയങ്ങൾ മറ്റൊരുഭാഷയിലേക്കു പകരുന്ന പ്രവർത്തനമാണ് വിവർത്തനം. പ്രയുക്തഭാഷാശാസ്ത്രത്തിൻ്റെ (Applied Linguistics) ശാഖയായി വിവർത്തനവിജ്ഞാനത്തെ പരിഗണിക്കുന്നു. ഓരോ ഭാഷയും ഓരോ പ്രതീകവ്യവസ്ഥയത്രെ. ഒരു ഭാഷ പ്രതീകവ്യവസ്ഥ മുഖേന ആവിഷ്കരിക്കുന്ന ആശയം മറ്റൊരു ഭാഷയിലെ പ്രതീകവ്യവസ്ഥയിലൂടെ പ്രകടിപ്പിക്കാൻ നടത്തുന്ന ശ്രമമാണ് വിവർത്തനം. സ്രോത - ലക്ഷ്യ ഭാഷകളിൽ വിവർത്തകനു മികച്ച പരിജ്ഞാനം ആവശ്യമാണ്. വിവർത്തന പ്രക്രിയയ്ക്ക് വിവർത്തകനെ സഹായിക്കുന്ന നിരവധി സാമഗ്രികളുണ്ട്. വിവർത്തനം ചെയ്യേണ്ടുന്ന സ്രോതഭാഷാകൃതിയെ തൻ്റെ വായനയിലൂടെയും അറിവിലൂടെയും തിരഞ്ഞെടുത്ത ശേഷം അതിലെ പദങ്ങൾ, വാക്യങ്ങൾ, ശൈലികൾ, സാങ്കേതികപദങ്ങൾ, വിരുദ്ധോക്തികൾ, ധ്വനികൾ, ഗ്രാമ്യപദങ്ങൾ, ഉച്ചാരണഭേദം വരുത്തി പ്രയോഗിച്ച പദങ്ങൾ മുതലായവ ആവശ്യപ്പെടുന്ന തരത്തിൽ ഉചിതമായ വിവർത്തനം നടത്താൻ അവ സഹായിക്കുന്നു. വിവർത്തനത്തിൻ്റെ സങ്കീർണ്ണത ലഘുവാക്കി ജോലി അനായാസമാക്കുകയെന്ന കർത്തവ്യമാണ് വിവർത്തനോപകരണങ്ങൾ നിർവഹിക്കുന്നത്.  സാധാരണ രീതിയിലുള്ള ദ്വിഭാഷാനിഘണ്ടുക്കൾ, ബഹുഭാഷാ നിഘണ്ടുക്കളും വിവർത്തകൾക്ക് ഉപകരിക്കും. ഡോ. വി. ആർ. പ്രബോധചന്ദ്രൻ എഴുതുന്നു: ‘...

വിവർത്തകൻ്റെ യോഗ്യതകളും സവിശേഷതകളും

ഇമേജ്
എൻ.വി.കൃഷ്ണവാരിയർ വിവർത്തകൻ ഒരർത്ഥത്തിൽ സമൂഹ പുനർനിർമ്മിതിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഓരോ വിവർത്തനവും ഭാഷയെയും സാഹിത്യത്തെയും അതുവഴി സമൂഹത്തെയും പുതുക്കിപ്പണിയലാണ്. നൂതനമായ അറിവും സാംസ്കാരികാനുഭവവും അതുവഴി സമൂഹത്തിനു ലഭിക്കുന്നു. സ്രോതഭാഷാകൃതിയെ ലക്ഷ്യഭാഷയിലേക്കു പകരുന്ന പ്രവർത്തനമാണല്ലോ വിവർത്തനം ഇത്തരം പ്രക്രിയയിൽ ഏർപ്പെടുമ്പോൾ വിവർത്തകന് ചില യോഗ്യതകൾ ഉണ്ടാകണം. ഭാഷാപരമായും അർത്ഥപരമായും ഏറെ സങ്കീർണ്ണത നിറഞ്ഞ പ്രതിഭാസമാണ് വിവർത്തനം.  ഒരു വിവർത്തകന് വിവർത്തകൻ്റെ ധർമ്മങ്ങളേയും സവിശേഷതകളെയും സംബന്ധിക്കുന്ന അറിവും പ്രയോഗവും അയാളെ ഉത്തമവിവർത്തകനാക്കുന്നു. ഉത്തമവിവർത്തകന് സ്രോതഭാഷയിലും ലക്ഷ്യഭാഷയിലും ശരിയായ അറിവും സ്വാധീനവും ഉണ്ടാകണം. സാധാരണ രീതിയിൽ വിദേശ/ അന്യഭാഷയിൽ നിന്ന് മാതൃഭാഷയിലേക്കു തർജമ ചെയ്യുകയാണ് പതിവ്. സ്രോതഭാഷയിലുള്ള പരിജ്ഞാനവും ലക്ഷ്യഭാഷയിലുള്ള പ്രയോഗജ്ഞാനവും വിവർത്തനത്തിൽ പ്രധാനമാണ്.  പൊതുവേയുള്ള പാണ്ഡിത്യത്തേക്കാൾ തിരഞ്ഞെടുക്കുന്ന മൂലകൃതി ഉൾപ്പെടുന്ന വൈജ്ഞാനികമണ്ഡലത്തിൽ ആഴത്തിലുള്ള അറിവ് വൈജ്ഞാനിക കൃതി വിവർത്തനം ചെയ്യുന്നയാൾക്കുണ്ടാകണം. ലക്ഷ്യഭാഷാപരമായ അറിവിനു പുറമേ...

ബംഗാളി നോവൽ വിവർത്തനങ്ങളും ഇതര വിവർത്തനങ്ങളും

ഇമേജ്
മലയാളികൾക്ക് ഏറെ പ്രിയതരമായ സാഹിത്യമാണ് ബംഗാളി സാഹിത്യം. ബംഗാളി നോവലുകളോടാണ് കൂടുതൽ പ്രിയം. നവോത്ഥാന മൂല്യങ്ങളും സാംസ്കാരിക സദൃശതകളുമാണ് പ്രസ്തുത സാഹിത്യത്തോടു മലയാളികളെ അടുപ്പിച്ചത്. ‘ വിവർത്തകർ വഞ്ചകരാണെന്ന് ’ ഒരു ഇറ്റാലിയൻ പഴഞ്ചൊല്ലുണ്ട് -[Traduttore Traditore - Translators are traitors] വിവർത്തകൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പ്രസ്തുത ചൊല്ല്. മൂലകൃതിയിലെ ഏതെങ്കിലും ഭാഗം വിട്ടുകളയുന്നതും പുതിയത് കൂട്ടിച്ചേർക്കുന്നതും വസ്തുതകൾ വളച്ച് അവതരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതുമൊക്കെ പതിവായ സന്ദർഭത്തിലാകാം ആ ചൊല്ല് പ്രചാരം നേടിയത്. അതിനാൽ, ലക്ഷ്യഭാഷയ്ക്കനുയോജ്യമായ വിധത്തിൽ ഭാഷാന്തരണം നിർവഹിക്കേണ്ട ചുമതല വിവർത്തകനുണ്ട്. മൂലഗ്രന്ഥത്തിലെ പ്രതിപാദ്യം ഒട്ടും ചോർന്നുപോകാതെ ലക്ഷ്യഭാഷയുടെ തനിമയ്ക്കു ചേരും വിധം ആവാഹിച്ചാവിഷ്കരിക്കുന്ന ഒരു വിവർത്തകനെ വഞ്ചകനെന്ന് ആരും വിളിക്കുകയില്ലെന്ന് നോവൽ വിവർത്തനം മലയാളത്തിൽ എന്ന ലേഖനത്തിൽ പി.മാധവൻപിള്ള അഭിപ്രായപ്പെടുന്നു. [ പി. മാധവൻപിള്ള, നോവൽ വിവർത്തനം മലയാളത്തിൽ, കൃതി - വിവർത്തന ചിന്തകൾ, എഡി. ഡോ. വി. ആർ. പ്രബോധചന്ദ്രൻ,1994:139)] . വിവർത്തനത്തിൻ്റെ വിശ്...

ആരോഗ്യനികേതനം തർജമയെക്കുറിച്ച്

ഇമേജ്
മലയാള കഥാ- നോവൽ സാഹിത്യ വളർച്ചയിൽ വലിയ സംഭാവന നൽകുന്നതിൽ പരിഭാഷകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വിക്ടർ ഹ്യൂഗോ എന്ന ഫ്രഞ്ച് എഴുത്തുകാരൻ്റെ Les Miserables എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കി 1925 ൽ നാലപ്പാട്ടു നാരായണമേനോൻ നടത്തിയ തർജമ വിഖ്യാതമാണ്. മലയാള സാഹിത്യത്തിൻ്റെ വളർച്ചയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. ഇതിനു മുമ്പും ശേഷവും വിവർത്തനങ്ങൾ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും ഒരു വലിയ പ്രചോദനവും സാഹിത്യ പരിവർത്തനത്തിന് നാന്ദികുറിച്ചതുമായ മറ്റൊരു വിവർത്തനമില്ല.  നിരവധി ഭാഷകളിൽ നിന്നും ധാരാളം നോവലുകൾ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടു. എങ്കിലും എണ്ണത്തിലും ഗുണത്തിലും മുന്നിട്ടു നിൽക്കുന്നത് ബംഗാളിനോവൽ വിവർത്തനങ്ങളാണ്.  എൺപതിലേറെ വിവർത്തകർ 250 ലേറെ ബംഗാളി നോവലുകൾ മലയാളത്തിലേക്കാക്കിയിട്ടുണ്ട്. ചിലതിനെക്കുറിച്ച് മറ്റൊരദ്ധ്യായത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. 1953 ലാണ് താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതനം’ പുറത്തുവന്നത്. 1961 ൽ അതിന് നിലീനാ എബ്രഹാം പരിഭാഷ തയ്യാറാക്കി. ബംഗാളിലെ തെക്കുപടിഞ്ഞാറൻ ജില്ലയിലെ ബീർഭൂം എന്ന ഇടത്തെ ജനജീവിതമാണ് താരാശങ്കറിൻ്റെ നോവലുകളിലെ പ്രമേയം. ‘തർജമ സിദ്ധാന്തവും പ്ര...

വിവർത്തനം: മറ്റു പദങ്ങൾ

ഇമേജ്
Translation എന്ന വാക്ക്, ഒരു ഭാഷയിലെ ആശയങ്ങളെ മറ്റൊരു ഭാഷയിലേക്കു പകരുന്ന പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷുവാക്കാണ്. ലാറ്റിൻ നാമപദമായ translatio എന്നതിൽ നിന്നാണ് പ്രസ്തുതപദംഉരുത്തിരിഞ്ഞത്. ക്രിയാവിശേഷണമായ trans കുറുകെ / എതിരെ / മറുവശത്തേക്ക് എന്നർത്ഥത്തിലും latio എന്ന പദം carry, bring എന്ന അർത്ഥത്തിലുമാണ് പ്രയോഗിക്കുന്നത്. Bringing across എന്ന അർത്ഥത്തിലാണ്, മറുവശത്തേക്ക് കൊണ്ടുവരിക -മാറ്റിവെയ്ക്കുക - എന്ന അർത്ഥത്തിലാണ് ഇംഗ്ലീഷിൽ ഉപയോഗിച്ചത്. മലയാള ഭാഷയിൽ നിരവധി പദങ്ങൾ Translation എന്ന വാക്കിന് പകരം നിൽക്കുന്നുണ്ട്. വിവർത്തനം, പരിഭാഷ, തർജ്ജമ, തർജ്ജിമ, തർജുമ, ഭാഷാന്തരം, മൊഴിമാറ്റം, പരാവർത്തനം, ഭാഷാനുവാദം തുടങ്ങിയ പദങ്ങൾ ഉദാഹരണം. വിവർത്തനം എന്ന പദം Translation എന്ന പദത്തിനു പകരമായാണ് ഉപയോഗിക്കുന്നത്. ഇതിന് ശബ്ദതാരാവലി രൂപഭേദം, തർജ്ജമ, ‘ വിവിധാവസ്ഥകളിൽ കൂടിയുള്ള ഗതി’ എന്നൊക്കെ അർത്ഥം നല്കുന്നു. യഥാർത്ഥത്തിൽ ഇത് ഒരു സംസ്കൃതപദമാണ്. വിവർത്തനം-വ്യത്യസ്ത സ്ഥിതി , വർത്തിക്കൽ, ചുറ്റിനടക്കൽ, തിരിച്ചിൽ, പ്രത്യാഗമനം എന്നിങ്ങനെയാണ് സംസ്കൃത നിഘണ്ടു പ്രസ്തുത വാക്കിന് അർത്ഥം നല്കിയിട്ടുള്ളത്. ...

കാളിദാസൻ കാലദാസൻ

ഇമേജ്
  കാളിദാസൻ്റെ രഹസ്യം “ തൻ്റെ ജീവിതമന്യന്നധീനമാ -                       യെൻ്റെ മാതിരിയില്ല മറ്റാരുമേ " .  കാളിദാസമഹാകവിയുടെ മേഘസന്ദേശമെന്ന കാവ്യത്തിലേതാണ് ഈ വരികൾ. ഈ വരികൾ തർജ്ജമ ചെയ്തത് മലയാളത്തിലെ പ്രശസ്ത കവിയായ തിരുനെല്ലൂർ കരുണാകരനാണ്. സാമ്പ്രദായിക സംസ്കൃത രീതിയായ ശ്ലോകരൂപത്തിലുള്ള കാവ്യത്തിന് തനതു മലയാളരീതിയെന്നു വിളികൊണ്ട പാട്ടുരീതിയിൽ തർജ്ജമ നിർവഹിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മേഘസന്ദേശം വളരെയേറെ കീർത്തികേട്ട സന്ദേശകാവ്യമാണല്ലോ.   ‘കശ്ചിൽ കാന്താവിരഹഗുരുണാ സ്വാധികാരാൽ പ്രമത്ത:’ എന്നാണ് കാവ്യാരംഭം. ഒരു യക്ഷൻ. തൻ്റെ കാര്യഭാരത്തിൽ, തൻ്റെ പ്രവൃത്തിയിൽ പിഴവു വരുത്തി. രാജാവായ വൈശ്രവണൻ വളരെ കഠിനമായ ശിക്ഷയാണ് വിധിച്ചത്. ഒരു വർഷത്തേക്ക് കാന്തയുമായി പിരിഞ്ഞിരിക്കാൻ അയാൾ നിർബന്ധിതനാകുന്ന കടുത്ത ശിക്ഷയാണ് ലഭിച്ചത്. അളകാനഗരിയിൽ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ചു പ്രിയതമയോടൊത്തു രസിച്ചുകഴിഞ്ഞ യക്ഷൻ്റെ മഹിമാവുകളൊക്കെ ഇല്ലാതാക്കിയാണ് രാമഗിരിയിലേക്ക് അയാളെ നാടുകടത്തിയത്. ഇതിൻ്റെ വിശദാംശങ്ങൾ പറയാതെ, യക്ഷൻ്റെ വൈകാരികാവസ്...

പണ്ഡിതപരിതോഷവാദവും മൂലാനുസാരി സിദ്ധാന്തവും

ഇമേജ്
  പണ്ഡിതപരിതോഷവാദവും മൂലാനുസാരി സിദ്ധാന്തവും ഇംഗ്ലീഷുസാഹിത്യത്തിൽ പ്രശസ്തനായ കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). വിവർത്തനത്തെക്കുറിച്ചു ശക്തമായ നിലപാടെടുക്കാൻ മാത്യു അർണോൾഡിന് അവസരം കിട്ടി. അതിനുള്ള സാഹചര്യമൊരുക്കിയത് ഫ്രാൻസിസ് ന്യൂമാൻ (Francis Newman-1805-1897) എന്ന ഇംഗ്ലീഷ് ചിന്തകനും വിവർത്തകനുമായ എഴുത്തുകാരനുമാണ്. അദ്ദേഹം ഗ്രീക്കു പുരാതന കവിയായ ഹോമറിൻ്റെ ഇലിയഡെന്ന മഹാകാവ്യം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. അതിൽ വിവർത്തനത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.  ഫ്രാൻസിസ് ന്യൂമാൻ്റെ കാഴ്ച്ചപ്പാട്: മൂലാനുസാരിത്വവാദം ഒരു നല്ല വിവർത്തകൻ തന്നെക്കൊണ്ടു സാധിക്കുന്നിടത്തോളം മൂലകൃതിയുടെ ഓരോ സവിശേഷതയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മൂലകൃതിയുടെ വിദേശീയത -അന്യത്വം- കൂടുന്തോറും വിവർത്തകൻ്റെ ശ്രദ്ധയും കൂടേണ്ടതുണ്ട്. മറ്റൊരു കൃതിയെയാണ് അനുകരിക്കുന്നതെന്ന് ഓർമ്മിക്കണം. എല്ലാ പ്രകാരത്തിലും വളരെ ഭിന്നമായ ഒരു സാമഗ്രിയാണ് താൻ അനുകരിക്കുന്നതെന്നതും വിവർത്തകൻ ഓർക്കണം. മൂലകൃതിയോടു സത്യസന്ധത പുലർത്തുകയെന്നതാണ് വിവർത്തകൻ്റെ ഒന്നാമത്തെ കർത്തവ്യം. അതിന് ചരിത്രപ്...

വിവർത്തന സിദ്ധാന്തങ്ങൾ

ഇമേജ്
വിവർത്തന സിദ്ധാന്തങ്ങൾ വിവർത്തനം ശാസ്ത്രമാണോ കലയാണോ ശാസ്ത്രമാണോ എന്ന ചോദ്യം ഇരുപതാം നൂറ്റാണ്ടിൽ വ്യാപകമായി ഉയർന്നു. വിവർത്തനം സർഗ്ഗാത്മകപ്രവർത്തനമാണെന്ന് കലാവാദികൾ സ്ഥാപിക്കുമ്പോൾ, വിവർത്തനം നിയതമായ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകുമ്പോൾ ശാസ്ത്രമാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. കലയുമാണ്; ഒപ്പം ശാസ്ത്രവുമാണെന്ന് വാദിക്കുന്നവരാണ് ഏറെയും. പ്രയുക്തഭാഷാശാസ്ത്രത്തിൻ്റെ (Applied linguistics) ഭാഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിവർത്തനത്തിൻ്റേത്. ഭാഷാശാസ്ത്രത്തിൻ്റെ ഭാഗമാകയാൽ വിവർത്തനത്തിലും സിദ്ധാന്തങ്ങൾ പ്രവർത്തിക്കുന്നു. ‘Theories of translation‘ എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത് വിവർത്തന സിദ്ധാന്തങ്ങൾ എന്നാകുന്നു. പാശ്ചാത്യ പണ്ഡിതരാണ് ശാസ്ത്രീയസിദ്ധാന്തങ്ങൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ കൂടുതലായും നടത്തിയത്. മിക്കവാറും വിവർത്തന സിദ്ധാന്തങ്ങൾ പണ്ഡിതരുടെ അഭിപ്രായപ്രകടനങ്ങൾ തന്നെ. ഭാരതവും വിവർത്തന മേഖലയിൽ വളരെയേറെ പാരമ്പര്യമുള്ള നാടാണ്. അശോക ചക്രവർത്തിയുടെ കാലം മുതൽ തന്നെ ഭരണസംബന്ധിയായ വിജ്ഞാപനങ്ങൾ നാട്ടുഭാഷയിലും എഴുതിവന്നു. പൊതുവായ വിവർത്തന സിദ്ധാന്തങ്ങൾ ഇവിടെ രൂപം കൊണ്ടില്ലെങ്കിലു...