പോസ്റ്റുകള്‍

സെപ്റ്റംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും

ഇമേജ്
അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും Soghoman Tehlirian അർമേനിയയിലെ ഷോഗോമാൻ ടെലീരിയനെഅറിയാമോ? അദ്ദേഹം കൊന്ന യുവതുർക്കിയെയോ? അർമേനിയൻ വംശഹത്യ വിഷയമാക്കുന്ന വീഡിയോ പോഡ്കാസ്റ്റാണ് മേൽപ്പറഞ്ഞത്. ട്രൂ കോപ്പി തിങ്ക് എന്ന വെബ് പോർട്ടലിലാണ് ഇതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. തയ്യാറാക്കിയത് ഡാർക്ക് ടൂറിസ്റ്റും സാമൂഹിക പ്രവർത്തകനും ചാനൽസംവാദ പ്രമുഖനുമായ സജി മാർക്കോസാണ്. ഈ സന്ദർഭത്തിൽ എന്താണ് ഡാർക്ക് ടൂറിസമെന്നത് വ്യക്തമാക്കേണ്ടി വരുന്നു. ഡാർക്ക് ടൂറിസം: മനുഷ്യവംശചരിത്രത്തിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും അപകടങ്ങളും യുദ്ധങ്ങളും നിരവധി നിരവധി അത്യാഹിതങ്ങളും പലയിടങ്ങളിലുമായി നടന്നിട്ടുണ്ട്. മനുഷ്യൻ്റെ സ്വാതന്ത്ര്യവാഞ്ഛയും അതു കൈവരിക്കുന്നതിനുള്ള പ്രയത്നങ്ങളും നിരവധി ചരിത്രസംഭവങ്ങൾക്കു കാരണമായി. സ്വാതന്ത്ര്യ സമരങ്ങൾ, അടിച്ചമർത്തലുകൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ- ഇവ നടന്ന പ്രദേശങ്ങളും കോട്ടകൊത്തളങ്ങളും ജയിലുകളും ഇന്നും ഭൂമുഖത്തുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാലാപാനി എന്ന ജയിൽ സമുച്ചയവും ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലവും മറ്റും ഉദാഹരണം. ഇത്തരം സ്ഥലങ്ങളിലെ തേങ്ങലുകൾ പുതിയ തലമുറയ്ക്...

എന്താണ് വംശഹത്യ?

ഇമേജ്
വംശഹത്യ ജൂത - പോളിഷ് വംശജനായ റാഫേൽ ലംകിൻ എന്ന അഭിഭാഷകനാണ് വംശഹത്യ എന്ന പദത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. വംശഹത്യ അല്ലെങ്കിൽ ജെനൊസൈഡ് എന്ന വാക്കിലെ ‘ ജെനൊ’ എന്ന ഗ്രീക്കുപദത്തിന് വംശം /വർഗ്ഗം എന്നർത്ഥം. ‘സൈഡ്’ എന്നാൽ ഹത്യ. വംശഹത്യ മാനവരാശിക്കും മാനവികതയ്ക്കുമെതിരെയുള്ള മഹാപാതകവും കുറ്റവുമാണ്. വംശഹത്യാപഠന ശാഖ തന്നെ പല സർവകലാശാലകളിലും നിലവിൽ വന്ന സാഹചര്യത്തിൽ ഈ പദം വളരെ പ്രസക്തിയുള്ളതാണ്. ‘വംശഹത്യയുടെ ചരിത്രം’ എന്ന കൃതിയെഴുതിയത് ദിനകരൻ കൊമ്പിലാത്ത് ആണ്. ഈ കൃതിയുടെ അവതാരികയിൽ, അവതാരികാകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ വംശഹത്യയാണെന്ന് നിർവചിക്കുന്നു. “വെറും കൂട്ടക്കൊലയല്ല, ഒരു ജനഗണത്തിൻ്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനൊസൈഡ് എന്ന വംശഹത്യ. ഒരു സംസ്കാരത്തെ പൂർണ്ണമായി നശിപ്പിക്കുന്ന ഹീനമായ പ്രവൃത്തിയാണത്. അതിൻ്റെ ഭാഗമായി ആ സമൂഹത്തിൻ്റേ തായുള്ള സാമൂഹികസ്ഥാപനങ്ങൾ നശിപ്പിക്കുന്നു; മനുഷ്യവ്യക്തികളെ ശാരീരികമായി ഇല്ലാതാക്കുന്നു. സംസ്കാരസംഭാവനകളെ ഹനിക്കുന്നു. ഇങ്ങനെ പലപല ദിശകളിലൂടെയാണ് വംശഹത്യയുടെ ഫലങ്ങൾ ലോകം അനുഭവിക്കേണ്ടി വരുന്നു. ഏറ്റവും കൂടുതൽ കൊല്ലപ്പെടു...

മാധവിക്കുട്ടി /കക്കട്ടിൽ അഭിമുഖം (ഭാഗം2)

ഇമേജ്
മാധവിക്കുട്ടി /കക്കട്ടിൽ അഭിമുഖം  (ഭാഗം2) കുട്ടികളുടെ മനസ്സിലേക്കിറങ്ങി അവരെപ്പോലെ കഥ പറയാൻ മാധവിക്കുട്ടിക്കു വൈഭവമുണ്ട്. അവരിൽ ശിശുസഹജമായ മനസ്സുണ്ട്. പ്രായമാകുമ്പോഴും അതു നിലനിർത്താൻ സാധിക്കുന്നു. പതിനഞ്ചുവയസ്സിലുണ്ടായിരുന്ന കാഴ്ചപ്പാടിലൂടെയാണ് ഇന്നും ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്നത് എന്ന് മാധവിക്കുട്ടി വ്യക്തമാക്കുന്നു. പ്രഭാതം എന്ന കഥയിലെ കുട്ടി, മാതുവമ്മയുടെ കുടിലിൽ പോയപ്പോൾ ആ കുട്ടിക്ക് രക്ഷാകവചമൊന്നും ഉണ്ടായില്ല. വിധിയെ പ്രതിരോധിക്കണമെങ്കിൽ അസാമാന്യമായ കരുത്തു വേണം.  ഉണ്ണി എന്ന കഥയിൽ ഒരു സ്ത്രീയുടെ ഭർത്താവ് അപകടത്തിൽ മരിക്കുകയാണ്. താൻ ഒരു ഉണ്ണിയായിരുന്ന കാലത്തെ മാത്രമേ വില മതിച്ചുള്ളൂ. ആത്മാവ് പഴയരൂപം വീണ്ടെടുത്ത് പ്രത്യക്ഷപ്പെടുന്നു. അതു തൻ്റെ ഭർത്താവിൻ്റേതാണെന്നു മനസ്സിലാക്കാൻ ഭാര്യ സമയമേറെയെടുക്കുന്നു. ഏതു പ്രായത്തിലുള്ള കഥാപാത്രങ്ങളായി മാറാനും സാധിക്കുന്നു. ഒരു പുതുജന്മം എടുക്കുന്നതുപോലെയാണ് മാധവിക്കുട്ടിക്ക് കഥയെഴുത്ത്. കഥാനായികയുടെ ആത്മാവായി മാറുന്നു. ഒരു ഡിറ്റക്ടീവിനെപ്പോലെ കഥാപാത്രത്തെ നിർവികാരതയോടെ അവർ പിന്തുടരുന്നു. നെയ്പ്പായസം എന്ന കഥ രചിച്ചതിനു പിന്ന...

മാധവിക്കുട്ടി / കക്കട്ടിൽ അഭിമുഖം (ഭാഗം1)

ഇമേജ്
മാധവിക്കുട്ടി: കക്കട്ടിൽ  അഭിമുഖം (ഭാഗം1) 1932 മാർച്ച് 31 ന് പുന്നയൂർക്കുളത്താണ് കമലാദാസ് എന്ന മാധവിക്കുട്ടി ജനിച്ചത്. പാലക്കാടുജില്ലയിലെ പൊന്നാനിത്താലൂക്കിലാണ് പുന്നയൂർക്കുളം. നാലപ്പാട്ട് ബാലാമണിയമ്മയാണ് അമ്മ. പ്രശസ്ത കവയിത്രി. അച്ഛൻ വി.എം. നായർ. പതിമൂന്നാം വയസ്സിൽ കമലാദാസ് വിവാഹിതയായി. ഭർത്താവ് മാധവദാസ്.  പത്താം വയസ്സിൽ കുഷ്ഠരോഗി എന്ന കഥ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ. 1955 ൽ ആദ്യകഥാസമാഹാരം പുറത്തിറങ്ങി. 27 കഥാസമാഹാരങ്ങൾ. 12 നോവലുകൾ. ആകെ 68 കൃതികൾ. ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുമുണ്ട്. എൻ്റെ കഥ 15 വിദേശഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട കൃതിയാണ്. 1964 ലെ ഏഷ്യൻ പെൻ പോയട്രി പ്രൈസ് കമലാദാസിനാണ് ലഭിച്ചത്. 1969 ൽ തണുപ്പ് എന്ന ചെറുകഥാസമാഹാരം കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള അവാർഡു നേടി. വയലാർ അവാർഡടക്കം മൂല്യമുള്ള പല പുരസ്കാരങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ തലത്തിൽ ആദരവു ലഭിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. പിന്നീട് കമലാ സുരയ്യ എന്ന പേര് മതം മാറി സ്വീകരിച്ചു. 2009 മെയ് 31 ന് അന്തരിച്ചു.  സ്ത്രീത്വത്തിൻ്റെ സജീവ സാന്നിദ്ധ്യമെന്ന നിലയില...

അഭിമുഖവും കക്കട്ടിലിൻ്റെ സർഗ്ഗസമീക്ഷയും

ഇമേജ്
അഭിമുഖവും കക്കട്ടിലിൻ്റെ സർഗ്ഗസമീക്ഷയും അക്ബർ കക്കട്ടിലിൻ്റെ സർഗ്ഗ സമീക്ഷയെന്ന കൃതിയുടെ സവിശേഷത, അഭിമുഖകാരൻ അക്ബർ കക്കട്ടിൽ തന്നെ എന്നതാണ്. അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. മലയാളസാഹിത്യത്തിലെ മുതിർന്ന തലമുറയിലെ പ്രഗത്ഭരായ എഴുത്തുകാരെ നേരിട്ട് ഇൻ്റർവ്യൂ ചെയ്തു തയ്യാറാക്കിയ കൃതിയാണ് ‘സർഗ്ഗസമീക്ഷ’. ഈ കൃതിയിൽ 25 അഭിമുഖങ്ങളാണുള്ളത്. 1. വൈക്കം മുഹമ്മദ് ബഷീർ 2. പൊൻകുന്നം വർക്കി 3. തകഴി ശിവശങ്കരപ്പിള്ള 4. തിക്കോടിയൻ 5.എൻ.എൻ. പിള്ള 6.എം. കൃഷ്ണൻ നായർ 7.കോവിലൻ 8. സുകുമാർ അഴീക്കോട് 9.മലയാറ്റൂർ രാമകൃഷ്ണൻ 10. വിലാസിനി (എം.കെ.മേനോൻ) 11.എൻ.പി.മുഹമ്മദ് 12.ഒ.വി.വിജയൻ 13. അയ്യപ്പപ്പണിക്കർ 14. ടി. പത്മനാഭൻ 15. ഓ.എൻ.വി.കുറുപ്പ് 16. മാധവിക്കുട്ടി 17. വി.കെ.എൻ 18. സുഗതകുമാരി 19. എം.ടി. 20. കാക്കനാടൻ 21. യു.എ. ഖാദർ 22. പുനത്തിൽ കുഞ്ഞബ്ദുള്ള 23.സേതു 24.മുകുന്ദൻ 25. സക്കറിയ മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരാണ് ഇവരെല്ലാം. അഭിമുഖത്തെ സംബന്ധിക്കുന്ന സാമ്പ്രദായിക സമീപനങ്ങളെ മറികടക്കുന്ന സമീപനമാണ് കക്കട്ടിലിൻ്റേത്. അഭിമുഖമെന്നു കേട്ടാൽ, രാഷ്ട്രീയനേതാക്കളുമായി നടത്തുന്ന സംഭാഷണമെന്ന അർത...

എന്താണ് അഭിമുഖം?

ഇമേജ്
അഭിമുഖം (Interview) അഭിമുഖം എന്ന വാക്കിന് മുഖത്തോടു മുഖം എന്ന അർത്ഥമാണുള്ളത്. അഭിമുഖകർത്താവും അതു ചെയ്യപ്പെടുന്നയാളും മുഖാമുഖമിരുന്ന് ആശയവിനിമയം നടത്തുന്ന രീതിയെ അഭിമുഖമെന്നു വിളിക്കുന്നു. വളരെ പ്രാധാന്യമുള്ള വിവരസ്രോതസ്സായി അഭിമുഖങ്ങൾ ഈ കാലയളവിൽ പരിണമിച്ചു കഴിഞ്ഞു. മിക്ക സന്ദർഭങ്ങളിലും ഇത് നിർവഹിച്ചു കാണുന്നത് മാദ്ധ്യമപ്രവർത്തകരാണ്. അവർ നല്കുന്ന വാർത്തകളുടെ മുഖ്യമായ ആധാരം അഭിമുഖങ്ങളാണ്. അഭിമുഖത്തിനുള്ള അടിസ്ഥാന പ്രേരണ അറിവുതേടൽ തന്നെ. അറിവാർജ്ജിക്കുവാനും വ്യക്തിവിവരങ്ങൾ സമാഹരിക്കാനും നിലപാടുകൾ തേടാനും വസ്തുതാ ശേഖരണത്തിനും വ്യക്തിത്വപരിചയത്തിനുമൊക്കെ അഭിമുഖങ്ങൾ ഉപയോഗിക്കുന്നു. അറിവിൻ്റെ സ്രോതസ്സായ വ്യക്തിയും അറിവു തേടുന്നവനും തമ്മിലുള്ള സമഞ്ജസമായ പാരസ്പര്യത്തിലാണ് അഭിമുഖത്തിൻ്റെ ജീവൻ. പൊതുസമൂഹത്തിൻ്റെ ശ്രദ്ധയ്ക്കും അറിവിനുമായി ഒരു വ്യക്തിയെ സമൂഹത്തിനു മുന്നിൽ അന്വേഷകൻ അവതരിപ്പിക്കുന്ന ധർമ്മത്തെ അഭിമുഖം എന്നു നിർവചിക്കാം. അഭിമുഖം ചെയ്യുന്നയാളിൻ്റെ ജിജ്ഞാസയെ തൻ്റെ അറിവു പ്രകാശനം ചെയ്തു തൃപ്തിപ്പെടുത്തുകയാണ്. സംവാദങ്ങളെയും അഭിമുഖമെന്ന രീതിയിൽ പരിഗണിക്കാം. അഭിമുഖം ചെയ്യുന്നയാൾ ചെയ്യപ്പെടു...

അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി (ആശയതലം)

ഇമേജ്
അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി (ആശയതലം) ദരിദ്രനായ താൻ മകളുടെ ഭർത്താവിൻ്റെ ഗൃഹത്തിലേക്ക്, അവളെക്കാണാനെന്ന പേരിൽപ്പോലും കയറിച്ചെല്ലരുതെന്ന തീർപ്പാണ്, പ്രിയപ്പെട്ട മകളെ ഒരുവൻ്റെ കയ്യിലേല്പിക്കെ മകൾക്കായി അയാൾ [ആ വൃദ്ധൻ] നല്കിയ സ്ത്രീധനം. ദരിദ്രപിതാവും മകളുടെ ഭർത്താവും തമ്മിലുള്ള സാമ്പത്തികാന്തരം കവി ഇവിടെ വ്യക്തമാക്കുന്നു. സാമ്പത്തിക ശ്രേഷ്ഠത സാമൂഹികാന്തസ്സു നിർണ്ണയിക്കുന്ന ഘടകമായി മാറുന്നുണ്ട്. സ്ത്രീധനം നല്കാൻ പണമില്ലെങ്കിൽ മകളെ കാണാൻ വരേണ്ട. അവൾ സുന്ദരിയാകയാൽ ധനികന് അവളെ കയ്യൊഴിയാനും കഴിയുന്നില്ല. നാട്ടുകാരുടെ ഭാഷ്യമാകട്ടെ, അച്ഛൻ ദരിദ്രനാണെങ്കിലും അവൾക്ക് ഭാഗ്യമുണ്ട്, യോഗമുണ്ട് എന്നതാണ്. എത്ര ശ്രമിച്ചാലും ചിലത് പരസ്പരം ചേരില്ലെന്ന് കവി. താമര സൂര്യനെ പ്രണയിക്കുന്നത് ചെളിയിൽ പൂണ്ടിട്ടാണ്. പത്തായം കതിർമണികളുടെ സൂക്ഷിപ്പിനുപയോഗിക്കുന്നു. അവിടെ വൈക്കോൽച്ചണ്ടിക്ക് കാര്യമില്ല. വൃദ്ധൻ്റെ ദരിദ്രമായ അവസ്ഥയെയാണ് വൈക്കോൽച്ചണ്ടി, ചേറിൽ ത്താണ താമരപ്പൂവ് എന്നീ പ്രയോഗങ്ങളിലൂടെ സൂചിപ്പിക്കുന്നത്. സൂര്യൻ, പത്തായത്തിലെ കതിർമണി മുതലായ പ്രയോഗങ്ങൾ ജാമാതാവിൻ്റെയും മകളുടെയും സമ്പന്നാവസ്ഥയെയും പരാമർശിക്കുന്നു...

അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി (സംക്ഷേപം)

ഇമേജ്
അങ്ങേവീട്ടിലേയ്ക്ക്: ഇടശ്ശേരി ശക്തിയുടെ കവി എന്ന വിശേഷണത്തിനർഹനായ കവിയാണ്ഇടശ്ശേരി. കാൽപ്പനികപ്രസ്ഥാനത്തിൻ്റെ സ്വാധീനതയിൽ അഭിരമിച്ച മലയാളകവിതയ്ക്ക് അതിൻ്റെ മൂർദ്ധന്യദശയിൽ റിയലിസത്തിൻ്റെ വെളിച്ചം കാട്ടി വഴി തെളിയിക്കാൻ മുൻകൈയെടുത്ത കവികളിൽ പ്രമുഖനാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. [മറ്റുള്ളവർ വൈലോപ്പിള്ളി ശ്രീധരമേനോൻ, എൻ.വി.കൃഷ്ണവാര്യർ, പി. കുഞ്ഞിരാമൻ നായർ എന്നിവരാണ്.] ‘ ഗാർഹികജീവിതത്തിൻ്റെ അസാധാരണമായ രാഗങ്ങളും സാധാരണമനുഷ്യൻ്റെ സ്നേഹങ്ങളും ദൗർബല്യങ്ങളും ഭീരുതകളും പകകളും മറ്റുമാണ്” ഇടശ്ശേരിയുടെ കാവ്യപന്ഥാവിനെ നിർണ്ണയിച്ചതെന്ന വീക്ഷണമാണ് ഡോ. എം.ലീലാവതിട്ടീച്ചർ പ്രകടിപ്പിക്കുന്നത്. ഉളളത് ഉള്ളതുപോലെ, വസ്തൃത അതിഭാവുകത്വം കൂടാതെ ആവിഷ്കരിക്കുകയെന്ന റിയലിസ്റ്റിക് രീതിയാണ് ഇടശ്ശേരി സ്വീകരിച്ചത്. ജീവിതത്തിലെ സാധാരണ സംഭവങ്ങളെ അസാധാരണമായ കാവ്യഭംഗിയോടെ അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ അതൊക്കെ തൻ്റേതായ ദർശനസമീപനങ്ങൾ മുൻനിർത്തിയാണ് സംഭവിച്ചത്. മാർക്സിയൻ ആശയങ്ങളും ഗാന്ധിയൻ സമീപനവും അദ്ദേഹത്തിൻ്റെ വീക്ഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ലീലാവതിട്ടീച്ചർ ഈ സമീപനത്തെ വിശകലനം ചെയ്യുന്നത് ഇപ്രകാരമാണ്: “തനിക്ക് ആവിഷ്കരിക്...

മഴവില്ലും ചൂരൽവടിയും: എൻ.വി.കൃഷ്ണവാര്യർ

ഇമേജ്
‘മഴവില്ലും ചൂരൽവടിയും’-N V എൻ.വി.കൃഷ്ണവാര്യരുടെ കാലികപ്രസക്തിയുള്ള കവിതയാണ്, ‘മഴവില്ലും ചൂരൽവടിയും.’ മനുഷ്യനെന്ന ജന്തുവർഗ്ഗത്തിൻ്റെ അക്രമാസക്തിയെയും അധികാരക്കൊതിയെയും വിമർശിക്കുന്ന കവിതയാണിത്. മഴവില്ല് വളരെ ഭംഗിയുള്ളതും എല്ലാവരെയും ആകർഷിക്കുന്നതുമായ പ്രകൃതി വിസ്മയമാണ്. വർണ്ണങ്ങളുടെ വിലാസത്താൽ പ്രേക്ഷകരെ രോമാഞ്ചമണിയിക്കുന്ന ഈ പ്രകൃതിപ്രതിഭാസം എങ്ങനെ മാനത്തെത്തിയെന്നതിനെ സംബന്ധിച്ച് ബൈബിൾ പഴയനിയമത്തിൽ ഒരു കഥയുണ്ട്. ഉൽപ്പത്തി 9 ൽ ഇപ്രകാരം പറയുന്നു: പ്രളയാനന്തരം ദൈവം നോഹയേയും മക്കളേയും അനുഗ്രഹിച്ചു. എന്നിട്ട് അതൾ ചെയ്തു: ഭൂമിയിൽ പെറ്റുപെരുകാനും നിറയാനും നിങ്ങൾക്കു സാധിക്കും. ഭൂമിയിലെ മറ്റു ജീവികൾക്കെല്ലാം നിങ്ങളെപ്പറ്റി പേടിയും നടുക്കവുമുണ്ടാകും. ഇതര ജീവജാലങ്ങളെയെല്ലാം മനുഷ്യൻ്റെ കയ്യിലാണ് ദൈവം ഏൽപ്പിച്ചത്. ദൈവം സ്വന്തം പ്രതിച്ഛായയിലാണത്രേ മനുഷ്യനെ സൃഷ്ടിച്ചത്. ഇനിമേൽ ഒരിക്കലും പ്രളയം ഭൂമിയിലെ ജീവജാലങ്ങളെ നശിപ്പിക്കില്ലെന്നും അത്തരം പ്രളയം ഉണ്ടാകില്ലെന്നും ദൈവം എല്ലാ ജീവജാലങ്ങളുടെയും പേരിൽ ഉടമ്പടി ചെയ്യുകയുണ്ടായി. ആ ഉടമ്പടിയുടെ അടയാളമായി ദൈവം തൻ്റെ വില്ല് മേഘത്തിൽ വെച്ചു. അതാണു മഴവില്ല്. ത...

സഞ്ചാരസാഹിത്യം: കുറിപ്പ്

ഇമേജ്
[കിഴവനും ക്രാക്കാത്തൂവ്വയും] കേരളം കണ്ട ഏറ്റവും വിഖ്യാതനായ സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പൊറ്റെക്കാട്. ഗതാഗത സൗകര്യങ്ങളും ആശയവിനിമയ സജ്ജീകരണങ്ങളും ഇന്നത്തെപ്പോലെ കാര്യക്ഷമമല്ലാതിരുന്ന കാലഘട്ടത്തിൽ ലോകമെമ്പാടും തൻ്റെ സുഹൃദ്ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചുറ്റിസഞ്ചരിച്ച്, തൻ്റെ പ്രിയ മലയാളികൾക്കായി സഞ്ചാരാനുഭവങ്ങൾ ആഖ്യാനം ചെയ്ത സാഹസികയാത്രികനാണ് അദ്ദേഹം. നോവൽ, ചെറുകഥാ സാഹിത്യമെന്നപോലെ സഞ്ചാരസാഹിത്യത്തെ ജനപ്രിയസാഹിത്യരൂപമാക്കി പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. യാത്രാവിവരണ / സഞ്ചാരസാഹിത്യത്തിൻ്റെ കുലപതിയായി മലയാളത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഒരു സാദാസഞ്ചാരിയുടെ അനുഭവവിവരണമെന്നതിലുപരി മനോഹരവർണ്ണനകളാലും ഹൃദ്യമായ പ്രതിപാദനത്താലും ചരിത്രവസ്തുതകളാലും ഭൂമിശാസ്ത്രവിവരണങ്ങളാലുമൊക്കെ അറിവും അനുഭൂതിയും പകരുന്ന സാഹിത്യസഞ്ചയമായി യാത്രാവിവരണം മാറിയിരിക്കുന്നു. കാപ്പിരികളുടെ നാട്ടിൽ -1951,സിംഹഭൂമി (1954 - 58 രണ്ടു ഭാഗങ്ങൾ), ഇന്നത്തെ യൂറോപ്പ് - 1955, പാതിരാസൂര്യൻ്റെ നാട്ടിൽ -1956, സോവിയറ്റ് ഡയറി - 1957,ഇൻഡോനേഷ്യൻ ഡയറി - 1958, ബാലിദ്വീപ്-1958, ലണ്ടൻ നോട്ട്ബുക്ക് - 1970, ക്ലിയോപാട്രയുടെ നാട്ടിൽ - ...

കിഴവനും ക്രാക്കാത്തുവ്വയും: എസ്.കെ.പൊറ്റെക്കാട്

ഇമേജ്
കിഴവനും ക്രാക്കാത്തുവ്വയും എസ്.കെ.പൊറ്റെക്കാടിൻ്റെ മികച്ച യാത്രാവിവരണങ്ങളിലൊന്നാണ് ‘ഇൻഡോനേഷ്യൻ ഡയറി’. അതിലെ രസകരമായ ഒരു അദ്ധ്യായമാണ് ‘കിഴവനും ക്രാക്കാത്തൂവ്വയും’. ഇതിലെ കിഴവൻ, പ്രശസ്ത അമേരിക്കൻ നോവലിസ്റ്റായ ഏണസ്റ്റ് ഹെമിങ് വേയുടെ The Old Man and the Sea എന്ന നോവലിലെ മുഖ്യകഥാപാത്രമായ സാൻ്റിയാഗോവാണ്. ക്രാക്കാത്തൂവ്വയാകട്ടെ, ഇൻഡോനേഷ്യയിലേക്കുള്ള കടൽയാത്രാ മദ്ധ്യേ എസ്.കെ.പൊറ്റെക്കാടിൻ്റെ ദൃഷ്ടിയിൽ പെട്ട Krakatoa - ക്രാക്കടോവ - എന്ന അഗ്നിപർവതവുമാണ്. ക്രാക്കടോവയെ മലയാളീകരിച്ച എസ്.കെ. നമ്മുടെ ഭാഷയ്ക്കു സമ്മാനിച്ച രസികൻ പേരാണ് ക്രാക്കാത്തൂവ്വ. ഈ സരസമായ വിജ്ഞാനാന്വേഷണമാണ് എസ്.കെ.യുടെ കൃതികളുടെ ജീവൻ. ഇൻഡോനേഷ്യൻ ഡയറിയുടെ സവിശേഷത ഇതിൽ നിന്നും മനസ്സിലാക്കാം - അതിൽ ചരിത്രവും സാഹിത്യവും സംസ്കാരവും സമ്മേളിച്ചിരിക്കുന്നു. സിങ്കപ്പൂരിൽ നിന്ന് ജക്കാർത്തയിലേക്കു പുറപ്പെടുന്ന ‘പ്ലാൻച്യസ്സ്’ എന്ന കപ്പലിലാണ് എസ്.കെ.പൊറ്റെക്കാട് ഇൻഡോനേഷ്യയിലേക്കു യാത്രതിരിക്കുന്നത്. പുതിയ അനുഭവങ്ങൾക്കു വേണ്ടി ഡെക്കിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. എന്തുകൊണ്ടാണ് സാധാരണക്കാർ യാത്രചെയ്യുന്ന ഡെക്ക് അദ്ദേഹം തിരഞ്ഞെടുത്തത്? ‘യാത്രാ...

എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ: കലാമണ്ഡലം ഹൈദരലി

എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ കഥകളി സംഗീത പ്രതിഭയായ കലാമണ്ഡലം ഹൈദരാലി എഴുതിയ ‘ഓർത്താൽ വിസ്മയം’ എന്ന ലേഖനസമാഹാരത്തിൽ തൻ്റെ ഗുരുനാഥനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളിലായി കഥകളി എന്ന കലയ്ക്ക് ഗുണകരമായ നിരവധിമാറ്റങ്ങൾ സംഭവിച്ചതിനാലാണ് ഇന്നു കാണുന്ന ആകർഷണീയതയും ജനപ്രിയതയും അതിനു കൈവന്നത്. പഴയ കാലത്ത് മൈക്കില്ലായിരുന്നു. കഥകളിപ്പാട്ടുകാർ അന്ന് ഉറക്കെ സദസ്യർ കേൾക്കാനായി പാടണം. അങ്ങനെ തൊണ്ടപൊട്ടി പാടുമ്പോൾ വരികളിലെ ഭാവം നഷ്ടമാവും. സ്വരം താഴ്‌ത്തേണ്ടിടത്തു താഴ്ത്താനും ഉയർത്തേണ്ടിടത്തുയർത്താനും സാധിക്കുമ്പോഴാണ് പാട്ട് അർത്ഥഭരിതമാകുന്നത്. ഒപ്പം സംഗീതനിർഭരമാകുന്നത്. അതിനു മൈക്കിൻ്റെ വരവു സഹായകമായി. ഹൈദരലി പറയുന്നു: ഒച്ചക്കാരൻ മെച്ചക്കാരനാകുന്ന ഇക്കാലത്തും മൈക്കിൻ്റെ കാര്യം നമ്മൾ വിസ്മരിച്ചു പോകുന്നു. കഥകളിപ്പാട്ട് ‘ഉറക്കെ പാടുന്നവനാണ് മിടുക്കൻ’ എന്ന യാഥാസ്ഥിതിക ചിന്തയാൽ മൈക്കിനെ അവഗണിക്കുകയാണ്. ഭാവത്തിനു ചേർന്ന സംഗീതമാണ് ഇന്നത്തെ കാലത്തിനാവശ്യം എന്ന നിലപാടാണ് ഹൈദരലി സ്വീകരിക്കുന്നത്. മുമ്പ് പാട്ടായിരുന്നത് ഇന്ന് സംഗീതമായി മാറി. കൂടുതൽ പേരെ ആകർഷിക്കാൻ അതു ...

കലാമണ്ഡലം ഹൈദരലി

കലാമണ്ഡലം ഹൈദരലി. കഥകളിസംഗീതത്തിൽ അദ്വിതീയനായ കലാകാരനാണ് കലാമണ്ഡലം ഹൈദരലി. ജാതിമതഭേദങ്ങൾക്കപ്പുറം കഥകളിസംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1946 ൽ തൃശ്ശൂർ ജില്ലയിലെ ഓട്ടുപാറയിൽ വെളുത്താട്ടിൽ മൊയ്തുട്ടിയുടെയും തച്ചോടി പാത്തുമ്മയുടെയും മകനായാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1957 കേരള കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആയിരുന്നു അദ്ദേഹത്തിൻറെ ഗുരു. കഥകളി സംഗീതത്തിൽ നിഷ്നാതനായ ഹൈദരലി965 ഫാക്ട് കഥകളി സ്കൂളിൽ ചൊല്ലിയാട്ട ഭാഗവതരായി. പിന്നീട് കേരള കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രൊഫസറായി. 2006 ജനുവരിയിൽ ഒരു അപകടത്തിൽപ്പെട്ട് നിര്യാതനായി. മഞ്ജുതരം എന്ന കൃതി അദ്ദേഹത്തിൻറെ ആത്മകഥയാണ്. ഓർത്താൽ വിസ്മയം എന്ന ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങിയ മറ്റൊരു കൃതിയും അദ്ദേഹത്തിൻറെതായി ലഭ്യമായിട്ടുണ്ട്. കഥകളി സംഗീതത്തെ സാധാരണക്കാരനിലേക്ക് എത്തിച്ച പ്രതിഭയാണ് ഹൈദരലി കഥകളി സംഗീതത്തിന്റെ ലളിത മനോഹര ഭാവങ്ങൾ ആസ്വാദകനു പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥകളി സംഗീതത്തിലും കർണാടക സംഗീതത്തിലും ചില പരീക്ഷണങ്ങൾ നടത്തി നോക്കുകകൂടി ചെയ്തു.  മഞ്ജുതരം (ആത്മകഥ) കലാമണ്ഡലം ഹൈദരലിയു...