എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ: കലാമണ്ഡലം ഹൈദരലി
എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ കഥകളി സംഗീത പ്രതിഭയായ കലാമണ്ഡലം ഹൈദരാലി എഴുതിയ ‘ഓർത്താൽ വിസ്മയം’ എന്ന ലേഖനസമാഹാരത്തിൽ തൻ്റെ ഗുരുനാഥനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളിലായി കഥകളി എന്ന കലയ്ക്ക് ഗുണകരമായ നിരവധിമാറ്റങ്ങൾ സംഭവിച്ചതിനാലാണ് ഇന്നു കാണുന്ന ആകർഷണീയതയും ജനപ്രിയതയും അതിനു കൈവന്നത്. പഴയ കാലത്ത് മൈക്കില്ലായിരുന്നു. കഥകളിപ്പാട്ടുകാർ അന്ന് ഉറക്കെ സദസ്യർ കേൾക്കാനായി പാടണം. അങ്ങനെ തൊണ്ടപൊട്ടി പാടുമ്പോൾ വരികളിലെ ഭാവം നഷ്ടമാവും. സ്വരം താഴ്‌ത്തേണ്ടിടത്തു താഴ്ത്താനും ഉയർത്തേണ്ടിടത്തുയർത്താനും സാധിക്കുമ്പോഴാണ് പാട്ട് അർത്ഥഭരിതമാകുന്നത്. ഒപ്പം സംഗീതനിർഭരമാകുന്നത്. അതിനു മൈക്കിൻ്റെ വരവു സഹായകമായി. ഹൈദരലി പറയുന്നു: ഒച്ചക്കാരൻ മെച്ചക്കാരനാകുന്ന ഇക്കാലത്തും മൈക്കിൻ്റെ കാര്യം നമ്മൾ വിസ്മരിച്ചു പോകുന്നു. കഥകളിപ്പാട്ട് ‘ഉറക്കെ പാടുന്നവനാണ് മിടുക്കൻ’ എന്ന യാഥാസ്ഥിതിക ചിന്തയാൽ മൈക്കിനെ അവഗണിക്കുകയാണ്. ഭാവത്തിനു ചേർന്ന സംഗീതമാണ് ഇന്നത്തെ കാലത്തിനാവശ്യം എന്ന നിലപാടാണ് ഹൈദരലി സ്വീകരിക്കുന്നത്. മുമ്പ് പാട്ടായിരുന്നത് ഇന്ന് സംഗീതമായി മാറി. കൂടുതൽ പേരെ ആകർഷിക്കാൻ അതു ...