പോസ്റ്റുകള്‍

സെപ്റ്റംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ: കലാമണ്ഡലം ഹൈദരലി

എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ കഥകളി സംഗീത പ്രതിഭയായ കലാമണ്ഡലം ഹൈദരാലി എഴുതിയ ‘ഓർത്താൽ വിസ്മയം’ എന്ന ലേഖനസമാഹാരത്തിൽ തൻ്റെ ഗുരുനാഥനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളിലായി കഥകളി എന്ന കലയ്ക്ക് ഗുണകരമായ നിരവധിമാറ്റങ്ങൾ സംഭവിച്ചതിനാലാണ് ഇന്നു കാണുന്ന ആകർഷണീയതയും ജനപ്രിയതയും അതിനു കൈവന്നത്. പഴയ കാലത്ത് മൈക്കില്ലായിരുന്നു. കഥകളിപ്പാട്ടുകാർ അന്ന് ഉറക്കെ സദസ്യർ കേൾക്കാനായി പാടണം. അങ്ങനെ തൊണ്ടപൊട്ടി പാടുമ്പോൾ വരികളിലെ ഭാവം നഷ്ടമാവും. സ്വരം താഴ്‌ത്തേണ്ടിടത്തു താഴ്ത്താനും ഉയർത്തേണ്ടിടത്തുയർത്താനും സാധിക്കുമ്പോഴാണ് പാട്ട് അർത്ഥഭരിതമാകുന്നത്. ഒപ്പം സംഗീതനിർഭരമാകുന്നത്. അതിനു മൈക്കിൻ്റെ വരവു സഹായകമായി. ഹൈദരലി പറയുന്നു: ഒച്ചക്കാരൻ മെച്ചക്കാരനാകുന്ന ഇക്കാലത്തും മൈക്കിൻ്റെ കാര്യം നമ്മൾ വിസ്മരിച്ചു പോകുന്നു. കഥകളിപ്പാട്ട് ‘ഉറക്കെ പാടുന്നവനാണ് മിടുക്കൻ’ എന്ന യാഥാസ്ഥിതിക ചിന്തയാൽ മൈക്കിനെ അവഗണിക്കുകയാണ്. ഭാവത്തിനു ചേർന്ന സംഗീതമാണ് ഇന്നത്തെ കാലത്തിനാവശ്യം എന്ന നിലപാടാണ് ഹൈദരലി സ്വീകരിക്കുന്നത്. മുമ്പ് പാട്ടായിരുന്നത് ഇന്ന് സംഗീതമായി മാറി. കൂടുതൽ പേരെ ആകർഷിക്കാൻ അതു ...

കലാമണ്ഡലം ഹൈദരലി

കലാമണ്ഡലം ഹൈദരലി. കഥകളിസംഗീതത്തിൽ അദ്വിതീയനായ കലാകാരനാണ് കലാമണ്ഡലം ഹൈദരലി. ജാതിമതഭേദങ്ങൾക്കപ്പുറം കഥകളിസംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1946 ൽ തൃശ്ശൂർ ജില്ലയിലെ ഓട്ടുപാറയിൽ വെളുത്താട്ടിൽ മൊയ്തുട്ടിയുടെയും തച്ചോടി പാത്തുമ്മയുടെയും മകനായാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1957 കേരള കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആയിരുന്നു അദ്ദേഹത്തിൻറെ ഗുരു. കഥകളി സംഗീതത്തിൽ നിഷ്നാതനായ ഹൈദരലി965 ഫാക്ട് കഥകളി സ്കൂളിൽ ചൊല്ലിയാട്ട ഭാഗവതരായി. പിന്നീട് കേരള കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രൊഫസറായി. 2006 ജനുവരിയിൽ ഒരു അപകടത്തിൽപ്പെട്ട് നിര്യാതനായി. മഞ്ജുതരം എന്ന കൃതി അദ്ദേഹത്തിൻറെ ആത്മകഥയാണ്. ഓർത്താൽ വിസ്മയം എന്ന ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങിയ മറ്റൊരു കൃതിയും അദ്ദേഹത്തിൻറെതായി ലഭ്യമായിട്ടുണ്ട്. കഥകളി സംഗീതത്തെ സാധാരണക്കാരനിലേക്ക് എത്തിച്ച പ്രതിഭയാണ് ഹൈദരലി കഥകളി സംഗീതത്തിന്റെ ലളിത മനോഹര ഭാവങ്ങൾ ആസ്വാദകനു പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥകളി സംഗീതത്തിലും കർണാടക സംഗീതത്തിലും ചില പരീക്ഷണങ്ങൾ നടത്തി നോക്കുകകൂടി ചെയ്തു.  മഞ്ജുതരം (ആത്മകഥ) കലാമണ്ഡലം ഹൈദരലിയു...

എന്താണ് ആത്മകഥ?

ആത്മകഥ എന്താണ് ആത്മകഥ? ഒരാളിൻ്റെ ജീവചരിത്രം അയാൾ തന്നെ എഴുതുന്നതാകുന്നു ആത്മകഥയെന്ന സാഹിത്യ രൂപം. ഇംഗ്ലീഷിൽ ഇതിന് Autobiography എന്നു പറയുന്നു. ജീവചരിത്രാംശങ്ങൾ ആത്മകഥയുടെ ഭാഗമായി കടന്നുവരുന്നു. ജീവചരിത്രപ്രസ്ഥാനത്തിൻ്റെ ഭാഗമായാണ് ആത്മകഥകളെയും പരിഗണിക്കാറ്. ഒരു വ്യക്തിയുടെ ആത്മാംശം ഏറ്റവും കൂടുതൽ സ്ഫുരിക്കുന്ന സാഹിത്യമേഖലയാണത്. എഴുത്തുകാരൻ്റെ അനുഭവങ്ങളും ഓർമ്മകളും ഉൾക്കാഴ്ച്ചകളും ആത്മകഥാ സാഹിത്യത്തിനു നിറം പകരുന്നു. Andre Maurois എന്ന എഴുത്തുകാരൻ ഇപ്രകാരം പറയുന്നു: “ ഒരു നല്ല ആത്മകഥാകാരൻ അപഗ്രഥനാത്മക സർഗ്ഗശക്തിയും ജീവിതവീക്ഷണവും മനുഷ്യവർഗ്ഗത്തിൻ്റെ ഏകത്വത്തിൽ വിശ്വാസവും ഉള്ളവനും നിർവ്യക്തികവും വസ്തുനിഷ്ഠവുമായ സമീപനം സ്വന്തം ജീവിതചിത്രീകരണത്തിൽ പുലർത്തുന്നവനും ആയിരിക്കണം.”  ആത്മകഥ എന്തിനുവേണ്ടി എഴുതുന്നുവെന്നതിനെക്കുറിച്ച് ചിന്തകനായ കെ.പി.കേശവമേനോന് ചില അഭിപ്രായങ്ങളുണ്ട്. കെ.സി. മാമൻ മാപ്പിളയുടെ ജീവിതസ്മരണകൾ എന്ന ആത്മകഥയ്ക്കെഴുതിയ അവതാരികയിൽ അദ്ദേഹം അതു പ്രകടിപ്പിക്കുന്നു: “ആത്മകഥ എഴുതുവാൻ ഒരാളെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങളുമായിരിക്കും. തൻറെ ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും തന്നെ...

ഓർത്താൽ വിസ്മയം: കലാമണ്ഡലം ഹൈദരലി

ഓർത്താൽ വിസ്മയം ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങുന്ന കൃതിയാണ്, കഥകളി സംഗീതത്തിലെ സമുജ്ജ്വല പ്രതിഭയായ കലാമണ്ഡലം ഹൈദരലിയുടെ ‘ ഓർത്താൽ വിസ്മയം’. പ്രസ്തുതകൃതിക്കെഴുതിയ അവതാരികയിൽ എം.ടി.വാസുദേവൻ നായർ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഓർത്താൽ വിസ്മയം തന്നെ. കേരളത്തിൽ വരേണ്യവർഗ്ഗക്കാർ മേധാവിത്തം പുലർത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലൻ കടന്നുചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. വെങ്കിടകൃഷ്ണഭാഗവതരുടെ ഛായാചിത്രത്തിനു ചുവട്ടിൽ നീലകണ്ഠൻ നമ്പീശൻ്റെ കാൽക്കൽ ദക്ഷിണ വെച്ച് ഒരു മുസ്ലീം ബാലൻ കഥകളിസംഗീതം പഠിക്കാൻ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പിൽ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാൽ നിർദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിൻ്റെ പ്രതീക്ഷയ്ക്കൊത്തു ശിഷ്യൻ വളരുന്നു. അരങ്ങേറ്റത്തിൽ ഹൈദരലി പൊന്നാനിയും (പ്രധാന ഗായകൻ) പിൽക്കാലത്തു വിഖ്യാതനായ ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമാവണമെന്ന് നമ്പീശൻ നിശ്ചയിച്ചപ്പോൾ അദ്ദേഹം ഈ ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രകടിപ്പിക്കുകയായിരുന്നു… കളിയരങ്ങിലെയും സംഗീതത്തിലെയും ചില വൈകല്യങ്ങളെപ്പറ്റി ഹൈദരലി പറയു...