സ്വന്തം ജീവിതത്തിലെയും നാം കാണുന്ന ലോകത്തിലെയും അനുഭവങ്ങള്‍ക്ക് സ്വന്തം വാക്കുകളിലൂടെ മിഴിവു പകരാന്‍ സാധിക്കുക എന്നത് അസുലഭമായ ഒന്നാണ്. പ്ളൂട്ടോജി എന്ന ഈ ബ്ളോഗിലൂടെ ഞാനും എന്റെ ലോകവും എന്ന വിഷയമാണ് ആവിഷ്കൃതമാകുന്നത്.......
ഗണേശൻ വി.
എന്തിനോ വേണ്ടി....(അഭിപ്രായം)
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
അരാജകത്വത്തിൻറെ പാതയിൽ കൂടി മുന്നേറുകയാണോ നമ്മുടെ സമൂഹം നാടെമ്പാടും പൊട്ടി മുളക്കുന്ന അഴിമതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കൊലകളും കാണുമ്പോള്‍ ജനാധിപത്യം വ്യർത്ഥസംരംഭമാണെന്ന തോന്നലുണ്ടാകുന്നു.
കുഞ്ചൻ നമ്പ്യാർ മലയാളികൾക്കെല്ലാം സുപരിചിതനായ കവിയാണ് കുഞ്ചൻ നമ്പ്യാർ. മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച, ചിന്തിക്കാനും പ്രതികരിക്കാനും പ്രോത്സാഹിപ്പിച്ച ശ്രേഷ്ഠകവിയാണ് അദ്ദേഹം. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവിയെന്ന് കുഞ്ചൻ നമ്പ്യാർ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ആക്ഷേപഹാസ്യം ചാലിച്ച സാഹിത്യമധുരത്താൽ മലയാളികളെ വിരുന്നൂട്ടിയ കവി. അധികാരത്തിൻ്റെ അഹംഭാവത്തിനെതിരെ വാക്കുകളെ ചാട്ടുളിയാക്കി. ഉള്ളുപൊള്ളയായ സാമൂഹികനീതികളെ നവീകരിക്കാൻ പ്രേരിപ്പിച്ചു. തൻ്റെ കവനസാമർത്ഥ്യവും കലാനൈപുണിയും പുതിയൊരു കലയുടെ സ്ഥാപനത്തിന് - തുള്ളൽ - ഹേതുവാക്കുകയും ചെയ്തു. മികച്ച ജനകീയ ദൃശ്യകലാരൂപമായി തുള്ളലിനെ മാറ്റാൻ കുഞ്ചൻ നമ്പ്യാർക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ അവതരണമികവുറ്റ ഒരു തുള്ളൽ കാവ്യമാണ് സഭാ പ്രവേശം. ഭാഷയും മറ്റു സവിശേഷതകളും ലളിതസുന്ദരമായ ഭാഷയാണ് തുള്ളലിൻ്റെ സവിശേഷത. വളരെ കഠിനങ്ങളായ സംസ്കൃതപദങ്ങളെ ഒഴിവാക്കി സരളങ്ങളായ ഭാഷാ പദങ്ങൾക്ക് പരമാവധി ഇടംനല്കി. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നാടൻ പ്രയോഗങ്ങൾ, ഗ്രാമ്യ പദങ്ങൾ മുതലായവ വേണ്ടുവോളം തുള്ളൽ കൃതികളിൽ കാണാം. കടുത്ത സംസ്കൃതത്തിൽ കഥ പറഞ്ഞാൽ ഭടജനങ്ങളാകുന്ന സാധാരണ പ്...
മുഖവുര മലയാളത്തിലെ ആധുനിക കവിത്രയത്തിൽ പ്രധാനിയാണ് മഹാകവി കുമാരനാശാൻ. കാവ്യങ്ങളിലടക്കിയ ഉൾക്കാമ്പുള്ള ചിന്തകൾ വായനക്കാരെ പ്രീതിപ്പെടുത്തി. 1873 ഏപ്രിൽ 12 ന് തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരു എന്ന് വിളിക്കപ്പെട്ട കുമാരനാശാൻ്റെ ജനനം. കൗമാരഘട്ടത്തിൽ ശ്രീനാരായണഗുരുവുമായുണ്ടായ കൂടിക്കാഴ്ച ആശാൻ്റെ ജീവിതത്തെ മാറ്റിമറിച്ചു. നാരായണഗുരുവിൻ്റെ പ്രിയശിഷ്യനായും ഗുരുവിൻ്റെയും അദ്ദേഹത്തിൻ്റെ ആശയങ്ങളുടെയും സഹചാരിയായും കുമാരു മാറി. കൽക്കത്തയിൽ വെച്ച് ഉപരിപഠനം നടത്താനുള്ള അവസരം ഗുരു സൃഷ്ടിച്ചു. ഇതോടെ വിപ്ലവാത്മകതയാർന്ന കാവ്യോർജ്ജത്തിൻ്റെ പ്രഭവമായി കുമാരനാശാൻ മാറി. വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ ഖണ്ഡകാവ്യങ്ങളും മണിമാല, വനമാല, പുഷ്പവാടി മുതലായ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. വിവർത്തന സംരംഭങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ ആശാൻ നടത്തിയിട്ടുണ്ട്. അപ്രകാരമുള്ള മികച്ച സംഭാവനയാണ് ശ്രീബുദ്ധചരിതം. ബുദ്ധനെക്കുറിച്ചുള്ള ലൈറ്റ് ഓഫ് ഏഷ്യ(Edwin Arnold) എന്ന കൃതിയുടെ വിവർത്തനമാണത്. സ്നേഹഗായകൻ എന്ന ലേബലാണ് സാംസ്കാരിക കേരളം ആശാന് പതിച്ച...
മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം. ആദ്യത്തെ ചില അദ്ധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്ന പ്രധാനവ്യക്തികൾ: നാലപ്പാട്ട് കുഞ്ചിയമ്മ - മാധവിക്കുട്ടിയുടെ അമ്മമ്മയുടെ അമ്മമ്മയുടെ അമ്മ. എലിയങ്ങാട്ട് തമ്പുരാൻ - കുഞ്ചിയമ്മയുടെ ഭർത്താവ് നാലപ്പാട്ട് തിരുത്തിക്കാട്ട് കൊച്ചുകുട്ടിയമ്മ - (കല്യാണിക്കുട്ടിയമ്മ) മാധവിക്കുട്ടിയുടെ അമ്മമ്മ. ഭർത്താവ് ചിറ്റഞ്ഞൂർ കോവിലകത്തെ വലിയ തമ്പുരാൻ. അമ്മുക്കുട്ടിയമ്മ : അമ്മമ്മയുടെ അമ്മ. പുന്നത്തൂർ കോട്ടയിലെ വലിയതമ്പുരാന്റെ മകൾ. മാധവിക്കുട്ടി മുത്തശ്ശിയെന്നു വിളിക്കുന്നു. ഭർത്താവ് ചിറളയം കോവിലകത്തെ തമ്പുരാൻ. ബാലാമണിയമ്മ: മാധവിക്കുട്ടിയുടെ അമ്മ. കൊച്ചുകുട്ടിയമ്മയുടെ മകൾ. ചിറളയം കോവിലകത്തെ തമ്പുരാൻ : മുത്തശ്ശിയായ അമ്മുക്കുട്ടിയമ്മയുടെ ഭർത്താവ്. നാലപ്പാട്ടു നാരായണ മേനോൻ - മാധവിക്കുട്ടിയുടെ വലിയമ്മാവൻ. അദ്ദേഹത്തിന്റെ അമ്മ നാലപ്പാട്ടു മാധവിയമ്മ. അമ്മുക്കുട്ടിയമ്മയും മാധവിയമ്മയും ഒരു ജ്യേഷ്ഠത്തിയുടെയും അനിയത്തിയുടെയും മക്കൾ. നാരായണമേനോന്റെ ഒന്നാം ഭാര്യ അമ്പാഴത്തു തറവാട്ടിലെ ചിന്നമ്മ. അവരുടെ മരണശേഷം ചിന്നമ്മയുടെ അനുജത്തിയായ ബാലാമണിയെ വിവാഹം ചെയ്തു. മാധവദാസ് : മാധവിക്ക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ