സ്വന്തം ജീവിതത്തിലെയും നാം കാണുന്ന ലോകത്തിലെയും അനുഭവങ്ങള്‍ക്ക് സ്വന്തം വാക്കുകളിലൂടെ മിഴിവു പകരാന്‍ സാധിക്കുക എന്നത് അസുലഭമായ ഒന്നാണ്. പ്ളൂട്ടോജി എന്ന ഈ ബ്ളോഗിലൂടെ ഞാനും എന്റെ ലോകവും എന്ന വിഷയമാണ് ആവിഷ്കൃതമാകുന്നത്.......
ഗണേശൻ വി.
എന്തിനോ വേണ്ടി....(അഭിപ്രായം)
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
അരാജകത്വത്തിൻറെ പാതയിൽ കൂടി മുന്നേറുകയാണോ നമ്മുടെ സമൂഹം നാടെമ്പാടും പൊട്ടി മുളക്കുന്ന അഴിമതികളും അതിനെ അടിസ്ഥാനമാക്കിയുള്ള കൊലകളും കാണുമ്പോള്‍ ജനാധിപത്യം വ്യർത്ഥസംരംഭമാണെന്ന തോന്നലുണ്ടാകുന്നു.
ഭാഗം 1(കേദാർനാഥ് വരെ) ഹിമവാന്റെ മുകൾത്തട്ടിൽ - സമീപനവും പ്രാധാന്യവും രാജൻ കാക്കനാടൻ എഴുതിയ യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. മലയാളത്തിൽ യാത്രാവിവരണങ്ങൾ ആരംഭിക്കുന്നത് പാറേമ്മാക്കിൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ കൃതിയോടു കൂടിയാണ്. 1936 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. വിജ്ഞാനപ്രദവും കൗതുകകരവുമായ പ്രതിപാദനമാകയാൽ യാത്രാ വിവരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ട്. യാത്രാവിവരണങ്ങൾ ഭൂരിഭാഗവും വസ്തുനിഷ്ഠമായ അറിവുകളുടെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെയും കലവറയായിരിക്കും. സാഹസികതയും ആത്മാന്വേഷണവും സംയോജിച്ച വിവരണങ്ങൾക്കാണ് കുടുതൽ വായനക്കാർ. കണ്ട വസ്തുതകളെയും അനുഭവിച്ച ആനന്ദ / ദുരിതാദികളെയും വള്ളി പുള്ളി വിടാതെ എന്നാൽ അതിശയോക്തിയോ സ്ഥൂലതയോ ഇല്ലാതെ സമർത്ഥരായ എഴുത്തുകാർ ആഖ്യാനം ചെയ്യുന്നു. വായനക്കാരിൽ യാത്രാവിവരണകാരൻ്റെ കൂടെ സഞ്ചരിച്ച പ്രതീതിയുളവാക്കാൻ സാധിക്കണം. അറിവും അനുഭൂതിയും പകരുകയാണ് യാത്രാ വിവരണങ്ങളുടെ ലക്ഷ്യം. മലയാള യാത്രാവിവരണങ്ങളുടെ കുലപതി എസ്.കെ.പൊറ്റെക്കാടാണ്. ഹൃദയം കവരുന്ന അദ്ദേഹത്തിൻ്റെ പ്രതിപാദനരീതി യാത്രാവിവരണങ്ങളുടെ സുവർണ്ണ ഘട്ടമാണ്. രാജ...
കുഞ്ചൻ നമ്പ്യാർ മലയാളികൾക്കെല്ലാം സുപരിചിതനായ കവിയാണ് കുഞ്ചൻ നമ്പ്യാർ. മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച, ചിന്തിക്കാനും പ്രതികരിക്കാനും പ്രോത്സാഹിപ്പിച്ച ശ്രേഷ്ഠകവിയാണ് അദ്ദേഹം. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവിയെന്ന് കുഞ്ചൻ നമ്പ്യാർ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ആക്ഷേപഹാസ്യം ചാലിച്ച സാഹിത്യമധുരത്താൽ മലയാളികളെ വിരുന്നൂട്ടിയ കവി. അധികാരത്തിൻ്റെ അഹംഭാവത്തിനെതിരെ വാക്കുകളെ ചാട്ടുളിയാക്കി. ഉള്ളുപൊള്ളയായ സാമൂഹികനീതികളെ നവീകരിക്കാൻ പ്രേരിപ്പിച്ചു. തൻ്റെ കവനസാമർത്ഥ്യവും കലാനൈപുണിയും പുതിയൊരു കലയുടെ സ്ഥാപനത്തിന് - തുള്ളൽ - ഹേതുവാക്കുകയും ചെയ്തു. മികച്ച ജനകീയ ദൃശ്യകലാരൂപമായി തുള്ളലിനെ മാറ്റാൻ കുഞ്ചൻ നമ്പ്യാർക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ അവതരണമികവുറ്റ ഒരു തുള്ളൽ കാവ്യമാണ് സഭാ പ്രവേശം. ഭാഷയും മറ്റു സവിശേഷതകളും ലളിതസുന്ദരമായ ഭാഷയാണ് തുള്ളലിൻ്റെ സവിശേഷത. വളരെ കഠിനങ്ങളായ സംസ്കൃതപദങ്ങളെ ഒഴിവാക്കി സരളങ്ങളായ ഭാഷാ പദങ്ങൾക്ക് പരമാവധി ഇടംനല്കി. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നാടൻ പ്രയോഗങ്ങൾ, ഗ്രാമ്യ പദങ്ങൾ മുതലായവ വേണ്ടുവോളം തുള്ളൽ കൃതികളിൽ കാണാം. കടുത്ത സംസ്കൃതത്തിൽ കഥ പറഞ്ഞാൽ ഭടജനങ്ങളാകുന്ന സാധാരണ പ്...
(കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ സ്മരണകൾ / ആത്മകഥയെന്ന ഒന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ചിദംബരസ്മരണയിൽ നിന്നുള്ള പാoഭാഗങ്ങളുടെ സംക്ഷേപം) കൃതി: ചിദംബരസ്മരണ രചയിതാവ്: ബാലചന്ദ്രൻ ചുള്ളിക്കാട് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ തീവ്രമായ വ്യക്ത്യനുഭവങ്ങൾ ചിദംബരസ്മരണയിൽ ഉള്ളടങ്ങിയിരിക്കുന്നു. മലയാള കാവ്യലോകത്തിന് ചിരപരിചിതനാണ് ചുള്ളിക്കാട്. തീക്ഷ്ണക്ഷോഭത്തിൻ്റെ ആവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാഷ്ട്രീയതയും പുക പിടിച്ച ജീവിതമോഹങ്ങളും വ്യവസ്ഥിതിയെയും സമൂഹത്തെയും വെറുക്കാൻ ഒരു കാലത്തെ യുവതയെ നിർബന്ധമാക്കിയതിൽ ചുള്ളിക്കാടിൻ്റെ കവിതകളും പങ്കു വഹിച്ചു. അസ്വാസ്ഥ്യപൂരിതമായ മനസ്സാണ് ചുള്ളിക്കാടിലുള്ളത്. രോഗവും ദു:ഖവും അരിശവും നിരാശയും പ്രത്യാശാ ഭംഗവും അതിൽ നിഴലിച്ചു. എരിപൊരികൊള്ളുന്ന ഒരാത്മാവിൻ്റെ സാന്നിദ്ധ്യമാണ് ചുള്ളിക്കാടിൻ്റെ കവിതകളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യ ചരിത്രകാരനായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. ആധുനിക കവിതയ്ക്ക് മേപ്പറഞ്ഞ ലക്ഷണങ്ങൾ ചേരും. ആധുനിക കവിതയുടെ പരിപ്രേക്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ