പോസ്റ്റുകള്‍

എക്കോ - ബാഹുൽ - ദിൽജിത്ത്

ഇമേജ്
എക്കോ: മലയാളസിനിമയിലെ പച്ചപ്പ് കിഷ്കിന്ധാകാണ്ഡത്തിലെ നിഗൂഢവന്യത എക്കോവിൽ കൂടുതൽ പ്രകടനാത്മകവും കൂടുതൽ ദുരൂഹവുമാകുന്നുവെന്നതാണ് ഏറ്റവും പ്രധാന സവിശേഷതയായി ഞാൻ ശ്രദ്ധിച്ചത്. കിഷ്കിന്ധാകാണ്ഡത്തിൻ്റെ തച്ചൊരുക്കലുകാർ മലയാളികൾക്ക് ആസ്വദനീയമായ വിഭവമൊരുക്കിയിരിക്കുന്നുവെന്ന് സാരം. കഥ, തിരക്കഥ, സംഭാഷണം, ക്യാമറ മുതലായ സാഹിത്യപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് ബാഹുൽ ആർ ആണ്. സംവിധാനം ദിൻജിത്തും. ഇവർ തന്നെയാണ് കിഷ്കിന്ധാകാണ്ഡമെന്ന, കേരളമാകെ ചർച്ച ചെയ്ത പ്രകൃതിയുടെ മായികതയും വന്യതയുമൊപ്പിയ സിനിമയുടെ പ്രവർത്തകർ. നമുക്ക് മികച്ച സിനിമകൾ ഇനിയും ഇവരിൽ നിന്നും പ്രതീക്ഷിക്കാം. ഇവരുടെ സിനിമകൾ തട്ടിക്കൂട്ടുകളല്ല. സിനിമയെന്ന സ്വപ്നത്തെ തപസ്യയായിക്കണ്ട് ആ മേഖലയിലിറങ്ങിത്തിരിച്ചവരാണിവർ. കഥയെഴുത്തിലുള്ള ബാഹുലിൻ്റെ മിടുക്ക് നാം അനുഭവിച്ചറിഞ്ഞതാണ്. കഥ ആഖ്യാനം ചെയ്കെ, അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്ക്, ഉരുണ്ടു മനോഹരമായ കയ്യക്ഷരങ്ങളിലൂടെ പരിവർത്തിപ്പിക്കാനുള്ള കയ്യൊതുക്ക് സ്വായത്തമാക്കിയ, ഭാവനാ നിഷ്‌ഠത വേണ്ടുവോളമുള്ള കലാകാരൻ. അധികം പരത്തിപ്പറയാതെ, സാന്ദ്രവും തീവ്രവുമായിപ്പറയുകയാണ് ബാഹുൽസ്റ്റൈലെന്ന...

കടൽ കാണാൻ: സാറാ ജോസഫ് (ആസ്വാദനം)

ഇമേജ്
സ്ത്രീയെഴുത്തിൻ്റെ മൂല്യം മലയാളിസമൂഹത്തിനു ബോദ്ധ്യപ്പെടുത്തിയ എഴുത്തുകാരികളിൽ പ്രമുഖയാണ് സാറാ ജോസഫ്. മലയാളസാഹിത്യത്തിൻ്റെ വിവിധശാഖകളിലെല്ലാം സ്ത്രീയെഴുത്ത് ശക്തിപ്പെട്ടുവരികയാണ്. സാഹിത്യത്തിലും സമൂഹത്തിലും വേരുറപ്പിച്ച പുരുഷാധിപത്യപ്രവണതകളെ ചെറുത്തുനില്ക്കാനുള്ള പ്രചോദനം വളർന്നു വരുന്ന എഴുത്തുകാരികളിൽ പകരാനവർക്കു കഴിഞ്ഞു. സ്ത്രീ സമൂഹത്തിനു പ്രത്യാശ പകർന്ന സാഹിത്യ ജീവിതമാണ് സാറാ ജോസഫിൻ്റേതെന്നു പറയാം. ‘മനസ്സിലെ തീ മാത്രം’, ‘കാടിൻ്റെ സംഗീതം’, ‘പാപത്തറ’, ‘ഒടുവിലത്തെ സൂര്യകാന്തി’, ‘കാടിതു കണ്ടായോ കാന്താ’, ‘പുതുരാമായണം’ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും ‘ആലാഹയുടെ പെണ്മക്കൾ’, ‘മാറ്റാത്തി’, ‘ഒതപ്പ്’, ‘ഊരുകാവൽ’, ‘ആതി’, ‘ആളോഹരി ആനന്ദം’, ‘ബുധിനി’, ‘എസ്തേർ’ മുതലായ നോവലുകളും 'അടുക്കള തിരിച്ചു പിടിക്കുക’ തുടങ്ങിയ ലേഖന സമാഹാരങ്ങളും സാറാ ജോസഫിൻ്റേതായുണ്ട്. സ്ത്രീ പ്രശ്നങ്ങളെ അതിൻ്റെ അടിത്തട്ടിൽ ചെന്നിറങ്ങി സമീപിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന സാറാ ജോസഫ് സ്ത്രീവാദത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രബലമാക്കി.  ബാല്യത്തിലേ ചൂഷണത്തിനു വിധേയരാകുന്ന പെൺകുട്ടികളുടെ ദയനീയ ജീവിതവശങ്ങളെ തുറന്നുകാട്ടുന്ന കഥയാ...

മരത്തിൽ കേട്ടത്:എൻ.പ്രഭാകരൻ (കഥാസ്വാദനം)

ഇമേജ്
എൻ. പ്രഭാകരൻ പരിസ്ഥിതി, സമൂഹം എന്നിവയ്ക്കു കൽപ്പിക്കുന്ന പ്രാമുഖ്യം അനുഭവപ്പെടുത്തിത്തരുന്ന കഥയാണ് ‘മരത്തിൽ കേട്ടത്.’ 1952 ൽ കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് എൻ.പ്രഭാകരൻ ജനിച്ചത്. ‘ഒറ്റയാൻ്റെ പാപ്പാൻ’, ‘മറുപിറവി’, ‘രാത്രിമൊഴി’, ‘പറക്കും പരവതാനി’, ‘കഥ’, ‘മായാമയൻ’, ‘മറുപിറവിയും മറ്റു കഥകളും’ എന്നിങ്ങനെ നിരവധി കഥാസമാഹാരങ്ങളും ‘ഏഴിനും മീതെ’, ‘ജന്തുജനം’, ‘അദൃശ്യവനങ്ങൾ’, ‘ക്ഷൗരം’ മുതലായ നോവെല്ലകളും ‘തീയൂർരേഖകൾ’, ‘ബഹുവചനം’, ‘ജീവൻ്റെ തെളിവുകൾ’, ‘ജനകഥ’, ‘മായാമനുഷ്യർ’ മുതലായ നോവലുകളും നാടകം, യാത്രാവിവരണം, കവിതാസമാഹാരം, തിരക്കഥ, ബാലസാഹിത്യം മുതലായ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി കൃതികളും രചിച്ചിട്ടുണ്ട്. ‘പുലിജന്മം’ എന്ന നാടകത്തിന് കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'രാത്രിമൊഴി'യെന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി അവാർഡും നേടി. എൻ. പ്രഭാകരൻ മാഷുടെ രചനകൾ ആദരണീയമായ വിവിധ പുരസ്കാരങ്ങൾക്കർഹമായിട്ടുണ്ട്. 'ഞാൻ മാത്രമല്ലാത്ത ഞാൻ' എന്ന ശീർഷകത്തിൽ ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. ഉത്തരാധുനിക സാഹിത്യത്തിൻ്റെ പരിധിയിലാണ് നിരൂപകനായ പി.കെ.രാജശേഖരൻ പ്രഭാകരൻ മാഷുടെ കഥകൾ ഉ...

ഫോട്ടോ: എം.മുകുന്ദൻ (കഥാസ്വാദനം)

ഇമേജ്
അരക്ഷിതബാല്യത്തിൻ്റെ ആവിഷ്കാരം - ഫോട്ടോ ആധുനികതാവാദത്തിൻ്റെ മുഖ്യപ്രയോക്താവായ സാഹിത്യകാരനാണ് എം. മുകുന്ദൻ. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ആധുനികതയുടെ സൈദ്ധാന്തികൻ എന്ന വിലാസത്തിലും (‘എന്താണ് ആധുനികത’ എന്ന കൃതി) അദ്ദേഹം അറിയപ്പെടുന്നു. അത്യാധുനിക സാഹിത്യകാരനായാണ് എം. മുകുന്ദനെ പരിഗണിച്ചിട്ടുള്ളത്. മുകുന്ദൻ്റെ കഥകളിൽ അസ്തിത്വദർശനത്തിൻ്റെ അന്തർദ്ധാര സ്ഥായിയായി കാണുന്നുവെന്ന് എം.അച്യുതൻ നിരീക്ഷിക്കുന്നു. അത്യാധുനിക കഥകളുടെ വിശേഷതയായ ദുർഗ്രഹതയിൽ നിന്നും മുകുന്ദൻ കഥകൾ വേറിട്ടുനിൽക്കുന്നത് അതിലടങ്ങിയ ആത്മാർപ്പണത്തിൻ്റെ തിളക്കം കൊണ്ടുമാണ്.   1942 ൽ ഫ്രഞ്ചുകാരുടെ കൈവശമുണ്ടായിരുന്ന മയ്യഴിയിലാണ് ജനിച്ചത്. 1961 ൽ മുകുന്ദൻ്റെ ആദ്യകഥ വെളിച്ചം കണ്ടു. മയഴിപ്പുഴയുടെ തീരങ്ങളിൽ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആവിലായിലെ സൂര്യോദയം, രാവും പകലും, ദൽഹി, നൃത്തം, കേശവൻ്റെ വിലാപങ്ങൾ, ഒരു ദളിത് യുവതിയുടെ കദനകഥ എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. മുകുന്ദൻ്റെ കഥകൾ, തേവിടിശ്ശിക്കിളി, തട്ടാത്തിപ്പെണ്ണിൻ്റെ കല്യാണം, കണ്ണാടിയുടെ കാഴ്ച, കൈക്കുമ്പിളിലെ വെള്ളം, പാവാടയും ബിക്കിനിയും മുതലായവ കഥാസമാഹാരങ്ങളാണ്...

മലയാള കഥയുടെ സഞ്ചാരം: കെ.പി.അപ്പൻ (മുഖ്യാശയം)

ഇമേജ്
നവോത്ഥാനകാലം മുതൽ ഉത്തരാധുനിക കാലം വരെ മലയാള സാഹിത്യ നിരൂപണ മേഖലയിൽ വളരെ ശ്രദ്ധേയമായ ശബ്ദമാണ് കെ.പി.അപ്പൻ്റേത്. അപാരമായ വായനയും നിരീക്ഷണപാടവവുമുള്ള ഈ നിരൂപകൻ തനതു കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും അവ ഉയർത്തിക്കാട്ടുകയും ചെയ്തു. ‘മലയാള കഥയുടെ സഞ്ചാരം’ എന്ന ലേഖനം മലയാള ചെറുകഥയുടെ വളർച്ചയിലേക്ക് ശ്രദ്ധയൂന്നുന്നു. കെ.പി.അപ്പൻ എന്തൊക്കെ മൗലിക നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നു നോക്കാം: കഥയെ ജീവിതത്തിൻ്റെ ചെറു ലോകചിത്രമായും ചെറിയ അനുഭവലോകമായും അപ്പൻ നിരീക്ഷിക്കുന്നു. ഓരോ കാലത്തിലും രൂപപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ, സൗന്ദര്യബോധം, സാംസ്കാരികനിമിഷങ്ങൾ മുതലായവ അനുഭവചിത്രങ്ങളായി ആദ്യം ആവിഷ്കൃതമാകുന്നത് കഥയിലാണ്. ഇത് വളരെ പ്രധാനപ്പെട്ട, കഥയുടെ ഗതിയെ സംബന്ധിക്കുന്ന കെ.പി.അപ്പൻ്റെ ഒരു ചിന്തയായി കാണാം. 2. കഥ നോവലിൻ്റെ വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്നുവെന്നത് കഥയുടെ കരുത്തിന് ഉദാഹരണമാണ്. ഉദാഹരണമായി ടി. പത്മനാഭനെയും പട്ടത്തു വിളയെയും ചൂണ്ടിക്കാട്ടുന്നു.  3. അരനൂറ്റാണ്ടിനുള്ളിൽ തന്നെ മലയാളകഥയിൽ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആഖ്യാ...

ചെറുകഥയുടെ വർത്തമാന സന്ദർഭം: പി.കെ. രാജശേഖരൻ (മുഖ്യാശയം)

ഇമേജ്
ഉത്തരാധുനിക ചെറുകഥയിലേക്കൊരു പടിവാതിൽ പ്രശസ്ത സാഹിത്യ നിരൂപകനായ പികെ. രാജശേഖരൻ്റെ ‘ഏകാന്തനഗരങ്ങൾ’ എന്ന കൃതി ഉത്തരാധുനിക മലയാളസാഹിത്യത്തിൻ്റെ സൗന്ദര്യശാസ്ത്രത്തിന് മികച്ച സംഭാവനയാണ്.  ആധുനികതയ്ക്കു ശേഷം മലയാളസാഹിത്യത്തിൽ സംഭവിച്ച വികാസങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയ്യാൻ പി.കെ. രാജശേഖരൻ ശ്രമിക്കുന്നു. അദ്ദേഹത്തിൻ്റെ ‘പിതൃഘടികാരം’ എന്ന കൃതി സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. ‘അന്ധനായ ദൈവം’ എന്ന കൃതിയും ശ്രദ്ധേയമായി.  ‘ഏകാന്തനഗരങ്ങൾ’ എന്ന കൃതിയിലെ ‘ചെറുകഥയുടെ വർത്തമാന സന്ദർഭം’ എന്ന നിരൂപണം ഉത്തരാധുനിക (ആധുനികോത്തര)ചെറുകഥയുടെ സവിശേഷതകളും പരിണാമങ്ങളും വിവരിക്കുന്നു. പ്രധാനാശയങ്ങൾ:  1. ഉത്തരാധുനിക ചെറുകഥ അഭിമുഖീകരിക്കുന്നത് ഒരു പ്രശ്നലോകമാണെന്ന് പി.കെ. രാജശേഖരൻ പറയുന്നു. രണ്ടു മുഖ്യമായ വെല്ലുവിളികൾ ഉത്തരാധുനിക എഴുത്തുകാർ നേരിടുന്നു. അതിലൊന്ന്, പ്രമേയതലത്തെ സംബന്ധിച്ചുള്ളതാണ്.  കഥാപ്രമേയമെന്ന നിലയിൽ വളരെക്കുറച്ചു മാത്രമേ പുതിയ കഥയുടെ മുന്നിലുള്ളൂ. ഇതൊരു മുഖ്യമായ വെല്ലുവിളിയാണ്. മറ്റൊന്ന്, കഥയും വിപണിയും തമ്മിലുള്ള ബന്ധമാണ്. കഥ പ്രസിദ്ധീകരിക്കുവാനുള്ള ...

ദൈവത്തിൻ്റെ കണ്ണ്: എൻ.പി. മുഹമ്മദ്

ഇമേജ്
എൻ.പി. മുഹമ്മദ് എഴുതിയ സാമൂഹിക- പരിസ്ഥിതി സംബന്ധമായ നോവലാണ് ‘ ദൈവത്തിൻ്റെ കണ്ണ്.’ മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി പരിഗണിക്കാവുന്ന കൃതിയാണിത്. കാവ്യാത്മകത തുളുമ്പുന്ന ഭാഷയിലൂടെ ഒരു മുസ്ലീം തറവാട് നേരിടുന്ന ദുരന്തകഥയാണ് എൻ.പി. മുഹമ്മദ് പറയുന്നത്. അന്ധവിശ്വാസങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും കേദാരമായി ഒരു ഗൃഹം പരിണമിക്കുന്നു. അതോടൊപ്പം, നിധിക്കു വേണ്ടിയുള്ള മോഹവും അതു തേടിപ്പിടിക്കാൻ കാട്ടുന്ന ഉത്സാഹത്തിൽ ഹോമിക്കപ്പെടുന്ന യുവതയും ഈ നോവലിലെ മുഖ്യമായ പൊരുളാണ്. ജാതിമതഭേദമെന്യേ ഏതു വിഭാഗത്തെയും ഗ്രസിച്ചിട്ടുള്ള തീവ്ര വിപത്തുകളാണ് അന്ധവിശ്വാസവും മന്ത്രവാദം പോലുള്ള ദുരാചാരങ്ങളും. ഇവ സമ്മിശ്രമാകുമ്പോൾ, അതിൽ വേവുന്നത് നിഷ്കളങ്ക ബാല്യജന്മങ്ങളാണ്. ചുറ്റിലും നടമാടുന്ന യഥാർത്ഥ ജീവിതത്തിൻ്റെ വഴിതെറ്റിയ പാതകളെ, അതിൻ്റെ ഇരകളെ, തുറന്ന വതരിപ്പിക്കാൻ എൻ.പി.യ്ക്കു സാധിച്ചിട്ടുണ്ട്. അനുഭവങ്ങളെ അതിൻ്റേതായ തീക്ഷ്ണതയോടെയും സത്യസന്ധതയോടെയുമാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രകൃതിയും പ്രകൃതിയെ അഭയമാക്കുന്ന ജീവജാലങ്ങളും ഈ നോവലിൽ ഒരു ഹരിതലയം തന്നെ സൃഷ്ടിക്കുന്നു. മഴ, നിലാവ്, തുമ്പികൾ, പുരാവൃത്തങ്ങ...

സമുദ്രലംഘനം (അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്): എഴുത്തച്ഛൻ

ഇമേജ്
എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡത്തിൽ നിന്നും ചേർത്ത സമുദ്രലംഘന ഭാഗം. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ‘ മലയാള ഭാഷയുടെ പിതാവ് ’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. തിരൂരിലെ തുഞ്ചൻപറമ്പിലാണ് ജനനം. ചിറ്റൂർ ഗുരുമഠത്തിൽ വെച്ച് അന്ത്യം സംഭവിച്ചതായി കരുതുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കൃതികൾ എഴുത്തച്ഛൻ രചിച്ചവ തന്നെയെന്ന് പണ്ഡിതലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം, ഇരുപത്തിനാലു വൃത്തം മുതലായ കൃതികൾ അദ്ദേഹം രചിച്ചതാണോയെന്ന സംശയാസ്പദമേഖലയിൽ പെടുന്നു. ഭക്തിയാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ ജീവൻ. “ ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധർമ്മബോധവുമുള്ള ഒരു മഹാത്മാവാണ് എഴുത്തച്ഛനെന്ന്” ‘കൈരളിയുടെ കഥ’യിൽ എൻ. കൃഷ്ണപിള്ള എഴുതുന്നു. ഭക്തിരസപ്രവാഹത്തിൽ പെട്ടാൽ സകലതും അദ്ദേഹം വിസ്മരിക്കും. ഭക്തിപ്രസ്ഥാനത്തിൻ്റെ പോഷണത്തിനുപകരിച്ചവയായിരുന്നു എഴുത്തച്ഛൻ്റെ കൃതികൾ. അതിലൂടെ ഹിന്ദുധർമ്മത്തിനേറ്റ തിരിച്ചടിയെ മറികടക്കാനുള്ള പാലമായി സാഹിത്യം മാറ...

താറും കുറ്റിച്ചൂലും: കടമ്മനിട്ട രാമകൃഷ്ണൻ

ഇമേജ്
  അധ:സ്ഥിതവിഭാഗം അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധികളെ തീവ്രമായി കവിതയിൽ ആവിഷ്കരിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിൻ്റെ കാട്ടാളൻ, കുറത്തി, കിരാതവൃത്തം മുതലായ കവിതകൾ പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ വികാരവിക്ഷോഭങ്ങളെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിച്ചു. അവർക്കായി സംസാരിക്കാനുള്ള മാദ്ധ്യമമായി കവിതയെ അദ്ദേഹം ഉപയോഗിച്ചു. കീഴാളൻ്റെ ദുഃസ്ഥിതിയ്ക്കു കാരണം മേലാള ചൂഷണമാണെന്നും, അതവസാനിച്ചാലേ കീഴാളന് ഉയർച്ചയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. സാംസ്കാരികമായി ഏറ്റവും ഉന്നതനിലയിലാണെന്നു ധരിക്കുമ്പോഴും അതിൻ്റെ നിൽപ്പ് അതീവ സങ്കടകരമാംവിധം പിന്നിലാണ്. കീഴാളൻ്റെ പ്രതിഷേധം ഒരു സാംസ്കാരിക പശ്ചാത്തലത്തിനെതിരെ പ്രകടിപ്പിക്കുന്ന ശക്തമായ കവിതയാണ് 'താറും കുറ്റിച്ചൂലും'. അവഹേളിതനും നിന്ദാ കലുഷിതനുമായ ദലിതനെ ഈ കവിതയിൽ കാണാം. അവൻ്റെ കയ്യിലുള്ളത് ഒരു കുടം താറും ഒരു കുറ്റിച്ചൂലുമാണ്. പെരുവാ നിറയെ തെറിയുമായി സാമൂഹിക സാംസ്കാരിക വരേണ്യരെ വെല്ലുവിളിക്കുകയാണ് ഈ കവിതയിലെ ദലിതൻ. അവൻ്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ എല്ലാ സുഖഭോഗങ്ങളും കൈക്കലാക്കുന്ന ഉന്നതർക്കെതിരെയാണ്. തലയിൽ ചിരങ്ങും, കാലിൽ വ്രണവും ചുണലും ച...

പ്രസാധകൻ്റെ സർവ്വേ : ബിന്ദു കൃഷ്ണൻ

ഇമേജ്
യുവകവയിത്രിയായ ബിന്ദു കൃഷ്ണൻ്റെ ശ്രദ്ധേയമായ കവിതയാണ് പ്രസാധകൻ്റെ സർവേ. തൊട്ടാൽ വാടരുത്, ദൈവത്തിൻ്റെ സൊന്തം എന്നിവ കവിതാസമാഹാരങ്ങളാണ്. സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളോടു സംവദിക്കാനും, അവർക്ക് മുന്നറിയിപ്പും ഉപദേശങ്ങളും നല്കാനും സുരക്ഷിത ജീവിതമെന്ന ആശയത്തെ അവതരിപ്പിക്കാനും ബിന്ദു കൃഷ്ണൻ പരിശ്രമിക്കുന്നതായി കാണാം. കവിതകൾ തന്നെ സംബന്ധിച്ച് അനിവാര്യതയായിരുന്നു എന്ന ചിന്തയിൽ നിന്നാണ് പ്രസാധകൻ്റെ സർവ്വേ ആരംഭിക്കുന്നത്. പ്രസാധകൻ എന്ന വാക്കിന് പ്രസിദ്ധീകരിക്കുന്നവൻ, അലങ്കരിക്കുന്നവൻ എന്നിങ്ങനെ അർത്ഥം നല്കാം. കവിതകൾ ഒരനിവാര്യതയാണെന്ന കാഴ്ച്ചപ്പാട് കവിതകൾ ഒഴിച്ചുകൂടാൻ പറ്റാത്തവയാണെന്ന് ധ്വനിപ്പിക്കുന്നു. ആദ്യം അവ നനുത്ത്, വെളുത്ത് എന്ന പരാമർശം കവിതയുടെ ധാവള്യത്തെയും ആർദ്രമനോഹാരിതയെയും സൂചിപ്പിക്കുന്നു. അത്തരം കവിതകൾ വായനക്കാരെ സ്വപ്നലോകത്തെത്തിച്ചു. വർണ്ണങ്ങളുടെ പകർച്ചകളും വൈവിദ്ധ്യവും മാറി മറിയുന്ന ചില്ലുകൂട്ടിലെ മത്സ്യങ്ങൾക്കു സമാനരായി വായനക്കാർ എന്ന് സർവ്വേ, പ്രസാധകൻ്റെ നിരീക്ഷണം വെളിപ്പെടുത്തി. ചുവന്നുതുടുത്ത പ്രണയ കവിതകൾ ഇറങ്ങിയതോടെ വായനക്കാർ പ്രണയബദ്ധരായി. ജീവിതത്തോടും ചുറ്റുപാടിന...

വീട്: സാവിത്രി രാജീവൻ

ഇമേജ്
വീട് : സാവിത്രി രാജീവൻ സാമൂഹികവിഷയങ്ങളിൽ കവിതമുഖേന സ്വന്തം അഭിപ്രായം രേഖപ്പെടുത്താറുള്ള കവയിത്രിയാണ് സാവിത്രി രാജീവൻ. ചരിവ്, ദേഹാന്തരം, ഹിമസമാധി മുതലായവ കവിതാ സമാഹാരങ്ങൾ. ‘കാലികസാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്ന ബോധമനസ്സിൻ്റെ പ്രകാശനമാണ്’ സാവിത്രി രാജീവൻ്റെ കവിതകളെന്ന് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയുടെ രചയിതാവായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: ‘നിത്യജീവിതത്തിലെ സൂക്ഷ്മചലനങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം അവരിഷ്ടപ്പെടുന്നു. അവയിൽ കിശോര സങ്കല്പങ്ങളുടെ മധുരിമയും സ്വതന്ത്രമനസ്സിൻ്റെ വേവലാതികളും മാനുഷികമായ തിരിച്ചറിവിൻ്റെ സ്പന്ദനങ്ങളും നാം അനുഭവിച്ചറിയുന്നു.” സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പര്യവേക്ഷണമാണ്, അതിനുവേണ്ടിയുള്ള കൊതിയും ത്യാഗവുമാണ് വീട് എന്ന കവിതയുടെ പൊരുൾ. സ്ത്രീകൾ ഗൃഹ ത്തളങ്ങളിൽ കുടുങ്ങി നിഷ്ക്രിയരായും ചൈതന്യ രഹിതരുമായിപ്പോകുന്നതിനെതിരെ അവർ പ്രതികരിച്ചിട്ടുണ്ട്. അത്തരം പ്രതികരണോമുഖതയുടെ ബാക്കിപത്രമാണ് വീട്.  എത്ര ശ്രമിച്ചിട്ടും കവയിത്രിയ്ക്ക് വീടുവിട്ടുപോകാനാകുന്നില്ല. അതിൽ തന്നെ ബന്ധിക്കപ്പെട്ട അവസ്ഥ. വീട് വ്യവസ്ഥാ...

വില്ലുവണ്ടി: രേഖ കെ.

ഇമേജ്
വില്ലുവണ്ടി : രേഖ കെ. കേരളത്തിൻ്റെ മുഖ്യധാരാ പാതകളിലൂടെ ഇനിയും വില്ലുവണ്ടിയുരുളേണ്ട സാഹചര്യം വരികയാണെന്ന താക്കീത് കേരള സമൂഹത്തിനു പ്രദാനം ചെയ്യുന്ന കഥയാണ് രേഖ കെ.യുടെ വില്ലുവണ്ടി. അങ്കമാലി മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റുകഥകളും എന്ന കൃതിയിൽ നിന്നാണ് അയിത്തം പോലെയുള്ള സാമൂഹികപ്രശ്നങ്ങൾ ഇപ്പോഴും ഒഴിയാബാധയായുണ്ടെന്ന് അവതരിപ്പിക്കുന്ന ഈ കഥ എടുത്തുചേർത്തത്. 'ഈ കാലഘട്ടത്തിലെ വളരെ ശ്രദ്ധേയമായ കഥ'യെന്ന് ആദരണീയ ചെറുകഥാകൃത്തായ ടി. പത്മനാഭൻ സാക്ഷ്യപ്പെടുത്തുന്നു. 'വില്ലുവണ്ടി' എന്ന വാക്കിൽ നിന്നുതന്നെ നവോത്ഥാന സന്ദേശം വഹിക്കുന്ന ഒന്നാണിതെന്ന സൂചന വായനക്കാരനു ലഭിക്കുന്നു. എന്താണ് വില്ലുവണ്ടിസമരം? ജാതി ഒരു നിയമമായിരുന്ന കാലഘട്ടത്തിൽ ജാതിക്കെതിരായ ജൈത്രയാത്രയായിരുന്നു വില്ലുവണ്ടിയിലേറി ദലിത് നേതാവായ അയ്യങ്കാളി നടത്തിയത്. ആ സമരം ചരിത്രത്തിലിടം നേടി. പൊതുഇടങ്ങൾ തങ്ങൾക്കു വിലക്കുന്നതിനോടുള്ള അയിത്തജാതിക്കാരുടെ പ്രതിഷേധത്തിൻ്റെ പ്രാരംഭമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര. 1893 ൽ, സവർണ്ണർ മാത്രം സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന, കാളവണ്ടിയുടെ പരിഷ്കൃത രൂപമാണ് വില്ലുവണ്ടികൾ. ചിത്രപ്പണി...