ആയിശു കുഞ്ഞിമ: കെ.എ. ഗഫൂർ, 1964
സമൂഹത്തെയോ സമുദായത്തെയോ ബാധിച്ച ഇരുട്ട് വെളിപ്പെടുത്തുകയെന്ന ഉത്തരവാദിത്വമാണ് നല്ല സാഹിത്യകാരമാർ നിർവഹിക്കുന്നത്. കെ.എ. ഗഫൂർ ചിത്രകാരനും കാർട്ടൂണിസ്റ്റും കഥാകൃത്തുമൊക്കെയാണ്. 1964 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആയിശുകുഞ്ഞിമ എന്ന കഥയോടെ ഗഫൂർ ശ്രദ്ധേയനായി. തനിക്കു പ്രിയപ്പെട്ട ചന്ദ്രഗിരിപ്പുഴയേയും കാസർഗോഡിൻ്റെ പ്രകൃതിയേയും ഈ കഥയിലദ്ദേഹം അവതരിപ്പിച്ചു. വളരെ ഹൃദയസ്പർശിയായ ഈ കഥ മുസ്ലീം ജീവിതപരിസരവുമായി ബന്ധപ്പെട്ടതാണ്. തൻ്റെ ജീവിതവുമായി ഈ കഥയിലെ കഥാപാത്രങ്ങൾക്കും ഇതിവൃത്തത്തിനുമുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നു. ആയിശുകുഞ്ഞിമയും അവളുടെ പ്രിയപ്പെട്ട സഹോദരനും തമ്മിലുള്ള ആത്മബന്ധം കഥാകൃത്ത് വെളിവാക്കുന്നു. കുഞ്ഞിമയ്ക്ക് ഉപ്പയും ഉമ്മയും സഹോദരനുമുണ്ട്. ഏറെ ഉത്സാഹമുള്ളവളും അദ്ധ്വാന ശീലമുള്ളവളുമാണ് കുഞ്ഞിമ. വൃത്തിയും വെടിപ്പുമുള്ളവൾ. ആദ്യഭർത്താവിൻ്റെ മരണാനന്തരം വീണ്ടുമൊരു വിവാഹത്തിന് അവൾ നിർബന്ധിതയായി. ആദ്യവിവാഹത്തിൽ അവൾക്ക് മിടുക്കിയായ ഒരു മകളുണ്ട് - ജമീല. ഒരു പക്ഷേ കുടുംബത്തിൽ താനൊരു ഭാരമായിത്തീരേണ്ട എന്നു കരുതിയാകണം അവൾ വിവാഹത്തിനു സമ്മതിച്ചതെന്നു സഹോദരനു തോന്നി. പക്ഷേ, വളരെ ദുർഘടമ...