പോസ്റ്റുകള്‍

ദൈവത്തിൻ്റെ കണ്ണ്: എൻ.പി. മുഹമ്മദ്

ഇമേജ്
എൻ.പി. മുഹമ്മദ് എഴുതിയ സാമൂഹിക- പരിസ്ഥിതി സംബന്ധമായ നോവലാണ് ‘ ദൈവത്തിൻ്റെ കണ്ണ്.’ മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി പരിഗണിക്കാവുന്ന കൃതിയാണിത്. കാവ്യാത്മകത തുളുമ്പുന്ന ഭാഷയിലൂടെ ഒരു മുസ്ലീം തറവാട് നേരിടുന്ന ദുരന്തകഥയാണ് എൻ.പി. മുഹമ്മദ് പറയുന്നത്. അന്ധവിശ്വാസങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും കേദാരമായി ഒരു ഗൃഹം പരിണമിക്കുന്നു. അതോടൊപ്പം, നിധിക്കു വേണ്ടിയുള്ള മോഹവും അതു തേടിപ്പിടിക്കാൻ കാട്ടുന്ന ഉത്സാഹത്തിൽ ഹോമിക്കപ്പെടുന്ന യുവതയും ഈ നോവലിലെ മുഖ്യമായ പൊരുളാണ്. ജാതിമതഭേദമെന്യേ ഏതു വിഭാഗത്തെയും ഗ്രസിച്ചിട്ടുള്ള തീവ്ര വിപത്തുകളാണ് അന്ധവിശ്വാസവും മന്ത്രവാദം പോലുള്ള ദുരാചാരങ്ങളും. ഇവ സമ്മിശ്രമാകുമ്പോൾ, അതിൽ വേവുന്നത് നിഷ്കളങ്ക ബാല്യജന്മങ്ങളാണ്. ചുറ്റിലും നടമാടുന്ന യഥാർത്ഥ ജീവിതത്തിൻ്റെ വഴിതെറ്റിയ പാതകളെ, അതിൻ്റെ ഇരകളെ, തുറന്ന വതരിപ്പിക്കാൻ എൻ.പി.യ്ക്കു സാധിച്ചിട്ടുണ്ട്. അനുഭവങ്ങളെ അതിൻ്റേതായ തീക്ഷ്ണതയോടെയും സത്യസന്ധതയോടെയുമാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രകൃതിയും പ്രകൃതിയെ അഭയമാക്കുന്ന ജീവജാലങ്ങളും ഈ നോവലിൽ ഒരു ഹരിതലയം തന്നെ സൃഷ്ടിക്കുന്നു. മഴ, നിലാവ്, തുമ്പികൾ, പുരാവൃത്തങ്ങ...

സമുദ്രലംഘനം (അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്): എഴുത്തച്ഛൻ

ഇമേജ്
എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡത്തിൽ നിന്നും ചേർത്ത സമുദ്രലംഘന ഭാഗം. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ‘ മലയാള ഭാഷയുടെ പിതാവ് ’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. തിരൂരിലെ തുഞ്ചൻപറമ്പിലാണ് ജനനം. ചിറ്റൂർ ഗുരുമഠത്തിൽ വെച്ച് അന്ത്യം സംഭവിച്ചതായി കരുതുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കൃതികൾ എഴുത്തച്ഛൻ രചിച്ചവ തന്നെയെന്ന് പണ്ഡിതലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം, ഇരുപത്തിനാലു വൃത്തം മുതലായ കൃതികൾ അദ്ദേഹം രചിച്ചതാണോയെന്ന സംശയാസ്പദമേഖലയിൽ പെടുന്നു. ഭക്തിയാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ ജീവൻ. “ ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധർമ്മബോധവുമുള്ള ഒരു മഹാത്മാവാണ് എഴുത്തച്ഛനെന്ന്” ‘കൈരളിയുടെ കഥ’യിൽ എൻ. കൃഷ്ണപിള്ള എഴുതുന്നു. ഭക്തിരസപ്രവാഹത്തിൽ പെട്ടാൽ സകലതും അദ്ദേഹം വിസ്മരിക്കും. ഭക്തിപ്രസ്ഥാനത്തിൻ്റെ പോഷണത്തിനുപകരിച്ചവയായിരുന്നു എഴുത്തച്ഛൻ്റെ കൃതികൾ. അതിലൂടെ ഹിന്ദുധർമ്മത്തിനേറ്റ തിരിച്ചടിയെ മറികടക്കാനുള്ള പാലമായി സാഹിത്യം മാറ...

താറും കുറ്റിച്ചൂലും: കടമ്മനിട്ട രാമകൃഷ്ണൻ

ഇമേജ്
  അധ:സ്ഥിതവിഭാഗം അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധികളെ തീവ്രമായി കവിതയിൽ ആവിഷ്കരിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിൻ്റെ കാട്ടാളൻ, കുറത്തി, കിരാതവൃത്തം മുതലായ കവിതകൾ പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ വികാരവിക്ഷോഭങ്ങളെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിച്ചു. അവർക്കായി സംസാരിക്കാനുള്ള മാദ്ധ്യമമായി കവിതയെ അദ്ദേഹം ഉപയോഗിച്ചു. കീഴാളൻ്റെ ദുഃസ്ഥിതിയ്ക്കു കാരണം മേലാള ചൂഷണമാണെന്നും, അതവസാനിച്ചാലേ കീഴാളന് ഉയർച്ചയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. സാംസ്കാരികമായി ഏറ്റവും ഉന്നതനിലയിലാണെന്നു ധരിക്കുമ്പോഴും അതിൻ്റെ നിൽപ്പ് അതീവ സങ്കടകരമാംവിധം പിന്നിലാണ്. കീഴാളൻ്റെ പ്രതിഷേധം ഒരു സാംസ്കാരിക പശ്ചാത്തലത്തിനെതിരെ പ്രകടിപ്പിക്കുന്ന ശക്തമായ കവിതയാണ് 'താറും കുറ്റിച്ചൂലും'. അവഹേളിതനും നിന്ദാ കലുഷിതനുമായ ദലിതനെ ഈ കവിതയിൽ കാണാം. അവൻ്റെ കയ്യിലുള്ളത് ഒരു കുടം താറും ഒരു കുറ്റിച്ചൂലുമാണ്. പെരുവാ നിറയെ തെറിയുമായി സാമൂഹിക സാംസ്കാരിക വരേണ്യരെ വെല്ലുവിളിക്കുകയാണ് ഈ കവിതയിലെ ദലിതൻ. അവൻ്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ എല്ലാ സുഖഭോഗങ്ങളും കൈക്കലാക്കുന്ന ഉന്നതർക്കെതിരെയാണ്. തലയിൽ ചിരങ്ങും, കാലിൽ വ്രണവും ചുണലും ച...

പ്രസാധകൻ്റെ സർവ്വേ : ബിന്ദു കൃഷ്ണൻ

ഇമേജ്
യുവകവയിത്രിയായ ബിന്ദു കൃഷ്ണൻ്റെ ശ്രദ്ധേയമായ കവിതയാണ് പ്രസാധകൻ്റെ സർവേ. തൊട്ടാൽ വാടരുത്, ദൈവത്തിൻ്റെ സൊന്തം എന്നിവ കവിതാസമാഹാരങ്ങളാണ്. സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളോടു സംവദിക്കാനും, അവർക്ക് മുന്നറിയിപ്പും ഉപദേശങ്ങളും നല്കാനും സുരക്ഷിത ജീവിതമെന്ന ആശയത്തെ അവതരിപ്പിക്കാനും ബിന്ദു കൃഷ്ണൻ പരിശ്രമിക്കുന്നതായി കാണാം. കവിതകൾ തന്നെ സംബന്ധിച്ച് അനിവാര്യതയായിരുന്നു എന്ന ചിന്തയിൽ നിന്നാണ് പ്രസാധകൻ്റെ സർവ്വേ ആരംഭിക്കുന്നത്. പ്രസാധകൻ എന്ന വാക്കിന് പ്രസിദ്ധീകരിക്കുന്നവൻ, അലങ്കരിക്കുന്നവൻ എന്നിങ്ങനെ അർത്ഥം നല്കാം. കവിതകൾ ഒരനിവാര്യതയാണെന്ന കാഴ്ച്ചപ്പാട് കവിതകൾ ഒഴിച്ചുകൂടാൻ പറ്റാത്തവയാണെന്ന് ധ്വനിപ്പിക്കുന്നു. ആദ്യം അവ നനുത്ത്, വെളുത്ത് എന്ന പരാമർശം കവിതയുടെ ധാവള്യത്തെയും ആർദ്രമനോഹാരിതയെയും സൂചിപ്പിക്കുന്നു. അത്തരം കവിതകൾ വായനക്കാരെ സ്വപ്നലോകത്തെത്തിച്ചു. വർണ്ണങ്ങളുടെ പകർച്ചകളും വൈവിദ്ധ്യവും മാറി മറിയുന്ന ചില്ലുകൂട്ടിലെ മത്സ്യങ്ങൾക്കു സമാനരായി വായനക്കാർ എന്ന് സർവ്വേ, പ്രസാധകൻ്റെ നിരീക്ഷണം വെളിപ്പെടുത്തി. ചുവന്നുതുടുത്ത പ്രണയ കവിതകൾ ഇറങ്ങിയതോടെ വായനക്കാർ പ്രണയബദ്ധരായി. ജീവിതത്തോടും ചുറ്റുപാടിന...

വീട്: സാവിത്രി രാജീവൻ

ഇമേജ്
വീട് : സാവിത്രി രാജീവൻ സാമൂഹികവിഷയങ്ങളിൽ കവിതമുഖേന സ്വന്തം അഭിപ്രായം രേഖപ്പെടുത്താറുള്ള കവയിത്രിയാണ് സാവിത്രി രാജീവൻ. ചരിവ്, ദേഹാന്തരം, ഹിമസമാധി മുതലായവ കവിതാ സമാഹാരങ്ങൾ. ‘കാലികസാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്ന ബോധമനസ്സിൻ്റെ പ്രകാശനമാണ്’ സാവിത്രി രാജീവൻ്റെ കവിതകളെന്ന് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയുടെ രചയിതാവായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: ‘നിത്യജീവിതത്തിലെ സൂക്ഷ്മചലനങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം അവരിഷ്ടപ്പെടുന്നു. അവയിൽ കിശോര സങ്കല്പങ്ങളുടെ മധുരിമയും സ്വതന്ത്രമനസ്സിൻ്റെ വേവലാതികളും മാനുഷികമായ തിരിച്ചറിവിൻ്റെ സ്പന്ദനങ്ങളും നാം അനുഭവിച്ചറിയുന്നു.” സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പര്യവേക്ഷണമാണ്, അതിനുവേണ്ടിയുള്ള കൊതിയും ത്യാഗവുമാണ് വീട് എന്ന കവിതയുടെ പൊരുൾ. സ്ത്രീകൾ ഗൃഹ ത്തളങ്ങളിൽ കുടുങ്ങി നിഷ്ക്രിയരായും ചൈതന്യ രഹിതരുമായിപ്പോകുന്നതിനെതിരെ അവർ പ്രതികരിച്ചിട്ടുണ്ട്. അത്തരം പ്രതികരണോമുഖതയുടെ ബാക്കിപത്രമാണ് വീട്.  എത്ര ശ്രമിച്ചിട്ടും കവയിത്രിയ്ക്ക് വീടുവിട്ടുപോകാനാകുന്നില്ല. അതിൽ തന്നെ ബന്ധിക്കപ്പെട്ട അവസ്ഥ. വീട് വ്യവസ്ഥാ...

വില്ലുവണ്ടി: രേഖ കെ.

ഇമേജ്
വില്ലുവണ്ടി : രേഖ കെ. കേരളത്തിൻ്റെ മുഖ്യധാരാ പാതകളിലൂടെ ഇനിയും വില്ലുവണ്ടിയുരുളേണ്ട സാഹചര്യം വരികയാണെന്ന താക്കീത് കേരള സമൂഹത്തിനു പ്രദാനം ചെയ്യുന്ന കഥയാണ് രേഖ കെ.യുടെ വില്ലുവണ്ടി. അങ്കമാലി മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റുകഥകളും എന്ന കൃതിയിൽ നിന്നാണ് അയിത്തം പോലെയുള്ള സാമൂഹികപ്രശ്നങ്ങൾ ഇപ്പോഴും ഒഴിയാബാധയായുണ്ടെന്ന് അവതരിപ്പിക്കുന്ന ഈ കഥ എടുത്തുചേർത്തത്. 'ഈ കാലഘട്ടത്തിലെ വളരെ ശ്രദ്ധേയമായ കഥ'യെന്ന് ആദരണീയ ചെറുകഥാകൃത്തായ ടി. പത്മനാഭൻ സാക്ഷ്യപ്പെടുത്തുന്നു. 'വില്ലുവണ്ടി' എന്ന വാക്കിൽ നിന്നുതന്നെ നവോത്ഥാന സന്ദേശം വഹിക്കുന്ന ഒന്നാണിതെന്ന സൂചന വായനക്കാരനു ലഭിക്കുന്നു. എന്താണ് വില്ലുവണ്ടിസമരം? ജാതി ഒരു നിയമമായിരുന്ന കാലഘട്ടത്തിൽ ജാതിക്കെതിരായ ജൈത്രയാത്രയായിരുന്നു വില്ലുവണ്ടിയിലേറി ദലിത് നേതാവായ അയ്യങ്കാളി നടത്തിയത്. ആ സമരം ചരിത്രത്തിലിടം നേടി. പൊതുഇടങ്ങൾ തങ്ങൾക്കു വിലക്കുന്നതിനോടുള്ള അയിത്തജാതിക്കാരുടെ പ്രതിഷേധത്തിൻ്റെ പ്രാരംഭമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര. 1893 ൽ, സവർണ്ണർ മാത്രം സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന, കാളവണ്ടിയുടെ പരിഷ്കൃത രൂപമാണ് വില്ലുവണ്ടികൾ. ചിത്രപ്പണി...

പൂവമ്പഴം: കാരൂർ നീലകണ്ഠപ്പിള്ള

ഇമേജ്
കാരൂർ നീലകണ്ഠപ്പിള്ളയുടെ ഭാവസുന്ദരവും ശില്പഭദ്രവുമായ കഥയാണ് പൂവമ്പഴം. മൃദുലവികാരങ്ങളുടെ കളിത്തൊട്ടിലാകുന്നു കാരൂരിൻ്റെ കഥകൾ. സാധാരണക്കാരൻ്റെ ഇല്ലായ്മകളേയും വല്ലായ്മകളേയും യഥാതഥം കഥകളിൽ ആവിഷ്കരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. “കാരൂർക്കഥകളിലേറെയും നാട്ടിൻപുറത്തിലേയും നഗരത്തിലേയും ജീവിതത്തിൽ അദ്ദേഹം കണ്ടറിഞ്ഞിട്ടുള്ള ദാരിദ്ര്യത്തിൻ്റേയും പട്ടിണിയുടേയും ഹൃദയമാഥികളായ (ഹൃദയം കടയുന്ന എന്നർത്ഥം) ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നവയാണെന്ന്” നിരൂപകനായ പ്രൊഫ.എം.അച്യുതൻ അഭിപ്രായപ്പെടുന്നു. നർമ്മപ്രകാശനത്തിലും അഗ്രഗണ്യനാണ് കാരൂർ. ദാരിദ്ര്യദു:ഖം അദ്ദേഹത്തിൻ്റെ പ്രമേയങ്ങളിൽ പ്രധാനമാണ്. വാദ്ധ്യാർക്കഥകളുടെ (അദ്ധ്യാപക ദൈന്യം വിവരിക്കുന്ന കഥകൾ - അദ്ധ്യാപകകഥകൾ) രചനയിലും ദാരിദ്ര്യദു:ഖവും നിസ്സഹായതയും തന്നെയാണ് മുഖ്യവിഷയമാകുന്നത്. ‘കാരൂരിൻ്റെ മനുഷ്യഹൃദയ മർമ്മജ്ഞതയും പാത്രസ്വഭാവസൃഷ്ടി വൈദഗ്ദ്യവും വിളിച്ചോതുന്ന പ്രശസ്ത കഥയെന്ന” വിശേഷണം അർഹിക്കുന്ന കഥയാണ് പൂവമ്പഴം. സുന്ദരിയും വിധവയുമായ ഒരു അന്തർജ്ജനവും അവരുടെ ആശ്രിത കുടുംബത്തിലെ ഒരു കൗമാരക്കാരനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അപ്പു എന്നാണ് അവൻ്റെ പേര്. അന്തർജ്ജനത്തെ പൂവ...

അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും

ഇമേജ്
അർമേനിയൻ വംശഹത്യയും ഷോഗോമാൻ ടെലീരിയനും Soghoman Tehlirian അർമേനിയയിലെ ഷോഗോമാൻ ടെലീരിയനെഅറിയാമോ? അദ്ദേഹം കൊന്ന യുവതുർക്കിയെയോ? അർമേനിയൻ വംശഹത്യ വിഷയമാക്കുന്ന വീഡിയോ പോഡ്കാസ്റ്റാണ് മേൽപ്പറഞ്ഞത്. ട്രൂ കോപ്പി തിങ്ക് എന്ന വെബ് പോർട്ടലിലാണ് ഇതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. തയ്യാറാക്കിയത് ഡാർക്ക് ടൂറിസ്റ്റും സാമൂഹിക പ്രവർത്തകനും ചാനൽസംവാദ പ്രമുഖനുമായ സജി മാർക്കോസാണ്. ഈ സന്ദർഭത്തിൽ എന്താണ് ഡാർക്ക് ടൂറിസമെന്നത് വ്യക്തമാക്കേണ്ടി വരുന്നു. ഡാർക്ക് ടൂറിസം: മനുഷ്യവംശചരിത്രത്തിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യ നിർമ്മിത ദുരന്തങ്ങളും അപകടങ്ങളും യുദ്ധങ്ങളും നിരവധി നിരവധി അത്യാഹിതങ്ങളും പലയിടങ്ങളിലുമായി നടന്നിട്ടുണ്ട്. മനുഷ്യൻ്റെ സ്വാതന്ത്ര്യവാഞ്ഛയും അതു കൈവരിക്കുന്നതിനുള്ള പ്രയത്നങ്ങളും നിരവധി ചരിത്രസംഭവങ്ങൾക്കു കാരണമായി. സ്വാതന്ത്ര്യ സമരങ്ങൾ, അടിച്ചമർത്തലുകൾ, കൂട്ടക്കൊലകൾ, വംശഹത്യകൾ- ഇവ നടന്ന പ്രദേശങ്ങളും കോട്ടകൊത്തളങ്ങളും ജയിലുകളും ഇന്നും ഭൂമുഖത്തുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാലാപാനി എന്ന ജയിൽ സമുച്ചയവും ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലവും മറ്റും ഉദാഹരണം. ഇത്തരം സ്ഥലങ്ങളിലെ തേങ്ങലുകൾ പുതിയ തലമുറയ്ക്...

എന്താണ് വംശഹത്യ?

ഇമേജ്
വംശഹത്യ ജൂത - പോളിഷ് വംശജനായ റാഫേൽ ലംകിൻ എന്ന അഭിഭാഷകനാണ് വംശഹത്യ എന്ന പദത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. വംശഹത്യ അല്ലെങ്കിൽ ജെനൊസൈഡ് എന്ന വാക്കിലെ ‘ ജെനൊ’ എന്ന ഗ്രീക്കുപദത്തിന് വംശം /വർഗ്ഗം എന്നർത്ഥം. ‘സൈഡ്’ എന്നാൽ ഹത്യ. വംശഹത്യ മാനവരാശിക്കും മാനവികതയ്ക്കുമെതിരെയുള്ള മഹാപാതകവും കുറ്റവുമാണ്. വംശഹത്യാപഠന ശാഖ തന്നെ പല സർവകലാശാലകളിലും നിലവിൽ വന്ന സാഹചര്യത്തിൽ ഈ പദം വളരെ പ്രസക്തിയുള്ളതാണ്. ‘വംശഹത്യയുടെ ചരിത്രം’ എന്ന കൃതിയെഴുതിയത് ദിനകരൻ കൊമ്പിലാത്ത് ആണ്. ഈ കൃതിയുടെ അവതാരികയിൽ, അവതാരികാകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ വംശഹത്യയാണെന്ന് നിർവചിക്കുന്നു. “വെറും കൂട്ടക്കൊലയല്ല, ഒരു ജനഗണത്തിൻ്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനൊസൈഡ് എന്ന വംശഹത്യ. ഒരു സംസ്കാരത്തെ പൂർണ്ണമായി നശിപ്പിക്കുന്ന ഹീനമായ പ്രവൃത്തിയാണത്. അതിൻ്റെ ഭാഗമായി ആ സമൂഹത്തിൻ്റേ തായുള്ള സാമൂഹികസ്ഥാപനങ്ങൾ നശിപ്പിക്കുന്നു; മനുഷ്യവ്യക്തികളെ ശാരീരികമായി ഇല്ലാതാക്കുന്നു. സംസ്കാരസംഭാവനകളെ ഹനിക്കുന്നു. ഇങ്ങനെ പലപല ദിശകളിലൂടെയാണ് വംശഹത്യയുടെ ഫലങ്ങൾ ലോകം അനുഭവിക്കേണ്ടി വരുന്നു. ഏറ്റവും കൂടുതൽ കൊല്ലപ്പെടു...

മാധവിക്കുട്ടി /കക്കട്ടിൽ അഭിമുഖം (ഭാഗം2)

ഇമേജ്
മാധവിക്കുട്ടി /കക്കട്ടിൽ അഭിമുഖം  (ഭാഗം2) കുട്ടികളുടെ മനസ്സിലേക്കിറങ്ങി അവരെപ്പോലെ കഥ പറയാൻ മാധവിക്കുട്ടിക്കു വൈഭവമുണ്ട്. അവരിൽ ശിശുസഹജമായ മനസ്സുണ്ട്. പ്രായമാകുമ്പോഴും അതു നിലനിർത്താൻ സാധിക്കുന്നു. പതിനഞ്ചുവയസ്സിലുണ്ടായിരുന്ന കാഴ്ചപ്പാടിലൂടെയാണ് ഇന്നും ലോകത്തെയും ജീവിതത്തെയും നോക്കിക്കാണുന്നത് എന്ന് മാധവിക്കുട്ടി വ്യക്തമാക്കുന്നു. പ്രഭാതം എന്ന കഥയിലെ കുട്ടി, മാതുവമ്മയുടെ കുടിലിൽ പോയപ്പോൾ ആ കുട്ടിക്ക് രക്ഷാകവചമൊന്നും ഉണ്ടായില്ല. വിധിയെ പ്രതിരോധിക്കണമെങ്കിൽ അസാമാന്യമായ കരുത്തു വേണം.  ഉണ്ണി എന്ന കഥയിൽ ഒരു സ്ത്രീയുടെ ഭർത്താവ് അപകടത്തിൽ മരിക്കുകയാണ്. താൻ ഒരു ഉണ്ണിയായിരുന്ന കാലത്തെ മാത്രമേ വില മതിച്ചുള്ളൂ. ആത്മാവ് പഴയരൂപം വീണ്ടെടുത്ത് പ്രത്യക്ഷപ്പെടുന്നു. അതു തൻ്റെ ഭർത്താവിൻ്റേതാണെന്നു മനസ്സിലാക്കാൻ ഭാര്യ സമയമേറെയെടുക്കുന്നു. ഏതു പ്രായത്തിലുള്ള കഥാപാത്രങ്ങളായി മാറാനും സാധിക്കുന്നു. ഒരു പുതുജന്മം എടുക്കുന്നതുപോലെയാണ് മാധവിക്കുട്ടിക്ക് കഥയെഴുത്ത്. കഥാനായികയുടെ ആത്മാവായി മാറുന്നു. ഒരു ഡിറ്റക്ടീവിനെപ്പോലെ കഥാപാത്രത്തെ നിർവികാരതയോടെ അവർ പിന്തുടരുന്നു. നെയ്പ്പായസം എന്ന കഥ രചിച്ചതിനു പിന്ന...

മാധവിക്കുട്ടി / കക്കട്ടിൽ അഭിമുഖം (ഭാഗം1)

ഇമേജ്
മാധവിക്കുട്ടി: കക്കട്ടിൽ  അഭിമുഖം (ഭാഗം1) 1932 മാർച്ച് 31 ന് പുന്നയൂർക്കുളത്താണ് കമലാദാസ് എന്ന മാധവിക്കുട്ടി ജനിച്ചത്. പാലക്കാടുജില്ലയിലെ പൊന്നാനിത്താലൂക്കിലാണ് പുന്നയൂർക്കുളം. നാലപ്പാട്ട് ബാലാമണിയമ്മയാണ് അമ്മ. പ്രശസ്ത കവയിത്രി. അച്ഛൻ വി.എം. നായർ. പതിമൂന്നാം വയസ്സിൽ കമലാദാസ് വിവാഹിതയായി. ഭർത്താവ് മാധവദാസ്.  പത്താം വയസ്സിൽ കുഷ്ഠരോഗി എന്ന കഥ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ. 1955 ൽ ആദ്യകഥാസമാഹാരം പുറത്തിറങ്ങി. 27 കഥാസമാഹാരങ്ങൾ. 12 നോവലുകൾ. ആകെ 68 കൃതികൾ. ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുമുണ്ട്. എൻ്റെ കഥ 15 വിദേശഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട കൃതിയാണ്. 1964 ലെ ഏഷ്യൻ പെൻ പോയട്രി പ്രൈസ് കമലാദാസിനാണ് ലഭിച്ചത്. 1969 ൽ തണുപ്പ് എന്ന ചെറുകഥാസമാഹാരം കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള അവാർഡു നേടി. വയലാർ അവാർഡടക്കം മൂല്യമുള്ള പല പുരസ്കാരങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ തലത്തിൽ ആദരവു ലഭിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. പിന്നീട് കമലാ സുരയ്യ എന്ന പേര് മതം മാറി സ്വീകരിച്ചു. 2009 മെയ് 31 ന് അന്തരിച്ചു.  സ്ത്രീത്വത്തിൻ്റെ സജീവ സാന്നിദ്ധ്യമെന്ന നിലയില...