പോസ്റ്റുകള്‍

മാർച്ച്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവർത്തനസാഹിത്യം ചോദ്യാവലി

വിവർത്തനം ചോദ്യാവലി കുറിപ്പെഴുതുക 1 1/ 2 മാർക്ക് യന്ത്രവിവർത്തനം യുജിൻ എ നിഡ കലീലദമന മാത്യു അർണോൾഡ് ജെ. സി. കാറ്റ്ഫോഡ് ലിപ്യങ്കനം സ്രോതഭാഷ ലക്ഷ്യഭാഷ ലിപ്യന്തരണം പരോക്ഷവിവർത്തനം ഗ്രീൻബെൽറ്റ് മൂവ്മെൻ്റ് മിസ്റ്റിസിസം പുര: പ്രസാധനം WB യേറ്റ്സ് എച്ച് നാഗവേണി കാളിദാസൻ ആൻ്റൺ ചെക്കോവ് റോസെറ്റാ ശിലാശാസനം നാലപ്പാട്ടു നാരായണമേനോൻ 100/150 വാക്കിൽ കവിയാതെ ഉത്തരമെഴുക. എന്താണ് പണ്ഡിതപരിതോഷ വാദം? എന്താണ് അനുഗതതർജമ? തർജമ കൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം? കവിതാവിവർത്തനം നേരിടുന്ന പ്രതിസന്ധികൾ വിവരിക്കുക. മലയാളഭാഷയിലുള്ള ബംഗാളി വിവർത്തനങ്ങളെക്കുറിച്ചു വിവരിക്കുക. ഒരു കൃതിക്കു പല വിവർത്തനങ്ങൾ ഉണ്ടാകുന്നത് ഗുണകരമാണോ?  ചർച്ചചെയ്യുക. വിവർത്തനരീതികളെന്തൊക്കെയെന്ന് വിവരിക്കുക. മലയാളസാഹിത്യത്തിലെ വിവർത്തന ചരിത്രം വിശദമാക്കുക. ഗീതാഞ്ജലീ വിവർത്തനങ്ങളെക്കുറിച്ച് വിവരിക്കുക. ജി.ശങ്കരക്കുറുപ്പിൻ്റെ ‘ഗീതാഞ്ജലീ’ വിവർത്തനത്തിൻ്റെ സവിശേഷതകളെന്ത്? ‘മേഘസന്ദേശ’ത്തിന് തിരുനെല്ലൂർ കരുണാകരൻ തയ്യാറാക്കിയ വിവർത്തനത്തിൻ്റെ പ്രത്യേകതകൾ വിവരിക്കുക. 'ആരണ്യഹംസങ്ങൾ' എന്ന തർജമ മൂലകൃതിയോട് നീതിപുലർത്തിയിട്ടുണ്ടോ? വിവരിക്കുക. ‘ഭാ...

നാലാം കുളി : എച്ച്. നാഗവേണി

സാമൂഹികപ്രാധാന്യമുള്ള നിരവധി കൃതികളുടെ രചയിതാവാണ് എച്ച്. നാഗവേണി. കന്നട ഭാഷയിലാണ് നാഗവേണിയുടെ രചനകൾ. ഇന്ന് സമകാലീന കന്നട സാഹിത്യത്തിലെ പേരെടുത്ത എഴുത്തുകാരിയാണവർ. ദക്ഷിണ കന്നട ജില്ലയിൽ ഹൊന്നാകട്ടെ ഗ്രാമത്തിലാണ് ജനനം. തുളുനാടിന്റെ ഭാഗമാണ് ദക്ഷിണകന്നട ജില്ല. ഹമ്പിയിലെ കന്നടസർവകലാശാലയിൽ ലൈബ്രേറിയയായി ജോലി നോക്കി വരുന്നു. പ്രാദേശികസംസ്കാരത്തിന്റെ മുദ്രകൾ വഹിക്കുന്നവയാണ് നാഗവേണിയുടെ കഥകൾ. അതോടൊപ്പം സ്ത്രീകളുടെ വിമോചനസ്വപ്നങ്ങളും അവർ സാഹിത്യത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. കർണ്ണാടക സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി സാഹിത്യപുരസ്കാരങ്ങൾ അവർക്കു ലഭ്യമായിട്ടുണ്ട്. പ്രാദേശികമായ സംസ്കാരത്തനിമയും സ്ത്രീ സ്വത്വാവസ്ഥയും സമർത്ഥമായി സന്നിവേശിക്കപ്പെട്ട കഥയാണ് എച്ച്. നാഗവേണിയുടെ നാക്കനേ നീറു, അഥവാ നാലാം കുളി. ഈ കഥ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുള്ളത് പ്രഗത്ഭവിവർത്തയായ പാർവതി ജി.ഐത്താളാണ്. മലയാളി വായനക്കാരെ സംബന്ധിച്ച് നാലാംകുളി പ്രാധാന്യമർഹിക്കുന്നത് രണ്ടുവിധത്തിലാണ്. ഒന്ന്, പ്രാദേശികത്തനിമയുള്ള ഒരു കഥയുടെ വിവർത്തനമെന്ന നിലയിൽ. രണ്ട്, സാമൂഹികപ്രാധാന്യമുള്ള പ്രമേയം ചർച്ചചെയ്യുന്ന കഥയെന്ന രീതിയിൽ....

ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും: കെ.എസ്.രവികുമാർ

 ചങ്ങമ്പുഴക്കവിതയെ സംബന്ധിച്ച് ആഴത്തിലുള്ള പഠനമാണ് ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും.’ ചങ്ങമ്പുഴക്കവിത ചൈതന്യം കൈവരിച്ച വഴികളെന്തൊക്കെയെന്ന് അദ്ദേഹം അന്വേഷിക്കുന്നു. ‘കേരളീയാധുനികതയുടെ കാലത്തെ മലയാള സാഹിത്യത്തെ പൊതുവിലും മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തെ വിശേഷിച്ചും അഭിസംബോധന ചെയ്യുന്നവ’ എന്ന് ലേഖകനായ കെ.എസ്. രവികുമാർ തന്നെ വിശേഷിപ്പിക്കുന്ന ലേഖനങ്ങൾ അടങ്ങിയ കൃതിയാണ് ‘ആധുനികതയുടെ അപാവരണങ്ങൾ.’ ലേഖനങ്ങളെ ആറു ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. അതിൽ ‘കവിത, നോവൽ,നിരൂപണം തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട കൃതികളെയും പ്രശ്നങ്ങളെയും സംബന്ധിക്കുന്നവ’ എന്ന വിഭാഗത്തിൽ പെടുന്ന ലേഖനമാണ് ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും’. ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാള സാഹിത്യത്തിലെ പ്രമുഖ കവിയാണ്. 1911 മുതൽ 1948 വരെയാണ് കവിയുടെ ജീവിതകാലം. കാൽപ്പനികതയും റിയലിസവും കവിതകളിൽ ചാലിച്ച് സംഗീതാത്മകമായ പദശയ്യകളാലും വാങ്മയചിത്രങ്ങളാലും മലയാളി സഹൃദയനെ വിസ്മയം കൊള്ളിച്ച, അന്നും ഇന്നും ആരാധകവൃന്ദത്തിനു കുറവില്ലാത്ത ചങ്ങമ്പുഴയെന്ന കവിയെക്കുറിച്ചുള്ള ലേഖനത്തിലെ മുഖ്യാശയങ്ങൾ ഇവിടെ സംഗ്രഹിക്കാം.  ഈ ലേഖനശീർഷകം ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും’ ...

ആരോഗ്യ നികേതനം ഭാഗം 3

ആരോഗ്യ നികേതനം ഭാഗം 3 ( ഭാഗം 1, 2 എന്നിവ വായിക്കുക.) ജീവൻമശായും രംഗലാൽ ഡോക്ടറും അലോപ്പതി പഠനവും ഒരു ഡോക്ടർ ആകണമെന്ന് ജീവൻ മശായ് ആഗ്രഹിച്ചു. അദ്ദേഹം മാതൃകയാക്കാനാഗ്രഹിച്ചതോ, രംഗലാൽ ഡോക്ടറെയും. വെളുപ്പുനിറം. ആരോഗ്യമുള്ള ശരീരം. തീക്ഷ്ണദൃഷ്ടികൾ. പ്രതിഭയുടെ പ്രതിഫലനം കാണാം. മിതഭാഷി. കൾക്കശമായി പറയും. പുരാതന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. കൗമാരത്തിൽ അച്ഛനുമായി തെറ്റി വീട്ടിൽ നിന്നും ഇറങ്ങി. ജാതിയെയും മതത്തെയും വക വെക്കുന്നില്ലെന്ന് സ്വന്തം അച്ഛൻ്റെ മുഖത്തു നോക്കി പറഞ്ഞു. ഹൈസ്കൂൾ മാസ്റ്ററായി ഉയർന്നപ്പോഴാണ് ചികിത്സാവിദ്യയിൽ ആകൃഷ്ടനായത്. ഒരു ഡോക്ടറുമായുണ്ടായ സൗഹൃദം തകർന്നതോടെ ജോലിയുപേക്ഷിച്ച് മയൂരാക്ഷി നദിക്കരയിൽ ബംഗ്ലാവു പണിതു. തുടർന്ന് പഠനം ആരംഭിച്ചു. സഹായിയായ മനായുടെ പരിശ്രമത്തിൽ ശ്മശാനത്തിൽ നിന്ന് ശവം ശേഖരിച്ച് കീറിമുറിച്ചായി ശരീരശാസ്ത്രപഠനം. അഞ്ചാറു വർഷത്തെ കഠിനസാധന. തുടർന്ന് ആരും സുഖപ്പെടുത്താത്ത രോഗികൾ ഉണ്ടെങ്കിൽ സുഖപ്പെടുത്താമെന്ന പ്രഖ്യാപനവും. ഡോക്ടറുടെ സാമർത്ഥ്യം കണ്ട ജനം ആശ്ചര്യപ്പെട്ടു. ധാരാളം പണം സമ്പാദിച്ച ശേഷം ഭൂപീബോസിൻ്റെ മുന്നിലൂടെ ആഡംബരത്തിൽ സഞ്ചരിച്ച് പ്രതികാരം ചെയ്യാൻ ജീവനാഗ്...

ആരോഗ്യ നികേതനം ഭാഗം 2

ആരോഗ്യ നികേതനം ഭാഗം 2 ( ഒന്നാംഭാഗം വായിക്കുക) ജീവൻ മശായ് - പഠനം, പ്രണയം, വിവാഹം നാശകാരിണിയും വഞ്ചകിയുമായ, ജീവൻമശായുടെ ജീവിതത്തെ വ്യർത്ഥമാക്കിയ ഒരുവൾക്കു വേണ്ടി അദ്ദേഹം കുലീനവംശത്തിൽ പിറന്ന ഒരാളുമായി വഴക്കുണ്ടാക്കി. കഴിവുണ്ടായിട്ടും മെഡിക്കൽ കോളേജിൽ ചികിത്സാ പഠനം പൂർത്തിയാക്കാനായില്ല. ഡോക്ടർപരീക്ഷ പാസ്സായിരുന്നുവെങ്കിൽ അത്തർ ബൗ ഈ വീട്ടിലെത്തുമായിരുന്നില്ല. ഇത്തരം അനുഭവങ്ങൾ, തൻ്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച സംഭവങ്ങൾ ഓർക്കുകയാണ് ജീവൻ മശായ്. കാര്യബോധമില്ലാത്ത യൗവനമേ ! സ്വന്തം ശക്തിയും കഴിവും ഓർക്കാതെ മത്സരത്തിന് ഇറങ്ങരുതേയെന്ന് ഇപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു പോകുന്നു.  നവഗ്രാമിൽ നിന്ന് പ്രൈമറി പരീക്ഷ പാസ്സായി ജീവൻ ഡോക്ടർ മാട്രിക്കുലേഷനു പഠിക്കാൻ കാന്ദിക്കു പോയി. കാന്ദിരാജ് ഹൈസ്കൂളിൽ നിന്നും മട്രിക്കുലേഷൻ പാസ്സായിട്ട് ബർദ്വാൻ മെഡിക്കൽ സ്കൂളിൽ ചേരുകയാണ് ലക്ഷ്യം. ആധുനിക വൈദ്യശാസ്ത്രം പഠിച്ചിട്ട് രംഗലാൽ ഡോക്ടറെപ്പോലെ ചുറ്റിനടക്കുമെന്ന് ജീവൻ സ്വപ്നം കണ്ടു. ജീവനെ സംബന്ധിച്ചു പണത്തിനു കുറവില്ല. സ്നേഹമയനായ പിതാവുമുണ്ട്. കാന്ദിയിൽ വെച്ച് ഒരു ദരിദ്രാദ്ധ്യാപകൻ്റെ മകളോട് ജീവൻദത്തയ്ക...

ആരോഗ്യ നികേതനം - പാർട്ട് 1 :

 പ്രശസ്ത ബംഗാളി സാഹിത്യകാരനാണ് താരാശങ്കർ ബാനർജി (1898-1971). 1953 ലാണ് ആരോഗ്യ നികേതനം പ്രസിദ്ധീകരിച്ചത്. 1962 ൽ പത്മശ്രീ പുരസ്കാരവും 1967 ൽ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. സാഹിത്യകാരൻ, രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക പ്രമുഖൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ഇന്ത്യൻഭാഷകളിൽ വെച്ച് ഏറ്റവും മികച്ച നോവൽ എന്നു വിലയിരുത്തപ്പെട്ട കൃതിയാണ് ആരോഗ്യ നികേതനം. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് നിലീനാ ഏബ്രഹാം ആണ്. 1961ലാണ് ഈ വിവർത്തനം. പ്രാരംഭം, അന്ത്യം എന്നിവ കൂടാതെ 37 അദ്ധ്യായങ്ങൾ ഈ കൃതിയിലുണ്ട്. 1950 ൽ നടക്കുന്ന കഥയായിട്ടാണ് ഇതിൻ്റെ ആഖ്യാനം. നാഡീപരിശോധനയിലൂടെ രോഗനിർണ്ണയവും മരണകാല നിർണ്ണയവും നടത്താൻ സമർത്ഥനായ ഒരു പാരമ്പര്യ വൈദ്യൻ്റെ ജീവിതമാണ് ഈ നോവലിൽ അപഗ്രഥിക്കുന്നത്. ആരോഗ്യനികേതനമെന്ന ചികിത്സാലയത്തെ പരാമർശിച്ചു തന്നെയാണ് നോവൽ പ്രാരംഭം തുടങ്ങുന്നത്. ദേവീപുരം ഗ്രാമത്തിലാണ് മൂന്നു തലമുറയായി ചികിത്സ നടത്തിവരുന്ന മശായ് കുടുംബത്തിൻ്റെ ചികിത്സാലയം. എൺപതു വർഷം മുമ്പു സ്ഥാപിക്കപ്പെട്ട ഈ കെട്ടിടം ഇപ്പോൾ ശോച്യാവസ്ഥയിലാണ്. എപ്പോഴും ഇടിഞ്ഞു പൊളിഞ്ഞു വീഴാം. ഇത് സ്ഥാപിച്ചത് ജഗത്ബന്ധു വൈദ...

ജ്ഞാനപ്പാനയിലെ ദർശനത്തിൻ്റെ പ്രസക്തി

ജ്ഞാനപ്പാനയുടെ സൗന്ദര്യം അതിൻ്റെ ഭാഷയിലും ആഖ്യാനത്തിലും സാഹിത്യത്തിലും ഉള്ളടങ്ങിയതാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും പരാമർശിക്കപ്പെടുന്ന ജീവിത ദർശനം എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്! സരള പദങ്ങൾ, ഹൃദ്യമായ ശൈലി ! പറയുന്നതോ വൻജീവിത ദർശനവും! കൃഷ്ണഭക്തനായിരുന്ന പൂന്താനത്തിനു ജീവിതത്തോടുള്ള അനിർവചനീയമായ ഭക്തിയും പ്രേമവും പ്രകടിതമാകുന്നു ജ്ഞാനപ്പാനയിൽ. പേര് സൂചിപ്പിക്കുന്നതുപോലെ ജ്ഞാനപ്പാന അറിവിൻ്റെ പാട്ടാണ്. തിരിച്ചറിവിലേക്ക് മനുഷ്യനെ നയിക്കുന്ന പാട്ട്. ജാതിഭേദമെന്യ ഏവർക്കും ആസ്വദിക്കാവുന്നതും പ്രാപിക്കാവുന്നതുമായ മേഖലയായി സാഹിത്യത്തെ പരുവപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഭാഷയും ആഖ്യാനവും പൂന്താനം എഴുതുന്ന കാലഘട്ടത്തിൽ മണിപ്രവാളം, പാട്ട് എന്നീ സാഹിത്യ പ്രസ്ഥാനങ്ങൾ അവയുടെ അപചയദശയിലെത്തിയിരുന്നു. എഴുത്തച്ഛനിലൂടെ മലയാളഭാഷ അതിൻ്റെ അസ്തിത്വം കണ്ടെത്തുകയും ചെയ്തു. മണിപ്രവാളമായിരുന്നു കാവ്യരചനയ്ക്ക് നമ്പൂതിരിമാർ ആശ്രയിച്ചിരുന്ന സാഹിത്യ രൂപം. അത് സാമൂഹികവും സാംസ്കാരികവുമായി അധീശത്വം പ്രാപിച്ച വരേണ്യ/അഭിജാത വർഗ്ഗത്തിൻ്റെ സാഹിത്യോപാധിയായിരുന്നു. കീഴാളവിഭാഗങ്ങൾക്ക് അത് കയ്യെത്താവുന്നതിലും അകലെയായിരുന്...

മനസ്വിനി:ചങ്ങമ്പുഴ കൃഷ്ണപിള്ള

കാൽപ്പനിക പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 1911 മുതൽ 1948 വരെയുള്ള ഹ്രസ്വമായ ജീവിത കാലയളവിൽ അദ്ദേഹം വിവാദങ്ങളുടെ കളിത്തോഴനുമായി. വൈകാരികതയും വ്യക്തിപരതയും ആദർശോന്മുഖതയും ഭാവനാത്മകതയും ചങ്ങമ്പുഴക്കവിതകളുടെ മുഖലക്ഷണങ്ങളാണ്. ഇവ കാൽപ്പനികതയുടെ നവ്യഭാവങ്ങളെ പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നു. മലയാളികളെ വളരെയധികം സ്വാധീനിച്ച കവിയാണ് ചങ്ങമ്പുഴ. അദ്ദേഹത്തിൻ്റെ കവിതകളിൽ വിഷാദാത്മകതയുടെ ഛായ കാണാം. ഭൗതികമായ സുഖഭോഗമോഹങ്ങൾ ജീവിതത്തെ ബാധിച്ചെങ്കിലും അദ്ദേഹത്തിൻ്റെ രചനകളെയും കാവ്യവ്യാപാരങ്ങളെയും തടയിടാൻ അവയ്ക്കായില്ല. ജീവിതം തന്നെ കവിതയാക്കി മാറ്റിയ കവി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. എരുമേലി പരമേശ്വരൻ പിള്ള ചങ്ങമ്പുഴക്കവിതകളെക്കുറിച്ച് ഇപ്രകാരം എഴുതുന്നു:  “ആത്മദുഃഖം അസാധാരണമായ ചമൽക്കാരത്തോടെ ആവിഷ്കരിക്കുന്നതോടൊപ്പം സമൂഹത്തിൻ്റെ ചലനങ്ങൾ പകർത്താനും ചങ്ങമ്പുഴ തയ്യാറായി. അവിടെയാണ് ചങ്ങമ്പുഴക്കവിതയുടെ ജനകീയസ്വഭാവം വ്യക്തമാകുന്നത്. സ്വന്തം ജീവരക്തത്തിൻ്റെ നിറവും മണവും ചൂടും കലർന്നതാണ് ചങ്ങമ്പുഴയുടെ കവിത. ചങ്ങമ്പുഴക്കവിത പൊതുവെ റിയലിസത്തിൽ പെടുന്നു. അതേസമയം കാൽപ്പനികതയുടെ ശക...

ആസ്സാം പണിക്കാർ: വൈലോപ്പിള്ളി

 ആസ്സാം പണിക്കാർ പ്രവാസജീവിതത്തിൻ്റെ തീക്ഷ്ണമുഖം അവതരിപ്പിക്കുന്ന ശക്തമായ കവിതയാണ് ‘ആസ്സാം പണിക്കാർ’. വൈലോപ്പിള്ളി ശ്രീധരമേനോനാണ്, ഈ എല്ലുറപ്പുള്ള കവിതയുടെ രചയിതാവ്. 1940-42 കാലഘട്ടത്തിൽ രണ്ടാം ലോകയുദ്ധകാലത്തു പട്ടാളപാളയങ്ങൾ നിർമ്മിക്കുന്നതിനായി ആസ്സാമിലേക്കു പോയും വന്നുമിരുന്ന തൊഴിലാളിസംഘങ്ങളിലൊന്നിനെ വിഷയമാക്കി എഴുതിയ കവിതയാണിത്. കടുത്തപട്ടിണിയാണ്, കൊടും ദാരിദ്ര്യമാണ് മലയാളികളെ മറ്റൊരു ദേശത്തു ജോലി നോക്കാൻ പ്രേരിപ്പിച്ചത്. സുഖകരമായ അനുഭവങ്ങളല്ല അവർക്കുണ്ടായത്. പട്ടിണിയും പരിവട്ടവുമുണ്ടെങ്കിലും സ്വന്തം നാടു തന്നെയാണ് മഹത്തരം എന്ന കാഴ്ച്ചപ്പാടിലേക്ക് അവർ എത്തിച്ചേരുകയാണ്.  പ്രവാസം ഉപജീവനാർത്ഥമുള്ള യാത്രയും വാസവും അടങ്ങിയതാണ്. തൻ്റെ പ്രിയപ്പെട്ടവരെയും പ്രിയനാടിനെയും വേർപിരിഞ്ഞു കഴിയേണ്ട സാഹചര്യമാണ്, തീർത്തും അപരിചിതമായ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ വ്യാപരിക്കേണ്ട അവസ്ഥയാണ്, പ്രവാസികൾക്കുണ്ടാകുന്നത്. പലരും ഇതിനോടു പരിചയപ്പെട്ടു പ്രവർത്തിക്കും. എന്നിരുന്നാലും ഭൂതകാലസ്മരണകളുടെ വേദനകൾ, ഗൃഹാതുരത തീവ്രമായി അവരെ പിടികൂടുകയും ചെയ്യും. ‘ആസ്സാംപണിക്കാർ’ എന്ന കവിതയിൽ ജനിച്ച നാടിനോട്, അതു...

വീട്ടിലേക്കുള്ള വഴി:ഡി. വിനയചന്ദ്രൻ

ഡി.വിനയചന്ദ്രൻ എഴുതിയ മികവുറ്റ കവിതയാകുന്നു ‘വീട്ടിലേക്കുള്ള വഴി’. ഗൃഹാതുരതയും അസ്തിത്വദുഃഖവും സമ്മാനിക്കുന്ന അനുഭവമായി വീടും വീട്ടിലേക്കുള്ള വഴിയും, പരിണമിക്കുന്നു. ശുദ്ധമായ ദാർശനികാടിത്തറ പണിതാണ് ഈ കവിതയെ വിനയചന്ദ്രൻ ഭാവസുന്ദരമാക്കുന്നത്. ഈ കവിതയിലെ മുഖ്യകഥാപാത്രത്തെ ഉണ്ണി എന്നു വിളിക്കാം. ഉണ്ണി പ്രവാസിയാണ്. പ്രവാസം ദേശത്തെയും കാലത്തെയും കൂട്ടിയിണക്കുന്ന ഉപജീവനാർത്ഥമുള്ള വാസമാണ്. ദേശസങ്കല്പവും അതിരുകളുമാണ് പ്രവാസമെന്ന അനുഭവത്തെ സിദ്ധാന്തവത്കരിക്കാനുള്ള ഘടകമായത്. തൻ്റെ നാടിനെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ണിയിൽ വിമ്മിട്ടം ഉളവാക്കുന്നു.  വീടുമായി ഉണ്ണിയെ ബന്ധിപ്പിക്കുന്ന വികാരമായിരുന്നു അമ്മ. എന്നാൽ അമ്മയുടെ വിയോഗം ഉണ്ണിയ്ക്ക് വീടുമായുള്ള ബന്ധങ്ങളെയും ശിഥിലമാക്കുന്നു. പ്രവാസിയായ ഉണ്ണിയോട് വീട്ടിലേക്കെന്നാണ് പോകുന്നതെന്ന് കൂട്ടുകാർ ചോദിക്കുന്നു. കൂട്ടുകാർ മാത്രമല്ല, പുസ്തകക്കൂട്ടങ്ങളും ഓമനിച്ചു വളർത്തിയ തൈമുല്ലയും കൊച്ചരിപ്രാവും ഈ ചോദ്യം ആവർത്തിക്കുന്നു. അതുപോലെ കലണ്ടറിലെ ചുകന്നഅക്ഷരങ്ങളും (ചൂട്ടു കത്തിച്ചു കിടക്കുന്ന) അതോർമ്മിപ്പിക്കുന്നു. ചോദ്യത്തിൻ്റെ നൈരന്തര്യം ഉണ്ണിയെ ആകുലനാക്കുന്ന...