പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഴവില്ലും ചൂരൽവടിയും: എൻ.വി.കൃഷ്ണവാര്യർ

ഇമേജ്
‘മഴവില്ലും ചൂരൽവടിയും’-N V എൻ.വി.കൃഷ്ണവാര്യരുടെ കാലികപ്രസക്തിയുള്ള കവിതയാണ്, ‘മഴവില്ലും ചൂരൽവടിയും.’ മനുഷ്യനെന്ന ജന്തുവർഗ്ഗത്തിൻ്റെ അക്രമാസക്തിയെയും അധികാരക്കൊതിയെയും വിമർശിക്കുന്ന കവിതയാണിത്. മഴവില്ല് വളരെ ഭംഗിയുള്ളതും എല്ലാവരെയും ആകർഷിക്കുന്നതുമായ പ്രകൃതി വിസ്മയമാണ്. വർണ്ണങ്ങളുടെ വിലാസത്താൽ പ്രേക്ഷകരെ രോമാഞ്ചമണിയിക്കുന്ന ഈ പ്രകൃതിപ്രതിഭാസം എങ്ങനെ മാനത്തെത്തിയെന്നതിനെ സംബന്ധിച്ച് ബൈബിൾ പഴയനിയമത്തിൽ ഒരു കഥയുണ്ട്. ഉൽപ്പത്തി 9 ൽ ഇപ്രകാരം പറയുന്നു: പ്രളയാനന്തരം ദൈവം നോഹയേയും മക്കളേയും അനുഗ്രഹിച്ചു. എന്നിട്ട് അതൾ ചെയ്തു: ഭൂമിയിൽ പെറ്റുപെരുകാനും നിറയാനും നിങ്ങൾക്കു സാധിക്കും. ഭൂമിയിലെ മറ്റു ജീവികൾക്കെല്ലാം നിങ്ങളെപ്പറ്റി പേടിയും നടുക്കവുമുണ്ടാകും. ഇതര ജീവജാലങ്ങളെയെല്ലാം മനുഷ്യൻ്റെ കയ്യിലാണ് ദൈവം ഏൽപ്പിച്ചത്. ദൈവം സ്വന്തം പ്രതിച്ഛായയിലാണത്രേ മനുഷ്യനെ സൃഷ്ടിച്ചത്. ഇനിമേൽ ഒരിക്കലും പ്രളയം ഭൂമിയിലെ ജീവജാലങ്ങളെ നശിപ്പിക്കില്ലെന്നും അത്തരം പ്രളയം ഉണ്ടാകില്ലെന്നും ദൈവം എല്ലാ ജീവജാലങ്ങളുടെയും പേരിൽ ഉടമ്പടി ചെയ്യുകയുണ്ടായി. ആ ഉടമ്പടിയുടെ അടയാളമായി ദൈവം തൻ്റെ വില്ല് മേഘത്തിൽ വെച്ചു. അതാണു മഴവില്ല്. ത...

സഞ്ചാരസാഹിത്യം: കുറിപ്പ്

[കിഴവനും ക്രാക്കാത്തൂവ്വയും] കേരളം കണ്ട ഏറ്റവും വിഖ്യാതനായ സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പൊറ്റെക്കാട്. ഗതാഗത സൗകര്യങ്ങളും ആശയവിനിമയ സജ്ജീകരണങ്ങളും ഇന്നത്തെപ്പോലെ കാര്യക്ഷമമല്ലാതിരുന്ന കാലഘട്ടത്തിൽ ലോകമെമ്പാടും തൻ്റെ സുഹൃദ്ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചുറ്റിസഞ്ചരിച്ച്, തൻ്റെ പ്രിയ മലയാളികൾക്കായി സഞ്ചാരാനുഭവങ്ങൾ ആഖ്യാനം ചെയ്ത സാഹസികയാത്രികനാണ് അദ്ദേഹം. നോവൽ, ചെറുകഥാ സാഹിത്യമെന്നപോലെ സഞ്ചാരസാഹിത്യത്തെ ജനപ്രിയസാഹിത്യരൂപമാക്കി പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. യാത്രാവിവരണ / സഞ്ചാരസാഹിത്യത്തിൻ്റെ കുലപതിയായി മലയാളത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഒരു സാദാസഞ്ചാരിയുടെ അനുഭവവിവരണമെന്നതിലുപരി മനോഹരവർണ്ണനകളാലും ഹൃദ്യമായ പ്രതിപാദനത്താലും ചരിത്രവസ്തുതകളാലും ഭൂമിശാസ്ത്രവിവരണങ്ങളാലുമൊക്കെ അറിവും അനുഭൂതിയും പകരുന്ന സാഹിത്യസഞ്ചയമായി യാത്രാവിവരണം മാറിയിരിക്കുന്നു. കാപ്പിരികളുടെ നാട്ടിൽ -1951,സിംഹഭൂമി (1954 - 58 രണ്ടു ഭാഗങ്ങൾ), ഇന്നത്തെ യൂറോപ്പ് - 1955, പാതിരാസൂര്യൻ്റെ നാട്ടിൽ -1956, സോവിയറ്റ് ഡയറി - 1957,ഇൻഡോനേഷ്യൻ ഡയറി - 1958, ബാലിദ്വീപ്-1958, ലണ്ടൻ നോട്ട്ബുക്ക് - 1970, ക്ലിയോപാട്രയുടെ നാട്ടിൽ - ...

കിഴവനും ക്രാക്കാത്തുവ്വയും: എസ്.കെ.പൊറ്റെക്കാട്

കിഴവനും ക്രാക്കാത്തുവ്വയും എസ്.കെ.പൊറ്റെക്കാടിൻ്റെ മികച്ച യാത്രാവിവരണങ്ങളിലൊന്നാണ് ‘ഇൻഡോനേഷ്യൻ ഡയറി’. അതിലെ രസകരമായ ഒരു അദ്ധ്യായമാണ് ‘കിഴവനും ക്രാക്കാത്തൂവ്വയും’. ഇതിലെ കിഴവൻ, പ്രശസ്ത അമേരിക്കൻ നോവലിസ്റ്റായ ഏണസ്റ്റ് ഹെമിങ് വേയുടെ The Old Man and the Sea എന്ന നോവലിലെ മുഖ്യകഥാപാത്രമായ സാൻ്റിയാഗോവാണ്. ക്രാക്കാത്തൂവ്വയാകട്ടെ, ഇൻഡോനേഷ്യയിലേക്കുള്ള കടൽയാത്രാ മദ്ധ്യേ എസ്.കെ.പൊറ്റെക്കാടിൻ്റെ ദൃഷ്ടിയിൽ പെട്ട Krakatoa - ക്രാക്കടോവ - എന്ന അഗ്നിപർവതവുമാണ്. ക്രാക്കടോവയെ മലയാളീകരിച്ച എസ്.കെ. നമ്മുടെ ഭാഷയ്ക്കു സമ്മാനിച്ച രസികൻ പേരാണ് ക്രാക്കാത്തൂവ്വ. ഈ സരസമായ വിജ്ഞാനാന്വേഷണമാണ് എസ്.കെ.യുടെ കൃതികളുടെ ജീവൻ. ഇൻഡോനേഷ്യൻ ഡയറിയുടെ സവിശേഷത ഇതിൽ നിന്നും മനസ്സിലാക്കാം - അതിൽ ചരിത്രവും സാഹിത്യവും സംസ്കാരവും സമ്മേളിച്ചിരിക്കുന്നു. സിങ്കപ്പൂരിൽ നിന്ന് ജക്കാർത്തയിലേക്കു പുറപ്പെടുന്ന ‘പ്ലാൻച്യസ്സ്’ എന്ന കപ്പലിലാണ് എസ്.കെ.പൊറ്റെക്കാട് ഇൻഡോനേഷ്യയിലേക്കു യാത്രതിരിക്കുന്നത്. പുതിയ അനുഭവങ്ങൾക്കു വേണ്ടി ഡെക്കിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. എന്തുകൊണ്ടാണ് സാധാരണക്കാർ യാത്രചെയ്യുന്ന ഡെക്ക് അദ്ദേഹം തിരഞ്ഞെടുത്തത്? ‘യാത്രാ...

എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ: കലാമണ്ഡലം ഹൈദരലി

എൻ്റെ ഗുരുനാഥനെ ഓർക്കുമ്പോൾ കഥകളി സംഗീത പ്രതിഭയായ കലാമണ്ഡലം ഹൈദരാലി എഴുതിയ ‘ഓർത്താൽ വിസ്മയം’ എന്ന ലേഖനസമാഹാരത്തിൽ തൻ്റെ ഗുരുനാഥനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളിലായി കഥകളി എന്ന കലയ്ക്ക് ഗുണകരമായ നിരവധിമാറ്റങ്ങൾ സംഭവിച്ചതിനാലാണ് ഇന്നു കാണുന്ന ആകർഷണീയതയും ജനപ്രിയതയും അതിനു കൈവന്നത്. പഴയ കാലത്ത് മൈക്കില്ലായിരുന്നു. കഥകളിപ്പാട്ടുകാർ അന്ന് ഉറക്കെ സദസ്യർ കേൾക്കാനായി പാടണം. അങ്ങനെ തൊണ്ടപൊട്ടി പാടുമ്പോൾ വരികളിലെ ഭാവം നഷ്ടമാവും. സ്വരം താഴ്‌ത്തേണ്ടിടത്തു താഴ്ത്താനും ഉയർത്തേണ്ടിടത്തുയർത്താനും സാധിക്കുമ്പോഴാണ് പാട്ട് അർത്ഥഭരിതമാകുന്നത്. ഒപ്പം സംഗീതനിർഭരമാകുന്നത്. അതിനു മൈക്കിൻ്റെ വരവു സഹായകമായി. ഹൈദരലി പറയുന്നു: ഒച്ചക്കാരൻ മെച്ചക്കാരനാകുന്ന ഇക്കാലത്തും മൈക്കിൻ്റെ കാര്യം നമ്മൾ വിസ്മരിച്ചു പോകുന്നു. കഥകളിപ്പാട്ട് ‘ഉറക്കെ പാടുന്നവനാണ് മിടുക്കൻ’ എന്ന യാഥാസ്ഥിതിക ചിന്തയാൽ മൈക്കിനെ അവഗണിക്കുകയാണ്. ഭാവത്തിനു ചേർന്ന സംഗീതമാണ് ഇന്നത്തെ കാലത്തിനാവശ്യം എന്ന നിലപാടാണ് ഹൈദരലി സ്വീകരിക്കുന്നത്. മുമ്പ് പാട്ടായിരുന്നത് ഇന്ന് സംഗീതമായി മാറി. കൂടുതൽ പേരെ ആകർഷിക്കാൻ അതു ...

കലാമണ്ഡലം ഹൈദരലി

കലാമണ്ഡലം ഹൈദരലി. കഥകളിസംഗീതത്തിൽ അദ്വിതീയനായ കലാകാരനാണ് കലാമണ്ഡലം ഹൈദരലി. ജാതിമതഭേദങ്ങൾക്കപ്പുറം കഥകളിസംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1946 ൽ തൃശ്ശൂർ ജില്ലയിലെ ഓട്ടുപാറയിൽ വെളുത്താട്ടിൽ മൊയ്തുട്ടിയുടെയും തച്ചോടി പാത്തുമ്മയുടെയും മകനായാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1957 കേരള കലാമണ്ഡലത്തിൽ ചേർന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആയിരുന്നു അദ്ദേഹത്തിൻറെ ഗുരു. കഥകളി സംഗീതത്തിൽ നിഷ്നാതനായ ഹൈദരലി965 ഫാക്ട് കഥകളി സ്കൂളിൽ ചൊല്ലിയാട്ട ഭാഗവതരായി. പിന്നീട് കേരള കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രൊഫസറായി. 2006 ജനുവരിയിൽ ഒരു അപകടത്തിൽപ്പെട്ട് നിര്യാതനായി. മഞ്ജുതരം എന്ന കൃതി അദ്ദേഹത്തിൻറെ ആത്മകഥയാണ്. ഓർത്താൽ വിസ്മയം എന്ന ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങിയ മറ്റൊരു കൃതിയും അദ്ദേഹത്തിൻറെതായി ലഭ്യമായിട്ടുണ്ട്. കഥകളി സംഗീതത്തെ സാധാരണക്കാരനിലേക്ക് എത്തിച്ച പ്രതിഭയാണ് ഹൈദരലി കഥകളി സംഗീതത്തിന്റെ ലളിത മനോഹര ഭാവങ്ങൾ ആസ്വാദകനു പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥകളി സംഗീതത്തിലും കർണാടക സംഗീതത്തിലും ചില പരീക്ഷണങ്ങൾ നടത്തി നോക്കുകകൂടി ചെയ്തു.  മഞ്ജുതരം (ആത്മകഥ) കലാമണ്ഡലം ഹൈദരലിയു...

എന്താണ് ആത്മകഥ?

ആത്മകഥ എന്താണ് ആത്മകഥ? ഒരാളിൻ്റെ ജീവചരിത്രം അയാൾ തന്നെ എഴുതുന്നതാകുന്നു ആത്മകഥയെന്ന സാഹിത്യ രൂപം. ഇംഗ്ലീഷിൽ ഇതിന് Autobiography എന്നു പറയുന്നു. ജീവചരിത്രാംശങ്ങൾ ആത്മകഥയുടെ ഭാഗമായി കടന്നുവരുന്നു. ജീവചരിത്രപ്രസ്ഥാനത്തിൻ്റെ ഭാഗമായാണ് ആത്മകഥകളെയും പരിഗണിക്കാറ്. ഒരു വ്യക്തിയുടെ ആത്മാംശം ഏറ്റവും കൂടുതൽ സ്ഫുരിക്കുന്ന സാഹിത്യമേഖലയാണത്. എഴുത്തുകാരൻ്റെ അനുഭവങ്ങളും ഓർമ്മകളും ഉൾക്കാഴ്ച്ചകളും ആത്മകഥാ സാഹിത്യത്തിനു നിറം പകരുന്നു. Andre Maurois എന്ന എഴുത്തുകാരൻ ഇപ്രകാരം പറയുന്നു: “ ഒരു നല്ല ആത്മകഥാകാരൻ അപഗ്രഥനാത്മക സർഗ്ഗശക്തിയും ജീവിതവീക്ഷണവും മനുഷ്യവർഗ്ഗത്തിൻ്റെ ഏകത്വത്തിൽ വിശ്വാസവും ഉള്ളവനും നിർവ്യക്തികവും വസ്തുനിഷ്ഠവുമായ സമീപനം സ്വന്തം ജീവിതചിത്രീകരണത്തിൽ പുലർത്തുന്നവനും ആയിരിക്കണം.”  ആത്മകഥ എന്തിനുവേണ്ടി എഴുതുന്നുവെന്നതിനെക്കുറിച്ച് ചിന്തകനായ കെ.പി.കേശവമേനോന് ചില അഭിപ്രായങ്ങളുണ്ട്. കെ.സി. മാമൻ മാപ്പിളയുടെ ജീവിതസ്മരണകൾ എന്ന ആത്മകഥയ്ക്കെഴുതിയ അവതാരികയിൽ അദ്ദേഹം അതു പ്രകടിപ്പിക്കുന്നു: “ആത്മകഥ എഴുതുവാൻ ഒരാളെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങളുമായിരിക്കും. തൻറെ ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും തന്നെ...

ഓർത്താൽ വിസ്മയം: കലാമണ്ഡലം ഹൈദരലി

ഓർത്താൽ വിസ്മയം ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങുന്ന കൃതിയാണ്, കഥകളി സംഗീതത്തിലെ സമുജ്ജ്വല പ്രതിഭയായ കലാമണ്ഡലം ഹൈദരലിയുടെ ‘ ഓർത്താൽ വിസ്മയം’. പ്രസ്തുതകൃതിക്കെഴുതിയ അവതാരികയിൽ എം.ടി.വാസുദേവൻ നായർ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഓർത്താൽ വിസ്മയം തന്നെ. കേരളത്തിൽ വരേണ്യവർഗ്ഗക്കാർ മേധാവിത്തം പുലർത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലൻ കടന്നുചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. വെങ്കിടകൃഷ്ണഭാഗവതരുടെ ഛായാചിത്രത്തിനു ചുവട്ടിൽ നീലകണ്ഠൻ നമ്പീശൻ്റെ കാൽക്കൽ ദക്ഷിണ വെച്ച് ഒരു മുസ്ലീം ബാലൻ കഥകളിസംഗീതം പഠിക്കാൻ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പിൽ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാൽ നിർദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിൻ്റെ പ്രതീക്ഷയ്ക്കൊത്തു ശിഷ്യൻ വളരുന്നു. അരങ്ങേറ്റത്തിൽ ഹൈദരലി പൊന്നാനിയും (പ്രധാന ഗായകൻ) പിൽക്കാലത്തു വിഖ്യാതനായ ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമാവണമെന്ന് നമ്പീശൻ നിശ്ചയിച്ചപ്പോൾ അദ്ദേഹം ഈ ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രകടിപ്പിക്കുകയായിരുന്നു… കളിയരങ്ങിലെയും സംഗീതത്തിലെയും ചില വൈകല്യങ്ങളെപ്പറ്റി ഹൈദരലി പറയു...

വർണ്ണങ്ങളുടെ ശ്രുതിഭേദം

വര്‍ണ്ണങ്ങള്‍ക്ക്‌ ശ്രുതിഭേദം സംഭവിക്കാന്‍ കാരണമെന്ത്‌? വര്‍ണ്ണങ്ങള്‍ക്ക്‌ എന്തുകൊണ്ടാണ്‌ വ്യത്യസ്‌തശബ്‌ദം അഥവാ ധ്വനി ഉണ്ടാകുന്നതെന്നതിനെ സംബന്ധിച്ച്‌ കേരളപാണിനിയായ ഏ.ആര്‍. രാജരാജവര്‍മ്മ തന്റേതായ വീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.  കേരളപാണിനീയത്തില്‍ വളരെ സമഗ്രമായി ഇതു വിവരിച്ചിട്ടുമുണ്ട്‌. വര്‍ണ്ണങ്ങള്‍ക്ക്‌ ശബ്‌ദം  എങ്ങനെ ഉണ്ടാകുന്നു? അതിനു മുഖ്യമായ കാരണം നാം ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന നിശ്വാസവായുവാണ്‌. നിശ്വാസവായു പുറന്തള്ളപ്പെടുന്നതിനാലാണ് ശബ്ദമുണ്ടാകുന്നുവെന്നത്‌ ഒരു ഘടകം  മാത്രം. മറ്റുചില ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്‌. വായയുടെ ഘടനയും വായയിലെ മുഖ്യാവയവമായ നാവും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ശ്വാസകോശത്തില്‍ നിന്നും പുറത്തുവരുന്ന വായുവിനെ എവിടെയൊക്കെ  തടഞ്ഞുവിടാം, എങ്ങനെയൊക്കെ പരുവപ്പെടുത്താം എന്നതിനെ ആശ്രയിച്ചാണ്‌  ശബ്‌ദഭേദങ്ങള്‍-ശ്രുതിഭേദങ്ങള്‍ രൂപപ്പെടുന്നത്‌. മലയാളഅക്ഷരമാലയിലെ വ്യത്യസ്‌തവര്‍ണ്ണങ്ങള്‍ക്ക്‌  വ്യത്യസ്‌തധ്വനികള്‍ ഉണ്ടാകുന്നതെന്തുകൊണ്ട്‌ എന്ന വിഷയത്തെക്കുറിച്ചാണ്‌ ഏ.ആര്‍.  നിരൂപിച്ചത്. ശ്വാസകോശത്തി...

ജാതിചികിത്സാസംഗ്രഹം: സഹോദരൻ അയ്യപ്പൻ

  ജാതിചികിത്സാസംഗ്രഹം- സഹോദരന്‍ അയ്യപ്പന്‍ വളരെ വ്യക്തവും സുതാര്യവുമായ സമീപനമാണ്‌ ജാതിയെ സംബന്ധിച്ചു സഹോദരന്‍ അയ്യപ്പനുണ്ടായിരുന്നത്‌. നാരായണഗുരുവിന്റെ ആശയങ്ങളെ കാലികമായി പരിഷ്‌കരിക്കാന്‍ ശ്രമിച്ച സാമൂഹിക പരിഷ്കർത്താവാണ് സഹോദരന്‍ അയ്യപ്പന്‍. സമത്വചിന്താഗതിയും സാഹോദര്യത്തിൻ്റെ പ്രാധാന്യവും ഉൾക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ജാതിഭേദങ്ങള്‍ ഉളവാക്കുന്ന സംഘര്‍ഷം തീവ്രതരമാണെന്നും ഇത്‌ ഉച്ചാടനം ചെയ്യാതെ സമൂഹം പുരോഗതിയിയിലേക്കു പോകില്ലെന്നും സഹോദരൻ അയ്യപ്പൻ മനസ്സിലാക്കി. ശ്രീനാരായണധര്‍മ്മത്തിന്റെ രാഷ്‌ട്രീയത്തെ മത-ജാതിനിരാസത്തിലേക്കു പരിവര്‍ത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. `ജാതിനിര്‍ണ്ണയം'(1914) എന്ന കവിതയെ നാരായണഗുരുവിന്റെ മാനവികതാവിളംബരമായി കാണാവുന്നതാണ്.  "മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ.'' പശുക്കള്‍ക്കു പശുത്വമാണ്‌ ജാതി. മനുഷ്യന്‌ മനുഷ്യത്വമാണ്‌ ജാതി. ഇപ്രകാരം വീക്ഷിക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയവ ജാതിയല്ല, എന്നാല്‍ ഈ തത്വം ആരും അറിയുന്നില്ലല്ലോ എന്നിങ്ങനെ ജാതിയുടെ നിരര്‍ത്ഥകതയിലേക്കു വിരല്‍ചൂണ്ടുന്ന വരികള്‍ നാരായണഗുരുതന്നെ എഴുതിയിട്ടുണ്ട്‌. ഇത...

മുഹമ്മദ് അബ്ദുറഹ്മാൻ: ഇടശ്ശേരി

ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാമ്പ്രദായികരീതികളെ കൈവെടിഞ്ഞുകൊണ്ട്‌ സമൂഹത്തിനായി പ്രവര്‍ത്തിക്കുകയും വിദേശാധിപത്യത്തെ നിരാകരിച്ചുകൊണ്ട്‌ ദേശീയബോധാധിഷ്‌ഠിതനായി ഇറങ്ങിത്തിരിക്കുകയും ചെയ്‌ത മുഹമ്മദ്‌ അബ്‌ദുറഹ്മാനെന്ന ഇച്ഛാശക്തിയുടെ അപൂര്‍വവരദാനത്തെ ആത്മാഭിമാനത്തോടെ പരിചയപ്പെടുത്തുന്ന കവിതയാണ്‌ ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍. ഇടശ്ശേരിയുടെ കാവ്യഭാഷയുടെ സവിശേഷത അതില്‍ ആവാഹിച്ചിരിക്കുന്ന കരുത്തും പദസമ്പത്തിന്റെ ഗ്രാമീണവശ്യതയുമാണ്‌. മാപ്പിളപ്പാട്ടിന്റെ ഈണം കൂടിയായാലോ? അതുദാത്തമായി. ജനിച്ചതു മുസ്ലീമായിട്ടാണെങ്കില്‍ കൂടിയും സാമുദായികവികാരമോ ചിന്തയോ പൊതുകാര്യങ്ങളിലും രാഷ്‌ട്രീയസാമൂഹ്യ വിഷയങ്ങളിലും പ്രകടിപ്പിക്കാതെ, ദേശീയസമരപ്രസ്ഥാനത്തിന്റെ ഇന്ധനമായി പ്രവര്‍ത്തിച്ച ഈ നേതാവിനുള്ള സമുചിതമായ ആദരസമര്‍പ്പണമാണ്‌ പ്രസ്‌തുതകവിത. തന്റെ ആദര്‍ശങ്ങളില്‍ അബ്‌ദുറഹ്മാന്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായിരുന്നില്ല. 1898 ലായിരുന്നു ജനനം. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചാണ്‌ പഠനം പൂര്‍ത്തിയാക്കാതെ രാഷ്‌ട്രീയകര്‍മ്മരംഗത്തേക്ക്‌ അദ്ദേഹം ഇറങ്ങിയത്‌. 1921 ല്‍ മലബാര്‍കലാപം പൊട്ടിപ്പുറപ്പെട്ട സന്ദര്‍ഭത്തില്...

കൃഷ്ണഗാഥ- ഖാണ്ഡവദാഹം (കഥാസംഗ്രഹം)

കഥാസംഗ്രഹം ചെറുശ്ശേരിയുടെ മധുരമലയാള കാവ്യമായ കൃഷ്ണഗാഥയിൽ നിന്നുള്ള ഒരു ഭാഗമാണ് ഖാണ്ഡവദാഹം. ചെറുശ്ശേരിയുടെ കഥാഖ്യാനത്തിനും വർണ്ണനയ്ക്കും അലങ്കാരവിശേഷങ്ങൾക്കും മകുടമായി ഈ ഭാഗം ശോഭിക്കുന്നു. ഭാഗവതത്തെ ഉപജീവിച്ചു കൊണ്ടാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്. കോമളമലയാള പദങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന ഭാഷാവൃത്തത്തിൽ രചിക്കപ്പെട്ട, കാവ്യമാണ് കൃഷ്ണഗാഥ. ആഖ്യാന രീതി, വർണ്ണനാപാടവം, തനിമയാർന്ന ലളിതമലയാള പദങ്ങളുടെ സമൃദ്ധി, സംസ്കൃത പദങ്ങളുടെ ദൗർലഭ്യം എന്നിവ ഈ കൃതിയുടെ സവിശേഷതകളാണ്. ഉത്പ്രേക്ഷാലങ്കാരത്തോടു ചെറുശ്ശേരിക്കുള്ള പ്രിയം എടുത്തു പറയേണ്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടാണു കാലം. സംസ്കൃതത്തിൻ്റെ അതിപ്രസരമുള്ള കാലം. ഒരു വെല്ലുവിളിയായി, സംസ്കൃത ഭാഷയുടെ സ്വാധീനത്തെ നാടൻ മലയാളപദങ്ങളാൽ ചെറുശ്ശേരി പ്രതിരോധിക്കുന്നു. പാണ്ഡവ സഹായിയായ താമരക്കണ്ണൻ (കൃഷ്ണൻ) അന്നൊരു ദിവസം കാലത്ത് പ്രാതൽ കഴിച്ചശേഷം യാദവരൊത്ത് ആസ്ഥാനമണ്ഡപത്തിലെഴുന്നള്ളി സാത്യകി മുതലായ മന്ത്രിമാരോടും മറ്റും കാര്യാലോചന നടത്താനാരംഭിച്ചു. അതിനു ശേഷം കലാകാരന്മാർ നൃത്തഗീതാദികളും ആരംഭിച്ചു. ആദരണീയരായ ബ്രാഹ്മണ ജനങ്ങൾ സന്തുഷ്ടിയോടെ ആശിസ്സുകൾ നേർന്നപ്പോൾ മുമ്പൊരിക്...

ഉണ്ണിയച്ചീചരിതം

പ്രാചീനഭാഷാചമ്പുക്കളിൽ ആദ്യപരിഗണനയർഹിക്കുന്ന കൃതിയാണ് ഉണ്ണിയച്ചീചരിതം. കേരളത്തിൽ രചിക്കപ്പെട്ട പ്രഥമ സംസ്കൃത ചമ്പുവാണ് അമോഘരാഘവം(AD 1299). ഈ കൃതിക്കുശേഷമാണ് ഉണ്ണിയച്ചീ ചരിതം എഴുതപ്പെട്ടതെന്നു കരുതുന്നു. ചരിത്രപരമായ പല പരാമർശങ്ങളും ഉണ്ണിയച്ചീചരിതത്തെ സവിശേഷമാക്കുന്നു. 1347 ൽ മുഹമ്മദീയാക്രമണത്തിൽ നശിച്ച ദോരസമുദ്രമെന്ന സ്ഥലത്തെക്കുറിച്ച് ഇതിൽ പരാമർശമുണ്ട്. 13-ാം ശതകത്തിൻ്റെ ആദ്യപാദത്തിലുണ്ടായ ‘ആനയച്ച്’ എന്ന ചോളനാണയത്തെക്കുറിച്ചും 13-ാം ശതകത്തിൻ്റെ ഉത്തരാർദ്ധത്തിൽ പ്രശസ്തിയാർജ്ജിച്ച കൊല്ലം, കൊടുങ്ങല്ലൂർ, വളയപട്ടണം തുടങ്ങിയ നഗരങ്ങളെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. 14 -ാം ശതകത്തിൻ്റെ ഉദയത്തിൽ പ്രസിദ്ധമായ കോഴിക്കോടിനെക്കുറിച്ച് ഇതിൽ പരാമർശമില്ല. അതിനാൽ, പതിമൂന്നാം ശതകത്തിൻ്റെ ഉത്തരഭാഗത്തിലാകണം ഇതിൻ്റെ രചന. തേവൻ ചിരികുമാരൻ എന്ന കവിയാണ് ഉണ്ണിയച്ചീചരിതത്തിൻ്റെ രചയിതാവ്. ദേവൻ ശ്രീകുമാരൻ എന്നോ മറ്റോ ആകണം പേരെന്നും, അദ്ദേഹം ബ്രാഹ്മണനോ അമ്പലവാസിയോ ആകാനിടയുണ്ട് എന്നും പി.വി. വേലായുധൻപിള്ള അനുമാനിക്കുന്നു. വയനാടൻ പ്രദേശം സുപരിചിതമാകയാൽ കവി മലബാറുകാരനുമാകാം.  പത്താം നൂറ്റാണ്ടിലാണ് സംസ്കൃതം, കന്നട എന്...

രാമചരിതം പടലം 2

ഏറ്റവും പ്രാചീനമായ മലയാള സാഹിത്യ കൃതിയാണ് രാമചരിതം. ഇതിനേക്കാൾ പഴക്കമുള്ള കൃതികൾ നമ്മുടെ ഭാഷയിലില്ലെന്നു പറയാം. വാല്മീകിരാമായണത്തെയാണ് മുഖ്യമായി രാമചരിതകാരൻ ഉപജീവിക്കുന്നതെങ്കിലും തനിക്കു മുമ്പേയുള്ള അദ്ധ്യാത്മരാമായണകാരനേയും [എഴുത്തച്ഛൻ ഈ കൃതിയുടെ സ്വതന്ത്ര പരിഭാഷ നിർവഹിച്ചു] കമ്പരാമായണകാരനേയും മാതൃകയാക്കാൻ ശ്രമിച്ചു. ചീരാമൻ എന്ന കവിയാണ് രാമചരിതം എഴുതിയത്. ഒരേ വൃത്തത്തിൽ രചിക്കപ്പെട്ട [മിക്കവാറും] പതിനൊന്നു പാട്ടുകൾ വീതമുള്ള 164 പടലങ്ങളായി കാവ്യം വിഭജിച്ചിരിക്കുന്നു. ആകെ 1814 പാട്ടുകളുണ്ട്. ഓരോ ഖണ്ഡത്തിനും പടലം എന്ന പേരു നല്കിയത് മഹാകവിയും പണ്ഡിതനുമായ ഉള്ളൂരാണ്. “കൈരളീപദ്യസാഹിത്യത്തിലെ പ്രഭാത നക്ഷത്രം” എന്നു വിശേഷിതമായ കൃതിയാണ് രാമചരിതം. കവി ചീരാമൻ ഒരു വിഷ്ണുഭക്തനത്രെ. അദ്ദേഹത്തിൻ്റെ നാട്, സമുദായം, സ്ഥാനം എന്നിവയെക്കുറിച്ചൊന്നും വ്യക്തതയില്ല. അന്നത്തെ ചുറ്റുപാടുകൾ പരിശോധിച്ചാൽ ത്രൈവർണ്ണിക സമുദായത്തിലേതിലെങ്കിലും പെട്ട ആളാകാം. പതിന്നാലാം നൂറ്റാണ്ടാണ് രാമചരിതകാലം എന്ന് അഭിപ്രായമുണ്ട്. ലീലാതിലകം നല്കിയിട്ടുള്ള പാട്ടു നിർവചനം പൂർണ്ണമായും അനുസരിക്കുന്ന കൃതിയാണ് താമചരിതം. ഊഴിയിൽ ചെറിയവർക്കറ...

കണ്ണശ്ശ രാമായണം ബാലകാണ്ഡം

പ്രാചീന മലയാള സാഹിത്യ കൃതികളിൽ ഏറ്റവും വിശിഷ്ടമായ കൃതിയാണ് കണ്ണശ്ശ രാമായണത്തെ പരിഗണിക്കുന്നത്. “ ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണ്, അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കുക തന്നെ ചെയ്യും” എന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. വാല്മീകി രാമായണത്തെ അനുകരിക്കുന്ന പരിഭാഷാകൃതിയാണ് കണ്ണശ്ശരാമായണം. മൂലകൃതിയിലെ കഥ ചുരുക്കി അവതരിപ്പിക്കുന്നതിലും കഥാപാത്രങ്ങളുടെ വ്യക്തിത്വം ഉയർത്തിക്കാട്ടുന്നതിലും കവിയായ നിരണത്തു രാമപ്പണിക്കർ ശ്രദ്ധിച്ചിട്ടുണ്ട്. “പ്രശംസനീയമായ ശബ്ദ ഭംഗിയും അർത്ഥചമൽക്കാരവും കൊണ്ട് ഭാഷയിൽ ഏതുകാലത്തും ഉണ്ടായിട്ടുള്ള ഒന്നാന്തരം കൃതികളുടെ ഇടയിൽ ഒരു സ്ഥാനം കണ്ണശ്ശ രാമായണത്തിന് സിദ്ധിച്ചിട്ടുണ്ടെന്ന്” പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. കണ്ണശ്ശകവി തുറന്നുകൊടുത്ത മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് പ്രകാശം പരത്തിയ കവിയാണ് എഴുത്തച്ഛൻ. കണ്ണശ്ശനോടും മറ്റും എഴുത്തച്ഛനുള്ള കടപ്പാട് നിസ്സീമമാണ്. മണിപ്രവാള കാവ്യങ്ങൾ സൃഷ്ടിച്ച സംസ്കാരശൂന്യമായ സ്ഥിതിവിശേഷവും നാട്ടിലെ സാധാരണ ജനങ്ങളുടെ ശോച്യമായ ജീവിതാവസ്ഥയും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ബന്ധിത...

ആയിശു കുഞ്ഞിമ: കെ.എ. ഗഫൂർ, 1964

സമൂഹത്തെയോ സമുദായത്തെയോ ബാധിച്ച ഇരുട്ട് വെളിപ്പെടുത്തുകയെന്ന ഉത്തരവാദിത്വമാണ് നല്ല സാഹിത്യകാരന്മാർ നിർവഹിക്കുന്നത്. കെ.എ. ഗഫൂർ ചിത്രകാരനും കാർട്ടൂണിസ്റ്റും കഥാകൃത്തുമൊക്കെയാണ്. 1964 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആയിശുകുഞ്ഞിമ എന്ന കഥയോടെ ഗഫൂർ ശ്രദ്ധേയനായി. തനിക്കു പ്രിയപ്പെട്ട ചന്ദ്രഗിരിപ്പുഴയേയും കാസർഗോഡിൻ്റെ പ്രകൃതിയേയും ഈ കഥയിലദ്ദേഹം അവതരിപ്പിച്ചു. വളരെ ഹൃദയസ്പർശിയായ ഈ കഥ മുസ്ലീം ജീവിതപരിസരവുമായി ബന്ധപ്പെട്ടതാണ്. തൻ്റെ ജീവിതവുമായി ഈ കഥയിലെ കഥാപാത്രങ്ങൾക്കും ഇതിവൃത്തത്തിനുമുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നു. ആയിശുകുഞ്ഞിമയും അവളുടെ പ്രിയപ്പെട്ട സഹോദരനും തമ്മിലുള്ള ആത്മബന്ധം കഥാകൃത്ത് വെളിവാക്കുന്നു. കുഞ്ഞിമയ്ക്ക് ഉപ്പയും ഉമ്മയും സഹോദരനുമുണ്ട്. ഏറെ ഉത്സാഹമുള്ളവളും അദ്ധ്വാന ശീലമുള്ളവളുമാണ് കുഞ്ഞിമ. വൃത്തിയും വെടിപ്പുമുള്ളവൾ. ആദ്യഭർത്താവിൻ്റെ മരണാനന്തരം വീണ്ടുമൊരു വിവാഹത്തിന് അവൾ നിർബന്ധിതയായി. ആദ്യവിവാഹത്തിൽ അവൾക്ക് മിടുക്കിയായ ഒരു മകളുണ്ട് - ജമീല. ഒരു പക്ഷേ കുടുംബത്തിൽ താനൊരു ഭാരമായിത്തീരേണ്ട എന്നു കരുതിയാകണം അവൾ വിവാഹത്തിനു സമ്മതിച്ചതെന്നു സഹോദരനു തോന്നി. പക്ഷേ, വളരെ ദുർഘ...