പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നരകത്തിൽ- എസ്. ജോസഫ്

നരകത്തിൽ- എസ്. ജോസഫ് പ്രശസ്ത ഉത്തരാധുനികകവിയാണ് എസ്.ജോസഫ്. ഉത്തരാധുനിക പരിതോവസ്ഥകളെ തൻ്റെ കവിതകളിൽ വളരെ ഫലപ്രദമായി അദ്ദേഹം ആവിഷ്കരിക്കുന്നു. സ്വത്വസംഘർഷവും ആത്മനിരാസവും സാമൂഹികതയുടെ ഭ്രംശവും ഭോഗപ്രിയതയിൽ നഷ്ടമാകുന്ന പ്രതിബദ്ധതയും മൂല്യത്തകർച്ചയുമൊക്കെ പല കവിതകളിലും അദ്ദേഹം വിഷയമാക്കിയിട്ടുണ്ട്. മഹത്തായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മഹത്തായ ചിന്തകളുടെയും വിളർച്ചകൾ ഉത്തരാധുനിക സമൂഹം അഭിമുഖീകരിച്ച യാഥാർത്ഥ്യമാണ്. കവികൾ കാലിക യാഥാർത്ഥ്യങ്ങളോടു സമരസപ്പെടുന്നവരും തങ്ങളുടെ ഉത്കണ്ഠകളും വ്യഥകളും കവിതകളിലൂടെ വരച്ചുകാട്ടുന്നവരുമാണ്. എസ്. ജോസഫിൻ്റെ ‘ നരകത്തിൽ ’ എന്ന കവിതയിലും ഉത്തരാധുനിക സമൂഹത്തിൻ്റെ സങ്കീർണ്ണതകൾ കൊണ്ടുവരുന്നുണ്ട്. കവി എന്ന സ്വത്വം മുൻനിർത്തി സമൂഹത്തിലെ മേൽത്തട്ടിലുള്ളവർ തന്നോടു കാണിച്ച ഇഷ്ടവും സൗജന്യമനസ്ഥിതിയും ആഖ്യാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള വേർതിരിവുകൾ സമൂഹത്തിലെ വരേണ്യരെ-ശ്രേഷ്ഠസ്ഥാനത്തുള്ളവരെ- അലട്ടുന്നില്ല. സാമ്പത്തികമായ ഉന്നതി ഇത്തരം വേർതിരിവുകളെ അപ്രസക്തമാക്കുന്നു. സമൂഹത്തിൽ വേറിട്ട അനുഭവം പങ്കിടുന്ന കവികളെപ്പോലുള്ളവരെ - കലാകാര...

മാത്യു അർണോൾഡും ന്യൂമാനും വിവർത്തനവും

മൂലാനുസാരിത്വസിദ്ധാന്തവും              പണ്ഡിത പരിതോഷവാദവും ആംഗലേയസാഹിത്യത്തിലെ പ്രശസ്ത കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). മാത്യു അർണോൾഡിൻ്റെ സർഗ്ഗപ്രതിഭയും നിരീക്ഷണങ്ങളും വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. വിവർത്തനസാഹിത്യത്തെ സംബന്ധിച്ചും ഔപചാരികമായ ചിന്തകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ‘ മെറോപ്’ എന്ന തൻ്റെ കൃതിയുടെ ആമുഖത്തിലാണ് സ്വന്തം വിവർത്തനചിന്തകൾ പ്രകാശിപ്പിച്ചത്. മൂലകൃതിയുടെ രചയിതാവിൻ്റെ പ്രതിഭയെയും വിവർത്തക പ്രതിഭയെയും അദ്ദേഹം തുലനം ചെയ്തു. എന്നിട്ട് ഒരു നിഗമനത്തിലെത്തി. മൂലഗ്രന്ഥകാരൻ്റെ പ്രതിഭയുടെ താഴത്തെപ്പടിയിലാണ് വിവർത്തകപ്രതിഭ നിലകൊള്ളുന്നത്. തൻ്റെ മനസ്സിലേക്കു കടന്നു വരുന്ന വിഷയം സഹജമായി ആവിഷ്കരിക്കാൻ മൂലഗ്രന്ഥകാരനു മാത്രമാണ് സാധിക്കുക. വിവർത്തകന് അതു സാധിക്കില്ല. നേരിട്ട് ഉൾക്കൊള്ളാനാകാത്ത വിഷയം ഭംഗിയായി അവതരിപ്പിക്കാനുമാകില്ല. ഇത് വിവർത്തകൻ നേരിടുന്ന മുഖ്യപ്രശ്നവും വിവർത്തനത്തിനുളവാകുന്ന ദോഷവുമാകുന്നു. മാത്യു അർണോൾഡ് വിവർത്തനത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ കാരണം പ്രൊഫസർ ഫ്രാൻസീസ് ന്യൂമാനാണ് (Francis New mann, 1805-1897). അദ്ദേഹം ...

മേഘസന്ദേശം: കാളിദാസൻ

മേഘസന്ദേശം: കാളിദാസൻ വിവ: തിരുനെല്ലൂർ കരുണാകരൻ  കാളിദാസൻ്റെ ഭാവനയുടെ ഉദാത്തമായ പ്രകാശനരംഗമാണ് മേഘസന്ദേശം. സന്ദേശകാവ്യങ്ങൾക്കു മാർഗ്ഗദർശിയായ ഈ സംസ്കൃതകാവ്യത്തെ അതിശയിക്കുന്ന കാവ്യങ്ങളൊന്നും ഒരു ഭാഷയിലുമുണ്ടായില്ല. അതിനാൽ മേഘസന്ദേശപരിഭാഷകൾക്ക് ലോകസാഹിത്യത്തിൽ വിശേഷിച്ചൊരു സ്ഥാനമുണ്ട്. മേഘസന്ദേശപരിഭാഷകളെക്കുറിച്ചെഴുതിയ ഡോ. ഇ.വി.എൻ. നമ്പൂതിരി മേഘസന്ദേശപരിഭാഷ എന്ന വിഷയം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ എടുത്തു പറയുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് വിശേഷിച്ചുള്ളത്. ഒന്നാമതായി, മേഘസന്ദേശത്തിന് അനവധി തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. വൃത്താനുവൃത്ത തർജ്ജമ, പദാനുപദ തർജ്ജമ, സ്വതന്ത്രതർജ്ജമ, ഏകദേശ തർജ്ജമ, അനുകരണം, പുന:സൃഷ്ടി എന്നിങ്ങനെയുള്ള തർജ്ജമ പ്രകാരങ്ങളെല്ലാം അതിനുണ്ടായിട്ടുണ്ടു്. രണ്ടാമതായി, വിവർത്തനത്തിൻ്റെ ഭാഷാശാസ്ത്ര വശങ്ങളെക്കുറിച്ചു പഠിക്കാനും ഇതുപകാരപ്പെടും. കാളിദാസൻ്റെ മേഘസന്ദേശം മന്ദാക്രാന്ത വൃത്തത്തിലാണ്. [17 അക്ഷരം.] എന്നാൽ മൂലകൃതിയേക്കാൾ അക്ഷരങ്ങൾ അധികം വരുന്ന വൃത്തത്തിലാണ് പ്രസിദ്ധ തർജ്ജമകളിൽ പലതും. വി. ചന്ദ്രബാബു, ടി.ആർ. നായർ എന്നിവർ മന്ദാക്രാന്തയിൽ തന്നെയാണ് പരിഭാഷ നിർവഹിച്ചിട...

വിവർത്തനസാഹിത്യം ചോദ്യാവലി

വിവർത്തനം ചോദ്യാവലി കുറിപ്പെഴുതുക 1 1/ 2 മാർക്ക് യന്ത്രവിവർത്തനം യുജിൻ എ നിഡ കലീലദമന മാത്യു അർണോൾഡ് ജെ. സി. കാറ്റ്ഫോഡ് ലിപ്യങ്കനം സ്രോതഭാഷ ലക്ഷ്യഭാഷ ലിപ്യന്തരണം പരോക്ഷവിവർത്തനം ഗ്രീൻബെൽറ്റ് മൂവ്മെൻ്റ് മിസ്റ്റിസിസം പുര: പ്രസാധനം WB യേറ്റ്സ് എച്ച് നാഗവേണി കാളിദാസൻ ആൻ്റൺ ചെക്കോവ് റോസെറ്റാ ശിലാശാസനം നാലപ്പാട്ടു നാരായണമേനോൻ 100/150 വാക്കിൽ കവിയാതെ ഉത്തരമെഴുക. എന്താണ് പണ്ഡിതപരിതോഷ വാദം? എന്താണ് അനുഗതതർജമ? തർജമ കൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം? കവിതാവിവർത്തനം നേരിടുന്ന പ്രതിസന്ധികൾ വിവരിക്കുക. മലയാളഭാഷയിലുള്ള ബംഗാളി വിവർത്തനങ്ങളെക്കുറിച്ചു വിവരിക്കുക. ഒരു കൃതിക്കു പല വിവർത്തനങ്ങൾ ഉണ്ടാകുന്നത് ഗുണകരമാണോ?  ചർച്ചചെയ്യുക. വിവർത്തനരീതികളെന്തൊക്കെയെന്ന് വിവരിക്കുക. മലയാളസാഹിത്യത്തിലെ വിവർത്തന ചരിത്രം വിശദമാക്കുക. ഗീതാഞ്ജലീ വിവർത്തനങ്ങളെക്കുറിച്ച് വിവരിക്കുക. ജി.ശങ്കരക്കുറുപ്പിൻ്റെ ‘ഗീതാഞ്ജലീ’ വിവർത്തനത്തിൻ്റെ സവിശേഷതകളെന്ത്? ‘മേഘസന്ദേശ’ത്തിന് തിരുനെല്ലൂർ കരുണാകരൻ തയ്യാറാക്കിയ വിവർത്തനത്തിൻ്റെ പ്രത്യേകതകൾ വിവരിക്കുക. 'ആരണ്യഹംസങ്ങൾ' എന്ന തർജമ മൂലകൃതിയോട് നീതിപുലർത്തിയിട്ടുണ്ടോ? വിവരിക്കുക. ‘ഭാ...

നാലാം കുളി : എച്ച്. നാഗവേണി

സാമൂഹികപ്രാധാന്യമുള്ള നിരവധി കൃതികളുടെ രചയിതാവാണ് എച്ച്. നാഗവേണി. കന്നട ഭാഷയിലാണ് നാഗവേണിയുടെ രചനകൾ. ഇന്ന് സമകാലീന കന്നട സാഹിത്യത്തിലെ പേരെടുത്ത എഴുത്തുകാരിയാണവർ. ദക്ഷിണ കന്നട ജില്ലയിൽ ഹൊന്നാകട്ടെ ഗ്രാമത്തിലാണ് ജനനം. തുളുനാടിന്റെ ഭാഗമാണ് ദക്ഷിണകന്നട ജില്ല. ഹമ്പിയിലെ കന്നടസർവകലാശാലയിൽ ലൈബ്രേറിയയായി ജോലി നോക്കി വരുന്നു. പ്രാദേശികസംസ്കാരത്തിന്റെ മുദ്രകൾ വഹിക്കുന്നവയാണ് നാഗവേണിയുടെ കഥകൾ. അതോടൊപ്പം സ്ത്രീകളുടെ വിമോചനസ്വപ്നങ്ങളും അവർ സാഹിത്യത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. കർണ്ണാടക സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി സാഹിത്യപുരസ്കാരങ്ങൾ അവർക്കു ലഭ്യമായിട്ടുണ്ട്. പ്രാദേശികമായ സംസ്കാരത്തനിമയും സ്ത്രീ സ്വത്വാവസ്ഥയും സമർത്ഥമായി സന്നിവേശിക്കപ്പെട്ട കഥയാണ് എച്ച്. നാഗവേണിയുടെ നാക്കനേ നീറു, അഥവാ നാലാം കുളി. ഈ കഥ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുള്ളത് പ്രഗത്ഭവിവർത്തയായ പാർവതി ജി.ഐത്താളാണ്. മലയാളി വായനക്കാരെ സംബന്ധിച്ച് നാലാംകുളി പ്രാധാന്യമർഹിക്കുന്നത് രണ്ടുവിധത്തിലാണ്. ഒന്ന്, പ്രാദേശികത്തനിമയുള്ള ഒരു കഥയുടെ വിവർത്തനമെന്ന നിലയിൽ. രണ്ട്, സാമൂഹികപ്രാധാന്യമുള്ള പ്രമേയം ചർച്ചചെയ്യുന്ന കഥയെന്ന രീതിയിൽ....

ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും: കെ.എസ്.രവികുമാർ

 ചങ്ങമ്പുഴക്കവിതയെ സംബന്ധിച്ച് ആഴത്തിലുള്ള പഠനമാണ് ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും.’ ചങ്ങമ്പുഴക്കവിത ചൈതന്യം കൈവരിച്ച വഴികളെന്തൊക്കെയെന്ന് അദ്ദേഹം അന്വേഷിക്കുന്നു. ‘കേരളീയാധുനികതയുടെ കാലത്തെ മലയാള സാഹിത്യത്തെ പൊതുവിലും മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തെ വിശേഷിച്ചും അഭിസംബോധന ചെയ്യുന്നവ’ എന്ന് ലേഖകനായ കെ.എസ്. രവികുമാർ തന്നെ വിശേഷിപ്പിക്കുന്ന ലേഖനങ്ങൾ അടങ്ങിയ കൃതിയാണ് ‘ആധുനികതയുടെ അപാവരണങ്ങൾ.’ ലേഖനങ്ങളെ ആറു ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. അതിൽ ‘കവിത, നോവൽ,നിരൂപണം തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട കൃതികളെയും പ്രശ്നങ്ങളെയും സംബന്ധിക്കുന്നവ’ എന്ന വിഭാഗത്തിൽ പെടുന്ന ലേഖനമാണ് ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും’. ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാള സാഹിത്യത്തിലെ പ്രമുഖ കവിയാണ്. 1911 മുതൽ 1948 വരെയാണ് കവിയുടെ ജീവിതകാലം. കാൽപ്പനികതയും റിയലിസവും കവിതകളിൽ ചാലിച്ച് സംഗീതാത്മകമായ പദശയ്യകളാലും വാങ്മയചിത്രങ്ങളാലും മലയാളി സഹൃദയനെ വിസ്മയം കൊള്ളിച്ച, അന്നും ഇന്നും ആരാധകവൃന്ദത്തിനു കുറവില്ലാത്ത ചങ്ങമ്പുഴയെന്ന കവിയെക്കുറിച്ചുള്ള ലേഖനത്തിലെ മുഖ്യാശയങ്ങൾ ഇവിടെ സംഗ്രഹിക്കാം.  ഈ ലേഖനശീർഷകം ‘ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും’ ...

ആരോഗ്യ നികേതനം ഭാഗം 3

ആരോഗ്യ നികേതനം ഭാഗം 3 ( ഭാഗം 1, 2 എന്നിവ വായിക്കുക.) ജീവൻമശായും രംഗലാൽ ഡോക്ടറും അലോപ്പതി പഠനവും ഒരു ഡോക്ടർ ആകണമെന്ന് ജീവൻ മശായ് ആഗ്രഹിച്ചു. അദ്ദേഹം മാതൃകയാക്കാനാഗ്രഹിച്ചതോ, രംഗലാൽ ഡോക്ടറെയും. വെളുപ്പുനിറം. ആരോഗ്യമുള്ള ശരീരം. തീക്ഷ്ണദൃഷ്ടികൾ. പ്രതിഭയുടെ പ്രതിഫലനം കാണാം. മിതഭാഷി. കൾക്കശമായി പറയും. പുരാതന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. കൗമാരത്തിൽ അച്ഛനുമായി തെറ്റി വീട്ടിൽ നിന്നും ഇറങ്ങി. ജാതിയെയും മതത്തെയും വക വെക്കുന്നില്ലെന്ന് സ്വന്തം അച്ഛൻ്റെ മുഖത്തു നോക്കി പറഞ്ഞു. ഹൈസ്കൂൾ മാസ്റ്ററായി ഉയർന്നപ്പോഴാണ് ചികിത്സാവിദ്യയിൽ ആകൃഷ്ടനായത്. ഒരു ഡോക്ടറുമായുണ്ടായ സൗഹൃദം തകർന്നതോടെ ജോലിയുപേക്ഷിച്ച് മയൂരാക്ഷി നദിക്കരയിൽ ബംഗ്ലാവു പണിതു. തുടർന്ന് പഠനം ആരംഭിച്ചു. സഹായിയായ മനായുടെ പരിശ്രമത്തിൽ ശ്മശാനത്തിൽ നിന്ന് ശവം ശേഖരിച്ച് കീറിമുറിച്ചായി ശരീരശാസ്ത്രപഠനം. അഞ്ചാറു വർഷത്തെ കഠിനസാധന. തുടർന്ന് ആരും സുഖപ്പെടുത്താത്ത രോഗികൾ ഉണ്ടെങ്കിൽ സുഖപ്പെടുത്താമെന്ന പ്രഖ്യാപനവും. ഡോക്ടറുടെ സാമർത്ഥ്യം കണ്ട ജനം ആശ്ചര്യപ്പെട്ടു. ധാരാളം പണം സമ്പാദിച്ച ശേഷം ഭൂപീബോസിൻ്റെ മുന്നിലൂടെ ആഡംബരത്തിൽ സഞ്ചരിച്ച് പ്രതികാരം ചെയ്യാൻ ജീവനാഗ്...

ആരോഗ്യ നികേതനം ഭാഗം 2

ആരോഗ്യ നികേതനം ഭാഗം 2 ( ഒന്നാംഭാഗം വായിക്കുക) ജീവൻ മശായ് - പഠനം, പ്രണയം, വിവാഹം നാശകാരിണിയും വഞ്ചകിയുമായ, ജീവൻമശായുടെ ജീവിതത്തെ വ്യർത്ഥമാക്കിയ ഒരുവൾക്കു വേണ്ടി അദ്ദേഹം കുലീനവംശത്തിൽ പിറന്ന ഒരാളുമായി വഴക്കുണ്ടാക്കി. കഴിവുണ്ടായിട്ടും മെഡിക്കൽ കോളേജിൽ ചികിത്സാ പഠനം പൂർത്തിയാക്കാനായില്ല. ഡോക്ടർപരീക്ഷ പാസ്സായിരുന്നുവെങ്കിൽ അത്തർ ബൗ ഈ വീട്ടിലെത്തുമായിരുന്നില്ല. ഇത്തരം അനുഭവങ്ങൾ, തൻ്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച സംഭവങ്ങൾ ഓർക്കുകയാണ് ജീവൻ മശായ്. കാര്യബോധമില്ലാത്ത യൗവനമേ ! സ്വന്തം ശക്തിയും കഴിവും ഓർക്കാതെ മത്സരത്തിന് ഇറങ്ങരുതേയെന്ന് ഇപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു പോകുന്നു.  നവഗ്രാമിൽ നിന്ന് പ്രൈമറി പരീക്ഷ പാസ്സായി ജീവൻ ഡോക്ടർ മാട്രിക്കുലേഷനു പഠിക്കാൻ കാന്ദിക്കു പോയി. കാന്ദിരാജ് ഹൈസ്കൂളിൽ നിന്നും മട്രിക്കുലേഷൻ പാസ്സായിട്ട് ബർദ്വാൻ മെഡിക്കൽ സ്കൂളിൽ ചേരുകയാണ് ലക്ഷ്യം. ആധുനിക വൈദ്യശാസ്ത്രം പഠിച്ചിട്ട് രംഗലാൽ ഡോക്ടറെപ്പോലെ ചുറ്റിനടക്കുമെന്ന് ജീവൻ സ്വപ്നം കണ്ടു. ജീവനെ സംബന്ധിച്ചു പണത്തിനു കുറവില്ല. സ്നേഹമയനായ പിതാവുമുണ്ട്. കാന്ദിയിൽ വെച്ച് ഒരു ദരിദ്രാദ്ധ്യാപകൻ്റെ മകളോട് ജീവൻദത്തയ്ക...

ആരോഗ്യ നികേതനം - പാർട്ട് 1 :

 പ്രശസ്ത ബംഗാളി സാഹിത്യകാരനാണ് താരാശങ്കർ ബാനർജി (1898-1971). 1953 ലാണ് ആരോഗ്യ നികേതനം പ്രസിദ്ധീകരിച്ചത്. 1962 ൽ പത്മശ്രീ പുരസ്കാരവും 1967 ൽ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. സാഹിത്യകാരൻ, രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക പ്രമുഖൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ഇന്ത്യൻഭാഷകളിൽ വെച്ച് ഏറ്റവും മികച്ച നോവൽ എന്നു വിലയിരുത്തപ്പെട്ട കൃതിയാണ് ആരോഗ്യ നികേതനം. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് നിലീനാ ഏബ്രഹാം ആണ്. 1961ലാണ് ഈ വിവർത്തനം. പ്രാരംഭം, അന്ത്യം എന്നിവ കൂടാതെ 37 അദ്ധ്യായങ്ങൾ ഈ കൃതിയിലുണ്ട്. 1950 ൽ നടക്കുന്ന കഥയായിട്ടാണ് ഇതിൻ്റെ ആഖ്യാനം. നാഡീപരിശോധനയിലൂടെ രോഗനിർണ്ണയവും മരണകാല നിർണ്ണയവും നടത്താൻ സമർത്ഥനായ ഒരു പാരമ്പര്യ വൈദ്യൻ്റെ ജീവിതമാണ് ഈ നോവലിൽ അപഗ്രഥിക്കുന്നത്. ആരോഗ്യനികേതനമെന്ന ചികിത്സാലയത്തെ പരാമർശിച്ചു തന്നെയാണ് നോവൽ പ്രാരംഭം തുടങ്ങുന്നത്. ദേവീപുരം ഗ്രാമത്തിലാണ് മൂന്നു തലമുറയായി ചികിത്സ നടത്തിവരുന്ന മശായ് കുടുംബത്തിൻ്റെ ചികിത്സാലയം. എൺപതു വർഷം മുമ്പു സ്ഥാപിക്കപ്പെട്ട ഈ കെട്ടിടം ഇപ്പോൾ ശോച്യാവസ്ഥയിലാണ്. എപ്പോഴും ഇടിഞ്ഞു പൊളിഞ്ഞു വീഴാം. ഇത് സ്ഥാപിച്ചത് ജഗത്ബന്ധു വൈദ...

ജ്ഞാനപ്പാനയിലെ ദർശനത്തിൻ്റെ പ്രസക്തി

ജ്ഞാനപ്പാനയുടെ സൗന്ദര്യം അതിൻ്റെ ഭാഷയിലും ആഖ്യാനത്തിലും സാഹിത്യത്തിലും ഉള്ളടങ്ങിയതാണ്. വേദങ്ങളിലും ഉപനിഷത്തുകളിലും പരാമർശിക്കപ്പെടുന്ന ജീവിത ദർശനം എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിച്ചത്! സരള പദങ്ങൾ, ഹൃദ്യമായ ശൈലി ! പറയുന്നതോ വൻജീവിത ദർശനവും! കൃഷ്ണഭക്തനായിരുന്ന പൂന്താനത്തിനു ജീവിതത്തോടുള്ള അനിർവചനീയമായ ഭക്തിയും പ്രേമവും പ്രകടിതമാകുന്നു ജ്ഞാനപ്പാനയിൽ. പേര് സൂചിപ്പിക്കുന്നതുപോലെ ജ്ഞാനപ്പാന അറിവിൻ്റെ പാട്ടാണ്. തിരിച്ചറിവിലേക്ക് മനുഷ്യനെ നയിക്കുന്ന പാട്ട്. ജാതിഭേദമെന്യ ഏവർക്കും ആസ്വദിക്കാവുന്നതും പ്രാപിക്കാവുന്നതുമായ മേഖലയായി സാഹിത്യത്തെ പരുവപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഭാഷയും ആഖ്യാനവും പൂന്താനം എഴുതുന്ന കാലഘട്ടത്തിൽ മണിപ്രവാളം, പാട്ട് എന്നീ സാഹിത്യ പ്രസ്ഥാനങ്ങൾ അവയുടെ അപചയദശയിലെത്തിയിരുന്നു. എഴുത്തച്ഛനിലൂടെ മലയാളഭാഷ അതിൻ്റെ അസ്തിത്വം കണ്ടെത്തുകയും ചെയ്തു. മണിപ്രവാളമായിരുന്നു കാവ്യരചനയ്ക്ക് നമ്പൂതിരിമാർ ആശ്രയിച്ചിരുന്ന സാഹിത്യ രൂപം. അത് സാമൂഹികവും സാംസ്കാരികവുമായി അധീശത്വം പ്രാപിച്ച വരേണ്യ/അഭിജാത വർഗ്ഗത്തിൻ്റെ സാഹിത്യോപാധിയായിരുന്നു. കീഴാളവിഭാഗങ്ങൾക്ക് അത് കയ്യെത്താവുന്നതിലും അകലെയായിരുന്...

മനസ്വിനി:ചങ്ങമ്പുഴ കൃഷ്ണപിള്ള

കാൽപ്പനിക പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 1911 മുതൽ 1948 വരെയുള്ള ഹ്രസ്വമായ ജീവിത കാലയളവിൽ അദ്ദേഹം വിവാദങ്ങളുടെ കളിത്തോഴനുമായി. വൈകാരികതയും വ്യക്തിപരതയും ആദർശോന്മുഖതയും ഭാവനാത്മകതയും ചങ്ങമ്പുഴക്കവിതകളുടെ മുഖലക്ഷണങ്ങളാണ്. ഇവ കാൽപ്പനികതയുടെ നവ്യഭാവങ്ങളെ പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നു. മലയാളികളെ വളരെയധികം സ്വാധീനിച്ച കവിയാണ് ചങ്ങമ്പുഴ. അദ്ദേഹത്തിൻ്റെ കവിതകളിൽ വിഷാദാത്മകതയുടെ ഛായ കാണാം. ഭൗതികമായ സുഖഭോഗമോഹങ്ങൾ ജീവിതത്തെ ബാധിച്ചെങ്കിലും അദ്ദേഹത്തിൻ്റെ രചനകളെയും കാവ്യവ്യാപാരങ്ങളെയും തടയിടാൻ അവയ്ക്കായില്ല. ജീവിതം തന്നെ കവിതയാക്കി മാറ്റിയ കവി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. എരുമേലി പരമേശ്വരൻ പിള്ള ചങ്ങമ്പുഴക്കവിതകളെക്കുറിച്ച് ഇപ്രകാരം എഴുതുന്നു:  “ആത്മദുഃഖം അസാധാരണമായ ചമൽക്കാരത്തോടെ ആവിഷ്കരിക്കുന്നതോടൊപ്പം സമൂഹത്തിൻ്റെ ചലനങ്ങൾ പകർത്താനും ചങ്ങമ്പുഴ തയ്യാറായി. അവിടെയാണ് ചങ്ങമ്പുഴക്കവിതയുടെ ജനകീയസ്വഭാവം വ്യക്തമാകുന്നത്. സ്വന്തം ജീവരക്തത്തിൻ്റെ നിറവും മണവും ചൂടും കലർന്നതാണ് ചങ്ങമ്പുഴയുടെ കവിത. ചങ്ങമ്പുഴക്കവിത പൊതുവെ റിയലിസത്തിൽ പെടുന്നു. അതേസമയം കാൽപ്പനികതയുടെ ശക...