പോസ്റ്റുകള്‍

മാർച്ച്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കാലമുണ്ടായിരുന്നു: അയ്യപ്പപ്പണിക്കർ - കുറിപ്പ്

ഇമേജ്
മലയാളിയുടെ കാവ്യഭാവുകത്വത്തിൽ വലിയ പരിവർത്തനം ഉളവാക്കിയ സാഹിത്യകാരനാണ് അയ്യപ്പപ്പണിക്കർ. കുരുക്ഷേത്രം എന്ന അദ്ദേഹത്തിൻ്റെ കവിതയാണ് പുതിയൊരു സാഹിത്യദർശനം അവതരിപ്പിച്ചത്. ആധുനികത എന്ന സാഹിത്യ പ്രസ്ഥാനം മുഖേന പുതിയ കാവ്യ വീക്ഷണങ്ങൾക്ക് വഴി തെളിഞ്ഞു. ജീവിത പ്രശ്നങ്ങളെ മനുഷ്യൻ്റെ അസ്തിത്വവുമായി ബന്ധപ്പെടുത്തിയുള്ള നൂതന ചിന്തയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ചങ്ങമ്പുഴയുടെ ചുവടുപിടിച്ചുള്ള കാവ്യസരണിയിൽ നിന്നും അസ്തിത്വവ്യഥയുടെ കാല്പനികേതരമായ പാതയിലേക്കുള്ള ചുവടുമാറ്റമായിരുന്നു അത്. ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള പരിവർത്തനവും അയ്യപ്പപ്പണിക്കർ കാലേക്കൂട്ടി മനസ്സിലാക്കി. ധനാസക്തിയിലും ഛിദ്രവാസനകളിലും കുടുങ്ങിയ സമൂഹത്തെ സാമൂഹികമൂല്യങ്ങളുടെ വക്താവാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. അതിനായി പാരഡിക്കവിതകളും ഗദ്യകവിതകളും നിരവധിയെഴുതി. കവി, നിരൂപകൻ, വിമർശകൻ, അക്കാദമിക പണ്ഡിതൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സാമൂഹ്യ വിമർശനമടങ്ങുന്ന അദ്ദേഹത്തിൻ്റെ കവിതയാണ് ,'ഒരു കാലമുണ്ടായിരുന്നു, ' പുതിയ കാലം വളരെ ധന്യമാണെന്നും പഴയ കാലഘട്ടത്തിൽ നിരവധി മട്ടിലുള്ള ഹിംസകൾ അരങ്ങേറിയിരുന്ന...

പട്ടിജന്മം: രമ്യ സഞ്ജീവ് (കുറിപ്പ്)

ഇമേജ്
2015 ൽ രമ്യ സഞ്ജീവ് 'ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത് ' എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ കവിതാ സമാഹാരത്തിലെ ശ്രദ്ധേയമായ കവിതയാണ് പട്ടിജന്മം. യുവ കവയിത്രിയായ രമ്യ കാലഘട്ടത്തോടും സാമൂഹികമാറ്റങ്ങളോടും വേണ്ടുംവണ്ണം സംവേദനക്ഷമത പുലർത്തുന്നു. അതിനാൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആകുലതകളോട്  പരമാവധി അനുഭാവം പ്രകടിപ്പിക്കുന്നവയാണ് രമ്യയുടെ കവിതകൾ. മുഖ്യധാരാ രാഷ്ട്രീയവും സാമൂഹികാന്തരീക്ഷവും തിരസ്കരിച്ച ഇടങ്ങളിലൂടെയുള്ള പ്രയാണമായി രമ്യയുടെ കവിതകൾ പരിണമിക്കുന്നു. പട്ടിജന്മം എന്ന കവിതയിൽ തിരസ്കൃതരായ സ്ത്രീവർഗ്ഗത്തോടും ദളിത് വിഭാഗങ്ങളോടും ഉള്ള ആഭിമുഖ്യം ഉണ്ട്. ദളിതൻ എന്ന വാക്കിന് അടിച്ചമർത്തപ്പെടുന്നവൻ എന്ന അർത്ഥം നല്കാമെങ്കിൽ, വിശാല വീക്ഷണത്തിൽ പ്രസ്തുത പ്രയോഗം അടിച്ചമർത്തപ്പെടുന്ന സാധാരണ സ്ത്രീകൾക്കും ചേരും. വരേണ്യമായ നിലപാടുകളെയും ഹിംസകളെയും എതിർക്കുമ്പോൾ കവയിത്രി മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നു. കവിത ആരംഭിക്കുന്നത്, 'പട്ടിയായിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെ 'ന്ന് പ്രസ്താവിച്ചു കൊണ്ടാണ്. പട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ ചില ചി...

രാത്രിമരം (വി.എം.ഗിരിജ) - കുറിപ്പ്.

ഇമേജ്
സ്ത്രീയുടെ അനുഭവങ്ങൾക്കും ആവിഷ്കാരങ്ങൾക്കും പ്രാധാന്യം നല്കാത്ത സമൂഹത്തെ വിമർശിക്കുന്ന രചനയാണ് വി.എം.ഗിരിജയുടെ രാത്രി മരം. രാപകൽ കുടുംബത്തിനായ് അദ്ധ്വാനിക്കുമ്പോഴും അവളുടെ താല്പര്യങ്ങൾക്കും മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പൂർത്തീകരണമുണ്ടാകുന്നില്ല. അഥവാ സ്ത്രീയുടെ ആഗ്രഹങ്ങളെയും ഭാവനകളെയും ബന്ധങ്ങളുടെയും ബാദ്ധ്യതകളുടെയും കൊടുമയിൽ തകർത്തു കളയുന്ന സാമൂഹ്യാവസ്ഥയാണ് നിലവിലുള്ളത്. വി.എം.ഗിരിജ സ്ത്രീ സമൂഹത്തിൻ്റെ നെടുവീർപ്പുകൾ നിരവധി കവിതകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ രാത്രിമരം എന്ന കവിത സ്ത്രീയുടെ ഹൃദയത്തിൽ നിന്നും ഊറുന്ന പ്രണയാനുഭവമാകുന്നു. സങ്കല്പങ്ങൾക്കു പോലും നിശീഥിനിയെ പ്രാപിക്കേണ്ടുന്ന ഗത്യന്തരമാണ് കവിതയുടെ ജീവൻ. സമീപത്ത് തന്നെ തൻ്റെ പ്രാണനായകനുണ്ട്. എന്നാൽ, അവളെ മനസ്സിലാക്കാനും അവളുടെ ഹൃദയത്തുടിപ്പറിയാനും അവന് സാധിക്കുന്നില്ല. പാതിരാത്രിയിൽ, ഇടയ്ക്ക് ഉറക്കം ഞെട്ടുന്ന അവസരത്തിൽ ജനൽ വഴി തെല്ലിട പകച്ചു നോക്കവേ, ഇതു വരെ കാണാത്ത ഒരു മരം പുറത്തു കണ്ടുവോ എന്ന് പ്രിയനോട് പ്രണയിനിയായ കവയിത്രി ചോദിക്കുന്നു. ഇതുവരെ കാണാത്ത മരം, കവയിത്രിയുടെ ഹൃദയമാകാം; അത് പൂത്തുലഞ്ഞു നില്ക്കുന്നു. ...

പുകയില്ലാത്ത അടുപ്പുകളുടെ ഉപമ ( വീരാൻ കുട്ടി) - കുറിപ്പ്

ഇമേജ്
'പുകയില്ലാത്ത അടുപ്പുകളുടെ ഉപമ' എന്ന വീരാൻ കുട്ടിയുടെ  കവിത സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഇക്കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണ് പ്രസ്തുത കവിത. സ്ത്രീമോചനത്തിനെതിരായ പുരുഷാധിപത്യ പ്രവണതകളെ നിശിതമായി വിമർശിക്കുന്ന കവിതയാണിത്. സ്ത്രീമോചന സമരങ്ങൾ സമൂഹത്തിൽ നിലനില്ക്കുന്ന സാമ്പത്തിക മേധാവിത്വത്തെയാണ് എതിർക്കുന്നത്.  വീരാൻ കുട്ടി കവിത ആരംഭിക്കുന്നതു തന്നെ, വീട്ടിൽ നിന്നു തന്നെ അവൾക്കു പര്യായങ്ങളുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ്. വീട്ടിൽ നിന്ന്; വിശേഷിച്ച് അടുക്കളയിൽ നിന്ന്. അടുക്കളയിലെ വിശേഷ സാമഗ്രിയാണ് അടുപ്പ്. മൂന്നു കല്ലുകൾ പാകിയ, ഭക്ഷണം പാകം ചെയ്യുന്ന ഇടം. ഈ മൂന്നു കല്ലുകൾക്കും മൂന്നു ഭാവങ്ങളാണ് ഉള്ളത്. അത് മകൾ; പത്നി; അമ്മ എന്നിങ്ങനെ ഏതെ ങ്കിലും നിലകളിലാകാം. മൂന്നു കൊത്തിവെപ്പുകൾ എന്ന് കവി ഭാഷ. കവി പറയുന്നു: കൊള്ളിയും കൊള്ളിവെപ്പുകാരും മാറിക്കൊണ്ടേയിരിക്കും. തീക്കരയിലെ  സ്ത്രീലിംഗ പ്രതിഷ്ഠകൾ എവിടേയും പോകുന്നില്ല. അടുപ്പ് എരിക്കുന്ന മുഖ്യ ഇന്ധനം വിറകാണ്. ചിലപ്പോൾ അതിൻ്റെ തന്നെ വ്യത്യസ്ത രൂപങ്ങൾ ലഭ്യമാകാം. കൊള്ളി എന്ന വാക്കി...

കുട ചൂടി മറഞ്ഞവൾ (എസ്.ജോസഫ്) - കുറിപ്പ്

ഇമേജ്
ഹൃദയാവർജ്ജകമായ ഒരു ഭാഷ കൈമുതലാക്കിയ എഴുത്തുകാരനാണ് എസ്.ജോസഫ്. തൻ്റെ കവിതകളിൽ പുതഞ്ഞു കിടക്കുന്ന ആർദ്രതയാണ് കുട ചൂടി മറഞ്ഞവൾ എന്ന കവിതയെയും ആകർഷകമാക്കുന്നത്. ഗ്രാമീണ ചിത്രങ്ങളെ കാവ്യ ഭാഷയിൽ മൂർത്തതയോടെ അദ്ദേഹം അവതരിപ്പിക്കുന്നു. ജീവിതത്തിൻ്റെ ആഖ്യാനമെന്ന നിലയിൽ അദ്ദേഹം അവതരിപ്പിക്കുന്ന വാങ്മയ ചിത്രങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. കുട ചൂടി മറഞ്ഞവൾ എന്ന കവിതയിൽ തൻ്റെ ആദ്യകാല കവിതകളിൽ കൂട്ടായിരുന്ന ഒരു പെൺകുട്ടിയെ അദ്ദേഹം ഓർക്കുന്നു. അന്നത്തെ കവിതകൾ തൻ്റെ പ്രണയഭാജനമായിരുന്ന അവൾക്ക് വായിക്കാൻ വേണ്ടിയായിരുന്നു. കവിതയിൽ കൊന്നപ്പൂക്കൾ പ്രണയത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകങ്ങളായി മാറുന്നുണ്ട്. ഏപ്രിൽ മാസത്തിൽ കൊന്നപ്പൂക്കൾ നിറഞ്ഞു നില്ക്കുന്ന വേളയിൽ തൻ്റെ പതിനാറാം വയസ്സിൽ എടുപ്പിച്ച ഒരു ഫോട്ടോ കവിക്ക് നല്കി കുട ചൂടി അവൾ മറഞ്ഞു. (നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പരകീയ പദങ്ങളെ അതേ രൂപത്തിൽ കവി പ്രയോഗിക്കുന്നു). കവി അവളുടെ ചില പ്രത്യേകതകൾ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ കണ്ണുകളും, ചെറിയ കറുപ്പും, സ്വയം ഒതുങ്ങിക്കൂടുകയും ചെയ്യുന്ന ( തന്നിൽത്തന്നെ മറയുന്ന ), അവളുടെ മാത്രമായ ഫോട്ടോ. ആർക്കുമേ സ്വ...

മാൻമാർക്ക് കുട (പി.പി.രാമചന്ദ്രൻ) - കുറിപ്പ്

ഇമേജ്
സമകാലിക സാഹിത്യത്തിൽ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രൻ. സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെയും പരിസ്ഥിതിമലിനീകരണത്തിനെതിരെയും അരാജക പ്രവണതകൾക്കെതിരെയും സമൂഹ മനസ്സാക്ഷിയെ അദ്ദേഹം ഉണർത്തുന്നു, ബോധവൽക്കരിക്കുന്നു. മാൻമാർക്ക് കുട ബൃഹത്തായ ഒരാശയത്തെ പ്രതിനിധീകരിക്കുന്നു. മാൻമാർക്ക് കുട എന്നത് മലയാളത്തിൽ ഒരു പ്രയോഗമായിത്തീർന്നിരിക്കുന്നു. ഈ പദങ്ങൾ മലയാളിയുടെ ശ്രദ്ധയിൽ പെടുന്നത് വി.ടി.ഭട്ടതിരിപ്പാടിൻ്റെ ആത്മകഥയായ കണ്ണീരും കിനാവിലൂടെയുമാണ്. നമ്പൂതിരി സമൂഹത്തെ പരിഷ്കരിക്കാൻ വ്യഗ്രതയോടെ രംഗത്തു വന്ന വി.ടി. അന്നത്തെ നമ്പൂതിരി സമൂഹത്തിൻ്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്നു. നമ്പൂതിരി സ്ത്രീകൾ ഒരടിമത്തമായിരുന്നു അനുഭവിച്ചു വന്നത്. 'വെക്കുക, വിളമ്പുക, പ്രസവിക്കുക ' എന്ന ത്രിപദങ്ങളിൽ അവരുടെ കഷ്ടാവസ്ഥ വി.ടി. ആലേഖനം ചെയ്യുന്നു. എന്നാൽ നമ്പൂതിരിമാരുടെ ജോലിയോ? 'ഉണ്ണുക, ഉറങ്ങുക, പ്രസവിപ്പിക്കുക '. വിദ്യാഭ്യാസവും അന്യരുമായുള്ള കൂടിക്കാഴ്ചയും അന്തർജ്ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങാൻ, ക്ഷേത്രത്തിലേക്ക് പോകാൻ ഒക്കെ പരസഹായം തേടണം. കയ്യിൽ സ്വന്തം മുഖം മറക്കുന്ന മറക്കുടയേന്തണം. ...

കറുത്ത കുപ്പായക്കാരി: എസ്.സിതാര ( ഒരു അവലോകനം)

ഇമേജ്
കറുത്ത കുപ്പായക്കാരി: എസ്.സിതാര s sithara ചരിത്ര ബോധവും മനുഷ്യ ജീവിതാവസ്ഥകളുടെ അവബോധവും ചേർന്ന് സിതാരയുടെ കഥകൾ ശ്രദ്ധേയമാകുന്നുവെന്ന് മലയാള ചെറുകഥാ സാഹിത്യ ചരിത്രത്തിൽ ഡോ.എം.എം.ബഷീർ അഭിപ്രായപ്പെടുന്നു. ആത്മനൊമ്പരങ്ങളുടെയും തീവ്ര പ്രതിഷേധങ്ങളുടെയും വനമാണ് എസ്.സിതാരയുടെ കഥകൾ. സ്വത്വാന്വേഷണത്തിൻ്റെ പാതയിൽ വേപഥു കൊള്ളുന്ന കഥാപാത്രങ്ങളുടെ ആവിഷ്കരണ മികവ് കഥാകാരി പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ 'കറുത്ത കുപ്പായക്കാരി' എന്ന കഥ വേറിട്ടു നില്ക്കുന്നില്ല. സിതാരയുടെ കഥാപാത്രങ്ങൾ സമൂഹത്തിൻ്റെ തൊണ്ടു പൊളിച്ച് പുറത്തുചാടാൻ വെമ്പുന്ന സ്വാതന്ത്ര്യാന്വേഷകരാണെന്ന് കറുത്ത കുപ്പായക്കാരി തെളിയിക്കുന്നു. സമൂഹത്തിന് എപ്പോഴും സ്ഥാപിതമായ ഒരു വ്യവസ്ഥയുണ്ട്. അതിൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമുണ്ട്. ഭരിക്കുന്നവരുടെ ചരിത്രമാണ് സമൂഹത്തിൻ്റെ ചരിത്രമായി രൂപപ്പെടുന്നത്. ഭരിക്കുന്നവൻ്റെ വികാരവിചാരങ്ങൾ അധീശത്വം നിലനിർത്താനും സാമ്രാജ്യം വ്യാപിപ്പിക്കാനുമുള്ളതായിരിക്കും. അതിനാൽ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും എഴുതിത്തള്ളി മാത്രമേ അതിന് നിലനില്ക്കാനാകൂ. ഭരണകൂടത്തിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ പ്രത്യയശാസ്ത...

എഴുത്തച്ഛനും ശൂർപ്പണഖയും

ഇമേജ്
ശൂർപ്പണഖയുടെ വരവും രാമലക്ഷ്മണന്മാരുടെ അതിക്രമവും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സാഹിത്യത്തിന് പുതിയ ദിശാബോധം പകർന്ന കവിയാണ്. പതിനാറാം നൂറ്റാണ്ടായിരുന്നു അദ്ദേഹത്തിൻ്റെ കാലഘട്ടം. വിദേശീയരുടെ ആഗമനവും ജാതി വ്യവസ്ഥിതിയുടെ ജീർണ്ണതയും സാമൂഹിക മൂല്യങ്ങളെ ശിഥിലമാക്കി. അന്ന് ദക്ഷിണ ഭാരതത്തിൽ പൊതുവെ ഉണ്ടായിരുന്ന ഭക്തിപ്രസ്ഥാനമുന്നേറ്റത്തിൽ പങ്കുചേരുകയാണ് സാമൂഹികാനീതികൾക്കെതിരെ പ്രതികരിക്കുന്നതിലൂടെ എഴുത്തച്ഛൻ ചെയ്തത്. സാമൂഹിക ജീർണ്ണതയാൽ ഈശ്വരവിശ്വാസം തകർന്ന, പരസ്പരവിശ്വാസം ഇല്ലാതായ മലയാള നാടിന്  സാഹിത്യത്തിലൂടെ ആത്മചൈതന്യം പകരാൻ അദ്ദേഹം ശ്രമിച്ചു. ചെറുശ്ശേരിയെപ്പോലെയും പൂന്താനത്തെപ്പോലെയും അയത്നലളിതമായ ഭാഷയല്ല എഴുത്തച്ഛൻ്റേത്. ഗൗരവവും ഓജസ്സും നിറഞ്ഞ ശൈലിയാണത്. മാധുര്യത്തിന് വലിയ പ്രാധാന്യം അദ്ദേഹത്തിൻ്റെ കൃതികളിലില്ല. ഭക്തിയുടെ നിറനിലാവാണ് അതിൽ കാണുക. എഴുത്തച്ഛൻ്റെ കാലഘട്ടത്തിൽ പോർച്ചുഗീസുകാരുടെ അധിനിവേശവും അവർ കാട്ടിയ തെമ്മാടിത്തരങ്ങളും അസഹനീയമായിരുന്നു. അവരിൽ നിന്നുള്ള പ്രഹരം ഒരു വഴിക്കും സവർണ്ണരുടെ പ്രമത്തത സൃഷ്ടിച്ച അസ്വാസ്ഥ്യം മറ്റൊരു വഴിക്കും. വീർപ്പുമുട്ടിയ ജനങ്ങൾക്ക് വിശ്വസിക്...

ഷെർലക്ക്:(എം.ടി), അധിനിവേശത്തിൻ്റെ രാഷ്ട്രീയം

ഇമേജ്
ഷെർലക്ക്:(എം.ടി.വാസുദേവൻ നായർ) മലയാള കഥാ സാഹിത്യത്തിന് പ്രശംസനീയമായ സംഭാവനകൾ നല്കിയ എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായർ. കാലഘട്ടത്തെയും സമൂഹത്തെയും വിശകലനം ചെയ്യുന്ന കഥകളാണ് അദ്ദേഹത്തിൻ്റേത്. ഫ്യൂഡൽ വ്യവസ്ഥിതിയ്ക്ക് ശമനമുണ്ടായെങ്കിലും, അതുളവാക്കിയ സാമൂഹിക പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഇപ്പോഴും പ്രതിഫലിക്കുന്നുണ്ട്. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,  കുടുംബ ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, സംസ്കാര നിർമ്മാണ രീതികൾ എന്നിവയുടെ പരമ്പരാഗത സമീപനങ്ങൾ അടി തകർന്നു. എന്നാൽ, പൂർണ്ണമായും സമൂഹം മാറിയിട്ടുമില്ല. പരിഷ്കരണത്തിൻ്റെയും പരിചരണത്തിൻ്റെയും ആവശ്യകത മാറാൻ വെമ്പുന്ന സംക്രമണ ഘട്ടത്തിലുള്ള സമൂഹ ചുറ്റുപാടുകൾക്ക് അവശ്യമാകുന്നു. ഫ്യൂഡൽസാമൂഹിക വ്യവസ്ഥിതിയിൽ നിന്നും മുതലാളിത്തപരവും ജനാധിപത്യാധിഷ്ഠിതവുമായ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിൽ പകച്ചു നില്ക്കുന്ന സാധാരണക്കാരായ ഗ്രാമീണരുടെ വികാരവിചാരങ്ങളാണ് എം.ടി. പകർത്തിയത്. കൂട്ടുകുടുംബങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും ഉലച്ചിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് എം.ടി. കഥകളിൽ നിറഞ്ഞു നില്ക്കുന്നത്. അകറ്റപ്പെട്ടവൻ്റെ ഗൃഹാതുരത കൂടി അതുൾക്കൊള്ളുന്നു. എം.ടി.യുടെ ഷെർലക്ക് എന്ന കഥ സവിശേ...

ആണിനെയും പെണ്ണിനെയും കുറിച്ച്: എം.മുകുന്ദൻ

ഇമേജ്
ആണിനെയും പെണ്ണിനെയും കുറിച്ച്: എം.മുകുന്ദൻ മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് എം.മുകുന്ദൻ. രചനയുടെ പ്രാരംഭ ഘട്ടത്തിൽ വ്യക്തികളുടെ സ്വത്വ പ്രശ്നങ്ങൾക്ക് വലിയ പരിഗണന അദ്ദേഹം നല്കി. സമൂഹത്തോടുള്ള എഴുത്തുകാരൻ്റെ ഉത്തരവാദിത്തം രേഖപ്പെടുത്തുന്നവയാണ് എം.മുകുന്ദൻ്റെ കഥകൾ. മനുഷ്യൻ്റെ അവകാശങ്ങൾ നിഷേധിക്കുന്ന, അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സന്ദർഭങ്ങൾ കണ്ടെത്തി തൂലികയാൽ പടപൊരുതാൻ സജ്ജനാണ് അദ്ദേഹം. നാഗരികതയുടെ  പ്രശ്നങ്ങൾ, അസ്തിത്വ വ്യഥയുടെ നീറ്റലുകൾ, അധികാരത്തിൻ്റെ സമസ്യകൾ മുതലായവ അദ്ദേഹത്തിൻ്റെ കഥകളിലെ വിഷയങ്ങളാണ്. മുകുന്ദൻ്റെ കഥകളെ യഥാതഥം, കാല്പനികം, വിഭ്രാമകം എന്നിങ്ങനെ വേർതിരിച്ചു കാണാറുണ്ട്. അതിൽ യഥാതഥം (realistic) എന്ന ഗണത്തിൽ പെടുത്താവുന്ന കഥയാണ് ആണിനെയും പെണ്ണിനെയും കുറിച്ച് എന്നത്. ആണിനെയും പെണ്ണിനെയും കുറിച്ച് എന്ന കഥ അധികാരപ്രയോഗത്തിൻ്റെ ഭിന്നതലങ്ങളെ അവതരിപ്പിക്കുന്നു. കഥ ആണ്മയും പെണ്മയും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുളളതാണോ എന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഡൽഹിയായിരുന്നു മുകുന്ദൻ്റെ പ്രധാന പ്രവർത്തന മണ്ഡലം. അവിടെയിരുന്നു കൊണ്ട് ല...

ദേവാലയത്തിൽ: രാജലക്ഷ്മി (സങ്കീർണ്ണമായ മനസ്സിൻ്റെ കലവറ )

ഇമേജ്
ദേവാലയത്തിൽ: രാജലക്ഷ്മി അകാലത്തിൽ തന്നെ പൊലിഞ്ഞ താരമെന്ന് വിശേഷിപ്പിക്കാവുന്ന കഥാകൃത്താണ് രാജലക്ഷ്മി. 1930- 1965 കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. ജീവിതം അവസാനിക്കുകയല്ല അവസാനിപ്പിക്കുകയായിരുന്നു. നിഗൂഢമായ ജീവിതത്തിൻ്റെ വശങ്ങൾ എന്നും ഉത്തരം കിട്ടാത്തവയായിരുന്നു. എന്നാൽ ഈ ഹ്രസ്വമായ കാലയളവിൽ തന്നെ രാജലക്ഷ്മി കഥാലോകത്തിൽ ശ്രദ്ധേയയായി. ഒരു വഴിയും കുറേ നിഴലുകളും, ഞാനെന്ന ഭാവം  എന്നീ നോവലുകളും കാലിക പ്രസക്തിയുള്ള കുറച്ചു ചെറുകഥകളും രചിച്ചു. ഒരു നോവൽ പൂർത്തീകരിക്കാനായില്ല(ഉച്ചവെയിലും ഇളം നിലാവും). മലയാള സാഹിത്യ ലോകത്തിൽ ഏകാന്തപഥികയായ എഴുത്തുകാരി എന്ന് രാജലക്ഷ്മി അറിയപ്പെട്ടു. അവരുടെ കഥകൾ മനസ്സിൻ്റെ വിശകലനവും സമൂഹത്തിൻ്റെ സ്ത്രീ വീക്ഷണപരമായ അവതരണവുമായിരുന്നു. ആത്മഹത്യ എന്ന കഥയിൽ കുടുംബവും സാഹചര്യങ്ങളും സ്ത്രീയിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അവർ തുറന്നു കാട്ടി.  വിശകലന പരങ്ങളായ കഥകളാണ് രാജലക്ഷ്മിയുടേത്. ഒറ്റപ്പെട്ടവളുടെ വ്യഥ മറികടക്കാനായി ദർശനത്തിൻ്റെ സഹായം തേടുന്നു. സമൂഹത്തിൻ്റെ ഒഴുക്കിനനുസരിച്ച് നീങ്ങാൻ സ്ത്രീകൾ പ്രയാസപ്പെടുന്നു. ഏകാന്തതയുടെ പരിരംഭണം അവസാനിപ്പിക്കാൻ സമൂഹത്തി...