പോസ്റ്റുകള്‍

ഏപ്രിൽ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൃഷ്ണഗാഥ- ഖാണ്ഡവദാഹം (കഥാസംഗ്രഹം)

കഥാസംഗ്രഹം ചെറുശ്ശേരിയുടെ മധുരമലയാള കാവ്യമായ കൃഷ്ണഗാഥയിൽ നിന്നുള്ള ഒരു ഭാഗമാണ് ഖാണ്ഡവദാഹം. ചെറുശ്ശേരിയുടെ കഥാഖ്യാനത്തിനും വർണ്ണനയ്ക്കും അലങ്കാരവിശേഷങ്ങൾക്കും മകുടമായി ഈ ഭാഗം ശോഭിക്കുന്നു. ഭാഗവതത്തെ ഉപജീവിച്ചു കൊണ്ടാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്. കോമളമലയാള പദങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന ഭാഷാവൃത്തത്തിൽ രചിക്കപ്പെട്ട, കാവ്യമാണ് കൃഷ്ണഗാഥ. ആഖ്യാന രീതി, വർണ്ണനാപാടവം, തനിമയാർന്ന ലളിതമലയാള പദങ്ങളുടെ സമൃദ്ധി, സംസ്കൃത പദങ്ങളുടെ ദൗർലഭ്യം എന്നിവ ഈ കൃതിയുടെ സവിശേഷതകളാണ്. ഉത്പ്രേക്ഷാലങ്കാരത്തോടു ചെറുശ്ശേരിക്കുള്ള പ്രിയം എടുത്തു പറയേണ്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടാണു കാലം. സംസ്കൃതത്തിൻ്റെ അതിപ്രസരമുള്ള കാലം. ഒരു വെല്ലുവിളിയായി, സംസ്കൃത ഭാഷയുടെ സ്വാധീനത്തെ നാടൻ മലയാളപദങ്ങളാൽ ചെറുശ്ശേരി പ്രതിരോധിക്കുന്നു. പാണ്ഡവ സഹായിയായ താമരക്കണ്ണൻ (കൃഷ്ണൻ) അന്നൊരു ദിവസം കാലത്ത് പ്രാതൽ കഴിച്ചശേഷം യാദവരൊത്ത് ആസ്ഥാനമണ്ഡപത്തിലെഴുന്നള്ളി സാത്യകി മുതലായ മന്ത്രിമാരോടും മറ്റും കാര്യാലോചന നടത്താനാരംഭിച്ചു. അതിനു ശേഷം കലാകാരന്മാർ നൃത്തഗീതാദികളും ആരംഭിച്ചു. ആദരണീയരായ ബ്രാഹ്മണ ജനങ്ങൾ സന്തുഷ്ടിയോടെ ആശിസ്സുകൾ നേർന്നപ്പോൾ മുമ്പൊരിക്...

ഉണ്ണിയച്ചീചരിതം

പ്രാചീനഭാഷാചമ്പുക്കളിൽ ആദ്യപരിഗണനയർഹിക്കുന്ന കൃതിയാണ് ഉണ്ണിയച്ചീചരിതം. കേരളത്തിൽ രചിക്കപ്പെട്ട പ്രഥമ സംസ്കൃത ചമ്പുവാണ് അമോഘരാഘവം(AD 1299). ഈ കൃതിക്കുശേഷമാണ് ഉണ്ണിയച്ചീ ചരിതം എഴുതപ്പെട്ടതെന്നു കരുതുന്നു. ചരിത്രപരമായ പല പരാമർശങ്ങളും ഉണ്ണിയച്ചീചരിതത്തെ സവിശേഷമാക്കുന്നു. 1347 ൽ മുഹമ്മദീയാക്രമണത്തിൽ നശിച്ച ദോരസമുദ്രമെന്ന സ്ഥലത്തെക്കുറിച്ച് ഇതിൽ പരാമർശമുണ്ട്. 13-ാം ശതകത്തിൻ്റെ ആദ്യപാദത്തിലുണ്ടായ ‘ആനയച്ച്’ എന്ന ചോളനാണയത്തെക്കുറിച്ചും 13-ാം ശതകത്തിൻ്റെ ഉത്തരാർദ്ധത്തിൽ പ്രശസ്തിയാർജ്ജിച്ച കൊല്ലം, കൊടുങ്ങല്ലൂർ, വളയപട്ടണം തുടങ്ങിയ നഗരങ്ങളെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. 14 -ാം ശതകത്തിൻ്റെ ഉദയത്തിൽ പ്രസിദ്ധമായ കോഴിക്കോടിനെക്കുറിച്ച് ഇതിൽ പരാമർശമില്ല. അതിനാൽ, പതിമൂന്നാം ശതകത്തിൻ്റെ ഉത്തരഭാഗത്തിലാകണം ഇതിൻ്റെ രചന. തേവൻ ചിരികുമാരൻ എന്ന കവിയാണ് ഉണ്ണിയച്ചീചരിതത്തിൻ്റെ രചയിതാവ്. ദേവൻ ശ്രീകുമാരൻ എന്നോ മറ്റോ ആകണം പേരെന്നും, അദ്ദേഹം ബ്രാഹ്മണനോ അമ്പലവാസിയോ ആകാനിടയുണ്ട് എന്നും പി.വി. വേലായുധൻപിള്ള അനുമാനിക്കുന്നു. വയനാടൻ പ്രദേശം സുപരിചിതമാകയാൽ കവി മലബാറുകാരനുമാകാം.  പത്താം നൂറ്റാണ്ടിലാണ് സംസ്കൃതം, കന്നട എന്...

രാമചരിതം പടലം 2

ഏറ്റവും പ്രാചീനമായ മലയാള സാഹിത്യ കൃതിയാണ് രാമചരിതം. ഇതിനേക്കാൾ പഴക്കമുള്ള കൃതികൾ നമ്മുടെ ഭാഷയിലില്ലെന്നു പറയാം. വാല്മീകിരാമായണത്തെയാണ് മുഖ്യമായി രാമചരിതകാരൻ ഉപജീവിക്കുന്നതെങ്കിലും തനിക്കു മുമ്പേയുള്ള അദ്ധ്യാത്മരാമായണകാരനേയും [എഴുത്തച്ഛൻ ഈ കൃതിയുടെ സ്വതന്ത്ര പരിഭാഷ നിർവഹിച്ചു] കമ്പരാമായണകാരനേയും മാതൃകയാക്കാൻ ശ്രമിച്ചു. ചീരാമൻ എന്ന കവിയാണ് രാമചരിതം എഴുതിയത്. ഒരേ വൃത്തത്തിൽ രചിക്കപ്പെട്ട [മിക്കവാറും] പതിനൊന്നു പാട്ടുകൾ വീതമുള്ള 164 പടലങ്ങളായി കാവ്യം വിഭജിച്ചിരിക്കുന്നു. ആകെ 1814 പാട്ടുകളുണ്ട്. ഓരോ ഖണ്ഡത്തിനും പടലം എന്ന പേരു നല്കിയത് മഹാകവിയും പണ്ഡിതനുമായ ഉള്ളൂരാണ്. “കൈരളീപദ്യസാഹിത്യത്തിലെ പ്രഭാത നക്ഷത്രം” എന്നു വിശേഷിതമായ കൃതിയാണ് രാമചരിതം. കവി ചീരാമൻ ഒരു വിഷ്ണുഭക്തനത്രെ. അദ്ദേഹത്തിൻ്റെ നാട്, സമുദായം, സ്ഥാനം എന്നിവയെക്കുറിച്ചൊന്നും വ്യക്തതയില്ല. അന്നത്തെ ചുറ്റുപാടുകൾ പരിശോധിച്ചാൽ ത്രൈവർണ്ണിക സമുദായത്തിലേതിലെങ്കിലും പെട്ട ആളാകാം. പതിന്നാലാം നൂറ്റാണ്ടാണ് രാമചരിതകാലം എന്ന് അഭിപ്രായമുണ്ട്. ലീലാതിലകം നല്കിയിട്ടുള്ള പാട്ടു നിർവചനം പൂർണ്ണമായും അനുസരിക്കുന്ന കൃതിയാണ് താമചരിതം. ഊഴിയിൽ ചെറിയവർക്കറ...

കണ്ണശ്ശ രാമായണം ബാലകാണ്ഡം

പ്രാചീന മലയാള സാഹിത്യ കൃതികളിൽ ഏറ്റവും വിശിഷ്ടമായ കൃതിയാണ് കണ്ണശ്ശ രാമായണത്തെ പരിഗണിക്കുന്നത്. “ ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണ്, അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കുക തന്നെ ചെയ്യും” എന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. വാല്മീകി രാമായണത്തെ അനുകരിക്കുന്ന പരിഭാഷാകൃതിയാണ് കണ്ണശ്ശരാമായണം. മൂലകൃതിയിലെ കഥ ചുരുക്കി അവതരിപ്പിക്കുന്നതിലും കഥാപാത്രങ്ങളുടെ വ്യക്തിത്വം ഉയർത്തിക്കാട്ടുന്നതിലും കവിയായ നിരണത്തു രാമപ്പണിക്കർ ശ്രദ്ധിച്ചിട്ടുണ്ട്. “പ്രശംസനീയമായ ശബ്ദ ഭംഗിയും അർത്ഥചമൽക്കാരവും കൊണ്ട് ഭാഷയിൽ ഏതുകാലത്തും ഉണ്ടായിട്ടുള്ള ഒന്നാന്തരം കൃതികളുടെ ഇടയിൽ ഒരു സ്ഥാനം കണ്ണശ്ശ രാമായണത്തിന് സിദ്ധിച്ചിട്ടുണ്ടെന്ന്” പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. കണ്ണശ്ശകവി തുറന്നുകൊടുത്ത മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് പ്രകാശം പരത്തിയ കവിയാണ് എഴുത്തച്ഛൻ. കണ്ണശ്ശനോടും മറ്റും എഴുത്തച്ഛനുള്ള കടപ്പാട് നിസ്സീമമാണ്. മണിപ്രവാള കാവ്യങ്ങൾ സൃഷ്ടിച്ച സംസ്കാരശൂന്യമായ സ്ഥിതിവിശേഷവും നാട്ടിലെ സാധാരണ ജനങ്ങളുടെ ശോച്യമായ ജീവിതാവസ്ഥയും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ബന്ധിത...

ആയിശു കുഞ്ഞിമ: കെ.എ. ഗഫൂർ, 1964

സമൂഹത്തെയോ സമുദായത്തെയോ ബാധിച്ച ഇരുട്ട് വെളിപ്പെടുത്തുകയെന്ന ഉത്തരവാദിത്വമാണ് നല്ല സാഹിത്യകാരന്മാർ നിർവഹിക്കുന്നത്. കെ.എ. ഗഫൂർ ചിത്രകാരനും കാർട്ടൂണിസ്റ്റും കഥാകൃത്തുമൊക്കെയാണ്. 1964 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആയിശുകുഞ്ഞിമ എന്ന കഥയോടെ ഗഫൂർ ശ്രദ്ധേയനായി. തനിക്കു പ്രിയപ്പെട്ട ചന്ദ്രഗിരിപ്പുഴയേയും കാസർഗോഡിൻ്റെ പ്രകൃതിയേയും ഈ കഥയിലദ്ദേഹം അവതരിപ്പിച്ചു. വളരെ ഹൃദയസ്പർശിയായ ഈ കഥ മുസ്ലീം ജീവിതപരിസരവുമായി ബന്ധപ്പെട്ടതാണ്. തൻ്റെ ജീവിതവുമായി ഈ കഥയിലെ കഥാപാത്രങ്ങൾക്കും ഇതിവൃത്തത്തിനുമുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നു. ആയിശുകുഞ്ഞിമയും അവളുടെ പ്രിയപ്പെട്ട സഹോദരനും തമ്മിലുള്ള ആത്മബന്ധം കഥാകൃത്ത് വെളിവാക്കുന്നു. കുഞ്ഞിമയ്ക്ക് ഉപ്പയും ഉമ്മയും സഹോദരനുമുണ്ട്. ഏറെ ഉത്സാഹമുള്ളവളും അദ്ധ്വാന ശീലമുള്ളവളുമാണ് കുഞ്ഞിമ. വൃത്തിയും വെടിപ്പുമുള്ളവൾ. ആദ്യഭർത്താവിൻ്റെ മരണാനന്തരം വീണ്ടുമൊരു വിവാഹത്തിന് അവൾ നിർബന്ധിതയായി. ആദ്യവിവാഹത്തിൽ അവൾക്ക് മിടുക്കിയായ ഒരു മകളുണ്ട് - ജമീല. ഒരു പക്ഷേ കുടുംബത്തിൽ താനൊരു ഭാരമായിത്തീരേണ്ട എന്നു കരുതിയാകണം അവൾ വിവാഹത്തിനു സമ്മതിച്ചതെന്നു സഹോദരനു തോന്നി. പക്ഷേ, വളരെ ദുർഘ...

ഒരു വലിയ മുഹൂർത്തത്തിൻ്റെ പശ്ചാത്തലം

ഒരു വലിയ മുഹൂർത്തത്തിൻ്റെ പശ്ചാത്തലം [Fyugp AEC Second Semester]  അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ: വിപ്ലവകരമായ പരിവർത്തനം. പ്രൊഫസർ എം.കെ.സാനുവിൻ്റെ ‘നാരായണഗുരുസ്വാമി’ പ്രമുഖ നിരൂപകനും പ്രശസ്ത വാഗ്‌മിയും അദ്ധ്യാപകനുമായ പ്രഫ. എം.കെ.സാനുവിൻ്റെ മഹത്തായ ജീവചരിത്രസംരംഭങ്ങളിലൊന്നാണ് ‘നാരായണഗുരുസ്വാമി’ എന്ന കൃതി. ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’, ‘സഹോദരൻ കെ.അയ്യപ്പൻ’ എന്നീ ജീവചരിത്രങ്ങളും വളരെ പ്രസിദ്ധങ്ങളാണ്. ‘കാവ്യതത്ത്വപ്രവേശിക’, ‘ബഷീർ -ഏകാന്തവീഥിയിലെ അവധൂതൻ’, ‘കാറ്റും വെളിച്ചവും’, ‘അവധാരണം’, ‘പി.കെ.ബാലകൃഷ്ണൻ: ഉറങ്ങാത്ത മനീഷി’ എന്നിങ്ങനെ നിരവധി കൃതികൾ അദ്ദേഹം എഴുതി. വളരെ സൂക്ഷ്മതയാർന്ന വിശകലനവും ലളിതവും ആസ്വാദ്യകരവുമായ ഭാഷയും സാനുമാഷുടെ കൃതികളെ ആകൃഷ്ടമാക്കുന്നു. മാനവികതയുടെ സ്പർശം പുരണ്ട ആ രചനകൾ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ‘നാരായണഗുരുസ്വാമി’ എന്ന ജീവചരിത്രകൃതിയുടെ രചനാവേളയിൽ താൻ അനുഭവിച്ച സമ്മർദ്ദം അതിൻ്റെ ആമുഖത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. സാധാരണരീതിയിലുള്ള വീക്ഷണത്താലോ മാനദണ്ഡത്താലോ മനസ്സിലാക്കാൻ കഴിയുന്നതിൽ കവിഞ്ഞ ഒന്ന് സ്വാമിയുടെ വ്യക്തിത്വത്തിലുള്ളതായി അദ്ദേ...

നരകത്തിൽ- എസ്. ജോസഫ്

നരകത്തിൽ- എസ്. ജോസഫ് പ്രശസ്ത ഉത്തരാധുനികകവിയാണ് എസ്.ജോസഫ്. ഉത്തരാധുനിക പരിതോവസ്ഥകളെ തൻ്റെ കവിതകളിൽ വളരെ ഫലപ്രദമായി അദ്ദേഹം ആവിഷ്കരിക്കുന്നു. സ്വത്വസംഘർഷവും ആത്മനിരാസവും സാമൂഹികതയുടെ ഭ്രംശവും ഭോഗപ്രിയതയിൽ നഷ്ടമാകുന്ന പ്രതിബദ്ധതയും മൂല്യത്തകർച്ചയുമൊക്കെ പല കവിതകളിലും അദ്ദേഹം വിഷയമാക്കിയിട്ടുണ്ട്. മഹത്തായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മഹത്തായ ചിന്തകളുടെയും വിളർച്ചകൾ ഉത്തരാധുനിക സമൂഹം അഭിമുഖീകരിച്ച യാഥാർത്ഥ്യമാണ്. കവികൾ കാലിക യാഥാർത്ഥ്യങ്ങളോടു സമരസപ്പെടുന്നവരും തങ്ങളുടെ ഉത്കണ്ഠകളും വ്യഥകളും കവിതകളിലൂടെ വരച്ചുകാട്ടുന്നവരുമാണ്. എസ്. ജോസഫിൻ്റെ ‘ നരകത്തിൽ ’ എന്ന കവിതയിലും ഉത്തരാധുനിക സമൂഹത്തിൻ്റെ സങ്കീർണ്ണതകൾ കൊണ്ടുവരുന്നുണ്ട്. കവി എന്ന സ്വത്വം മുൻനിർത്തി സമൂഹത്തിലെ മേൽത്തട്ടിലുള്ളവർ തന്നോടു കാണിച്ച ഇഷ്ടവും സൗജന്യമനസ്ഥിതിയും ആഖ്യാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള വേർതിരിവുകൾ സമൂഹത്തിലെ വരേണ്യരെ-ശ്രേഷ്ഠസ്ഥാനത്തുള്ളവരെ- അലട്ടുന്നില്ല. സാമ്പത്തികമായ ഉന്നതി ഇത്തരം വേർതിരിവുകളെ അപ്രസക്തമാക്കുന്നു. സമൂഹത്തിൽ വേറിട്ട അനുഭവം പങ്കിടുന്ന കവികളെപ്പോലുള്ളവരെ - കലാകാര...

മാത്യു അർണോൾഡും ന്യൂമാനും വിവർത്തനവും

മൂലാനുസാരിത്വസിദ്ധാന്തവും              പണ്ഡിത പരിതോഷവാദവും ആംഗലേയസാഹിത്യത്തിലെ പ്രശസ്ത കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). മാത്യു അർണോൾഡിൻ്റെ സർഗ്ഗപ്രതിഭയും നിരീക്ഷണങ്ങളും വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. വിവർത്തനസാഹിത്യത്തെ സംബന്ധിച്ചും ഔപചാരികമായ ചിന്തകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ‘ മെറോപ്’ എന്ന തൻ്റെ കൃതിയുടെ ആമുഖത്തിലാണ് സ്വന്തം വിവർത്തനചിന്തകൾ പ്രകാശിപ്പിച്ചത്. മൂലകൃതിയുടെ രചയിതാവിൻ്റെ പ്രതിഭയെയും വിവർത്തക പ്രതിഭയെയും അദ്ദേഹം തുലനം ചെയ്തു. എന്നിട്ട് ഒരു നിഗമനത്തിലെത്തി. മൂലഗ്രന്ഥകാരൻ്റെ പ്രതിഭയുടെ താഴത്തെപ്പടിയിലാണ് വിവർത്തകപ്രതിഭ നിലകൊള്ളുന്നത്. തൻ്റെ മനസ്സിലേക്കു കടന്നു വരുന്ന വിഷയം സഹജമായി ആവിഷ്കരിക്കാൻ മൂലഗ്രന്ഥകാരനു മാത്രമാണ് സാധിക്കുക. വിവർത്തകന് അതു സാധിക്കില്ല. നേരിട്ട് ഉൾക്കൊള്ളാനാകാത്ത വിഷയം ഭംഗിയായി അവതരിപ്പിക്കാനുമാകില്ല. ഇത് വിവർത്തകൻ നേരിടുന്ന മുഖ്യപ്രശ്നവും വിവർത്തനത്തിനുളവാകുന്ന ദോഷവുമാകുന്നു. മാത്യു അർണോൾഡ് വിവർത്തനത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ കാരണം പ്രൊഫസർ ഫ്രാൻസീസ് ന്യൂമാനാണ് (Francis New mann, 1805-1897). അദ്ദേഹം ...

മേഘസന്ദേശം: കാളിദാസൻ

മേഘസന്ദേശം: കാളിദാസൻ വിവ: തിരുനെല്ലൂർ കരുണാകരൻ  കാളിദാസൻ്റെ ഭാവനയുടെ ഉദാത്തമായ പ്രകാശനരംഗമാണ് മേഘസന്ദേശം. സന്ദേശകാവ്യങ്ങൾക്കു മാർഗ്ഗദർശിയായ ഈ സംസ്കൃതകാവ്യത്തെ അതിശയിക്കുന്ന കാവ്യങ്ങളൊന്നും ഒരു ഭാഷയിലുമുണ്ടായില്ല. അതിനാൽ മേഘസന്ദേശപരിഭാഷകൾക്ക് ലോകസാഹിത്യത്തിൽ വിശേഷിച്ചൊരു സ്ഥാനമുണ്ട്. മേഘസന്ദേശപരിഭാഷകളെക്കുറിച്ചെഴുതിയ ഡോ. ഇ.വി.എൻ. നമ്പൂതിരി മേഘസന്ദേശപരിഭാഷ എന്ന വിഷയം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ എടുത്തു പറയുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് വിശേഷിച്ചുള്ളത്. ഒന്നാമതായി, മേഘസന്ദേശത്തിന് അനവധി തർജ്ജമകൾ ഉണ്ടായിട്ടുണ്ട്. വൃത്താനുവൃത്ത തർജ്ജമ, പദാനുപദ തർജ്ജമ, സ്വതന്ത്രതർജ്ജമ, ഏകദേശ തർജ്ജമ, അനുകരണം, പുന:സൃഷ്ടി എന്നിങ്ങനെയുള്ള തർജ്ജമ പ്രകാരങ്ങളെല്ലാം അതിനുണ്ടായിട്ടുണ്ടു്. രണ്ടാമതായി, വിവർത്തനത്തിൻ്റെ ഭാഷാശാസ്ത്ര വശങ്ങളെക്കുറിച്ചു പഠിക്കാനും ഇതുപകാരപ്പെടും. കാളിദാസൻ്റെ മേഘസന്ദേശം മന്ദാക്രാന്ത വൃത്തത്തിലാണ്. [17 അക്ഷരം.] എന്നാൽ മൂലകൃതിയേക്കാൾ അക്ഷരങ്ങൾ അധികം വരുന്ന വൃത്തത്തിലാണ് പ്രസിദ്ധ തർജ്ജമകളിൽ പലതും. വി. ചന്ദ്രബാബു, ടി.ആർ. നായർ എന്നിവർ മന്ദാക്രാന്തയിൽ തന്നെയാണ് പരിഭാഷ നിർവഹിച്ചിട...