പോസ്റ്റുകള്‍

നവംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എക്കോ - ബാഹുൽ - ദിൽജിത്ത്

ഇമേജ്
എക്കോ: മലയാളസിനിമയിലെ പച്ചപ്പ് കിഷ്കിന്ധാകാണ്ഡത്തിലെ നിഗൂഢവന്യത എക്കോവിൽ കൂടുതൽ പ്രകടനാത്മകവും കൂടുതൽ ദുരൂഹവുമാകുന്നുവെന്നതാണ് ഏറ്റവും പ്രധാന സവിശേഷതയായി ഞാൻ ശ്രദ്ധിച്ചത്. കിഷ്കിന്ധാകാണ്ഡത്തിൻ്റെ തച്ചൊരുക്കലുകാർ മലയാളികൾക്ക് ആസ്വദനീയമായ വിഭവമൊരുക്കിയിരിക്കുന്നുവെന്ന് സാരം. കഥ, തിരക്കഥ, സംഭാഷണം, ക്യാമറ മുതലായ സാഹിത്യപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് ബാഹുൽ ആർ ആണ്. സംവിധാനം ദിൻജിത്തും. ഇവർ തന്നെയാണ് കിഷ്കിന്ധാകാണ്ഡമെന്ന, കേരളമാകെ ചർച്ച ചെയ്ത പ്രകൃതിയുടെ മായികതയും വന്യതയുമൊപ്പിയ സിനിമയുടെ പ്രവർത്തകർ. നമുക്ക് മികച്ച സിനിമകൾ ഇനിയും ഇവരിൽ നിന്നും പ്രതീക്ഷിക്കാം. ഇവരുടെ സിനിമകൾ തട്ടിക്കൂട്ടുകളല്ല. സിനിമയെന്ന സ്വപ്നത്തെ തപസ്യയായിക്കണ്ട് ആ മേഖലയിലിറങ്ങിത്തിരിച്ചവരാണിവർ. കഥയെഴുത്തിലുള്ള ബാഹുലിൻ്റെ മിടുക്ക് നാം അനുഭവിച്ചറിഞ്ഞതാണ്. കഥ ആഖ്യാനം ചെയ്കെ, അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്ക്, ഉരുണ്ടു മനോഹരമായ കയ്യക്ഷരങ്ങളിലൂടെ പരിവർത്തിപ്പിക്കാനുള്ള കയ്യൊതുക്ക് സ്വായത്തമാക്കിയ, ഭാവനാ നിഷ്‌ഠത വേണ്ടുവോളമുള്ള കലാകാരൻ. അധികം പരത്തിപ്പറയാതെ, സാന്ദ്രവും തീവ്രവുമായിപ്പറയുകയാണ് ബാഹുൽസ്റ്റൈലെന്ന...

കടൽ കാണാൻ: സാറാ ജോസഫ് (ആസ്വാദനം)

ഇമേജ്
സ്ത്രീയെഴുത്തിൻ്റെ മൂല്യം മലയാളിസമൂഹത്തിനു ബോദ്ധ്യപ്പെടുത്തിയ എഴുത്തുകാരികളിൽ പ്രമുഖയാണ് സാറാ ജോസഫ്. മലയാളസാഹിത്യത്തിൻ്റെ വിവിധശാഖകളിലെല്ലാം സ്ത്രീയെഴുത്ത് ശക്തിപ്പെട്ടുവരികയാണ്. സാഹിത്യത്തിലും സമൂഹത്തിലും വേരുറപ്പിച്ച പുരുഷാധിപത്യപ്രവണതകളെ ചെറുത്തുനില്ക്കാനുള്ള പ്രചോദനം വളർന്നു വരുന്ന എഴുത്തുകാരികളിൽ പകരാനവർക്കു കഴിഞ്ഞു. സ്ത്രീ സമൂഹത്തിനു പ്രത്യാശ പകർന്ന സാഹിത്യ ജീവിതമാണ് സാറാ ജോസഫിൻ്റേതെന്നു പറയാം. ‘മനസ്സിലെ തീ മാത്രം’, ‘കാടിൻ്റെ സംഗീതം’, ‘പാപത്തറ’, ‘ഒടുവിലത്തെ സൂര്യകാന്തി’, ‘കാടിതു കണ്ടായോ കാന്താ’, ‘പുതുരാമായണം’ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും ‘ആലാഹയുടെ പെണ്മക്കൾ’, ‘മാറ്റാത്തി’, ‘ഒതപ്പ്’, ‘ഊരുകാവൽ’, ‘ആതി’, ‘ആളോഹരി ആനന്ദം’, ‘ബുധിനി’, ‘എസ്തേർ’ മുതലായ നോവലുകളും 'അടുക്കള തിരിച്ചു പിടിക്കുക’ തുടങ്ങിയ ലേഖന സമാഹാരങ്ങളും സാറാ ജോസഫിൻ്റേതായുണ്ട്. സ്ത്രീ പ്രശ്നങ്ങളെ അതിൻ്റെ അടിത്തട്ടിൽ ചെന്നിറങ്ങി സമീപിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന സാറാ ജോസഫ് സ്ത്രീവാദത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രബലമാക്കി.  ബാല്യത്തിലേ ചൂഷണത്തിനു വിധേയരാകുന്ന പെൺകുട്ടികളുടെ ദയനീയ ജീവിതവശങ്ങളെ തുറന്നുകാട്ടുന്ന കഥയാ...

മരത്തിൽ കേട്ടത്:എൻ.പ്രഭാകരൻ (കഥാസ്വാദനം)

ഇമേജ്
എൻ. പ്രഭാകരൻ പരിസ്ഥിതി, സമൂഹം എന്നിവയ്ക്കു കൽപ്പിക്കുന്ന പ്രാമുഖ്യം അനുഭവപ്പെടുത്തിത്തരുന്ന കഥയാണ് ‘മരത്തിൽ കേട്ടത്.’ 1952 ൽ കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് എൻ.പ്രഭാകരൻ ജനിച്ചത്. ‘ഒറ്റയാൻ്റെ പാപ്പാൻ’, ‘മറുപിറവി’, ‘രാത്രിമൊഴി’, ‘പറക്കും പരവതാനി’, ‘കഥ’, ‘മായാമയൻ’, ‘മറുപിറവിയും മറ്റു കഥകളും’ എന്നിങ്ങനെ നിരവധി കഥാസമാഹാരങ്ങളും ‘ഏഴിനും മീതെ’, ‘ജന്തുജനം’, ‘അദൃശ്യവനങ്ങൾ’, ‘ക്ഷൗരം’ മുതലായ നോവെല്ലകളും ‘തീയൂർരേഖകൾ’, ‘ബഹുവചനം’, ‘ജീവൻ്റെ തെളിവുകൾ’, ‘ജനകഥ’, ‘മായാമനുഷ്യർ’ മുതലായ നോവലുകളും നാടകം, യാത്രാവിവരണം, കവിതാസമാഹാരം, തിരക്കഥ, ബാലസാഹിത്യം മുതലായ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി കൃതികളും രചിച്ചിട്ടുണ്ട്. ‘പുലിജന്മം’ എന്ന നാടകത്തിന് കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'രാത്രിമൊഴി'യെന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി അവാർഡും നേടി. എൻ. പ്രഭാകരൻ മാഷുടെ രചനകൾ ആദരണീയമായ വിവിധ പുരസ്കാരങ്ങൾക്കർഹമായിട്ടുണ്ട്. 'ഞാൻ മാത്രമല്ലാത്ത ഞാൻ' എന്ന ശീർഷകത്തിൽ ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. ഉത്തരാധുനിക സാഹിത്യത്തിൻ്റെ പരിധിയിലാണ് നിരൂപകനായ പി.കെ.രാജശേഖരൻ പ്രഭാകരൻ മാഷുടെ കഥകൾ ഉ...

ഫോട്ടോ: എം.മുകുന്ദൻ (കഥാസ്വാദനം)

ഇമേജ്
അരക്ഷിതബാല്യത്തിൻ്റെ ആവിഷ്കാരം - ഫോട്ടോ ആധുനികതാവാദത്തിൻ്റെ മുഖ്യപ്രയോക്താവായ സാഹിത്യകാരനാണ് എം. മുകുന്ദൻ. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ആധുനികതയുടെ സൈദ്ധാന്തികൻ എന്ന വിലാസത്തിലും (‘എന്താണ് ആധുനികത’ എന്ന കൃതി) അദ്ദേഹം അറിയപ്പെടുന്നു. അത്യാധുനിക സാഹിത്യകാരനായാണ് എം. മുകുന്ദനെ പരിഗണിച്ചിട്ടുള്ളത്. മുകുന്ദൻ്റെ കഥകളിൽ അസ്തിത്വദർശനത്തിൻ്റെ അന്തർദ്ധാര സ്ഥായിയായി കാണുന്നുവെന്ന് എം.അച്യുതൻ നിരീക്ഷിക്കുന്നു. അത്യാധുനിക കഥകളുടെ വിശേഷതയായ ദുർഗ്രഹതയിൽ നിന്നും മുകുന്ദൻ കഥകൾ വേറിട്ടുനിൽക്കുന്നത് അതിലടങ്ങിയ ആത്മാർപ്പണത്തിൻ്റെ തിളക്കം കൊണ്ടുമാണ്.   1942 ൽ ഫ്രഞ്ചുകാരുടെ കൈവശമുണ്ടായിരുന്ന മയ്യഴിയിലാണ് ജനിച്ചത്. 1961 ൽ മുകുന്ദൻ്റെ ആദ്യകഥ വെളിച്ചം കണ്ടു. മയഴിപ്പുഴയുടെ തീരങ്ങളിൽ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആവിലായിലെ സൂര്യോദയം, രാവും പകലും, ദൽഹി, നൃത്തം, കേശവൻ്റെ വിലാപങ്ങൾ, ഒരു ദളിത് യുവതിയുടെ കദനകഥ എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. മുകുന്ദൻ്റെ കഥകൾ, തേവിടിശ്ശിക്കിളി, തട്ടാത്തിപ്പെണ്ണിൻ്റെ കല്യാണം, കണ്ണാടിയുടെ കാഴ്ച, കൈക്കുമ്പിളിലെ വെള്ളം, പാവാടയും ബിക്കിനിയും മുതലായവ കഥാസമാഹാരങ്ങളാണ്...

മലയാള കഥയുടെ സഞ്ചാരം: കെ.പി.അപ്പൻ (മുഖ്യാശയം)

ഇമേജ്
നവോത്ഥാനകാലം മുതൽ ഉത്തരാധുനിക കാലം വരെ മലയാള സാഹിത്യ നിരൂപണ മേഖലയിൽ വളരെ ശ്രദ്ധേയമായ ശബ്ദമാണ് കെ.പി.അപ്പൻ്റേത്. അപാരമായ വായനയും നിരീക്ഷണപാടവവുമുള്ള ഈ നിരൂപകൻ തനതു കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും അവ ഉയർത്തിക്കാട്ടുകയും ചെയ്തു. ‘മലയാള കഥയുടെ സഞ്ചാരം’ എന്ന ലേഖനം മലയാള ചെറുകഥയുടെ വളർച്ചയിലേക്ക് ശ്രദ്ധയൂന്നുന്നു. കെ.പി.അപ്പൻ എന്തൊക്കെ മൗലിക നിരീക്ഷണങ്ങളാണ് ഈ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നു നോക്കാം: കഥയെ ജീവിതത്തിൻ്റെ ചെറു ലോകചിത്രമായും ചെറിയ അനുഭവലോകമായും അപ്പൻ നിരീക്ഷിക്കുന്നു. ഓരോ കാലത്തിലും രൂപപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ, സൗന്ദര്യബോധം, സാംസ്കാരികനിമിഷങ്ങൾ മുതലായവ അനുഭവചിത്രങ്ങളായി ആദ്യം ആവിഷ്കൃതമാകുന്നത് കഥയിലാണ്. ഇത് വളരെ പ്രധാനപ്പെട്ട, കഥയുടെ ഗതിയെ സംബന്ധിക്കുന്ന കെ.പി.അപ്പൻ്റെ ഒരു ചിന്തയായി കാണാം. 2. കഥ നോവലിൻ്റെ വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്നുവെന്നത് കഥയുടെ കരുത്തിന് ഉദാഹരണമാണ്. ഉദാഹരണമായി ടി. പത്മനാഭനെയും പട്ടത്തു വിളയെയും ചൂണ്ടിക്കാട്ടുന്നു.  3. അരനൂറ്റാണ്ടിനുള്ളിൽ തന്നെ മലയാളകഥയിൽ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആഖ്യാ...

ചെറുകഥയുടെ വർത്തമാന സന്ദർഭം: പി.കെ. രാജശേഖരൻ (മുഖ്യാശയം)

ഇമേജ്
ഉത്തരാധുനിക ചെറുകഥയിലേക്കൊരു പടിവാതിൽ പ്രശസ്ത സാഹിത്യ നിരൂപകനായ പികെ. രാജശേഖരൻ്റെ ‘ഏകാന്തനഗരങ്ങൾ’ എന്ന കൃതി ഉത്തരാധുനിക മലയാളസാഹിത്യത്തിൻ്റെ സൗന്ദര്യശാസ്ത്രത്തിന് മികച്ച സംഭാവനയാണ്.  ആധുനികതയ്ക്കു ശേഷം മലയാളസാഹിത്യത്തിൽ സംഭവിച്ച വികാസങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയ്യാൻ പി.കെ. രാജശേഖരൻ ശ്രമിക്കുന്നു. അദ്ദേഹത്തിൻ്റെ ‘പിതൃഘടികാരം’ എന്ന കൃതി സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. ‘അന്ധനായ ദൈവം’ എന്ന കൃതിയും ശ്രദ്ധേയമായി.  ‘ഏകാന്തനഗരങ്ങൾ’ എന്ന കൃതിയിലെ ‘ചെറുകഥയുടെ വർത്തമാന സന്ദർഭം’ എന്ന നിരൂപണം ഉത്തരാധുനിക (ആധുനികോത്തര)ചെറുകഥയുടെ സവിശേഷതകളും പരിണാമങ്ങളും വിവരിക്കുന്നു. പ്രധാനാശയങ്ങൾ:  1. ഉത്തരാധുനിക ചെറുകഥ അഭിമുഖീകരിക്കുന്നത് ഒരു പ്രശ്നലോകമാണെന്ന് പി.കെ. രാജശേഖരൻ പറയുന്നു. രണ്ടു മുഖ്യമായ വെല്ലുവിളികൾ ഉത്തരാധുനിക എഴുത്തുകാർ നേരിടുന്നു. അതിലൊന്ന്, പ്രമേയതലത്തെ സംബന്ധിച്ചുള്ളതാണ്.  കഥാപ്രമേയമെന്ന നിലയിൽ വളരെക്കുറച്ചു മാത്രമേ പുതിയ കഥയുടെ മുന്നിലുള്ളൂ. ഇതൊരു മുഖ്യമായ വെല്ലുവിളിയാണ്. മറ്റൊന്ന്, കഥയും വിപണിയും തമ്മിലുള്ള ബന്ധമാണ്. കഥ പ്രസിദ്ധീകരിക്കുവാനുള്ള ...

ദൈവത്തിൻ്റെ കണ്ണ്: എൻ.പി. മുഹമ്മദ്

ഇമേജ്
എൻ.പി. മുഹമ്മദ് എഴുതിയ സാമൂഹിക- പരിസ്ഥിതി സംബന്ധമായ നോവലാണ് ‘ ദൈവത്തിൻ്റെ കണ്ണ്.’ മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി പരിഗണിക്കാവുന്ന കൃതിയാണിത്. കാവ്യാത്മകത തുളുമ്പുന്ന ഭാഷയിലൂടെ ഒരു മുസ്ലീം തറവാട് നേരിടുന്ന ദുരന്തകഥയാണ് എൻ.പി. മുഹമ്മദ് പറയുന്നത്. അന്ധവിശ്വാസങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും കേദാരമായി ഒരു ഗൃഹം പരിണമിക്കുന്നു. അതോടൊപ്പം, നിധിക്കു വേണ്ടിയുള്ള മോഹവും അതു തേടിപ്പിടിക്കാൻ കാട്ടുന്ന ഉത്സാഹത്തിൽ ഹോമിക്കപ്പെടുന്ന യുവതയും ഈ നോവലിലെ മുഖ്യമായ പൊരുളാണ്. ജാതിമതഭേദമെന്യേ ഏതു വിഭാഗത്തെയും ഗ്രസിച്ചിട്ടുള്ള തീവ്ര വിപത്തുകളാണ് അന്ധവിശ്വാസവും മന്ത്രവാദം പോലുള്ള ദുരാചാരങ്ങളും. ഇവ സമ്മിശ്രമാകുമ്പോൾ, അതിൽ വേവുന്നത് നിഷ്കളങ്ക ബാല്യജന്മങ്ങളാണ്. ചുറ്റിലും നടമാടുന്ന യഥാർത്ഥ ജീവിതത്തിൻ്റെ വഴിതെറ്റിയ പാതകളെ, അതിൻ്റെ ഇരകളെ, തുറന്ന വതരിപ്പിക്കാൻ എൻ.പി.യ്ക്കു സാധിച്ചിട്ടുണ്ട്. അനുഭവങ്ങളെ അതിൻ്റേതായ തീക്ഷ്ണതയോടെയും സത്യസന്ധതയോടെയുമാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രകൃതിയും പ്രകൃതിയെ അഭയമാക്കുന്ന ജീവജാലങ്ങളും ഈ നോവലിൽ ഒരു ഹരിതലയം തന്നെ സൃഷ്ടിക്കുന്നു. മഴ, നിലാവ്, തുമ്പികൾ, പുരാവൃത്തങ്ങ...

സമുദ്രലംഘനം (അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്): എഴുത്തച്ഛൻ

ഇമേജ്
എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡത്തിൽ നിന്നും ചേർത്ത സമുദ്രലംഘന ഭാഗം. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ‘ മലയാള ഭാഷയുടെ പിതാവ് ’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. തിരൂരിലെ തുഞ്ചൻപറമ്പിലാണ് ജനനം. ചിറ്റൂർ ഗുരുമഠത്തിൽ വെച്ച് അന്ത്യം സംഭവിച്ചതായി കരുതുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കൃതികൾ എഴുത്തച്ഛൻ രചിച്ചവ തന്നെയെന്ന് പണ്ഡിതലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം, ഇരുപത്തിനാലു വൃത്തം മുതലായ കൃതികൾ അദ്ദേഹം രചിച്ചതാണോയെന്ന സംശയാസ്പദമേഖലയിൽ പെടുന്നു. ഭക്തിയാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ ജീവൻ. “ ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധർമ്മബോധവുമുള്ള ഒരു മഹാത്മാവാണ് എഴുത്തച്ഛനെന്ന്” ‘കൈരളിയുടെ കഥ’യിൽ എൻ. കൃഷ്ണപിള്ള എഴുതുന്നു. ഭക്തിരസപ്രവാഹത്തിൽ പെട്ടാൽ സകലതും അദ്ദേഹം വിസ്മരിക്കും. ഭക്തിപ്രസ്ഥാനത്തിൻ്റെ പോഷണത്തിനുപകരിച്ചവയായിരുന്നു എഴുത്തച്ഛൻ്റെ കൃതികൾ. അതിലൂടെ ഹിന്ദുധർമ്മത്തിനേറ്റ തിരിച്ചടിയെ മറികടക്കാനുള്ള പാലമായി സാഹിത്യം മാറ...