പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊഴിഞ്ഞ ഇലകൾ (സംഗ്രഹം)

[കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ കോമൺ മലയാളം ഗദ്യസാഹിത്യമെന്ന സിലബസ്സ് പ്രകാരം ആദ്യത്തെ 5 അദ്ധ്യായങ്ങളാണ് വായിക്കാനുള്ളത്. അതിന്റെ രത്നച്ചുരുക്കം ചുവടെ നല്കുന്നു.] കൊഴിഞ്ഞ ഇലകൾ. 'കൊഴിഞ്ഞ ഇലകൾ' മൂന്ന് ഭാഗങ്ങളായാണ് ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. 1960 ൽ ഒന്നാം ഭാഗം, 1965 ൽ രണ്ടാം ഭാഗം, 1976 ൽ മൂന്നാം ഭാഗം എന്നിങ്ങനെയാണ് ആത്മകഥാഭാഗങ്ങൾ പുറത്തുവന്നത്. 1978 ൽ മൂന്നു ഭാഗങ്ങളും ഒരുമിച്ച് പ്രസിദ്ധീകരിച്ചു. ജീവിതത്തെ പരിവർത്തിപ്പിക്കാൻ സാഹിത്യത്തിന് കരുത്തുണ്ടെന്ന വിശ്വാസമാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന് ഉത്സാഹം പകർന്നത്. ഒന്നാം ഭാഗത്തിന് മുഖവുരയായി എഴുതിയ കുറിപ്പിൽ മുണ്ടശ്ശേരി ഇപ്രകാരം പറയുന്നു: " കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകുമോ? ഇല്ല. നല്ലൊരു ഭാഗം കടയ്ക്കൽത്തന്നെ കിടന്നു പാകപ്പെട്ടു പുതിയ ഇലകൾ നാമ്പെടുക്കുന്നതിനു വളമായിത്തീരും. അത്തരം ഇലകളെ മാത്രമേ ഞാനിതിൽ അടിച്ചുകൂട്ടിയിട്ടുള്ളൂ." ഓർമ്മയിൽ തങ്ങിനില്ക്കുന്ന കുറേ അനുഭവങ്ങളുടെ അനുസ്മരണം മാത്രമാണ് തന്റെ ആത്മകഥയെന്നാണ് മുണ്ടശ്ശേരിയുടെ പക്ഷം. എന്നാൽ, സാമൂഹികമാറ്റത്തിനും അവശജനോന്നമനത്തിനുമുള്ള പ്രചോദനം തന്നിലെങ്ങന

മുണ്ടശ്ശേരിയും കൊഴിഞ്ഞ ഇലകളും

മ ലയാളസാഹിത്യത്തിലും മലയാളികളുടെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിലും എടുത്തു പറയാവുന്ന ഉജ്ജ്വല വ്യക്തിത്വമാണ് ജോസഫ് മുണ്ടശ്ശേരിയുടേത്. പ്രഗത്ഭനിരൂപകനും പ്രഭാഷകനും വിദ്യാഭ്യാസ വിചക്ഷണനും നോവലിസ്റ്റും ആത്മകഥാകാരനും കവിയും രാഷ്ട്രീയപ്രവർത്തകനും ഒക്കെയാണ് മുണ്ടശ്ശേരി. 1903 ജൂലൈ 17നാണ് ജനനം. തൃശ്ശൂരിൽ കണ്ടശ്ശാങ്കടവിലാണ് ജനിച്ചത്. കണ്ടശ്ശാങ്കടവ് ഹൈസ്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫിസിക്സിൽ ബിരുദം നേടി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ഫിസിക്സ് ഡെമോൺസ്ട്രേറ്ററായി ജോലി നോക്കുമ്പോൾ തന്നെ സംസ്കൃതം - മലയാളം എം.എ പരീക്ഷ പാസ്സാവുകയും കോളേജിൽ പൗരസ്ത്യഭാഷാ വിഭാഗം തലവനാകുകയും ചെയ്തു. 1928-1952 കാലം സെന്റ് തോമസ് കോളേജിൽ ജോലി. അക്കാലത്തു തന്നെ മികച്ച പ്രഭാഷകനെന്ന നിലയിൽ പ്രശസ്തനായി. കൊച്ചി മഹാരാജാവിൽ നിന്ന് സാഹിത്യനിപുണൻ പട്ടം നേടിയത് സാഹിത്യാഭിരുചികൾക്ക് വലിയ പ്രോത്സാഹനമായി. 1949 ൽ കൊച്ചി നിയമസഭാംഗം. ഇതോടെ രാഷ്ട്രീയരംഗത്തും സജീവമായി. തിരു-കൊച്ചി സ്റ്റേറ്റ് അസംബ്ലിയിലും അംഗമായിരുന്നു. 1957 ൽ രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്

സുഭദ്രാർജുന നിരൂപണം

  സി.പി. അച്യുതമേനോൻ മലയാളനിരൂപണത്തിന്റെ പ്രാരംഭദശയിൽ നിരൂപണസാഹിത്യത്തിന്റെ വളർച്ചയ്ക്ക് മാതൃകാപരമായ സംഭാവനകൾ നിർവഹിച്ച വ്യക്തിയാണ് സി.പി. അച്യുതമേനോൻ. 1862 മുതൽ 1937 വരെയാണ് സി.പി.യുടെ ജീവിതകാലയളവ്. ഇംഗ്ലീഷ്,സംസ്കൃതഭാഷകളിൽ കൂടി നിപുണനായിരുന്നു അദ്ദേഹം. ജന്മദേശം തൃശ്ശൂരാണ്. മദിരാശി പ്രസിസൻസി കോളേജിൽ നിന്നും ബി.എ. പാസ്സായി. പഠനം കഴിഞ്ഞതോടെ നല്ല നിലയിലുള്ള ഉദ്യോഗങ്ങളിൽ പ്രവേശിക്കാൻ അവസരം ലഭിച്ചു. കൊച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച പുതിയ വകുപ്പിന്റെ സൂപ്രണ്ടായി. പ്രസ്തുത വകുപ്പിനെ മികച്ച രീതിയിൽ അദ്ദേഹം വികസിപ്പിച്ചു. തുടർന്ന് 1891 ലെ സെൻസസ് റിപ്പോർട്ടു തയ്യാറാക്കുന്ന ചുമതലയും ലഭിച്ചു. പിന്നീട് കൊച്ചിയിലെ പഴയ ശിലാലിഖിതങ്ങൾ പകർത്തിയെഴുതി അവയെക്കുറിച്ച് റിപ്പോർട്ടു ചെയ്യേണ്ട ചുമതലയും കിട്ടി. 1890 മുതൽ 1896 വരെ തൃശ്ശൂരിൽ താമസിച്ചു ഗൗരവമാർന്ന ഔദ്യോഗിക ജോലികളിൽ മുഴുകിയ സന്ദർഭത്തിലാണ് സാഹിത്യസേവനത്തിനും സമയം കണ്ടെത്തിയത്. തന്റെ സുഹൃത്തായിരുന്ന വിശ്വനാഥയ്യരുടെ പിന്തുണയോടെ 1889 ഒക്ടോബർ - നവംബർ മാസത്തിൽ വിദ്യാവിനോദിനിയുടെ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. 1896 വരെ

വൃത്തപഠനം ഭാഗം 4.

ശ്രദ്ധേയങ്ങളായ ഇതര ഭാഷാവൃത്തങ്ങൾ തുള്ളൽപ്പാട്ടിന് സാർവത്രികമായി ഉപയോഗപ്പെടുത്തിയ തരംഗിണി എന്ന വൃത്തത്തെയാണ് ഇനി പരിചയപ്പെടാനുള്ളത്. തുള്ളൽപ്പാട്ടിന് ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വകഭേദങ്ങളുണ്ട്. ഓട്ടൻ തുള്ളലിൽ വളര പ്രധാനപ്പെട്ട വൃത്തമാണ് തരംഗിന്നി.  തരംഗിണി ലക്ഷണം: ദ്വിമാത്രം ഗണമെട്ടെണ്ണം                   യതി മദ്ധ്യം തരംഗിണി. രണ്ടു മാത്രയുള്ള 8 ഗണങ്ങൾ ചേർത്ത് ഒരു പാദം നിർമിക്കുന്ന വൃത്തമാണ് തരംഗിണി. പാദത്തിന്റെ മദ്ധ്യത്തിൽ യതി വേണം.  വളരെ വിപുലമായ വൃത്തമാണിത്. ഇത്ര അക്ഷരം ഒരു പാദത്തിൽ വേണമെന്ന നിബന്ധനയില്ല. ആകെ 16 മാത്രയാകയാൽ, 16 അക്ഷരം വരെയാകാം.  ഉദാ: (1) മതി/മാ/നാ/കിയ/കാ/ശ്യപ/ ന/പ്പോൾ മതി/മുഖി/യാ/മവ / ളോ/ടുര / ചെ/യ്തു രണ്ടു മാത്ര വീതമുള്ള 8 ഗണങ്ങൾ ഇവിടെ കാണാം. മറ്റൊരു ഉദാഹരണം: നി/ത്യം/ നി/ത്യം /പൂ/ ജി/ക്കേ/ ണം ചി/ത്താ/ന/ന്ദം/സേ/ വി / ക്കേ /ണം ഇവിടെയും 8 ഗണം കിട്ടുന്നു. 2 മാത്രയാണ് ഓരോ ഗണത്തിലും വേണ്ടത്. രണ്ടു മാത്ര ലഭിക്കാൻ എന്തൊക്കെ വേണമെന്നറിയാമല്ലോ. ഒരു ഗുരു അല്ലെങ്കിൽ രണ്ടു ലഘു. ചിലപ്പോൾ ഒരക്ഷരം മാത്രം ഒരു ഗണമാകും തരംഗിണിയിൽ. മറ്റു ചിലപ്പോൾ രണ്ടക്ഷരം മതി ഒരു ഗണമാകാൻ. മേ

വൃത്തപഠനം ഭാഗം -3. കിളിപ്പാട്ടുവൃത്തങ്ങൾ

കിളിപ്പാട്ടുവൃത്തങ്ങൾ കിളിപ്പാട്ടുവൃത്തങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ കിളിയെ കൊണ്ടു പാടിക്കുന്ന മട്ടിൽ തന്റെ കാവ്യങ്ങളിൽ എഴുത്തച്ഛൻ പ്രയോഗിച്ചു പ്രചരിതമായ വൃത്തങ്ങളാണിവ. ഇതിൽ മുഖ്യമായത് കാകളി,കേക,അന്നനട എന്നിവയത്രെ. കാകളിക്ക് നിരവധി വകഭേദങ്ങളുണ്ട്. നിരവധിപഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഭാഷാവൃത്ത മേ ഖലയിൽ ഉണ്ടായിട്ടുണ്ട്. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡവും മറ്റും രചിക്കാൻ എഴുത്തച്ഛൻ ഉപയോഗിച്ചത് കാകളി എന്ന വൃത്തമത്രെ.  കാകളി . ' മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ എട്ടു ചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ.' കാകളിവൃത്തത്തിൽ എന്തൊക്കെ സവിശേഷതകൾ അടങ്ങിയിട്ടുണ്ട് ?  1. അഞ്ചു മാത്ര വീതമുള്ള 4 ഗണങ്ങൾ ഒരു വരിയിൽ. 2. ഈരടിയിൽ ആകെ 8 ഗണങ്ങൾ. 3. ഒരു ഗണത്തിൽ 3 അക്ഷരങ്ങൾ മാത്രം. 4. സർവഗുരുവായ മഗണം ഇതിൽ പാടില്ല. 5. മറ്റേതു ഗണവും വരാം. പാടി നീട്ടി ലഘുക്കളെ ഗുരുക്കളാക്കാം. 6. അഞ്ചു മാത്രയുള്ള 4 ഗണങ്ങൾ ഒരു വരിയിൽ (ഒരു പാദത്തിൽ) നിർബന്ധമാകയാൽ ആകെ 20 മാത്ര വരണം. 7.എട്ടുചേർത്തുള്ളീരടി എന്നതുകൊണ്ട്, എട്ട് ഗണങ്ങൾ ഈരടിയിൽ എന്നു മനസ്സിലാക്കണം. ഗണം എട്