പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദിരാശിപ്പിത്തലാട്ടം: കേസരി നായനാർ

  മദിരാശിപ്പിത്തലാട്ടം വടക്കേ മലബാറിന്റെ സാഹിത്യ നായകനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861 - 1914). കേസരി എന്ന് അദ്ദേഹം അറിയപ്പെട്ടു. കേസരിയെന്ന തൂലികാനാമം കൂടാതെ വജ്രബാഹു, വജ്രസൂചി എന്നീ നാമങ്ങളും എഴുത്തിന് സ്വീകരിച്ചു. കുറ്റൂരിലുള്ള വലിയ ജന്മി കുടുംബമായ വേങ്ങയിൽ തറവാട്ടിൽ കുഞ്ഞാക്കമ്മയുടെ മകനായാണ് നായനാർ ജനിച്ചത്. ഏകദേശം രണ്ടുലക്ഷത്തോളം ഏക്കർ സ്ഥലം കൈവശമുണ്ടായിരുന്ന ഭൂവുടമകളാണ് വേങ്ങയിൽ തറവാട്ടുകാർ. ജന്മിത്വത്തിൻ്റെയും നാടുവാഴിത്തത്തിൻ്റെയും പ്രതിരൂപങ്ങൾ. ഇംഗ്ലീഷ് വിദ്യാഭ്യാസവും കാർഷിക ശാസ്ത്രത്തിൽ ബിരുദവും ശാസ്ത്രീയമായ കൃഷിരീതികളോട് ആഭിമുഖ്യവുമുള്ള, സമൂഹ സേവനതല്പരനായ കേസരി ആ കുടുംബത്തിൽ നിന്നാണ് ഉയർന്നു വന്നത്.  പത്രപ്രവർത്തന രംഗത്തും കുലപതിയാണ് കേസരി നായനാർ. ഇന്ന് പയ്യന്നൂരിന് സമീപം എരമം കുറ്റൂർ പഞ്ചായത്തിലാണ് വേങ്ങയിൽ തറവാട് സ്ഥിതി ചെയ്യുന്ന കുറ്റൂർ എന്ന ഗ്രാമം ഉൾപ്പെടുന്നത്. കേസരിയുടെ  രചനകൾ വടക്കെ മലബാറിന്റെ തനതു ഭാഷാശൈലിയെ പ്രതിഫലിപ്പിക്കുന്നു. . ചെറുകഥകളും നിരൂപണവും സരസോപന്യാസങ്ങളുമാണ് നായനാരുടെ മുദ്ര പതിഞ്ഞ സാഹിത്യ മേഖലകൾ. എഴുത്തിന്റെ സാമൂഹിക സാദ്ധ്യതകളെ പത്തൊമ്പ...

ഋത്വിക്ക് ഘട്ടക്ക്

  ഋത്വിക്ക് ഘട്ടക്ക് ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ച് ഇതിനു മുന്നേ നാം കേട്ടിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നുണ്ടോ? സി.വി.ബാലകൃഷ്ണൻ തൻ്റെ യാത്രാനുഭവങ്ങൾ വിവരിക്കെ കൽക്കട്ടയിലെ പ്രഗത്ഭ സർഗ്ഗധന രെക്കുറിച്ച് വിവരിക്കുന്നു. അപ്പോഴാണ് സത്യജിത് റായിയും ഋത്വിക്ക് ഘട്ടക്കും മറ്റും കടന്നു വരുന്നത്. ബംഗാളിലെ കലാമേഖലയിൽ നിസ്തുലമായ സ്ഥാനം വഹിച്ച വ്യക്തിയാണ് ഘട്ടക്ക്. ചലച്ചിത്രകലയിലാണ് അദ്ദേഹം കൂടുതലായും വ്യാപരിച്ചത്. സത്യജിത് റായി, മൃണാൾസെൻ എന്നീ പ്രഗത്ഭർക്ക് സമശീർഷനായിരുന്നു ഘട്ടക്ക്. 1925ൽ ഢാക്കയിലായിരുന്നു ജനനം. പ്രമുഖ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രശസ്തനായിരുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ അഭ്രപാളിയിലേക്ക് പകർത്താൻ ഘട്ടക്കിന് സാധിച്ചു. വ്യവസ്ഥാപിതമായ എല്ലാ ഘടകങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദിച്ചു; പ്രതികരിച്ചു. അതിനാൽ തന്നെ, അരാജക ബുദ്ധിജീവിയെന്ന ലേബൽ ചിലർ അദ്ദേഹത്തിനു മീതെ പതിക്കുകയും ചെയ്തു. 1974 ൽ 'ജുക്തി തക്കൊ ഔർ ഗപ്പൊ' (യുക്തിയും സംവാദവും കഥയും) ദേശീയചലച്ചിത്ര പുരസ്കാരം നേടി. 1970 ൽ തന്നെ ശ്രദ്ധേയമായ കലാജീവിതത്തെ മുൻനിർത്തി പ...

മേഘാച്ഛാദിതമായ നക്ഷത്രം: എൻ.ശശിധരൻ

(കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ഉള്ള, കഥാകൃത്തും നാടക രചയിതാവും നിരൂപകനുമായ എൻ.ശശിധരൻ്റെ മേഘാച്ഛാദിതമായ നക്ഷത്രമെന്ന നിരൂപണത്തിൻ്റെ സംക്ഷേപം) മേഘത്താൽ ആച്ഛാദിതമായ നക്ഷത്രം. ആച്ഛാദിതമാവുക എന്നാൽ മറയ്ക്കപ്പെടുക എന്നർത്ഥം. മേഘം മറച്ച നക്ഷത്രം. മേഘം നിറഞ്ഞിരിക്കുന്നതിനാൽ നക്ഷത്രത്തെ കാണാൻ സാധിക്കുന്നില്ല. അതിൻ്റെ പ്രഭയും തിളക്കവും കാഴ്ചക്കാരന് അനുഭവവേദ്യമാകുന്നില്ല. ശീർഷകത്തിൻ്റെ വാച്യാർത്ഥം ഇതാണ്. വിശ്വസാഹിത്യകാരനായ ഡൊസ്റ്റൊയെവ്സ്കിയുടെയും വിശ്വ പ്രസിദ്ധ കലാകാരനായ വാൻഗോഗിൻ്റെയും പിന്മുറക്കാരനായി പരിഗണിക്കാവുന്ന കലാകാരനാണ് ഋത്വിക് ഘട്ടക്ക് എന്ന് എൻ.ശശിധരൻ അഭിപ്രായപ്പെടുന്നു. പ്രതിഭയും കിടയറ്റ സർഗശേഷിയും വേണ്ടുവോളമുണ്ടെങ്കിലും ദാരിദ്ര്യവും ആത്മസംഘർഷവും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും മൂവരും ഏറെ അനുഭവിച്ചു. ഋത്വിക് ഘട്ടക്കിനെ സംബന്ധിച്ച് സ്വന്തം ജീവിതത്തിലും ചലച്ചിത്രലോകത്തും അദ്ദേഹം അനുഭവിച്ച അവഗണനയുടെയും സംഘർഷത്തിൻ്റെയും ആഴമറിയണമെങ്കിൽ കമലേശ്വർ മുഖർജി രചനയും സംവിധാനവും നിർവഹിച്ച മേഘാ ധാക്കാ താരാ എന്ന ബ്ലാക്ക് വൈറ്റ് ചലച്ചിത്രം കാണണം. കമലേശ്വർ മ...

ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്': പി.ഗീത

 ( കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ഉള്ള 'ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്' എന്ന നിരൂപണത്തിലെ പാഠഭാഗ സംക്ഷേപം) "ആഘോഷിക്കപ്പെടാതെ പോയ ഒരു സപ്തതിയുടെ ഓർമ്മയ്ക്ക്" എന്ന ലേഖനം രാജലക്ഷ്മിയെന്ന എഴുത്തുകാരിക്കുള്ള സ്മരണാഞ്ജലിയാണ്. രാജലക്ഷ്മിയെന്ന കഥാകൃത്ത് / നോവലിസ്റ്റ്  സാഹിത്യത്തിൽ വിസ്മൃതയാകേണ്ടവളല്ല. സ്വന്തമായ ഇടം സൃഷ്ടിച്ച സാഹിത്യകാരിയാണ്. പക്ഷേ, വേണ്ട പരിഗണന സാഹിത്യലോകം അവർക്കു നല്കിയിട്ടില്ല. മറക്കപ്പെട്ട അഥവാ പുറന്തള്ളപ്പെട്ട, എഴുത്തുകാരുടെ പട്ടികയിൽ നിന്നും രാജലക്ഷ്മിയെ വീണ്ടെടുത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് ലേഖികയായ പി.ഗീത നടത്തുന്നത്.  സപ്തതിയെന്നാൽ  എഴുപത് എന്നർത്ഥം. രാജലക്ഷ്മി ജനിച്ച് 70 ആണ്ടുകൾ തികഞ്ഞിരിക്കുന്ന വേളയിലാണ് പി.ഗീത രാജലക്ഷ്മിയുടെ സംഭാവനകൾ വിലയിരുത്തുന്നത്. പുരുഷാധിപത്യത്തിൽ നിന്നുള്ള വിമോചനശ്രമത്തേക്കാളും സ്ത്രീ ഭാവുകത്വത്തിന് പുതിയ പരിവേഷം നല്കുകയാണ് രാജലക്ഷ്മി ചെയ്തതെന്ന നിരീക്ഷണത്തിലാണ് പി.ഗീത എത്തിച്ചേരുന്നത്.  മുഖ്യാശയങ്ങൾ: 1. യാഥാർത്ഥ്യവും സ്വപ്നവും തമ്മിലുള്ള സംഘർഷത്തിൽ പെട്ട ...

ക്ലിയോപാട്രയുടെ നാട്ടിൽ : എസ്.കെ.പൊറ്റക്കാട്

ഇമേജ്
 ( കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ യാത്രാ വിവരണമെന്ന മൂന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച എസ്.കെ.പൊറ്റെക്കാടിൻ്റെ ക്ലിയോപാട്രയുടെ നാട്ടിൽ എന്ന കൃതിയിൽ നിന്നുമുള്ള പാഠഭാഗസംക്ഷേപം) ക്ലിയോപാട്രയുടെ നാട്ടിൽ : എസ്.കെ.പൊറ്റക്കാട് ക്ലാസ്സ് 1 മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും  യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ...

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

ഇമേജ്
എസ്.കെ.പൊറ്റക്കാട്:  സഞ്ചാരസാഹിത്യത്തിലെ അതികായൻ   മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും  യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയ...

ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ

ഇമേജ്
ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ യാത്രാ വിവരണമെന്ന മൂന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച സി.വി.ബാലകൃഷ്ണൻ്റെ  'ഏതേതോ സരണികളി'ലെ 22 -ആം അദ്ധ്യായത്തിൻ്റെ -പാഠഭാഗം- സംക്ഷേപം) മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരിലൊരാളാണ് സി.വി.ബാ‌ലകൃഷ്ണൻ. പയ്യന്നൂരിനു സമീപത്തുള്ള അന്നൂരിലാണ് അദ്ദേഹം ജനിച്ചത്. നോവൽ, ചെറുകഥ, സിനിമ മുതലായ മേഖലകളിൽ വളരെ ശ്രദ്ധേയമായ സംഭാവനകൾ അദ്ദേഹം നല്കിയിട്ടുണ്ട്. ആയുസ്സിൻ്റെ പുസ്തകം, ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ, ലൈബ്രേറിയൻ മുതലായ മികച്ച നോവലുകളും, ഭൂമിയെപ്പറ്റി അധികം പറയേണ്ട, മറുകര, കഥ, മാലാഖമാർ ചിറകു വീശുമ്പോൾ, ഭവഭയം, അവൾ, മഞ്ഞു പ്രതിമ, ശരീരം അറിയുന്നത്, പുരുഷാരം, തിരഞ്ഞെടുത്ത കഥകൾ എന്നിങ്ങനെയുള്ള  ചെറുകഥാ സമാഹാരങ്ങളും മികവുറ്റ നോവലെറ്റുകളും അദ്ദേഹത്തിൻ്റേതായുണ്ട്. ചലച്ചിത്ര പഠനങ്ങളിൽ സിനിമയുടെ ഇടങ്ങൾ എന്ന കൃതി പ്രധാനപ്പെട്ടതാകുന്നു. സംസ്ഥാന പുരസ്കാരത്തിന് അത് അർഹമായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആത്മകഥയാണ് പരൽമീൻ നീന്തുന്ന പാടം. ലേഖനങ്ങ...