പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു മരണപത്രം (കഥ): മൂർക്കോത്തു കുമാരൻ

  ആദ്യകാല ചെറുകഥാകൃത്തുക്കളിൽ കഥയുടെ മർമ്മമറിഞ്ഞെഴുതിയ എഴുത്തുകാരിൽ മുമ്പനാണ് മൂർക്കോത്തു കുമാരൻ. കാലത്തിന്റെ ആവശ്യകതയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള രചനാസമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ചെറുകഥാകൃത്ത്, ലേഖകൻ, സാംസ്കാരിക നായകൻ, പത്രപ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം അദ്ദേഹം വൈഭവം പ്രകടിപ്പിച്ചു. ആദ്യകാല ചെറുകഥകളുടെ രസികതയും ലാളിത്യവും ഒക്കെ മൂർക്കോത്തിന്റെ കഥകളിലുമുണ്ട്. ചില കഥകളിൽ സാമുദായിക വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നു. കുറ്റാന്വേഷണകഥകൾ മലയാളത്തിൽ വികസിപ്പിച്ചതിൽ മൂർക്കോത്തിനും ഒരു പങ്കുണ്ട്. പ്രസ്തുതസ്വഭാവം നിഴലിക്കുന്ന ഒരു കഥയാണ് ഒരു മരണപത്രം. ഇതിലെ കഥാപാത്രങ്ങൾ അച്ചാരത്ത് ഈച്ചരമേനോനെന്ന പ്രഗത്ഭനും പെൻഷൻ പറ്റിയവനുമായ മാന്യദേഹം, സ്വത്തുക്കൾ നിരവധിയുള്ള പരിഷ്കാരിയായ വെള്ളാട്ടിൽ അപ്പുനമ്പ്യാർ, അയാളുടെ സഹോദരിയുടെ പുത്രൻ നാരായണൻ നമ്പ്യാർ, അപ്പു നമ്പ്യാരുടെ പുത്രനും തെമ്മാടിയായിക്കഴിയുന്നവനുമായ ശേഖരക്കുറുപ്പ്, വക്കീൽ ശങ്കരമേനോൻ മുതലായവരാണ്. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിയമപ്രകാരമുള്ള ശിക്ഷ നല്കുന്നതിൽ ഇവിടത്തെ നീതിസംവിധാനം പരാജയപ്പെടുന്നതിലുള്ള ആശങ്കയാണ് ഈ കഥ അവതരിപ്പിക്കു...

എന്റെ ആദ്യയാത്ര(കഥ): ഇ.വി.കൃഷ്ണപിള്ള

  ഇ.വി.കൃഷ്ണപിള്ളയുടെ രസകരമായ ഒരു കഥയാണ് എന്റെ ആദ്യയാത്ര. ചെറുകഥാകൃത്ത്, ഉപന്യാസകാരൻ, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് ഇ.വി.കൃഷ്ണപിള്ള. ആദ്യകാല ചെറുകഥാകൃത്തുക്കൾ വായനക്കാരനെ രസിപ്പിക്കുക എന്ന ലക്ഷ്യം സ്വീകരിച്ചവരാണ്. അതിനായാണ് തങ്ങളുടെ ഭാവന അവർ ഉപയോഗപ്പെടുത്തിയത്. കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെ ലളിതമായ ഭാഷയിൽ വായനക്കാരിലെത്തുകയായിരുന്നു. സാമുദായികവും സാമൂഹികവുമായ വിഷയങ്ങൾ അതിന്റെ ഗാഢതയോടെ ആവിഷ്കരിക്കുന്നതിനു പകരം ചിരിക്കും ഉല്ലാസത്തിനുമാണ് പ്രാമുഖ്യം കല്പിച്ചത്. ഇ.വി.യും അതിലൊരു പങ്കു വഹിക്കുന്നു. എന്റെ ആദ്യയാത്ര എന്ന കഥ ഉത്തമപുരുഷ സർവനാമമായ 'ഞാൻ' ഉപയോഗിച്ചാണ് ആഖ്യാനം ചെയ്തിട്ടുള്ളത്. കഥ പറയുന്നത് കഥാകൃത്താണെന്ന് കരുതാം. കഥാനായകൻ കൊളംബോ വിലേക്ക് ഒരു യാത്ര നടത്തുകയാണ്. അവിടത്തെ അഹമ്മദ് കമ്പനിയുമായുള്ള ഇടപാട് സാധിക്കുക എന്നതാണ് ലക്ഷ്യം. ഇതുവരെ ഇത്രയും ദൂരം യാത്ര ചെയ്തിട്ടില്ല. ആ പരിഭ്രമമുണ്ട്. എങ്കിലും എല്ലാം നന്നായി സജ്‌ജമാക്കിയതിനാൽ പരിഭ്രമിക്കാനൊന്നുമില്ലെന്നാണ് പക്ഷം. കയ്യിലെ പെട്ടിയിൽ ഇടപാടു നടത്താനുള്ള പത്തായിരം രൂപായുമുണ്ട്.  യാത്രയും ഗൺസാ...

മോഡൽ - കഥാസംഗ്രഹം

  മലയാളസാഹിത്യത്തിലെ കലാപകാരിയായ എഴുത്തുകാരൻ ആര് എന്നു ചോദിച്ചാൽ അതിനൊരുത്തരമേ ഉള്ളൂ - പൊൻകുന്നം വർക്കി. സാമൂഹിക അനീതികൾക്കെതിരെ, അധീശത്വത്തിനെതിരെ, ചൂഷണത്തിനെതിരെയൊക്കെ തന്റെ തൂലിക അദ്ദേഹം ആയുധമാക്കി. വാക്കിലും പ്രവൃത്തിയിലും രചനയിലും തികഞ്ഞ പോരാളിയായിരുന്നു അദ്ദേഹം. അന്യായങ്ങളോടും സ്വേച്ഛാധിപത്യത്തോടും കലഹിക്കാനുള്ള വർക്കിയുടെ തന്റേടം പ്രകടമാക്കുന്ന മികച്ചൊരു കഥയാണ് മോഡൽ. തീർത്തും രാഷ്ട്രീയമാനങ്ങൾ ഉള്ള കഥയാണിത്. കഥയിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. സാധാരണക്കാരിൽ സാധാരണക്കാരനായ പാപ്പനും തയ്യൽക്കടക്കാരനായ സി.പി.ഫ്രാൻസിസും. ഫ്രാൻസിസ് തയ്യൽവേല വിദേശത്തു നിന്നും പഠിച്ചു വന്ന ആളാണ്. നാട്ടിലെ പ്രശസ്തമായ ആ കടയിൽ പാപ്പൻ ഏറെ മോഹിച്ച്, വളരെ കഷ്ടപ്പെട്ട് മേടിച്ച തുണി ഷർട്ട് തയ്ക്കാനായി നല്കുന്നു. അല്പദിവസങ്ങൾക്കു ശേഷം ഷർട്ട് മേടിക്കാൻ ചെന്ന പാപ്പൻ ഞെട്ടുന്നു. തനിക്ക് ചേരാത്ത ഒരു ഷർട്ടാണ് തയ്ച്ചിട്ടുള്ളത്. പാപ്പൻ പ്രതിഷേധിക്കുന്നു. താനാഗ്രഹിക്കുന്ന വിധം തയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.  നിങ്ങൾ പറയുന്ന മോഡൽ നിങ്ങളുടെ ശരീരത്തിനു കൊള്ളില്ലെന്നും നിങ്ങൾക്കു ചേരുക അമേരിക്കൻ മോഡലാണെന്നു...

ഗോപാലൻ നായരുടെ താടി - കഥാസംഗ്രഹം

പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ പി.സി. കുട്ടികൃഷ്ണൻ എന്ന ഉറൂബിന്റെ നർമ്മം ചാലിച്ചതും മാനവികതയെന്ന ആശയത്തിൽ ഊന്നി നില്ക്കുന്നതുമായ മികച്ച കഥയാണ് 'ഗോപാലൻ നായരുടെ താടി. ഉറൂബിനെ മനുഷ്യത്വത്തിന്റെ പ്രചാരകനെന്ന് വിശേഷിപ്പിക്കാം. [ഉറൂബെന്ന പദത്തിന് യൗവനം നശിക്കാത്തവനെന്നർത്ഥം] നവോത്ഥാനകാലഘട്ടത്തിൽ ഉയർന്നുവന്ന ആശയങ്ങളാണ് മാനവികത, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, യുക്തിവാദം എന്നിവ. ഈ ആശയങ്ങളുടെ പ്രസരിപ്പ് നിറഞ്ഞു നില്ക്കുന്ന കഥയാണ് ഗോപാലൻ നായരുടെ താടി. കഥാശീർഷകം സൂചിപ്പിക്കുന്നതു പോലെ മുഖ്യവിഷയം മുഖ്യകഥാപാത്രമായ ഗോപാലൻ നായരുടെ താടി തന്നെയാണ്. തന്റെ താടി കരുണയുടെ പ്രതീകമായി മാറിയതെങ്ങനെയെന്നാണ് അദ്ദേഹം വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രോതാക്കൾ അച്യുതൻ നമ്പൂതിരിയും പിന്നെ കഥാകൃത്തുമാണ്. അച്യുതൻ നമ്പൂതിരി സമുദായ പരിഷ്കരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുന്നയാളാണ്. മനുഷ്യരൊക്കെ ദുഷ്ടരായിത്തീർന്നിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വളരെയേറെ ഹൃദയവിശാലതയുള്ള കഥാപാത്രമാണ് അച്യുതൻ നമ്പൂതിരി. ഗോപാലൻ നായരുമായി സംസാരിക്കുന്നത് ആത്മാവ് അലക്കിയെടുക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം കരുതുന്നു. ഗോപാ...

അട്ടപ്പാടിയെ സ്വപ്നം കണ്ടു ഞാനിന്നും ' - സുഗതകുമാരി (ആശയം)

സുഗതകുമാരി കവിതകളിലൂടെ സമൂഹത്തോടു പ്രതിബദ്ധത പ്രകടിപ്പിച്ച കവയിത്രിയാണ്. അവർ സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ സജീവമായി ഇടപെടുകയും നിലപാടുകൾ നിർഭയം പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രകൃതിയോടും അവശവിഭാഗങ്ങളോടുമുള്ള ആഭിമുഖ്യം എഴുത്തിലും ചിന്തയിലും എന്നും പ്രകടമായിരുന്നു. അളവറ്റ കരുതലും കരുണയും വാക്കിലും പ്രവൃത്തിയിലും ഒരുപോലെ ചാലിച്ച മാതൃഹൃദയമായിരുന്നു സുഗതകുമാരിയുടേത്. അട്ടപ്പാടിയെ സ്വപ്നം കണ്ടു ഞാനിന്നും എന്ന കവിത കവയിത്രിയുടെ പരിസ്ഥിതി സ്നേഹത്തിന് ഉത്തമോദാഹരണമാണ്. വികസനത്തോടുള്ള ആസക്തിയാൽ മനുഷ്യൻ സ്വന്തം അസ്തിത്വം മറക്കുന്നു. അട്ടപ്പാടി പാലക്കാട് ജില്ലയിൽ സഹ്യപർവതത്തോടു ചേർന്നു കിടക്കുന്ന പ്രദേശമാണ്. പ്രസിദ്ധമായ സൈലന്റ് വാലി ഇവിടെയാണ്. കടുത്ത വനചൂഷണത്തിന് ഇരയായ ഇടം എന്ന നിലയ്ക്ക് അട്ടപ്പാടി പരിസ്ഥിതി സ്നേഹികളുടെ ശ്രദ്ധയാകർഷിച്ചു. മൊട്ടക്കുന്നുകൾ നിറഞ്ഞ അട്ടപ്പാടി മാദ്ധ്യമശ്രദ്ധ നേടി.  [1970 കളിൽ കേരളത്തിൽ നടന്ന സൈലന്റ്‌വാലിക്കായുള്ള പ്രക്ഷോഭം പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിന്നു വേണ്ടിയുള്ള ജനകീയ പ്രതിരോധമായിരുന്നു. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ജലവൈദ്യുതപ...

യാത്രാവസാനം - കഥാസംഗ്രഹം

  മാനവികതയെ ഉദ്ഘോഷിക്കുന്ന കഥകളുടെ രചയിതാവാണ് ലളിതാംബിക അന്തർജ്ജനം. കരുണയും സ്നേഹവും പ്രതിബദ്ധതയും അവരുടെ രചനകളിൽ നിറഞ്ഞു നില്ക്കുന്നു. അഗ്നിസാക്ഷിയെന്ന പ്രശസ്ത നോവൽ ദേശീയപ്രസ്ഥാനത്തിന്റെ ആവേശഭരിതമായ ഒരു കാലഘട്ടത്തെ ആവിഷ്കരിക്കുന്നു. സ്ത്രീയുടെ സാമൂഹിക പദവിയും ചർച്ചാവിഷയമാകുന്നു. ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളിൽ സ്ത്രീസ്വാതന്ത്ര്യം മുഖ്യ ചർച്ചാ വിഷയമാണ്.  യാത്രാവസാനം എന്ന കഥയിൽ നമ്പൂതിരിസമുദായത്തിന്റെ ശോച്യാവസ്ഥ അവതരിപ്പിക്കുന്നു. വിധവാവിവാഹമെന്ന പരിഷ്കൃതമനസ്സുകളുടെ ചിന്തയ്ക്ക് പിന്തുണ നല്കുന്നതോടൊപ്പം സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും വായനക്കാരെ ബോധവാന്മാരാക്കുന്നു. വിധവകൾ പാപം ചെയ്തവരും നരകത്തിൽ കഴിയേണ്ടവരുമാണെന്ന പ്രാകൃത ചിന്തയെ, അന്ധവിശ്വാസത്തെ പൊളിച്ചെഴുതുകയാണ് ഈ കഥയിൽ. വിധവകൾ നമ്പൂതിരി സമുദായത്തിലനുഭവിക്കുന്ന കഷ്ടതകൾ ചോദ്യം ചെയ്യുകയാണ് യാത്രാവസാനം. ഇതിലെ മുഖ്യകഥാപാത്രം ശൈശവവിവാഹത്തിനിരയായ, അച്ഛനമ്മമാരുടെ സ്നേഹം അനുഭവിക്കാൻ വിധി ഉണ്ടായിട്ടില്ലാത്ത ശ്രീദേവി അന്തർജനമാണ്. ജ്യേഷ്ഠത്തിയടക്കമുള്ള മറ്റു അന്തർജ്ജനങ്ങൾക്കൊപ്പം ഗുരുവായൂർ ഏകാദശി തൊഴാൻ യാ...