പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓണപ്പാട്ടുകാർ: വൈലോപ്പിള്ളി

ഇമേജ്
ഓണപ്പാട്ടുകാരെന്ന ശാശ്വത സ്ഥിതിസമത്വവാദികൾ. ജീവിതത്തിൻ്റെ യഥാർത്ഥ വഴികളെ കവിതയിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ജീവിതമാകുന്ന അപാരമായ കടലാണ് തൻ്റെ കവിതയുടെ മഷിപ്പാത്രം എന്ന് അദ്ദേഹം വ്യക്തമാക്കി. സ്നേഹത്തിൻ്റെ മഹത്വവും അഹിംസയുടെ പ്രാധാന്യവും ഉൾക്കൊണ്ട കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്. ശാസ്ത്ര ബോധവും മാനവിക വീക്ഷണവും വൈലോപ്പിള്ളിയുടെ കവിതകൾക്ക് കരുത്തായി.ഇഴ മുറുകിയ പദാവലികളാൽ താൻ ഉദ്ദേശിക്കുന്ന ആശയാവലികൾ ആസ്വാദകരിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തോടുള്ള എഴുത്തുകാരൻ്റെ  പ്രതിബദ്ധതയ്ക്ക് വൈലോപ്പിള്ളി ഉദാഹരണമാണ്. സാധാരണക്കാരൻ്റെ ഉയർച്ചയും സമൂഹത്തിൻ്റെ വളർച്ചയും പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ സാദ്ധ്യമാകുമെന്ന് അ ദ്ദേഹം പ്രത്യാശിച്ചു. വിമോചന സമരം (1959) കേരളത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിൻ്റെ പതനഹേതുവായി. ഈ സന്ദർഭത്തിൽ ഇ.എം.എസിനെ മഹാബലിയോട് സാദൃശ്യപ്പെടുത്തി വൈലോപ്പിള്ളി ഒരു കവിത എഴുതി. മാവേലി എന്ന സങ്കല്പം, ആ ആദി പ്രരൂപം,കവിയെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഓണപ്പാട്ടുകാർ എന്ന കവിത. 1952 ലാണ് ...

പി - കാലവർഷമേ നന്ദി (ആസ്വാദനം)

ഇമേജ്
പി: കർഷകനോട്  ഭക്തിയുള്ള കവി ('കാലവർഷമേ, നന്ദി' എന്ന കവിതയെ ആസ്പദമാക്കി ഒരു അന്വേഷണം) പി.കുഞ്ഞിരാമൻ നായരെപ്പോലെ (തൂലികാനാമം- പി.) മലയാളദേശത്തെ, അതിൻ്റെ സൗന്ദര്യത്തെയും സംസ്കൃതിയെയും ആവോളം ഹൃദയത്തിൽ കൊണ്ടു നടന്ന മറ്റൊരു കവിയില്ല. അദ്ദേഹത്തിൻ്റെ ഭാവനയുടെയും പ്രതിഭയുടെയും സ്വാച്ഛന്ദ്യം അനന്യമാണ്. ഭക്തി,സംസ്കാരാഭിമാനം, ദേശീയത, പ്രകൃതി പ്രേമം, സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം മുതലായ നിരവധി പ്രമേയങ്ങൾ പി.കവിതകളിലുണ്ടെന്ന് പലരും പ്രകീർത്തിച്ചു. ആരും വിലമതിക്കാത്ത മുരിങ്ങാപ്പൂവുകളെ സ്തുതിച്ചും മുരിക്കിൻ പൂവുകളെ വർണ്ണിച്ചും നിളയെ സ്തുതിച്ചും മലനാടിൻ ലാവണ്യത്തെ പുകഴ്ത്തിയും നാടൻ സംസ്കാരത്തെ ഉദ്ഘോഷിച്ചും നിരവധി കവിതകൾ എഴുതി. 1905 ൽ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ജനിച്ചു.1978 മെയ് 27 ന് അന്തരിച്ചു. അദ്ധ്യാപകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചു. 1948 ൽ ഭക്ത കവി ബിരുദം നീലേശ്വരം രാജാവിൽ നിന്നും സ്വീകരിച്ചു. കവിയുടെ കാല്പാടുകൾ എന്ന ആത്മകഥ പ്രശസ്തം. കളിയച്ഛൻ, സൗന്ദര്യദേവത, കർപ്പൂരമഴ, നീരാഞ്ജനം, പ്രപഞ്ചം, നിറപറ, പൂമാല, താമരത്തേൻ, ചിലമ്പൊലി എന്നിങ്ങനെ നിരവധി കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച...

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ ഭാഗം 3

ഇമേജ്
ഭാഗം 3 (തുടർച്ച) ബദരിയിലേക്ക് ചമോളി ധർമ്മശാലയിൽ: ശവത്തിന്റെ കൂടെ പടവുകൾ ഇറങ്ങി താഴെയെത്തിയാൽ ഉഖിമഠ് ചമോളി റോഡിലെത്തുമെന്ന പുരോഹിതൻ്റെ വാക്കുകൾക്കനുസൃതമായി നടത്തം തുടങ്ങി. പടികൾ ഇറങ്ങുന്തോറും പർവതത്തിൻ്റെ ഉയരം കൂടി വന്നു. കാലുകളിൽ വേദന ബാധിച്ചു. ഉഖിമഠിൽ നിന്നും ചമോളിയിലേക്കുള്ള റോഡിലെത്തി. മഴ ആർത്തുപെയ്യുന്നു. മണ്ഡൽ എന്ന ഗ്രാമത്തിൽ നിന്നും ഏതാനും കി.മീ. നടന്നാൽ ചമോളിയായി. തുംഗനാഥ് പോലുള്ള ദുർഘടങ്ങളായ ഇടങ്ങളിൽ പൂജാ വിഗ്രഹങ്ങൾ കാണപ്പെടാനുള്ള കാരണമെന്താകാം? വെറും ഭക്തി മാത്രമാണോ, അതോ മനുഷ്യനിലെ സാഹസിക ഭാവമോ? സത്യത്തിലേക്കുള്ള വഴികൾ പ്രയാസം നിറഞ്ഞവയാണ്. ഒരാൾ പ്രയാസപ്പെട്ട് നേടുന്നതെന്തും അയാളുടെ സിദ്ധിയാണ്. തലേന്ന് കൈവരിച്ചുവെന്ന് കരുതിയ സിദ്ധി മിഥ്യയായാണ് കാക്കനാടന് തോന്നിയത്. ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ അത് മുഖ്യ ലക്ഷ്യമാകും. കഷ്ടപ്പാടുകൾ തരണം ചെയ്ത് അതു നേടാൻ ശ്രമിക്കും. ബദരിയിലെത്താൻ ചമോളിയിൽ നിന്ന് മൂന്നു നാല് ദിവസം നടക്കേണ്ടി വരും. ഏകനായി, വിശന്ന് വലഞ്ഞ്, ഹിമാലയപ്പെരുവഴിയിലൂടെ മഞ്ഞിനെയും മഴയെയും ചെറുത്ത് യാത്ര ചെയ്യുക അതിസാഹസികം തന്നെ. തുംഗനാഥ് കയറുമ്പോഴുള്ള നി...

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ ,ഭാഗം2

ഇമേജ്
രണ്ടാം ഭാഗം (തുടർച്ച) തുംഗനാഥിലേക്ക് കേദാർനാഥിൽ നിന്ന് ബദരീനാഥിലേക്കെത്തുക എളുപ്പമല്ല. കേദാരിൽ നിന്ന് കാൽനടയായി 200 കി.മീ. എങ്കിലും സഞ്ചരിച്ചാലേ ബദരിയിലെത്തു. എന്നാൽ പ്രാചീന കാലത്ത് (സത്യയുഗത്തിൽ) കേദാരിൽ പ്രഭാത പൂജ നടത്തിയ പൂജാരി മലയടിവാരത്തിലൂടെ സഞ്ചരിച്ച് ബദരിയിൽ സന്ധ്യാപൂജ നടത്തിയിരുന്നത്രെ. അത്തരം മാർഗ്ഗങ്ങൾ ഇന്നില്ല. വിചിത്രങ്ങളായ ഇത്തരം നിരവധി കഥകൾ കാക്കനാടൻ കേൾക്കാനിടയായി. ബസ്സിലാണ് യാത്രയെങ്കിൽ 300 കി.മീ. സഞ്ചരിക്കേണ്ടതായി വരും. കേദാരിൽ രണ്ടു രാത്രിയും ഒരു പകലും ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നിറങ്ങിയത്. മലയിറങ്ങി സോനപ്രയാഗ് ലക്ഷ്യമാക്കി നടന്നു. .'നീ കണ്ടു കഴിഞ്ഞു. ഇനി നിൻ്റെ യാത്ര തുടരുക 'എന്ന അശരീരി കേട്ടു. ഗുപ്തകാശിയിലേക്ക് നടക്കുന്ന വേളയിൽ കണ്ട അതിമനോഹരിയായ ഗഡുവാളി യുവതിയെ ഓർത്തു. അവളുടെ സൗന്ദര്യത്തിൽ ലയിക്കെയാണ് ഇതിനു മുമ്പ് ഈ വാക്കുകൾ കേട്ടത്. യഥാർത്ഥത്തിൽ ലക്ഷ്യത്തെപ്പറ്റി ആർക്കാണ് നിയതമായ ബോദ്ധ്യമുള്ളത്? ലക്ഷ്യത്തെയും മാർഗ്ഗത്തെയും കുറിച്ച് ചില ദർശനങ്ങൾ ഇവിടെ കാക്കനാടൻ പങ്കുവെക്കുന്നു. ഉച്ചയ്ക്ക് മുമ്പെ ഗൗരീ കുണ്ഡിലെത്തി . (5000 അടി താഴെ) അത് പ...

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

ഇമേജ്
ഭാഗം 1(കേദാർനാഥ് വരെ) ഹിമവാന്റെ മുകൾത്തട്ടിൽ -  സമീപനവും പ്രാധാന്യവും  രാജൻ കാക്കനാടൻ എഴുതിയ യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. മലയാളത്തിൽ യാത്രാവിവരണങ്ങൾ ആരംഭിക്കുന്നത് പാറേമ്മാക്കിൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ കൃതിയോടു കൂടിയാണ്. 1936 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. വിജ്ഞാനപ്രദവും കൗതുകകരവുമായ പ്രതിപാദനമാകയാൽ യാത്രാ വിവരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ട്. യാത്രാവിവരണങ്ങൾ ഭൂരിഭാഗവും വസ്തുനിഷ്ഠമായ അറിവുകളുടെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെയും കലവറയായിരിക്കും. സാഹസികതയും ആത്മാന്വേഷണവും സംയോജിച്ച വിവരണങ്ങൾക്കാണ് കുടുതൽ വായനക്കാർ. കണ്ട വസ്തുതകളെയും അനുഭവിച്ച ആനന്ദ / ദുരിതാദികളെയും വള്ളി പുള്ളി വിടാതെ എന്നാൽ അതിശയോക്തിയോ സ്ഥൂലതയോ ഇല്ലാതെ സമർത്ഥരായ എഴുത്തുകാർ ആഖ്യാനം ചെയ്യുന്നു. വായനക്കാരിൽ യാത്രാവിവരണകാരൻ്റെ കൂടെ സഞ്ചരിച്ച പ്രതീതിയുളവാക്കാൻ സാധിക്കണം. അറിവും അനുഭൂതിയും പകരുകയാണ് യാത്രാ വിവരണങ്ങളുടെ ലക്ഷ്യം. മലയാള യാത്രാവിവരണങ്ങളുടെ കുലപതി എസ്.കെ.പൊറ്റെക്കാടാണ്. ഹൃദയം കവരുന്ന അദ്ദേഹത്തിൻ്റെ പ്രതിപാദനരീതി യാത്രാവിവരണങ്ങളുടെ സുവർണ്ണ ഘട്ടമാണ്. രാജ...