സര്‍ക്കാരിന്‍റെ ആദ്യദിനങ്ങള്‍

          കേരളത്തില്‍ പൊതുജനങ്ങളോട് ,വിശേഷിച്ച് പാവപ്പെട്ടവരോട് വാത്സല്യമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു എന്ന് ആദ്യകാല നടപടികള്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയും ജനങ്ങളുടെ ഉള്ളില്‍ പെട്ടെന്നെത്തും.പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലേററണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വിദ്യാഭ്യാസനയങ്ങള്‍ തന്നെ.വിദ്യാഭ്യാസത്തെ പണത്തൂക്കത്തില്‍ കാണുന്നത് അവസാനിപ്പിച്ചു എന്നുറപ്പു വരുത്തുന്നതാണ് ആദ്യകാല നടപടി.സാധാരണക്കാരന് അതു വലിയ ആശ്വാസമാണ്. കമ്പോളത്തിന്‍റെ ലാഭനഷ്ടങ്ങള്‍ നോക്കിയുള്ള വിദ്യാഭ്യാസസമീപനം സര്‍ക്കരിന് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പര്യവസാനമാണ്.


   മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സുധീരമാണ്. പൂട്ടാന്‍ കോടതി ഉത്തരവിട്ട പല സ്കൂളുകളും ഏറ്റെടുക്കല്‍ പരിധിയില്‍ കൊണ്ടുവരികയും ചെയ്യും. സ്കൂള്‍ പൂട്ടുക എന്നത് ഒരു നാടന്‍ ശൈലി കൂടിയാണ്.അവന്‍റെ സ്കൂള്‍ പൂട്ടിച്ചു, നിന്‍റെ സ്കൂള്‍ ഞാന്‍ പൂട്ടിക്കും എന്നിങ്ങനെ പ്രയോഗമുണ്ട്.ജീവിതമൊടുക്കും എന്ന ഭീഷണി അതിലുണ്ട്. മാനുഷികതയറ്റ മനോഭാവമാണ് അതില്‍ നിഴലിക്കുന്നത്. ഇതു തന്നെയാണ് സ്കൂള്‍ പൂട്ടുന്ന  മാനേജുമെന്‍റുകള്‍ക്കുള്ളതും. ലാഭം മാളുകളോ ഹൈപ്പര്‍ മാര്ക്കറ്റുകളോ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സോ ആണെന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നു. ഈ മൃഗമനസ്സുകള്‍ക്കെതിരായ ശബ്ദമാണ് പുതിയ സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസം കച്ചവടമല്ല. മാംസം അറുത്തുതരാന്‍ ആവസ്യപ്പെടുന്ന ഷൈലോക്കുമാരുടേതാകരുത് കേരളം എന്ന ധ്വനി പുതിയ സര്‍ക്കാര് പ്രകടിപ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ തീരുമാനം ശക്തമായ സന്ദേശം എന്നാണ് മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയത്.


      അതിന്‍റെ നാന്ദി വിദ്യാഭ്യാസമന്ത്രി ആദ്യമേ   കുറിച്ചു കഴിഞ്ഞു. ഓരോ വിദ്യാര്‍ത്ഥിയും ഒരു യൂണിറ്റാണ് എന്നപ്രഖ്യാപനത്തില്‍ കരുണ വിങ്ങുന്ന മനസ്സുണ്ട്. വാഹനവാടകയും അണ്‍എയിഡഡ് ഫാഷനും സ്വപ്നം മാത്രമായ 
സാധാരണക്കാരന് തന്‍റെ കുട്ടി സുരക്ഷിതനാണ് എന്നറിയുമ്പോഴുള്ള സന്തോഷം  വമ്പിച്ചതാണ്.


   സെക്രട്ടേറിയറ്റിനെക്കുറിച്ച് മാതൃഭൂമിപ്പത്രത്തില്‍ പരമ്പര വന്നിരുന്നു. ഫയലുകളിലൂടെ നീങ്ങിനിരങ്ങിപ്പാഴാകേണ്ടതല്ല പാവപ്പെട്ടവന്റെ ജീവിതം എന്ന തിരിച്ചരിവ് പുതിയ സര്‍ക്കാര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.സെക്രട്ടേറിയറ്റ് ജീവനക്കാരെ സംബോധന ചെയ്തുകൊമ്ട് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സാധാരണക്കാരന്‍റെ ആഗ്രഹങ്ങളാണ്. ഫയലിലുള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പ്രസ്താവിച്ചത് ഉള്‍ത്തരിപ്പോടെയാണ് ജനകീയകേരളം കേട്ടത്.



    എല്ലാവരും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു. മാറ്റങ്ങള്‍ ജനകീയമായിരിക്കണം. ജനപക്ഷത്തു നിന്നുകൊണ്ടായിരിക്കണം. വികസനസംബന്ധമായ ചിന്തകള്‍ കൊണ്ടു വരുന്പോഴും ഏറ്റവും അവശനായ സാധാരണക്കാരനായിരിക്കണം പരിഗണനയിലുണ്ടാകേണ്ട്ത്.


  യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവന് അനുകൂലമായ നയങ്ങള്‍ രൂപപ്പെടുത്തുവാന്‍ പ്രാപ്തിയുള്ള സര്‍ക്കാരാണ്  ഉള്ളതെന്നര്‍ത്ഥം. ജനപക്ഷത്തു നിലയുറപ്പിച്ചു കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനമായി ജനങ്ങളുടെ പ്രോത്സാഹനം മാറുമെന്ന് ഉറപ്പിക്കാം. അന്ധമായ പ്രതീക്ഷകള്‍ ആപത്താണെന്ന് അറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ പിന്തുണക്കുന്നത്. ത്വരിത വികസനമോഹം ജനകീയതയെ ഇരുട്ടിലാക്കുന്ന സാഹചര്യം ഉണ്ടാകരുത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്