പോസ്റ്റുകള്‍

ഒക്‌ടോബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

താറും കുറ്റിച്ചൂലും: കടമ്മനിട്ട രാമകൃഷ്ണൻ

ഇമേജ്
  അധ:സ്ഥിതവിഭാഗം അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധികളെ തീവ്രമായി കവിതയിൽ ആവിഷ്കരിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിൻ്റെ കാട്ടാളൻ, കുറത്തി, കിരാതവൃത്തം മുതലായ കവിതകൾ പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ വികാരവിക്ഷോഭങ്ങളെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിച്ചു. അവർക്കായി സംസാരിക്കാനുള്ള മാദ്ധ്യമമായി കവിതയെ അദ്ദേഹം ഉപയോഗിച്ചു. കീഴാളൻ്റെ ദുഃസ്ഥിതിയ്ക്കു കാരണം മേലാള ചൂഷണമാണെന്നും, അതവസാനിച്ചാലേ കീഴാളന് ഉയർച്ചയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. സാംസ്കാരികമായി ഏറ്റവും ഉന്നതനിലയിലാണെന്നു ധരിക്കുമ്പോഴും അതിൻ്റെ നിൽപ്പ് അതീവ സങ്കടകരമാംവിധം പിന്നിലാണ്. കീഴാളൻ്റെ പ്രതിഷേധം ഒരു സാംസ്കാരിക പശ്ചാത്തലത്തിനെതിരെ പ്രകടിപ്പിക്കുന്ന ശക്തമായ കവിതയാണ് 'താറും കുറ്റിച്ചൂലും'. അവഹേളിതനും നിന്ദാ കലുഷിതനുമായ ദലിതനെ ഈ കവിതയിൽ കാണാം. അവൻ്റെ കയ്യിലുള്ളത് ഒരു കുടം താറും ഒരു കുറ്റിച്ചൂലുമാണ്. പെരുവാ നിറയെ തെറിയുമായി സാമൂഹിക സാംസ്കാരിക വരേണ്യരെ വെല്ലുവിളിക്കുകയാണ് ഈ കവിതയിലെ ദലിതൻ. അവൻ്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ എല്ലാ സുഖഭോഗങ്ങളും കൈക്കലാക്കുന്ന ഉന്നതർക്കെതിരെയാണ്. തലയിൽ ചിരങ്ങും, കാലിൽ വ്രണവും ചുണലും ച...

പ്രസാധകൻ്റെ സർവ്വേ : ബിന്ദു കൃഷ്ണൻ

ഇമേജ്
യുവകവയിത്രിയായ ബിന്ദു കൃഷ്ണൻ്റെ ശ്രദ്ധേയമായ കവിതയാണ് പ്രസാധകൻ്റെ സർവേ. തൊട്ടാൽ വാടരുത്, ദൈവത്തിൻ്റെ സൊന്തം എന്നിവ കവിതാസമാഹാരങ്ങളാണ്. സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളോടു സംവദിക്കാനും, അവർക്ക് മുന്നറിയിപ്പും ഉപദേശങ്ങളും നല്കാനും സുരക്ഷിത ജീവിതമെന്ന ആശയത്തെ അവതരിപ്പിക്കാനും ബിന്ദു കൃഷ്ണൻ പരിശ്രമിക്കുന്നതായി കാണാം. കവിതകൾ തന്നെ സംബന്ധിച്ച് അനിവാര്യതയായിരുന്നു എന്ന ചിന്തയിൽ നിന്നാണ് പ്രസാധകൻ്റെ സർവ്വേ ആരംഭിക്കുന്നത്. പ്രസാധകൻ എന്ന വാക്കിന് പ്രസിദ്ധീകരിക്കുന്നവൻ, അലങ്കരിക്കുന്നവൻ എന്നിങ്ങനെ അർത്ഥം നല്കാം. കവിതകൾ ഒരനിവാര്യതയാണെന്ന കാഴ്ച്ചപ്പാട് കവിതകൾ ഒഴിച്ചുകൂടാൻ പറ്റാത്തവയാണെന്ന് ധ്വനിപ്പിക്കുന്നു. ആദ്യം അവ നനുത്ത്, വെളുത്ത് എന്ന പരാമർശം കവിതയുടെ ധാവള്യത്തെയും ആർദ്രമനോഹാരിതയെയും സൂചിപ്പിക്കുന്നു. അത്തരം കവിതകൾ വായനക്കാരെ സ്വപ്നലോകത്തെത്തിച്ചു. വർണ്ണങ്ങളുടെ പകർച്ചകളും വൈവിദ്ധ്യവും മാറി മറിയുന്ന ചില്ലുകൂട്ടിലെ മത്സ്യങ്ങൾക്കു സമാനരായി വായനക്കാർ എന്ന് സർവ്വേ, പ്രസാധകൻ്റെ നിരീക്ഷണം വെളിപ്പെടുത്തി. ചുവന്നുതുടുത്ത പ്രണയ കവിതകൾ ഇറങ്ങിയതോടെ വായനക്കാർ പ്രണയബദ്ധരായി. ജീവിതത്തോടും ചുറ്റുപാടിന...

വീട്: സാവിത്രി രാജീവൻ

ഇമേജ്
വീട് : സാവിത്രി രാജീവൻ സാമൂഹികവിഷയങ്ങളിൽ കവിതമുഖേന സ്വന്തം അഭിപ്രായം രേഖപ്പെടുത്താറുള്ള കവയിത്രിയാണ് സാവിത്രി രാജീവൻ. ചരിവ്, ദേഹാന്തരം, ഹിമസമാധി മുതലായവ കവിതാ സമാഹാരങ്ങൾ. ‘കാലികസാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്ന ബോധമനസ്സിൻ്റെ പ്രകാശനമാണ്’ സാവിത്രി രാജീവൻ്റെ കവിതകളെന്ന് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയുടെ രചയിതാവായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: ‘നിത്യജീവിതത്തിലെ സൂക്ഷ്മചലനങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം അവരിഷ്ടപ്പെടുന്നു. അവയിൽ കിശോര സങ്കല്പങ്ങളുടെ മധുരിമയും സ്വതന്ത്രമനസ്സിൻ്റെ വേവലാതികളും മാനുഷികമായ തിരിച്ചറിവിൻ്റെ സ്പന്ദനങ്ങളും നാം അനുഭവിച്ചറിയുന്നു.” സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പര്യവേക്ഷണമാണ്, അതിനുവേണ്ടിയുള്ള കൊതിയും ത്യാഗവുമാണ് വീട് എന്ന കവിതയുടെ പൊരുൾ. സ്ത്രീകൾ ഗൃഹ ത്തളങ്ങളിൽ കുടുങ്ങി നിഷ്ക്രിയരായും ചൈതന്യ രഹിതരുമായിപ്പോകുന്നതിനെതിരെ അവർ പ്രതികരിച്ചിട്ടുണ്ട്. അത്തരം പ്രതികരണോമുഖതയുടെ ബാക്കിപത്രമാണ് വീട്.  എത്ര ശ്രമിച്ചിട്ടും കവയിത്രിയ്ക്ക് വീടുവിട്ടുപോകാനാകുന്നില്ല. അതിൽ തന്നെ ബന്ധിക്കപ്പെട്ട അവസ്ഥ. വീട് വ്യവസ്ഥാ...

വില്ലുവണ്ടി: രേഖ കെ.

ഇമേജ്
വില്ലുവണ്ടി : രേഖ കെ. കേരളത്തിൻ്റെ മുഖ്യധാരാ പാതകളിലൂടെ ഇനിയും വില്ലുവണ്ടിയുരുളേണ്ട സാഹചര്യം വരികയാണെന്ന താക്കീത് കേരള സമൂഹത്തിനു പ്രദാനം ചെയ്യുന്ന കഥയാണ് രേഖ കെ.യുടെ വില്ലുവണ്ടി. അങ്കമാലി മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റുകഥകളും എന്ന കൃതിയിൽ നിന്നാണ് അയിത്തം പോലെയുള്ള സാമൂഹികപ്രശ്നങ്ങൾ ഇപ്പോഴും ഒഴിയാബാധയായുണ്ടെന്ന് അവതരിപ്പിക്കുന്ന ഈ കഥ എടുത്തുചേർത്തത്. 'ഈ കാലഘട്ടത്തിലെ വളരെ ശ്രദ്ധേയമായ കഥ'യെന്ന് ആദരണീയ ചെറുകഥാകൃത്തായ ടി. പത്മനാഭൻ സാക്ഷ്യപ്പെടുത്തുന്നു. 'വില്ലുവണ്ടി' എന്ന വാക്കിൽ നിന്നുതന്നെ നവോത്ഥാന സന്ദേശം വഹിക്കുന്ന ഒന്നാണിതെന്ന സൂചന വായനക്കാരനു ലഭിക്കുന്നു. എന്താണ് വില്ലുവണ്ടിസമരം? ജാതി ഒരു നിയമമായിരുന്ന കാലഘട്ടത്തിൽ ജാതിക്കെതിരായ ജൈത്രയാത്രയായിരുന്നു വില്ലുവണ്ടിയിലേറി ദലിത് നേതാവായ അയ്യങ്കാളി നടത്തിയത്. ആ സമരം ചരിത്രത്തിലിടം നേടി. പൊതുഇടങ്ങൾ തങ്ങൾക്കു വിലക്കുന്നതിനോടുള്ള അയിത്തജാതിക്കാരുടെ പ്രതിഷേധത്തിൻ്റെ പ്രാരംഭമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര. 1893 ൽ, സവർണ്ണർ മാത്രം സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന, കാളവണ്ടിയുടെ പരിഷ്കൃത രൂപമാണ് വില്ലുവണ്ടികൾ. ചിത്രപ്പണി...

പൂവമ്പഴം: കാരൂർ നീലകണ്ഠപ്പിള്ള

ഇമേജ്
കാരൂർ നീലകണ്ഠപ്പിള്ളയുടെ ഭാവസുന്ദരവും ശില്പഭദ്രവുമായ കഥയാണ് പൂവമ്പഴം. മൃദുലവികാരങ്ങളുടെ കളിത്തൊട്ടിലാകുന്നു കാരൂരിൻ്റെ കഥകൾ. സാധാരണക്കാരൻ്റെ ഇല്ലായ്മകളേയും വല്ലായ്മകളേയും യഥാതഥം കഥകളിൽ ആവിഷ്കരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. “കാരൂർക്കഥകളിലേറെയും നാട്ടിൻപുറത്തിലേയും നഗരത്തിലേയും ജീവിതത്തിൽ അദ്ദേഹം കണ്ടറിഞ്ഞിട്ടുള്ള ദാരിദ്ര്യത്തിൻ്റേയും പട്ടിണിയുടേയും ഹൃദയമാഥികളായ (ഹൃദയം കടയുന്ന എന്നർത്ഥം) ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നവയാണെന്ന്” നിരൂപകനായ പ്രൊഫ.എം.അച്യുതൻ അഭിപ്രായപ്പെടുന്നു. നർമ്മപ്രകാശനത്തിലും അഗ്രഗണ്യനാണ് കാരൂർ. ദാരിദ്ര്യദു:ഖം അദ്ദേഹത്തിൻ്റെ പ്രമേയങ്ങളിൽ പ്രധാനമാണ്. വാദ്ധ്യാർക്കഥകളുടെ (അദ്ധ്യാപക ദൈന്യം വിവരിക്കുന്ന കഥകൾ - അദ്ധ്യാപകകഥകൾ) രചനയിലും ദാരിദ്ര്യദു:ഖവും നിസ്സഹായതയും തന്നെയാണ് മുഖ്യവിഷയമാകുന്നത്. ‘കാരൂരിൻ്റെ മനുഷ്യഹൃദയ മർമ്മജ്ഞതയും പാത്രസ്വഭാവസൃഷ്ടി വൈദഗ്ദ്യവും വിളിച്ചോതുന്ന പ്രശസ്ത കഥയെന്ന” വിശേഷണം അർഹിക്കുന്ന കഥയാണ് പൂവമ്പഴം. സുന്ദരിയും വിധവയുമായ ഒരു അന്തർജ്ജനവും അവരുടെ ആശ്രിത കുടുംബത്തിലെ ഒരു കൗമാരക്കാരനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അപ്പു എന്നാണ് അവൻ്റെ പേര്. അന്തർജ്ജനത്തെ പൂവ...