പോസ്റ്റുകള്‍

ഒക്‌ടോബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

ഇമേജ്
എസ്.കെ.പൊറ്റക്കാട്:  സഞ്ചാരസാഹിത്യത്തിലെ അതികായൻ   മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും  യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയഹാരിയായി വർണ്ണ

ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ

ഇമേജ്
ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ യാത്രാ വിവരണമെന്ന മൂന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച സി.വി.ബാലകൃഷ്ണൻ്റെ  'ഏതേതോ സരണികളി'ലെ 22 -ആം അദ്ധ്യായത്തിൻ്റെ -പാഠഭാഗം- സംക്ഷേപം) മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരിലൊരാളാണ് സി.വി.ബാ‌ലകൃഷ്ണൻ. പയ്യന്നൂരിനു സമീപത്തുള്ള അന്നൂരിലാണ് അദ്ദേഹം ജനിച്ചത്. നോവൽ, ചെറുകഥ, സിനിമ മുതലായ മേഖലകളിൽ വളരെ ശ്രദ്ധേയമായ സംഭാവനകൾ അദ്ദേഹം നല്കിയിട്ടുണ്ട്. ആയുസ്സിൻ്റെ പുസ്തകം, ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ, ലൈബ്രേറിയൻ മുതലായ മികച്ച നോവലുകളും, ഭൂമിയെപ്പറ്റി അധികം പറയേണ്ട, മറുകര, കഥ, മാലാഖമാർ ചിറകു വീശുമ്പോൾ, ഭവഭയം, അവൾ, മഞ്ഞു പ്രതിമ, ശരീരം അറിയുന്നത്, പുരുഷാരം, തിരഞ്ഞെടുത്ത കഥകൾ എന്നിങ്ങനെയുള്ള  ചെറുകഥാ സമാഹാരങ്ങളും മികവുറ്റ നോവലെറ്റുകളും അദ്ദേഹത്തിൻ്റേതായുണ്ട്. ചലച്ചിത്ര പഠനങ്ങളിൽ സിനിമയുടെ ഇടങ്ങൾ എന്ന കൃതി പ്രധാനപ്പെട്ടതാകുന്നു. സംസ്ഥാന പുരസ്കാരത്തിന് അത് അർഹമായിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആത്മകഥയാണ് പരൽമീൻ നീന്തുന്ന പാടം. ലേഖനങ്ങൾ

സഞ്ചാരസാഹിത്യം സാമാന്യാവലോകനം

ഇമേജ്
  സഞ്ചാരസാഹിത്യം: സാമാന്യാവലോകനം മലയാള സാഹിത്യത്തിൽ സഞ്ചാരസാഹിത്യമേഖല ഏറെ സമ്പന്നമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ, യാത്രാനുഭവങ്ങൾ  ആഖ്യാനം ചെയ്യുന്ന, സഞ്ചാരവിശേഷങ്ങൾ പ്രതിപാദിക്കുന്ന പ്രബല സാഹിത്യമേഖലയാണിത്.  സഞ്ചാരം മനുഷ്യന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അവൻ്റെ ആത്മീയവളർച്ചയിലും സംസ്കാര വികാസത്തിലും സഞ്ചാരത്തിന്  ഏറെ പങ്കുണ്ട്. ആദിമ മനുഷ്യനിൽ നിന്നു തുടങ്ങുന്നു മനുഷ്യൻ്റെ സഞ്ചാര പ്രിയം. ദേശദേശാന്തരങ്ങളിലൂടെയുള്ള പ്രയാണവും പലായനവും പുതിയ സങ്കേതങ്ങൾ പ്രാപിക്കലുമാകുന്നു അന്ന് ലക്ഷ്യം. ഇത്തരം ദേശാന്തര ഗമനങ്ങളാകുന്നു ഇതിഹാസങ്ങളിലും ആഖ്യാനം ചെയ്തിട്ടുള്ളത്. ഇലിയഡ്, ഒഡീസ്സി എന്നീ പാശ്ചാത്യ ഇതിഹാസങ്ങളിലും രാമായണം, മഹാഭാരതം എന്നീ പൗരസ്ത്യ ഇതിഹാസങ്ങളിലും പൗരാണിക കഥാപാത്രങ്ങളുടെ സാഹസികമായ സഞ്ചാര കഥനമാണുള്ളത്. ചരിത്രപരത നിറഞ്ഞ കാലഘട്ടത്തിൽ എത്തുമ്പോഴാകട്ടെ, സഞ്ചാരികളുടെ കുറിപ്പുകളും കൃതികളും ദേശചരിത്രത്തെയും സംസ്കാരത്തെയും അധികരിച്ചുള്ള പoനസാമഗ്രികളായി. സഞ്ചാരികളായ ഫാഹിയാനും ഹുയാൻസാങ്ങും മാർക്കോപോളൊയുമൊക്കെ സർവകാല പ്രസക്തരുമായി. എന്നിരുന്നാലും ഒരു സഞ്ചാര സാഹിത്യമെന്ന തനതുനിലയിൽ മാത്രമായി ഒന്നും രൂ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്

ഇമേജ്
  (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ സ്മരണകൾ / ആത്മകഥയെന്ന ഒന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ  ചിദംബരസ്മരണയിൽ നിന്നുള്ള പാoഭാഗങ്ങളുടെ സംക്ഷേപം) കൃതി: ചിദംബരസ്മരണ രചയിതാവ്: ബാലചന്ദ്രൻ ചുള്ളിക്കാട് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ തീവ്രമായ വ്യക്ത്യനുഭവങ്ങൾ ചിദംബരസ്മരണയിൽ ഉള്ളടങ്ങിയിരിക്കുന്നു. മലയാള കാവ്യലോകത്തിന് ചിരപരിചിതനാണ് ചുള്ളിക്കാട്. തീക്ഷ്ണക്ഷോഭത്തിൻ്റെ ആവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാഷ്ട്രീയതയും പുക പിടിച്ച ജീവിതമോഹങ്ങളും വ്യവസ്ഥിതിയെയും സമൂഹത്തെയും വെറുക്കാൻ ഒരു കാലത്തെ യുവതയെ നിർബന്ധമാക്കിയതിൽ ചുള്ളിക്കാടിൻ്റെ കവിതകളും പങ്കു വഹിച്ചു. അസ്വാസ്ഥ്യപൂരിതമായ മനസ്സാണ് ചുള്ളിക്കാടിലുള്ളത്. രോഗവും ദു:ഖവും അരിശവും നിരാശയും പ്രത്യാശാ ഭംഗവും അതിൽ നിഴലിച്ചു. എരിപൊരികൊള്ളുന്ന ഒരാത്മാവിൻ്റെ സാന്നിദ്ധ്യമാണ് ചുള്ളിക്കാടിൻ്റെ കവിതകളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യ ചരിത്രകാരനായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. ആധുനിക കവിതയ്ക്ക് മേപ്പറഞ്ഞ ലക്ഷണങ്ങൾ ചേരും. ആധുനിക കവിതയുടെ പരിപ്രേക്ഷ്യം ചുള്

അടിയാറ് ടീച്ചർ : താഹ മാടായി

ഇമേജ്
  (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ ജീവചരിത്രമെന്ന മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച അടിയാറ് ടീച്ചർ എന്ന അഭിമുഖ സംഭാഷണം മുഖേനയുള്ള ജീവിതാഖ്യാനത്തിൻ്റെ സംക്ഷേപം) കൃതി: 'അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' രചന: താഹ മാടായി ആമുഖം: 'അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' എന്ന കൃതി ശ്രദ്ധേയമാകുന്നത് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലുൾപ്പെടുന്ന / തിരസ്കൃതരായ / പ്രതിഷേധ സൂചകമായി മുഖ്യധാ രയിൽ നിന്നും മന:പൂർവം വിട്ടകന്ന വ്യക്തികളുടെ ജീവിതാഖ്യാനം എന്ന നിലയിലാണ്. ഇത് അഭിമുഖങ്ങളിലൂടെയുള്ള ജീവിത കഥനമാണ്, അഥവാ ജീവിതചിത്രണമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയല്ല, നിരവധി വ്യക്തികളുടെ ജീവിത സന്ദർഭങ്ങളിലെ സംഘർഷോന്മുഖ നിമിഷങ്ങളാണ്, സങ്കടഭരിതവും യാതനാപൂർണ്ണവുമായ ജീവിതപർവങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ആർക്കും വേണ്ടാത്തവനും പുറന്തള്ളപ്പെട്ടവനും സ്വയം പുറത്താക്കിയവനും പറയാൻ ചരിത്രമുണ്ട്; കഥയുണ്ട്. അതിൽ കാലവും ദേശവും സമൂഹവും സ്പന്ദിക്കുന്നു.  ഇത്തരമൊരു കൃതിയുടെ രചയിതാവ് താഹ മാടായിയാണ്. എഴുത്തുകാരൻ, ജീവചരിത്രകാരൻ, ആനുകാലികങ്ങളിൽ കോളമെഴുത്തുകാരൻ എന്