പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൊട്ട: ആറ്റൂർ രവിവർമ്മയുടെ 'മൊട്ട' ഉയർത്തുന്ന പരിസ്ഥിതി വിചാരം

ഇമേജ്
ആറ്റൂർ രവിവർമ്മയുടെ 'മൊട്ട' ആറ്റൂർ രവിവർമ്മയുടെ മൊട്ട പരിസ്ഥിതി വിചാരം നഷ്ടപ്പെട്ട ആധുനിക സമൂഹത്തിന്റെ നെടുകെയുള്ള ഛേദമാണ്.  യന്ത്രങ്ങളുടെ കയ്യിൽ ഭൂമി പമ്പരമായി മാറുമെന്ന് ഇടശ്ശേരി ഗോവിന്ദൻ നായർ ദർശിച്ചിരുന്നു. ആ ക്രാന്തദർശിത്വത്തിന്റെ മികവുറ്റ ഉൽപന്നമായിരുന്നു കുറ്റിപ്പുറം പാലം എന്ന കവിത.  പ്രസ്തുത കവിത മുന്നോട്ടു വെച്ച രാഷ്ട്രീയ സാമൂഹിക വെല്ലുവിളികളെ പൂരണം ചെയ്യുന്ന നിരവധി രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് അതിലൊന്നാണ് മൊട്ട . മുണ്ഡനം ചെയ്യപ്പെട്ട തല എന്നതാണ് മൊട്ട എന്ന വാക്കിന്റെ അർത്ഥം. മൊട്ട എന്നത് മിനുസവും തിളക്കവുമുള്ള ഇല്ലായ്മയുടെ കൗതുകം നിറഞ്ഞ  ആഖ്യാനം മാത്രമല്ല, തരിശായി കിടക്കുന്ന മനസ്സിന്റെയും ഭൂമിയുടെയും തിക്താവസ്ഥയുടെ പ്രതിഫലനം കൂടിയാണ്.  കവി കുട്ടിക്കാലത്തെ അവതരിപ്പിക്കുന്നത് നന്മ നിറഞ്ഞ കാലത്തിന്റെ പ്രതിഫലനമായിട്ടാണ്. കഴുകൻ മല ഒരു പ്രതീകമാണ്.  അത് സസ്യശ്യാമള സമൃദ്ധിയുടെ സൂചകം കൂടിയാണ്. കൂട്ടമായി കഴുകൻ മലയിൽ പ്രവേശിക്കുന്നതും അവിടത്തെ കുളിർമയും ഊഷ്മളതയും അനുഭവിക്കുന്നതും മലമുകളിൽ കയറി കാഴ്ചകൾ കാണുന്നതും കവി ഓർമിക്കുന്നു.  തണലും തണുപ്പും ഫലങ്ങളും വിനോദോപാധികളും

പരിഗണനയുടെ രാഷ്ട്രീയത്തിന്റെ പൊരുൾ

ഇന്ന് നമ്മൾ ഏറെ ഉപയോഗിച്ചു വരുന്ന വാക്കാണ് പരിഗണന / അവഗണന എന്നത്.  തങ്ങളെ അവഗണിച്ചു എന്നു പറയുമ്പോൾ മറ്റുള്ളവരെ പരിഗണിച്ചു എന്ന ആവലാതി അതിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.  പരിഗണിക്കുക എന്ന വാക്കിന്റെ അർത്ഥം ബഹുമാനിക്കുക, ചേർക്കുക, കണക്കാക്കുക മുതലായവയാണ്. ഇതിൽ ബഹുമാനിക്കുക, വിചാരിക്കുക മുതലായ പദങ്ങൾക്ക് കൂടുതൽ ജൈവികത ഉണ്ട്. അവ നമ്മുടെ വിചാരവികാര ലോകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.   ഇനി ഒരു സംഭവം പറയാം.  അത് പരിഗണനയുടെ പേരിൽ ത്യക്തമായ ഒരു ജീവിതത്തെ സംബന്ധിച്ചാണ്. ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിശദാംശങ്ങളുണ്ട്. നെഹ്റുവിന്റെ വിധവ എന്ന് ആക്ഷേപിക്കപ്പെട്ടവളാണ് ബുധിനി.  മാദ്ധ്യമങ്ങൾ പോലും കുന്ന് നെഹ്റുവിന്റെ ഗോത്ര വധു എന്ന് വിളിച്ചു. (The tribal wife of Nehru ). മുഴുവൻ പേര് ബുധിനി മെജാൻ. ബീഹാറിൽ ദാമോദർ നദിക്കു കുറുകെ പണിത അണക്കെട്ടാണ് രാഷ്ട്രത്തിന്ന് സമർപ്പികാനായി നെഹ്റു എത്തിയത്. പദ്ധതിയിലെ ഒരു ജോലിക്കാരിയാണ് ഇത് രാഷ്ട്രത്തിനായി സമർപ്പിച്ചത്. 1959 ഡിസംബർ 7 ന് പാഞ്ചത്ത് എന്ന സ്ഥലത്തായിരുന്നു ആവേശകരമായ ഈ സംഭവം അരങ്ങേറിയത്.  എന്നാൽ നെഹ്റുവിനെ പൂമാലയിട്ടു സ്വീകരിച്ചു എന്നതിന്റെ പേരിൽ

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (കേസരി )

ഇമേജ്
"മദിരാശിപ്പിത്തലാട്ടം' വടക്കേ മലബാറിന്റെ മഹാനായ സാഹിത്യ നായകനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ . (1861 - 1914). വടക്കേ മലബാറിന്റെ മഹാനായ സാഹിത്യ നായകൻ എന്നു പറയാൻ കാരണമെന്താണ്? അദ്ദേഹത്തിന്റെ രചനകൾ വടക്കെ മലബാറിന്റെ തനതു ശൈലിയെ പുരസ്കരിക്കുന്നു എന്നതാണ് പ്രഥമമായ സംഗതി. മറ്റൊന്ന് എഴുത്തിന്റെ സാദ്ധ്യതകളെ അന്നു തന്നെ തിരിച്ചറിഞ്ഞ വടക്കേ മലബാറുകാരൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഷ ലളിതവും സരസവുമാണ്. അവതരണം ഹൃദ്യവും. ഭാഷയുടെ സുതാര്യതയെ ജീവനാഡിയാക്കുന്നവയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സൃഷ്ടികൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകവും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകവുമാണ് നായനാരുടെ സാഹിത്യരചനകളുടെ കാലം.  അന്ന് ഭരണകൂടം ആധുനിക യന്ത്രവൽക്കരണത്തിനുള്ള പ്രയത്നങ്ങൾ ആരംഭിച്ചിരുന്നു. അച്ചുകൂടങ്ങൾ, ആനുകാലികങ്ങൾ, ചുരുക്കം ചില വ്യവസായ ശാലകൾ, ചെറിയ തോതിലെങ്കിലും ഗതാഗത സംരംഭങ്ങൾ എന്നിവ വികസനത്തിന്റെ ഘടകങ്ങളായി നാട്ടിൽ വ്യാപിക്കാനാരംഭിച്ച കാലം. കൊളോണിയൽ ആധുനികതയ്ക്ക് അടിത്തറയിട്ട്  ഇംഗ്ലീഷ് വിദ്യാഭ്യാസം പുരോഗതിയുടെ പ്രതീകമായ കാലം. പുരോഗതിയുടെ മണ്ഡലം വികസ്വരമാവുകയും മുതലാളിത്ത താൽപര്യങ്ങൾ സ

കടൽക്കാക്കകൾ : വൈലോപ്പിള്ളി (ആസ്വാദനം)

ഇമേജ്
കടൽക്കാക്കകൾ- വൈലോപ്പിള്ളി വൈലോപ്പിള്ളിയുടെ,  ജീവിത സുഗന്ധം പ്രസരിക്കുന്ന മനോഹരമായ കവിതയാണ് കടൽക്കാക്കകൾ. 1958 ൽ അതേ പേരിലുള്ള സമാഹാരത്തിൽ പ്രസ്തുത കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. കടൽ കവിക്ക് എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു. "തുടുവെള്ളാമ്പൽ പൊയ്കയല്ല ജീവിതത്തിന്റെ കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം" എന്നെഴുതിയ കവിയാണ് വൈലോപ്പിള്ളി. മതിയെ വ്യാമോഹിപ്പിക്കുന്ന സൗന്ദര്യത്തിലുപരി ജീവിതത്തിന്റെ പരുക്കൻ വർത്തമാനത്തിലാണ് കവിതയുടെ ഭാവി എന്ന് തിരിച്ചറിഞ്ഞ കവിയാണ് വൈലോപ്പിള്ളി. കടലിനെ, അതിന്റെ അനിർവചനീയമായ അപാരതയെ ജീവിതത്തോടാണ് കവി സദ്യശപ്പെടുത്തുന്നത്.  കോടാനുകോടി മനുഷ്യർ. കോടാനു കോടി മോഹങ്ങൾ. പ്രതീക്ഷകൾ. ചിലയിടങ്ങളിൽ ഒന്നു ചേർന്നുള്ള ആഹ്ലാദം. ചിലപ്പോൾ ഘോരമായ തകർച്ച. ഏതു തകർച്ചക്കിടയിലും ജീവിതം കെട്ടിപ്പടുക്കാനുള്ള വെമ്പലുകൾ. ചുറ്റിലും ജനസഞ്ചയത്തിന്റെ ആരവം. മരണമല്ല, ജീവിതം എല്ലാത്തിലും വിജയക്കൊടി നാട്ടിയിരിക്കുന്നു. മരണത്തിന് ഒരന്ത്യമുണ്ടെങ്കിലും ജീവിതത്തുടിപ്പുകളെ അവസാനിപ്പിക്കാൻ ഒരിക്കലും അതിനു സാധിക്കില്ല.   പുതിയ പ്രതീക്ഷകളിലൂടെയും പുതുജന്മങ്ങളിലൂടെയും അത് അഭംഗുരം

ഗാന്ധിയും ഗോഡ്‌സെയും - എൻ.വി. കൃഷ്ണവാരിയർ

ഇമേജ്
എൻ.വി. കൃഷ്ണവാരിയർ.- ഗാന്ധിയും ഗോഡ്‌സെയും മലയാള കവിതാ സാഹിത്യത്തിൽ ദിശാവ്യതിയാനത്തിന് ആരംഭം കുറിച്ച കവികളിൽ പ്രമുഖനാണ് എൻ.വി. കൃഷ്ണവാരിയർ.  ജീവിതത്തിന്റെ അടരുകളെ യഥാതഥം അദ്ദേഹം കവിതകളിൽ ആവിഷ്കരിച്ചു. സാമൂഹിക തിന്മകളും ലക്ഷ്യബോധമില്ലാത്ത ഭരണകൂടത്തോടുള്ള അമർഷവും അധികാര പ്രമത്തതയും സ്വാർത്ഥതയും പട്ടണപ്രേമവും പരിഷ്കാരഭ്രമവും ജനങ്ങളുടെ നിസ്സഹായതയുമൊക്കെ അദ്ദേഹം പ്രമേയങ്ങളാക്കി. സമകാലിക സാമൂഹ്യ വിമർശ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു മികച്ച കവിതയാണ് അദ്ദേഹത്തിൻറെ ഗാന്ധിയും ഗോഡ്സെയും .  ഇന്ത്യയുടെ രാഷ്ട്രപിതാവായ, അശരണ ജനകോടികളുടെ ആശാകേന്ദ്രമായിരുന്ന മഹാത്മാവിനെ തോക്കിനിരയാക്കിയ നീചനാണ് ഗോഡ്സെ. 38- ആം വയസ്സിലാണ് ഈ ഹീനകൃത്യം ഗോഡ്സെ ചെയ്തത്. മതാന്ധതയും അഹന്തയും മതിഭ്രമവുമാണ് കൊലയുടെ കാരണങ്ങൾ.  അതിന്റെ സൂചനകൾ കവി നല്കിയിട്ടുണ്ട്. സായാഹ്‌നത്തിൽ പ്രാർത്ഥനയ്ക്കായി വരികയായിരുന്ന ഗാന്ധിജിയുടെ പാദങ്ങൾ തൊട്ട് വന്ദിക്കാനെന്നവണ്ണം കുനിഞ്ഞ ശേഷം തന്റെ കൈത്തോക്ക് പ്രയോഗിക്കുകയാണ് ഗോഡ്സെ ചെയ്തത്. മൂന്നു വട്ടം നിറയൊഴിച്ചു. വെടിയേറ്റു വീണ മഹാത്മാ ഹേരാം എന്ന പ്രാർത്ഥനയോടെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.