പോസ്റ്റുകള്‍

മേയ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊമാലയും മാദ്ധ്യമങ്ങളും... (ലേഖനം)

        കൊമാല സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയാണ്. വിശ്വന്‍ കുണ്ടൂര്‍ എന്നയാള്‍ ആഗസ്ത് 15 നു പുലര്‍ച്ചെ 12ന് കുടുംബസമേതം ആത്മഹത്യ ചെയ്യും എന്ന്  പ്രഖ്യാപിക്കുന്നു. ഒരു മാദ്ധ്യമം വിഷയം ചര്‍ച്ചയ്ക്കിടുന്നു. എസ് എം എസ് ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. സ്വന്തം നാട്ടുകാര്‍ക്കു പോലും വിശ്വന്റെ പ്രശ്നം വിഷയമല്ല. സുഹൃത്ത് സുധാകരന്‍ ആണ് വിശ്വനെ കടക്കെണിയില്‍ പെടുത്തിയത്. വിശ്വന്‍ ജാമ്യക്കാരനാണ്. സുധാകരന്‍ പൈസ തിരിച്ചടച്ചില്ല. ബാങ്ക് ജാമ്യക്കാരന് ജപ്തി നോട്ടീസ് അയക്കുന്നു. ഇതാണ് വിശ്വനെ പ്രതിസന്ധിയില്‍പെടുത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത അലക്സ് പുന്നൂസ് പറഞ്ഞ പെദ്രോപരാമോ എന്ന പുസ്തകം വിശ്വന്‍ വായിക്കുന്നു, ഒറ്റ രാത്രി കൊണ്ട്. മരിച്ചവരുടെ ഗ്രാമമായ കൊമാലയിലെ വൈചിത്ര്യങ്ങള്‍ വിശ്വന് അമ്പരപ്പുണ്ടാക്കുന്നു. തന്റെ മുന്നില്‍പെട്ടവരെല്ലാം അത്തരക്കാരാണെന്ന് വിശ്വന്‍ കരുതുന്നു.സുധാകരനെ തേടി ഗ്രാമം വിട്ടിറങ്ങിയ വിശ്വന്‍ കവലയില്‍ വെച്ച് ഒരപകടം കാണുന്നു. ആരും സഹായിക്കാനെത്തുന്നില്ല. കൊമാലയാണോ ഇത് എന്ന് ആശ്ചര്യപ്പെട്ട വിശ്വന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ തുനിയുന്നു. സഹായിക്ക

മൃത്യു (കവിത)

ക ണക്കു കൂട്ടേണ്ട, ഇവിടെ അത്  അപ്രസക്തം . ഓരോ ദിനവും ഗദ്ഗദം പുരട്ടിയ വാക്കുകള്‍, മഷിയില്‍ മുക്കി വരച്ചോളൂ - ഇതാ, എന്റെ കര്‍മ്മ സന്ദേശം കാമത്തിന്റെ തോടു പൊട്ടിച്ച കാലത്തിന്റെ പ്രവാചകരേ, ഇതാ സ്നഹപൂര്‍വം ഒരു മണ്‍ചെരാത്...... കുളിര്‍ത്ത കയ്യിനാല്‍ നനുത്ത മനസ്സിനാല്‍, ഇതു കൊളുത്തുക ഹൃത്തിനാല്‍ പുണരുക, പരമാത്മാവിന്റെ നാളം........

സമൂഹവും മാദ്ധ്യമങ്ങളും (ലേഖനം)

           മാദ്ധ്യമങ്ങള്‍ ആധുനികലോകത്തില്‍ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുന്നു. മാദ്ധ്യമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രകഥ പറയാനുണ്ടാകും. പ്രിന്റ് മീഡിയായില്‍ നിന്ന് അവയുടെ വികാസഘട്ടം ആരംഭിക്കുന്നു. കടലാസ്, മഷി, അച്ചടിയന്ത്രം , എന്നിവയിലൂടെ  വളരെ സാവധാനത്തിലുള്ള വികാസ ചരിത്രമാണ് അതിനുള്ളത്.  ജനതയെ അറിയിക്കാനും, അറിവുള്ളവരാക്കാനും ഔത്സുക്യം പൂണ്ട ഒരു കൂട്ടം നല്ല മനുഷ്യരുടെ ചിന്താ പദ്ധതിയില്‍ നിന്നുമാണ് അച്ചടി മാദ്ധ്യമങ്ങളുടെ ഉദയം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും  എരിച്ചു കളഞ്ഞ് മാനവികതയുടെ നറുഗന്ധം വിടരുന്ന പൂന്തോപ്പാക്കി നാടിനെ മാറ്റുവാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു അത്. കടലാസും അച്ചടിയന്ത്രവും വടക്കുനോക്കിയന്ത്രവും (കോമ്പസ്സ്) വെടിമരുന്നും മനുഷ്യവികാസഘട്ടത്തിലെ സുപ്രധാന കണ്ടുപിടുത്തങ്ങളത്രെ.  കടലു കടന്ന് പരക്കെപ്പാഞ്ഞവനാണ് ഇതൊക്കെ പലനാടുകളിലായി പ്രചരിപ്പിച്ചത്. വ്യക്തമായ ഉദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നു. അതിലൊന്ന് മതപ്രചരണം തന്നെയാണ്. തങ്ങള്‍ക്ക് ഒരു ബന്ധവും മുമ്പില്ലാതിരുന്ന നാടുകളില്‍ പോലും  പത്തൊമ്പതാം നൂറ്റാണ്ടില്‍ അച്ചടിശാലകളും  പള്ളിക്കൂടങ്ങളും യൂറ

സത്യം (കവിത)

ഇവിടെയിതാ,  വിളറി വെളുത്ത കനികള്‍, ഇംഗ്ളീഷുകാരന്റെ‍  കൊളോണിയലിസ്റ്റ്  ചിരി പോലെ, അഴുക്കു പുരണ്ട തൊലി ..... മലയാളത്തിന്റെ മധുരക്കനികള്‍, ചെമന്നവ ചോരയില്‍ നന്മ കുതിര്‍ന്ന് പച്ചയായവ. നവആംഗലേയം കൊളോണിയല്‍ പട്ടു പുതച്ച്  മ ലയാളഭിത്തിയില്‍ കോറുന്നു, അധിനിവേശത്തിന്റെ ചട്ടം. അതിന്റെ നീളന്‍ ചെവികളും ഉഗ്രന്‍ നാസികയും പുച്ഛമുറഞ്ഞ കണ്ണും ചരിത്രത്തിന്റെ കണ്ണുടയ്ക്കുന്നു. അഥവാ ഏതു ചരിത്രതമസ്കരണത്തിനു പിന്നിലും ഒരു വേട്ട സംസ്കാരം, ഇംഗ്ളീഷു പാടിയിരിപ്പുണ്ടാകും.

വൈകിയോട്ടം (കവിത)

വൈകിയാണെന്റെ യാത്ര. പ്രഭാതത്തില്‍ അരുണകിരണങ്ങള്‍ മുഖം കറുപ്പിക്കെ ഉണരും, പ്രദോഷത്തില്‍ സായാഹ്നാര്‍ക്കന്‍ കുപിതനായി കണ്ണടയ്ക്കെ മാളമണയും. തിരയുടെ ചുരുളില്‍ നിവര്‍ന്നുകിടന്നുറങ്ങണം കാറ്റിന്റെ കുറുംകൈയില്‍ ചുരുണ്ടുകിടന്നു പറക്കണം നക്ഷത്രത്തിന്റെ പൂങ്കവിളില്‍ ഉമ്മകൊടുത്തു പാടണം മോഹങ്ങളെത്ര... വിമ്മിട്ടങ്ങളെത്ര... പക്ഷേ, ഈ വൈകിയോട്ടം അവസാനിപ്പിച്ചേ പറ്റൂ കാലം കൂവുന്നു, കാലികരും. വൈകുക എന്നതിന്  പാഴാവുക എന്നര്‍ത്ഥമുണ്ടോ ?