പോസ്റ്റുകള്‍

മാർച്ച്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻ്റെ വഴിത്തിരിവ്: കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയിൽ നിന്ന് ....

കലാമണ്ഡലം കൃഷ്ണൻനായർ എന്ന പ്രഗത്ഭ കഥകളി നടൻ സ്വയം രേഖപ്പെടുത്തിയ ജീവിതരേഖയാണ് അദ്ദേഹത്തിന്റെ ആത്മകഥ- എന്റെ ജീവിതം : അരങ്ങിലും അണിയറയിലും. അതിലെ ഒരു ഭാഗമാണ് എന്റെ വഴിത്തിരിവ്. സ്കൂൾ അദ്ധ്യയനത്തിൽ നിന്നും വിട്ട് കഥകളി അദ്ധ്യയനത്തിലേക്ക് താൻ എത്തിയതെങ്ങനെയെന്ന അനുഭവകഥനമാണ് എൻ്റെ വഴിത്തിരിവ്. വിവിധ കളിയോഗങ്ങളെക്കുറിച്ചും പ്രഗത്ഭരായ ആശാന്മാരെക്കുറിച്ചും പ്രാദേശികതയെക്കുറിച്ചും ഇതിൽ ഭംഗിയായി വിവരിക്കുന്നുണ്ട്. ഏഴിമലയുടെ ഐതിഹ്യം പറഞ്ഞു കൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്. ഹനുമാൻ ബോധഹീനരായ രാമലക്ഷ്മണന്മാരെയും വാനരപ്പടയാളികളെയും ഉണർത്താനായി കൊണ്ടുവന്ന ഋഷഭ പർവതത്തിന്റെ ഒരുഭാഗം അടർന്നു വീണതാണത്രെ ഏഴിമല.  തുടർന്ന് കൃഷ്ണൻനായർ തൻ്റെ അമ്മയുമായുള്ള ആഴമേറിയ സ്നേഹബന്ധം പങ്കുവെക്കുന്നു. അമ്മയുടെ സ്നേഹം നിറഞ്ഞ വിളിയും - കുഞ്ഞിയേ എന്നാണ് വിളിക്കുക - അമ്മയുടെ മനോഹരമായ നാട്ടിപ്പാട്ടും, അമ്മയെ പാമ്പ് [ഭാഗ്യവശാൽ നീർക്കോലിയായിരുന്നു കടിച്ചത്] കടിച്ചെന്നറിഞ്ഞപ്പോൾ തനിക്കുണ്ടായ അസ്വസ്ഥതയും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു. ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളുടെ കഥനമാണ് ഈ ആത്മകഥ. സ്കൂൾ അനുഭവങ്ങളെയാണ് തുടർന്ന് വിവരിക്കുന്ന...

നോവൽ, കവിതാ വിവർത്തനം

  സ്രോതഭാഷയിലെ ആശയങ്ങൾ ഏറ്റക്കുറച്ചിൽ കൂടാതെ ലക്ഷ്യഭാഷയിലേക്ക് പകരുന്ന പ്രവർത്തനത്തെയാണ് വിവർത്തനം എന്നു പറയുന്നത്. വിജ്ഞാനസാഹിത്യത്തെ സംബന്ധിച്ച് ഈ നിർവചനം അക്ഷരംപ്രതി ശരിയാണെങ്കിലും സർഗ്ഗാത്മകസാഹിത്യ മേഖലയിൽ ഈ നിർവചനം അതു പോലെ അനുസരിക്കാൻ വിവർത്തകനു സാധിക്കണമെന്നില്ല. എങ്കിലും മൂലകൃതിയോട് വിശ്വസ്തതയും കൂറും പുലർത്തേണ്ട ബാദ്ധ്യത വിവർത്തകരുണ്ട്. ഇത് പാലിക്കാത്ത വിവർത്തകൻ വഞ്ചകനാണെന്ന് വാദമുണ്ട്. പുതുതായി കൂട്ടിചേർക്കലുകളും വിട്ടുകളയലുകളും വസ്തുതകൾ വളച്ചൊടിക്കലും അനാവശ്യമോ അനവസരത്തിലുള്ളതോ ആയ വ്യാഖ്യാനവും വിവർത്തകധർമ്മത്തിന്നെതിരാണ്. വിവർത്തകൻ വിവർത്തനം ചെയ്യാനുദ്ദേശിക്കുന്ന ഭാഷയിലും വിവർത്തനത്തിനാസ്പദമായ കൃതി എഴുതപ്പെട്ട ഭാഷയിലും പരിചയവും പ്രാവീണ്യവും ഉള്ളയാളായിരിക്കണം. ഉഭയഭാഷാ പാണ്ഡിത്യത്തോടൊപ്പം സാംസ്കാരികാന്തരീക്ഷവും ആശയവിനിമയരൂപങ്ങളും സംബന്ധിച്ച് അറിവുള്ളവനായിരിക്കണം. ഇങ്ങനെയുള്ള ഒരു വ്യക്തിക്കു മാത്രമേ സാംസ്കാരികവിനിമയമെന്ന സത്കൃത്യം നിർവഹിക്കാനാകൂ. വിവർത്തകന് മൂലഗ്രന്ഥകാരൻ്റെ ഭാവപ്രതിഭയോടു സംവദിക്കത്തക്ക ഭാവനയും രചനാ പ്രതിഭയോടു തോളൊത്തുപോകത്തക്കവണ്ണം സ്വഭാഷയിൽ സരസ്വതീവിലാസവും...

തലകുനിക്കാതെ: വാംഗാരി മാതായ്

  തല കുനിക്കാതെ - ഇത് ഒരു ആത്മകഥയാണ്. ഇതിൻ്റെ മുഴുവൻ ശീർഷകം, ‘തല കുനിക്കാതെ- ഒരു പെണ്ണിൻ്റെ ആത്മകഥ’ എന്നാകുന്നു. രചയിതാവ് ഗ്രീൻ ബെൽറ്റ് പ്രസ്ഥാന നായികയായ വംഗാരി മാതായ്. കബനിയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. നിരവധികൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അനുഭവപരിചയം ഈ വിവർത്തനത്തിലും കബനിക്ക് കരുത്തേകുന്നു. സമതയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. സമതയുടെ അദ്ധ്യക്ഷയായ ലളിതാ ലെനിൻ പ്രസാധകക്കുറിപ്പിൽ ഇപ്രകാരം എഴുതുന്നു: “കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിൻ്റെ സൗന്ദര്യമെന്ന് നിതാന്തജാഗ്രമായ അറിവിലൂടെയും മാനവികബോധത്തിലൂടെയും ലോകത്തിന് തെളിയിച്ചുകൊടുത്ത വംഗാരി മാതായിയുടെ ത്യാഗോജ്ജ്വലമായ ആത്മകഥയാണ് സമതയുടെ ഈ പുസ്തകം”. കാർഷിക സംസ്കാരത്തിൻ്റെ അനുഭവപാഠങ്ങളിലൂടെ സ്ത്രീകൾക്ക് അവരുടെ പരിത:സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് വാംഗാരി മാതായ് വിശ്വസിച്ചു. ലളിതാ ലെനിൻ എഴുതുന്നു: “ സമാധാനമെന്നാൽ യുദ്ധവിരുദ്ധ പ്രവർത്തനം മാത്രമല്ലെന്നും ഭൂമിയിൽ മനുഷ്യൻ്റെ നിലനില്പും സമാധാനവും നമ്മുടെ പരിസ്ഥിതി സംരക്ഷണത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും ജനസമൂഹങ്ങളെ ബോദ്ധ്യപ്പെടുത്തിയത് മാതായ് ...

വാംഗാരി മാതായ്

  ലോകപ്രശസ്തയായ പരിസ്ഥിതിപ്രവർത്തകയാണ് വംഗാരി മാതായ്. രാഷ്ട്രീയം, സാമൂഹികം എന്നിങ്ങനെ അവരുടെ ഇടപെടൽ മേഖലകൾ ബൃഹത്താണ്. വംഗാരി മാതായ് ലോകജനതയ്ക്ക് ഒരു പ്രചോദനമാണ്. ജീവൻ്റെ നിലനില്പിനും ജീവജാലങ്ങളുടെ പാരസ്പര്യത്തിനും വേണ്ട പരിഗണന നല്കിയാലേ ഈ പ്രപഞ്ചം നിലനില്ക്കുകയുള്ളൂ എന്ന ചിന്ത പകർന്നതിന് സ്ത്രീകൾക്ക് പരിസ്ഥിതി, സാമൂഹിക രാഷ്ട്രീയ മേഖലകളിൽ വലിയ സ്വാധീനമാകാൻ കഴിയുമെന്ന് തെളിയിച്ചതിന് സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രാധാന്യം ഭരണകൂടങ്ങളെയും ലോക സമൂഹത്തെയും ധരിപ്പിച്ചതിന്. വൃക്ഷങ്ങൾ അഥവാ മരത്തൈകൾ സാമൂഹിക രാഷ്ട്രീയ ആശയ പ്രചാരണത്തിൽ വലിയൊരു സ്വാധീനമാക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിയതിന് ആരാണ് വാംഗാരി മാതായ്? വാംഗാരി മാതായ് കെനിയൻ സാമൂഹിക രാഷ്ട്രീയപ്രവർത്തകയാണ്. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിതയാണവർ.  1940 ഏപ്രിൽ ഒന്നിന് കെനിയയിലെ നൈരി ജില്ലയിലുള്ള ഇഹിത വില്ലേജിലാണ് ജനനം. കെനിയയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള വംശവിഭാഗമായ കികുയു ഗോത്രത്തിലാണ് മാതായ് പിറന്നത്. 1943 ൽ മാതായ് കുടുംബം റിഫ്റ്റ് താഴ്‌വരയിൽ നക്കുറു നഗരത്തിനു സമീപം താമസിക്കുവാനാരംഭിക്കുന്നു. കാരണം, മാതായ് യുടെ...