പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാമച്ചി : വിനോയ് തോമസ്

  കണ്ണൂർ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസിന്റെ മനോഹരമായ കഥയാണ് രാമച്ചി. പാരിസ്ഥിതികാവബോധത്തിന്റെ ആവശ്യകത ആ കഥ വിളിച്ചുപറയുന്നു. കരിക്കോട്ടക്കരി എന്ന നോവലിലൂടെയാണ് വിനോയ് തോമസ് ശ്രദ്ധേയനാകുന്നത്. പുറ്റ്, രാമച്ചി മുതലായ കൃതികളും പ്രശംസ പിടിച്ചുപറ്റി. തന്റെ നാട് ഒരു കിണറാണെന്ന് വിനോയ് തോമസ് രാമച്ചിയുടെ ആമുഖത്തിൽ പറയുന്നു. "എത്ര കഥയിൽ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു "വെന്ന് അദ്ദേഹം എഴുതുന്നു. വളരെ സൂക്ഷ്മതയോടെയും മിതത്വം പാലിച്ചുമാണ് വിനോയ് തോമസ് കഥാഖ്യാനം നിർവഹിക്കുന്നത്. രാമച്ചിക്കെഴുതിയ അവതാരികയിൽ പ്രസിദ്ധ കഥാകൃത്ത് എൻ.പ്രഭാകരൻ വിനോയ് തോമസിന്റെ കഥകളെ പ്രശംസിക്കുന്നു. വിനോയ് തോമസിന്റെ കഥകൾ നല്കുന്ന വായനാനുഭവത്തെ വിശുദ്ധം എന്നാണ് എൻ.പ്രഭാകരൻ വിശേഷിപ്പിക്കുന്നത്. എൻ. പ്രഭാകരൻ എഴുതുന്നു: "വിനോയ് തോമസ് തന്റെ കഥകൾക്കാവശ്യമായ വിഷയങ്ങൾ ക്ലേശിച്ച് കണ്ടെത്തുന്ന എഴുത്തുകാരനല്ല. കഥാപാത്രങ്ങൾ അവരുടെ ജീവിതപരിസരങ്ങളുമായി ഇങ്ങോട്ടുവന്ന് എഴുത്തുകാരനുമായി ആത്മബന്ധം സ്ഥാപിച്ച് തങ്ങളെക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്

പരിസ്ഥിതിയും മലയാള സാഹിത്യവും - 158 - ഡോ.പി.കെ.രാജശേഖരൻ

[ ഒന്നാം സെമസ്റ്റർ കോംപ്ലിമെന്ററി പരിസ്ഥിതി-ദളിത് ലിംഗപഠനം - കണ്ണൂർ സർവകലാശാല] പരിസ്ഥിതിയും മലയാള സാഹിത്യവും - ഡോ.പി.കെ.രാജശേഖരൻ പരിസ്ഥിതിസൗന്ദര്യശാസ്ത്രത്തിൽവളരെ ശ്രദ്ധേയമായ ഒരു പഠനമാണ് ഡോ.പി.കെ.രാജശേഖരന്റെ പരിസ്ഥിതിയും മലയാള സാഹിത്യവും. പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള സാഹിത്യകാരന്മാരുടെ വ്യത്യസ്ത നിലപാടുകൾ അദ്ദേഹം  ചർച്ച ചെയ്യുന്നു.  മുഖ്യാശയങ്ങൾ 1. മലയാള മനോരമ 1948 നവം.22, 23 തിയ്യതികളിൽ പ്രസിദ്ധീകരിച്ച വനംകൃഷിയെന്ന പേരിലുള്ള മുഖപ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് ലേഖനം ആരംഭിക്കുന്നത്. 2. പ്രസ്തുത മുഖപ്രസംഗം സ്ഥിര റിസർവുവനങ്ങൾക്കു സമാനമായി കുട്ടിവനങ്ങളെയും റിസർവാക്കി മാറ്റിയ നടപടിയെ വിമർശിക്കുന്നു. കുട്ടിവനങ്ങളെ വെട്ടി വെളുപ്പിച്ച് കൃഷിക്ക് ഉപയുക്തമാക്കണമെന്നതാണ് പത്രത്തിന്റെ അഭിപ്രായം. 3. കാട് വിട്ടു കൊടുക്കണമെന്ന ഈ നിലപാടും മുഖപ്രസംഗത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്യങ്ങളും പ്രയോഗങ്ങളും അന്നത്തെ മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തിന്റെ ഉൽപ്പന്നമാണ് 'വനംകൃഷി' യെന്ന മുഖപ്രസംഗമെന്ന്  വ്യക്തമാക്കുന്നു. 3.1. തിരുവിതാംകൂറിലെ ഏതാനും ഭാഗങ്ങളെ സ്ഥിരവനങ്ങളായി ഒഴിച്ചിടുകയെന്ന നയം ആദ്യമായി നടപ്പിലാ

ദൈവദശകം -157 - ശ്രീ നാരായണഗുരു.

ശ്രീ നാരായണഗുരു കേരളത്തിലെമ്പാടും അറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവാണെന്ന് നമുക്കറിയാം. സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയും ഉദ്ബോധനം നടത്തുകയും ചെയ്ത മഹദ് വ്യക്തിയാണദ്ദേഹം. സമൂഹത്തെ അന്ധവിശ്വാസത്തിൽ നിന്നും അനാചാരത്തിൽ നിന്നും മോചിപ്പിക്കാനുള്ള മികച്ച ഉപാധി സമൂഹത്തിന് അറിവ് പകരുകയെന്നത്യം, അബലരെ സംഘടിപ്പിക്കുകയെന്നതുമാണെന്നും അദ്ദേഹം വിശ്വസിച്ചു. ധർമ്മത്തിൽ ഊന്നിയ കർമ്മമാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണത്തിൽ മുഖ്യം. അറിവു പകരുക. ജനങ്ങളെ ഉണർത്തുക. സാമൂഹികാനീതിക്കെതിരെ പൊരുതാൻ അവരെ പ്രേരിപ്പിക്കുക. ഈ ലക്ഷ്യം നിർവഹിക്കുന്നതിന്, ജാതി മത ബന്ധിതമല്ലാത്ത, മാനവസ്നേഹത്തിലധിഷ്ഠിതമായ സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി നിരവധി കൃതികൾ അദ്ദേഹം രചിച്ചു. സ്തോത്രകൃതികളായി 33 എണ്ണവും ദാർശനിക കൃതികളെന്ന നിലയിൽ പത്ത് കൃതികളും ഉദ്ബോധനാത്മകമെന്ന വിഭാഗത്തിൽ പെടുത്താവുന്ന പത്തുകൃതികളും തിരുക്കുറലിന്റെയും ഈശോവാസ്യോപനിഷത്തിന്റെയും തർജ്ജമകളും ചില ഗദ്യകൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഗുരുവിന്റെ പ്രബോധനാത്മക ജീവിതത്തിന്റെ പൊരുൾ ഇവയിൽ അടങ്ങിയിരിക്കുന്നു. ഗുരുവിന്റെ സത്യദർശനം ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹാനാണ

വീണപൂവ് -156 - കുമാരനാശാൻ

 മഹാകവി കുമാരനാശാന്റെ പ്രഥമ ഖണ്ഡകാവ്യമാണ് വീണപൂവ്. പാലക്കാട്ട് താമസിച്ചിരുന്നപ്പോഴാണ് ഈ കൃതി രചിച്ചതെന്ന് വീണപൂവിന്റെ മുഖവുരയിൽ ആശാൻ വ്യക്തമാക്കുന്നു. തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിച്ച മിതവാദിയിൽ 1907 അവസാനം ഈ കവിത വെളിച്ചം കണ്ടു. തുടർന്ന് 1908 ൽ ഭാഷാപോഷിണിയിൽ പുന:പ്രസിദ്ധീകരിച്ചതോടെ പണ്ഡിതലോകവും സഹൃദയരും ആശാനെന്ന കവിയെ അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തു. തീർത്തും പുതുമയുള്ള കാവ്യമായിരുന്നു വീണപൂവ്. ആ പുതുമ ആവിഷ്കാരത്തിലും ആശയത്തിലും നിറഞ്ഞു നില്ക്കുന്നു. വിലാപകാവ്യങ്ങൾക്ക് ഉദാത്ത മാതൃക, അനനുകരണീയമായ ഖണ്ഡകാവ്യകൃതി, കാൽപ്പനികതയുടെ വസന്തത്തിന് തുടക്കമിട്ട കൃതി എന്നിങ്ങനെ സാഹിത്യമേഖലയിൽ ഏറെ സവിശേഷതകളോടെയാണ് വീണപൂവിന്റെ നില്പ്. പ്രതിരൂപാത്മക കവിതയ്ക്ക് (Symbolic Poem) മികച്ച ഉദാഹരണം കൂടിയാണ് വീണപൂവ്. പൂവിന്റെ ബാല്യം, യൗവനം, പ്രേമം, പ്രേമ സ്ഥിരത, പ്രേമവഞ്ചന, മരണം എന്നിങ്ങനെ പൂവിന്റെ ജീവിതത്തിലെ സവിശേഷ മുഹൂർത്തങ്ങളെ സംക്ഷേപിച്ച് ധ്വന്യാത്മകമായി വർണ്ണിക്കുകയാണ് കുമാരനാശാൻ. ജീവിതദർശനം ജീവിതത്തെക്കുറിച്ചുള്ള തത്ത്വവിചാരം ഉള്ളടങ്ങുന്ന കവിതയായി വീണപൂവ് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യായു