പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കഥാകദികെ -ഡോ.എ.എം.ശ്രീധരൻ

ഇമേജ്
കഥാകദികെ - നിമഗ്നജനതയുടെ പ്രതിരോധം. തുളുഭാഷയിൽ ഒരു നൂറ്റാണ്ടോളമായി എഴുതപ്പെട്ട നിരവധി കഥകളിൽ നിന്നും വളരെ സമർത്ഥമായി തിരഞ്ഞെടുത്ത മികച്ച അമ്പത് കഥകളുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റമെന്ന നിലയിൽ വളരെ ശ്രദ്ധേയവും സവിശേഷവുമായ ഒരു വിവർത്തനകൃതിയാണ് ഡോ.എ.എം.ശ്രീധരൻ മൊഴിമാറ്റം ചെയ്ത കഥാകദികെ. തുളു ഭാഷാ സാഹിത്യമേഖലയെ വളരെ അവധാനതയോടെ സമീപിക്കുകയും മറഞ്ഞുപോയ സാംസ്കാരിക പൊലിമകളെ യഥാതഥം ഉണർത്തിയെടുത്ത് സമൂഹത്തിന്ന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ് ഡോ.എ.എം.ശ്രീധരൻ. തുളുഭാഷാ സാഹിത്യമേഖലയിൽ ദീർഘകാല ഗവേഷണം നടത്തിവരുന്ന അദ്ദേഹത്തിന്റേതായി മികച്ച നിരവധി കൃതികൾ നമുക്ക് ലഭ്യമായിട്ടുണ്ട്. തുളു - മലയാളം നിഘണ്ടു, തുളു പാരമ്പര്യവും വീണ്ടെടുപ്പും, ദൂജികെമ്മെരെ എന്ന പേരിലുള്ള തുളു നാടോടിഗാന വിവർത്തന സമാഹാരം, സതികമലയെന്ന തുളുവിലെ ആദ്യനോവലിന്റെ പരിഭാഷ മുതലായവ തുളുവുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിനും ബോദ്ധ്യത്തിനും നിദർശനമാണ്. ഡി.കെ. ചൗട്ടയുടെ മിത്തബൈൽ യമുനക്ക എന്ന കൃതിയും മലയാളത്തിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. തുളുസംസ്കാരത്തിന്റെ കൊള്ള കൊടുക്കലുകളെ ഹൃദ്യമായി അവതരിപ്പിക്കുന്ന പ്രസ്ത...

പാഞ്ചാലീപരിണയം പാഠഭാഗം

പതിനെട്ടാം നൂറ്റാണ്ടിൽ (1700-1770) ജീവിച്ചിരുന്ന, അമ്പലപ്പുഴ രാജാവിന്റെയും തിരുവിതാംകൂർ ചക്രവർത്തിയായ മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജായുടെയും ആശ്രിതനായി കഴിയുകയും തുള്ളൽകൃതികളാലും ശ്രീകൃഷ്ണചരിതം മണിപ്രവാളം പോലെയുള്ള കൃതികളാലും കേരളക്കരയെ വിസ്മയിപ്പിക്കുകയും ചെയ്ത ജനകീയ മഹാകവിയാണ് കുഞ്ചൻനമ്പ്യാർ. അദ്ദേഹത്തിന്റെ പേര്,കൃതികൾ, സർഗ്ഗാത്മക വ്യക്തിത്വം എന്നിവയെ സംബന്ധിച്ചൊക്കെ നിരവധി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മലയാളിക്ക് ഇത്രയും ആസ്വാദ്യകരമായ സർഗ്ഗ വിഭവമൊരുക്കിയ മറ്റൊരു കവിയില്ല. കുഞ്ചൻനമ്പ്യാരെ സംബന്ധിച്ച് ഉദാത്തമായ ഒരു പ്രശംസ കേരളവർമ വലിയകോയിത്തമ്പുരാൻ നല്കിയിട്ടുണ്ട്: "വമ്പിയന്ന മദമറ്റു  മരന്ദം കുമ്പിടുന്നപടി തുള്ളലനേകം അമ്പിനോടിഹ ചമച്ചൊരു കുഞ്ചൻ- നമ്പിയാർ കവിയമാനുഷനത്രെ!" അല്പം പോലും അഹംഭാവമില്ലാത്തവയാണ് കുഞ്ചൻ നമ്പ്യാരുടെ കൃതികൾ. തേനിന്റെ മട്ടിലുള്ള അനായാസ ആസ്വാദ്യത അവ സാധാരണ അനുവാചകന് അനുവദിക്കുന്നു. കഥാസാരം : പഞ്ചേന്ദ്രോപാഖ്യാനം രണ്ടാം കളത്തിൽ പെടുന്നതും പാഞ്ചാലീപരിണയ സംബന്ധിയുമായ കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയുടെ വിശദീകരണം: (പാഞ്ചാലരാജാവായ ദ്രുപദന്റെ മകളായ പാഞ്...

കുഞ്ചൻനമ്പ്യാർ: ഒരു ചിത്രം.

പതിനെട്ടാം നൂറ്റാണ്ടിൽ (1700-1770) ജീവിച്ചിരുന്ന, അമ്പലപ്പുഴ രാജാവിന്റെയും തിരുവിതാംകൂർ ചക്രവർത്തിയായ മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജായുടെയും ആശ്രിതനായി കഴിയുകയും തുള്ളൽകൃതികളാലും ശ്രീകൃഷ്ണചരിതം മണിപ്രവാളം പോലെയുള്ള കൃതികളാലും കേരളക്കരയെ വിസ്മയിപ്പിക്കുകയും ചെയ്ത ജനകീയ മഹാകവിയാണ് കുഞ്ചൻനമ്പ്യാർ. അദ്ദേഹത്തിന്റെ പേര്,കൃതികൾ, സർഗ്ഗാത്മക വ്യക്തിത്വം എന്നിവയെ സംബന്ധിച്ചൊക്കെ നിരവധി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മലയാളിക്ക് ഇത്രയും ആസ്വാദ്യകരമായ സർഗ്ഗ വിഭവമൊരുക്കിയ മറ്റൊരു കവിയില്ല. കുഞ്ചൻനമ്പ്യാരുടെ കൃതികളിലെ കേരളീയമാതൃകയെക്കുറിച്ച് മലയാള സാഹിത്യ ചരിത്രകാരനായ പി.കെ. പരമേശ്വരൻ നായർ സൂചിപ്പിക്കുന്നു. ഏത് പൗരാണിക സ്ഥലമായാലും കേരളത്തിലെന്ന പോലെ നൈസർഗ്ഗികമായി അവതരിപ്പിക്കാനുള്ള കഴിവാണതിൽ വാഴ്ത്തുന്നത്. പുരാണകഥകൾക്ക് ദേശീയച്ഛായ പകർന്ന കവിയെന്ന് 'കൈരളിയുടെ കഥ'  എന്ന സാഹിത്യചരിത്ര രചയിതാവായ പ്രൊഫ.എൻ.കൃഷ്ണപ്പിള്ള ചൂണ്ടിക്കാട്ടുന്നു. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവി എന്നാണ് നമ്പ്യാരെ വിശേഷിപ്പിക്കുന്നത്. കുഞ്ചൻ നമ്പ്യാർക്ക് അദ്ദേഹം നല്കുന്ന മുഖവിവരണം വളരെ പ്രസക്തവും ശ്രദ്ധേയവും ആകർ...

പാഞ്ചാലീപരിണയം കുഞ്ചൻനമ്പ്യാരുടേതോ?

  കുഞ്ചൻനമ്പ്യാരുടേതായി പറയൻ തുള്ളൽ വിഭാഗത്തിൽ ഉൾപ്പെടുന്ന പരസ്പരബന്ധമുള്ള മൂന്ന് കഥകളാണ് പാഞ്ചാലിയുടെ സ്വയംവരത്തെ അടിസ്ഥാനമാക്കിയുള്ളത്. അതിൽ ഒന്നാമത്തേത് പാഞ്ചാലീസ്വയംവരമാണ്.  പാഞ്ചാലീസ്വയംവര വിവരം പാഞ്ചാലിയുടെ പിതാവായ ദ്രുപദൻ വിളംബരം ചെയ്യുന്നതും അർജുനൻ മത്സരത്തിൽ വിജയിയാകുന്നതും പാണ്ഡവർ അഞ്ചു പേരും ചേർന്ന് പാഞ്ചാലിയെ വിവാഹം ചെയ്യാമെന്ന് യുധിഷ്‌ഠിരൻ പറയുന്നതും തുടർന്നുണ്ടാകുന്ന അനിശ്ചിതത്വവുമാണ് പാഞ്ചാലീസ്വയംവരത്തിലെ പ്രതിപാദ്യം. വളരെക്കുറച്ച്, ഏകദേശം 250 ഓളം വരികൾ മാത്രമേ ഇതിലുള്ളൂ. ഈ തുള്ളൽ നിർജ്ജീവമാണെന്നും നമ്പ്യാരുടെ കൃതികളിൽ പെടുത്തേണ്ട ഒന്നല്ലെന്നും കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെടുന്നു. രണ്ട് നാളായണീചരിതം. ദ്രുപദന് യാഗവേളയിൽ യാഗാഗ്നിയിൽ നിന്നും ലഭിച്ച പാഞ്ചാലിക്ക് (ദ്രൗപദി) അഞ്ചു ഭർത്താക്കന്മാർ ഉണ്ടാകാനുള്ള കാരണം വ്യാസൻ വിശദീകരിക്കുന്നതാണ് ഈ തുള്ളൽ. നാളായണി നളന്റെ മകൾ തന്നെ - ഇന്ദ്രസേന. അമ്മയായ ദമയന്തിയേക്കാളും വിശിഷ്ടയെന്ന് പറയപ്പെടുന്നു. മൗൽഗല്യൻ എന്ന മുനിയുടെ ഭാര്യയാണവൾ. പാഞ്ചാലിയുടെ പൂർവജന്മമാണ് നാളായണി. ആ കഥയിലെ ഒരു ഭാഗമാണ് ഇവിടെ പ്രതിപാദിക്കപ്പെടു...