പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അറിവ് (കവിത)

 തോറ്റു പോകുന്നു ഇപ്പോൾ എല്ലായിടത്തും മത്സരിക്കാനാകുന്നില്ല ഓർമ്മ ഹൃദയം നടു വിറ കെല്പില്ല അതിനാൽ കല്പനയും ഇനി വഴങ്ങലുകളുടെയും വാങ്ങലുകളുടെയും മേളക്കാലം തിരിഞ്ഞുപോക്ക് തുടങ്ങിക്കഴിഞ്ഞു. ഞാനതറിയുന്നു.🌿

വന്മരങ്ങൾ വീഴുമ്പോൾ - എൻ.എസ്.മാധവൻ (കഥാസ്വാദനം)

മലയാളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയകഥയാണ് 'വന്മരങ്ങൾ വീഴുമ്പോൾ'. മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്.മാധവനാണ് ഈ കഥയുടെ രചയിതാവ്. സമകാലിക രാഷ്ട്രീയ സാംസ്കാരിക സംഭവങ്ങളെ തൂലികാവിഷയമാക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ പാടവം വന്മരങ്ങൾ വീഴുമ്പോൾ എന്ന കഥയിൽ കാണാം. തികച്ചും യഥാർത്ഥമായ, ഭാരതത്തെ ഇളക്കിമറിച്ച രാഷ്ട്രീയ സംഭവമാണ് ഈ കഥയുടെ പശ്ചാത്തലമായി നില്ക്കുന്നത്. 1984 ഒക്ടോബർ 31 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധവും അതിനെത്തുടർന്ന് ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നടന്ന ക്രൂരമായ വംശഹത്യയുമാണ് വന്മരങ്ങൾ വീഴുമ്പോൾ എന്ന കഥയുടെ പശ്ചാത്തലം.  അമൃത്‌സറിൽ സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1984 june 1 മുതൽ 10 വരെ സുവർണ്ണക്ഷേത്രത്തിൽ തമ്പടിച്ച ഭീകരവാദികളായ സിഖുകാരെ തുരത്താൻ ഇന്ത്യൻ പട്ടാളം നടത്തിയ മുന്നേറ്റമാണ് 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയnപ്പെടുന്നത്. ഭീകരവാദി നേതാവായ ഭിന്ദ്രൻവാല ഇതിൽ കൊല്ലപ്പെട്ടു. എന്നാൽ സുവർണ്ണക്ഷേത്രത്തിൽ ആചാരമര്യാദകൾ ലംഘിച്ച് സൈന്യം നടത്തിയ ഇടപെടൽ സിഖുകാരുടെ മതവിശ്വാസത്തിന് വലിയ പോറലുണ്ടാക്കി. വിശ

ഭാഷയെ വൈദ്യുതീകരിച്ച കവി -സജയ് കെ.വി.(മുഖ്യാശയങ്ങൾ)

  ഭാഷയെ വൈദ്യുതീകരിച്ച കവി എന്ന സജയ് കെ.വി.യുടെ ലേഖനത്തിലെ മുഖ്യാശയങ്ങൾ: 1.ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകളിലെ അടിസ്ഥാന പ്രകൃതമെന്തെന്ന് ലേഖകൻ അന്വേഷിക്കുന്നു. ആധുനികതയുടെ തീവ്രഘട്ടത്തിലാണ് ചുളളിക്കാടിൻ്റെ രചനകൾ തീവ്രാനുഭൂതി പകർന്നിറങ്ങിയത്. ഇപ്പോൾ പകലിൻ്റെ ശാന്തമായ മൂന്നാം യാമത്തിലേക്ക് - ഉച്ചാവസ്ഥയ്ക്ക് ശേഷം- അത് പ്രവേശിച്ചിരിക്കുന്നു. 2. ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻപിള്ളയുടെയും റൊമാൻറിക്  കാലശേഷം മലയാള കവിത തോറ്റവൻ്റെയും പുറന്തള്ളപ്പെട്ടവൻ്റേയും ശിഥില വാങ്മയമായി മാറുന്നത് ചുള്ളിക്കാടിലാണ്. വാങ്മയം - വാക്കുകളുടെ സ്വരൂപം 3.ചുള്ളിക്കാട് കവിത മുറിവേറ്റതും കോപിച്ചതുമായ കടുത്ത ഭാഷണമാണ്. ജീവിതത്തെ സ്വന്തം അനുഭവങ്ങളെ മുൻനിർത്തി നിരാസത്തിൻ്റെയും തിരസ്കാരത്തിൻ്റെയും തുടർച്ചയെന്ന നിലയിലാണ് അദ്ദേഹം അഭിമുഖീകരിച്ചത്. 4.'യാത്രാമൊഴി' എന്ന കവിത ഒറ്റപ്പെട്ട, രക്ഷിക്കപ്പെടാത്ത, അപായത്തിലേക്കും മരണത്തിലേക്കും പതിച്ച, ആരോമൽചേകവരെന്ന വടക്കൻപാട്ടിലെ വീരനായക കഥാപാത്രത്തെ മുൻനിർത്തുന്നു. കണ്ണീരും ദു:ഖവും ദുരിതവുമൊക്കെ നിറഞ്ഞ അശുഭങ്ങളുടെ അലങ്കാരമാണ് ഈ കവിതയിലെ പരാജിതനുള്ളത്. എല്ലാ സഹനങ്ങൾക്കും

മരപ്പാവകൾ - കാരൂർ

  'മരപ്പാവകൾ' എന്ന കഥ സവിശേഷമായ ആഖ്യാനപശ്ചാത്തലമുള്ള മനോഹരമായ കഥയാണ്. മലയാള കഥാലോകത്ത് എഴുത്തുകാരൻ്റെ രചനാകൗശലം പൂർണ്ണമായും ഇതൾ വിരിഞ്ഞ അപൂർവം രചനകളിൽ ഒന്നാണിത്. തികച്ചും സംഭാഷണ പ്രധാനമായ കഥയാണ് മരപ്പാവകൾ. സംഭാഷണങ്ങളിലൂടെ ഒരു കലാകാരിയായ സ്ത്രീയുടെ ദയനീയ കഥ വികസിക്കുന്നു. അതോടൊപ്പം എഴുത്തുകാരൻ്റെ സാമുഹിക പ്രതിബദ്ധത - Social Commitment - പ്രകാശം ചൊരിയുകയും ചെയ്യുന്നു. വ്യക്തിയും ഭരണകൂടവും തമ്മിലുള്ള അജഗജാന്തരം, കലാകാരനും സമൂഹവും തമ്മിലുള്ള പാരസ്പര്യം, സ്ത്രീസ്വത്വത്തിൻ്റെ ഉണർവ് എന്നീ വിഷയങ്ങൾ ഈ കഥയിൽ കടന്നുവരുന്നു. നർമ്മത്തിൻ്റെ സമുചിതമായ പ്രയോഗം കഥാഗുണത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആശാരിപ്പറമ്പിൽ നളിനി എന്ന പ്രതിമ നിർമ്മാണ കലയിൽ അഗ്രഗണ്യയായ സാധാരണക്കാരിയും ജനസംഖ്യാ കണക്കെടുപ്പിന് വന്ന എന്യുമറേറ്ററും തമ്മിലുള്ള സംഭാഷണമാണ് മരപ്പാവകൾ എന്ന കഥയിലെ മുഖ്യവിഷയം. എന്യുമറേറ്റർ നിശ്ചയമായും സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമല്ലോ. അപ്പോൾ, ഭരണകൂടത്തിൻ്റെ ഇടപെടലിനുള്ള ദല്ലാളാകുന്നു അയാൾ. അയാളിലൂടെ ഒരു സാധാരണവ്യക്തിയിൽ ഭരണകൂടത്തിൻ്റെ സ്വാധീനം സാദ്ധ്യമാകുന്നു..  നിരവധി ചുഴികളും മലരികളും നിറഞ്ഞ് ക