പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൃത്യുഞ്ജയം കാവ്യജീവിതം: പ്രൊഫ. എം.കെ.സാനു

ഇമേജ്
  (കണ്ണൂർ സർവകലാശാല - ബി.എ./ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ സിലബസ്സിൽ ജീവചരിത്രമെന്ന മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച എം.കെ.സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കൃതിയിലെ പാഠഭാഗ സംക്ഷേപം) മലയാള സാഹിത്യ ചരിത്രത്തിന് തനതു സംഭാവനകൾ അർപ്പിച്ച സാഹിത്യകാരനാണ് പ്രൊഫസർ എം.കെ.സാനു. നിരൂപണ മേഖലയിലും ജീവചരിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിയമസഭാംഗമായും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ടും പ്രവർത്തിച്ചു. അവധാരണം, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്,ശ്രീനാരായണ ഗുരു, സഹോദരൻ കെ.അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ- ഏകാന്തവീഥിയിലെ അവധൂതൻ, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം.ഗോവിന്ദൻ, യുക്തിവാദി എം.സി.ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിന്റെ കൃതികളാണ്. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ.പരമേശ്വരൻ നായർ പുരസ്കാരം മുതലായവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ വിശിഷ്ടമായ ഒരു സംഭാവന കൂടി മലയാള ജീവചരിത്ര സാഹിത്യത്തിനുണ്ട്. അത് മലയാളത്തിലെ അനശ്വരനായ മഹാകവി എൻ.കുമാരനാശാന്റെ ജീവചരിത്രമാണ്. മൃത്യുഞ്ജയം കാവ്യജീവിതം എന്ന പേരിൽ അത് പ്ര

അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' ഒരു കുറിപ്പ്

ഇമേജ്
  'അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും' എന്ന കൃതി ശ്രദ്ധേയമാകുന്നത് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലുൾപ്പെടുന്ന / തിരസ്കൃതരായ / പ്രതിഷേധം കാരണം മുഖ്യധാരയിൽ നിന്നും മന:പൂർവം വിട്ടകന്ന വ്യക്തികളുടെ ജീവിതാഖ്യാനം എന്ന നിലയിലാണ്. ഇത് അഭിമുഖങ്ങളിലൂടെയുള്ള ജീവിത കഥനമാണ്, അഥവാ ജീവിതചിത്രണമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയല്ല, നിരവധി വ്യക്തികളുടെ ജീവിത സന്ദർഭങ്ങളിലെ സംഘർഷോന്മുഖ നിമിഷങ്ങളാണ്, സങ്കടഭരിതവും യാതനാപൂർണ്ണവുമായ ജീവിതപർവങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ആർക്കും വേണ്ടാത്തവനും പുറന്തള്ളപ്പെട്ടവനും സ്വയം പുറത്താക്കിയവനും പറയാൻ ചരിത്രമുണ്ട്; കഥയുണ്ട്. അതിൽ കാലവും ദേശവും സമൂഹവും സ്പന്ദിക്കുന്നു.  ഇത്തരമൊരു കൃതിയുടെ രചയിതാവ് താഹ മാടായിയാണ്. എഴുത്തുകാരൻ, ജീവചരിത്രകാരൻ, ആനുകാലികങ്ങളിൽ കോളമെഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അറിയപ്പെടുന്നു. ദളിതവിഭാഗങ്ങളിലും സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ട വിഭാഗങ്ങളിലെയും പ്രധാനികളുടെ അനുഭവങ്ങൾ പൊതുമണ്ഡലത്തിനു മുന്നിൽ തുറന്നവതരിപ്പിക്കാൻ താഹ മാടായി ശ്രമിക്കുന്നു. ഏറ്റവും പിന്നോക്കക്കാരനും നികൃഷ്ടനെന്നാരോപിച്ച് പുറന്തള്

ചിദംബര സ്മരണയെക്കുറിച്ച്

ഇമേജ്
  ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അനുഭവങ്ങളും ഓർമ്മകളുമാണ് ചിദംബര സ്മരണയുടെ കനൽ. ഋജുവായ ആഖ്യാനം. ജീവിതത്തിൻ്റെ സാർത്ഥകതയിലേക്കുള്ള അർത്ഥാന്തരം ചുള്ളിക്കാടിൻ്റെ രചനകളുടെ പൊരുളാകുന്നു. വളരെ നൈമിഷികമായ ജീവിതാനുഭവങ്ങൾ പോലും തീവ്രവും തീക്ഷ്ണവുമായ പുകച്ചിൽ ഹൃദയത്തിലുളവാക്കാൻ സമർത്ഥങ്ങളാണ്. ബാല ചാപല്യങ്ങളും കൗമാരത്തിൻ്റെ ഭ്രമങ്ങളും യുവത്വത്തിൻ്റെ എടുത്തു ചാട്ടങ്ങളും മോഹഭ്രംശങ്ങളും ആത്മാഭിമാനത്തിൻ്റെ മകുടത്തിനേറ്റ ക്ഷതങ്ങളും സമർത്ഥമായി, ആഖ്യാതാവിനോട് ആസ്വാദകനെ സമരസപ്പെടുത്തും വിധം ആഖ്യാനം ചെയ്യാൻ സാധിച്ചിരിക്കുന്നുവെന്നതാണ് സമാനസ്വഭാവമുള്ള കൃതികളിൽ നിന്നും ചിദംബര സ്മരണയെ വേറിട്ടതാക്കുന്നത്. 1. ഋജുവായ ആഖ്യാനം 2. സുതാര്യമായ അവതരണം. 3. സമൂഹത്തിനു മുമ്പേയുള്ള തുറന്നു പറച്ചിൽ 4.വികാരവിചാരങ്ങളുറ്റ വ്യക്തി തന്നെയാണ് താനെന്ന ബോധം. 5. അന്യൻ്റെ വേദനയെ തൻ്റേതാക്കി മാറ്റുന്ന എമ്പതി.( താദാത്മീകരണം) 6. തെറ്റുപറ്റാത്തവർ കല്ലെറിയട്ടെ എന്ന വെല്ലുവിളി മനോഭാവം. 7. സഹജീവി സ്നേഹം. 8.അതിജീവനത്തിനുള്ള കൊതി.  9. പരിഗണനയ്ക്കു വേണ്ടിയുള്ള ദാഹം. 10. പിശകുകളിൽ ഉൾത്താപം എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ചിദംബര സ്മരണയിൽ കാണാം. ഉള്

പിറക്കാത്ത മകന് എന്ന കവിതയെപ്പറ്റി

ഇമേജ്
  ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ തീവ്രമായ വ്യക്ത്യനുഭവങ്ങൾ ചിദംബരസ്മരണയിൽ ഉള്ളടങ്ങിയിരിക്കുന്നു. മലയാള കാവ്യലോകത്തിന് ചിരപരിചിതനാണ് ചുള്ളിക്കാട്. തീക്ഷ്ണക്ഷോഭത്തിൻ്റെ ആവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാഷ്ട്രീയതയും പുക പിടിച്ച ജീവിതമോഹങ്ങളും വ്യവസ്ഥിതിയെയും സമൂഹത്തെയും വെറുക്കാൻ ഒരു കാലത്തെ യുവതയെ നിർബന്ധമാക്കിയതിൽ ചുള്ളിക്കാടിൻ്റെ കവിതകളും പങ്കു വഹിച്ചു. അസ്വാസ്ഥ്യപൂരിതമായ മനസ്സാണ് ചുള്ളിക്കാടിലുള്ളത്. രോഗവും ദു:ഖവും അരിശവും നിരാശയും പ്രത്യാശാ ഭംഗവും അതിൽ നിഴലിച്ചു. എരിപൊരികൊള്ളുന്ന ഒരാത്മാവിൻ്റെ സാന്നിദ്ധ്യമാണ് ചുള്ളിക്കാടിൻ്റെ കവിതകളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യ ചരിത്രകാരനായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. ആധുനിക കവിതയ്ക്ക് മേപ്പറഞ്ഞ ലക്ഷണങ്ങൾ ചേരും. ആധുനിക കവിതയുടെ പരിപ്രേക്ഷ്യം ചുള്ളിക്കാടിൻ്റെ കൃതികളിൽ ഉണ്ട്. സ്വാതന്ത്ര്യത്തോടുള്ള വല്ലാത്ത അഭിനിവേശം ഭൂമിയിലെ വാഴ് വിൻ്റെ നിഷ്ഫലതയെ ചോദ്യം ചെയ്യുന്നു. സാമൂഹിക രീതികളോടും സദാചാര മൂല്യത്തോടും ഉള്ള കലഹത്തിൻ്റെ തിക്തത ചുള്ളിക്കാടിൻ്റെ കവിതകളിൽ കാണാം. പതിനെട്ടുകവിതകൾ, ഗസൽ,അമാവാസി, മാനസാന്തരം, ഡ്