പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സോവിയറ്റ് യൂണിയന്റെ പതനവും മലയാള യാത്രാവിവരണവും

ഇമേജ്
സോവിയറ്റ് യൂണിയന്റെ പതനവും മലയാള യാത്രാവിവരണവും                                                                                                                                                ഗണേശ ന്‍  വി. മനുഷ്യസംസ്‌കാരനിര്‍മ്മിതിയിലും സാസ്‌കാരികചിഹ്നങ്ങള്‍ വിനിമയം ചെയ്യുന്നതിലും സഞ്ചാരത്തിനുള്ള പ്രാധാന്യം വലുതാണ്. ദേശദേശാന്തരങ്ങളിലൂടെയുള്ള സഞ്ചാരം തീര്‍ത്ത സഞ്ചിതസംസ്‌കാരം തന്നെയാണ് ഇന്നും മനുഷ്യവര്‍ഗ്ഗത്തിന്റെ സ്വത്വബോധം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം. രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളില്‍ വായനക്കാര്‍ക്ക് കമ്പമുണ്ടാക്കുന്ന ഭാഗങ്ങള്‍ സഞ്ചാരകഥനങ്ങള്‍ തന്നെ. ജീവിതത്തിലായാലും സാഹിത്യത്തിലായാലും  മനുഷ്യനെ ഇത്രമേല്‍ ആകര്‍ഷിക്കുന്ന മറെറാരു ഘടകമില്ല. സഞ്ചാരികളുടെ കുറിപ്പുകള്‍ ചരിത്രപഠനത്തിനുള്ള ഉപാദാന സാമഗ്രി കൂടിയാണ്. അനുഭവവും അറിവും , ചിന്തയും സര്‍ഗ്ഗശേഷിയും ഒന്നിക്കുന്ന സര്‍ഗ്ഗ-ശാസ്ത്ര മേഖലയാണ് യാത്രാവിവരണം. സഞ്ചാരിയുടെ  യാത്രാനുഭവാവിഷ്‌കാരങ്ങള്‍ വസ്തുതാപരങ്ങളാണെന്ന ബോദ്ധ്യമാണ് യാത്രാവിവരണങ്ങളെ നിര്‍വ്യാജം ഇഷ്ടപ്പെടുന്നതിന്നു പിന്നിലുള്ളത്. യാത്രികന്റെ സത്യസന്ധമായ പ്രതിപാദ

ശ്രീ ചിത്രനും ദീപാനിശാന്തും പുരോഗമനവാദികളും

ശ്രീ ചിത്രനും ദീപാനിശാന്തും പുരോഗമനവാദികളും താന്‍ ഭയങ്കര സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയയാകുന്ന സ്ത്രീയാണെന്ന് ദീപ അവകാശപ്പെടുന്നു.  ദീപാനിശാന്ത് പുരോഗമനപക്ഷത്തു നിലയുറപ്പിച്ചതു കാരണം ലോകത്തിലുള്ള സകല പിന്തിരിപ്പന്മാരും വര്‍ഗ്ഗീയവാദികളും ജാതിഭാന്തന്മാരും മതവാദികളും സ്ത്രീവിരുദ്ധരും കേരളത്തില്‍ വലിയ ആപത്തില്‍ പെട്ടിരിക്കുന്നതിനാല്‍ എപ്രകാരമെങ്കിലും അവരുടെ സ്വത്വം പൊളിച്ചടുക്കാനുള്ള തത്രപ്പാടിലത്രെ. ഈ സാമൂഹികകാലാവസ്ഥയില്‍ ദീപയ്ക്കു പിന്തുണ നല്കുകയെന്നതാണ നമുക്ക് ചെയ്യാനുള്ള കാര്യം. ശ്രീചിത്രനാകട്ടെ, ശബരിമലവിഷയത്തിലൊക്കെ ഇടതുനിലപാടുകളുടെ ശക്തനായ പതാകാവാഹകനായിരുന്നു.  അതിനാല്‍ വര്‍ഗ്ഗീയവിഷം സ്‌പ്രേ ചെയ്യുന്നവരുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.  ശബരിമല വിഷയമാണ് അടുത്തകാലത്ത് 'ആരാണ് നല്ല ഇടയന്‍' എന്ന് തെളിയിക്കാനുള്ള അവസരമാരുക്കിയത്.  ചാനല്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്ന ശ്രീചിത്രനെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത പുരോഗമനവാദികളെ സംബന്ധിച്ചുണ്ട്. എന്നാല്‍, ഇവിടെ രണ്ടുപേരും കവിതാമോഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുരോഗമനവാദപരമായ നിലപാടല്ല സ്വീകരിച്ചുകാണുന്നത്.  ഇന്ന

ജാതിക്കുമ്മിയും പുരോഗമനസാഹിത്യ പ്രസ്ഥാനവും

ഇമേജ്
ജാതിക്കുമ്മിയും  പുരോഗമനസാഹിത്യ പ്രസ്ഥാനവും                                                                                                                                  ---- ഗണേശന്‍.വി സാമൂഹികമായും ജാതീയമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളെ കീഴാളന്‍ എന്ന പദം പ്രതിനിധാനം ചെയ്യുന്നു.  കീഴാളജനത രൂപം കൊള്ളുന്നതിനു പിന്നിലെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങള്‍ നിര്‍ദ്ധാരണം ചെയ്യപ്പെടേണ്ടതുണ്ട്.  ഏതു സമൂഹത്തിലും ഉപജീവനത്തിന് കാര്‍ഷികത്തൊഴിലോ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തൊഴിലോ മറ്റു അടിസ്ഥാനതൊഴിലുകളോ നിലനില്പിനായി ചെയ്യുകയും തുച്ഛമായ വേതനം കൊണ്ടുമാത്രം ഉപജീവനം നടത്തുകയും സാമൂഹികമായി പിന്നോക്കശ്രേണിയില്‍ പെടുകയും രാഷ്ട്രീയാവഗണന നേരിടുകയും ചെയ്ത വിഭാഗമാണ് കീഴാളര്‍.  ഈ പ്രബലവിഭാഗം സംഘടിതരുമല്ല.  കീഴാളന്‍ എന്ന വാക്കില്‍ തന്നെ ഒരു മേല്‍-കീഴ് ബന്ധം നിലവിലുണ്ടെന്നത് സുവിദിതമാണല്ലോ.  കീഴ്‌പ്പെട്ടുനില്ക്കുന്നവന്‍ എന്നും തന്റെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും  താല്പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കുമപ്പുറം തങ്ങളെ ഭരിക്കുന്നവരുടെ ഇംഗിതം നോക്കിനടക്കുന്നവന്‍ എന്ന

ആശാന്‍റെ സീതയെപ്പറ്റി

ഇമേജ്
  ആശാന്‍റെ സീതയെപ്പറ്റി-  ഗണേശന്‍ വി    മലയാളത്തിന്‍റെ പ്രശസ്ത നിരൂപകനായ കുട്ടികൃഷ്ണമാരാരുടെ (1900-1976) നിരൂപണങ്ങള്‍ വിഷയത്തിന്‍റെ ഗൌരവവും അവതരണത്തിന്‍റെ സുതാര്യതയും കൊണ്ട് ഏറെ ശ്രദ്ധേയമാണ്.  താന്‍ നിരൂപണം ചെയ്യുന്ന കൃതിയുടെ ആത്മാവിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റ് നിരൂപകരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.  കൃതികളുടെ കാവ്യാത്മകമായ അന്തസ്സത്ത കണ്ടെത്താനുള്ള സൂക്ഷ്മബോധം, വിട്ടുവീഴ്ചയില്ലാത്ത അഭിപ്രായദാര്‍ഢ്യം, ശക്തിയും മൂര്‍ച്ചയും ഒത്തിണങ്ങിയ ഭാഷ, പഴമയേയും പുതുമയേയും ഇണക്കിച്ചേര്‍ക്കാനുള്ള വൈഭവം മുതലായവ മാരാരുടെ സവിശേഷതകളാണെന്ന് എരുമേലി പരമശ്വരന്‍ പിള്ള അഭിപ്രായപ്പെടുന്നു.  സാഹിത്യവിദ്യ, രാജാങ്കണം, സാഹിത്യസല്ലാപം, കൈവിളക്ക്, ഹാസസാഹിത്യം, ചര്‍ച്ചായോഗം, ദന്തഗോപുരം, കല ജീവിതം തന്നെ എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദഹം രചിച്ചിട്ടുണ്ട്.  കല ജീവിതം തന്നെ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി(1966), കേരളസാഹിത്യ അക്കാദമി(1966) അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.   മഹാകവി എന്‍.കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീത ഏറെ പഠനങ്ങള്‍ക്ക് വിധേയമായ കൃതിയാണ്.  സുകുമാര്‍ അഴീക്കോട്,