പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെക്കോവ് : വേർപാട്.

 ആന്റൺ ചെക്കോവിന്റെ മികച്ചൊരു കഥയാണ് വേർപാട്. ശശികുമാർ വർക്കലയാണ് ഈ കഥ മലയാളികൾക്കായി വിവർത്തനം ചെയ്തത്. ചെക്കോവ് റഷ്യൻ സാഹിത്യകാരനാണ്. നിക്കോളായ് ഗൊഗോളിനെപ്പോലെ, വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ. ഗൊഗോളിന്റെ ഓവർകോട്ട് എന്ന കഥ വളരെ പ്രസിദ്ധമാണ്. ജീവിതയാഥാർത്ഥ്യങ്ങളെ വലിയ അതിശയോക്തികൾ കൂടാതെ അവതരിപ്പിക്കുകയാണ് ഗൊഗോൾ ചെയ്തത്. ദാരിദ്ര്യവും ദാസ്യവും നിലനിന്ന കാലഘട്ടം. അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം നല്കാതെ കടുത്ത ചൂഷണം നടമാടിയ സാമൂഹ്യവ്യവസ്ഥിതി. ജീവിക്കണമെങ്കിൽ പൊരുതണം എന്ന സാഹചര്യം. തിന്മകൾക്കെതിരെ മരണശേഷമെങ്കിലും പ്രതികരിക്കുകയാണ്, വളരെ വ്യത്യസ്തമായി, അകാകിയേവിച്ച് എന്ന കഥാപാത്രം. റഷ്യയിലെ ജീർണ്ണിച്ച സാമുദായികാന്തരീക്ഷത്തെ നിക്കോളായ് ഗൊഗോൽ എന്ന എഴുത്തുകാരൻ പ്രസ്തുത കഥയിലൂടെ വരച്ചുകാട്ടി. അദ്ദേഹത്തിന്റെ വീക്ഷണഗതിയിലൂടെത്തന്നെ മുന്നോട്ടു പോയ സാഹിത്യകാരനാണ് ചെക്കോവ്. ചെക്കോവിന്റെ കഥകൾ വരേണ്യവിഭാഗത്തെ പരിഹസിക്കുന്നവയുമാണ്. ചെക്കോവിനെപ്പോലുള്ള വിശ്വപ്രസിദ്ധ കഥാകൃത്തുക്കളെയും അവരുടെ രചനകളെയും സാമാന്യജനത്തിനു മുന്നിൽ പരിചയപ്പെടുത്തുകയും നൂതനമായ അവബോധം ഉളവാക്കുകയുമാണ് ഇത്തരം വിവർത്തിതരചനകൾ മുഖേന ...

ആരണ്യഹംസങ്ങൾ: ചുള്ളിക്കാടിന്റെ വിവർത്തനം

വില്യം ബട്ലർ യേറ്റ്സ് എന്ന ഐറിഷ് കവിയുടെ ഹൃദയം കവരുന്ന ഒരു കവിതയാണ് 'ദി വൈൽഡ് സ്വാൻസ് അറ്റ് കൂളെ '. ഈ കവിത മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരികുന്നത് പ്രശസ്ത മലയാള കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ്. യേറ്റ്സിന്റെ കാലഘട്ടം 1865 - 1939 ആണ്. അയർലണ്ടിലെ സാൻഡിമൗണ്ടിലാണ് ജനനം. വിദ്യാഭ്യാസം അയർലണ്ടിലും ലണ്ടനിലുമായി നിർവഹിച്ചു. ദി വൈൽഡ് സ്വാൻസ് അറ്റ് കൂളെ എന്ന കവിത 1917ൽ ഒരു സമാഹാരത്തിൽ പ്രസിദ്ധപ്പെടുത്തി.  പ്രസ്തുത കവിതയിൽ യേറ്റ്സ് കൂളെ എന്ന തടാകത്തിന്റെ മനോഹാരിത വർണ്ണിക്കുന്നു. ഒപ്പം തടാകം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും ആകർഷണീയത വിവരിക്കുന്നു. ചുറ്റുമുള്ള മരങ്ങൾ ശരത്കാലഭംഗിയിൽ കുളിച്ചു നില്ക്കുകയാണ്. പരിപൂർണ്ണമായും മരങ്ങൾ ശരത്കാലത്തെ വശീകരിക്കുന്ന നിറത്തിലേക്ക് പകർച്ച നടത്തിയിരിക്കുന്നു. ഇലകൾ സ്വാഭാവികമായ പച്ചനിറത്തിൽ നിന്ന് മഞ്ഞനിറത്തിന്റെ വകഭേദങ്ങളിലേക്ക് പരിണമിച്ചിരിക്കുകയാണ്. ഇപ്രകാരമുള്ള പകർച്ചകൾ മരങ്ങളെ മോഹനങ്ങളാക്കിയിരിക്കുന്നു. ഹൃദ്യമായ ശരത്കാല ദൃശ്യങ്ങൾ വർണ്ണിക്കുന്ന കവി വനപ്രദേശ വഴികൾ വരണ്ടിരിക്കുന്നുവെന്നും പരാമർശിക്കുന്നു. ഒരു ഒക്ടോബർ സായാഹ്നത്തിൽ ശാന്തവും ചലനരഹിതവുമായ ആകാശ...

ഭാഷ മരിക്കുമ്പോൾ : സച്ചിദാനന്ദന്റെ വിവർത്തനം

ഭാഷ മരിക്കുമ്പോൾ വളരെ പ്രസിദ്ധനായ സ്വീഡിഷ് എഴുത്തുകാരനാണ് ഷെൽ എസ്പ്മാർക്ക്. ബുദ്ധിജീവിയായ ഈ കവി സംസ്കാരത്തിനും പ്രകൃതിക്കും വേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഏറെ മൂർത്തവും സജീവമായതുമായ ഒരു പ്രശ്നമാണ്  'ഭാഷ മരിക്കുമ്പോൾ ' എന്ന കവിതയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കവിത മലയാളത്തിലേക്കു വിവർത്തനം ചെയ്തത് പ്രശസ്ത കവിയും നിരൂപകനും പ്രഭാഷകനും അദ്ധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ സച്ചിദാനന്ദനാണ്. ഒരു ആശയവിനിമയോപാധിയുടെ ഹൃദയഭേദകമായ പതനം മാനവിക സംസ്കാരത്തിന് വലിയ ആഘാതമായി പരിണമിക്കുന്നു. ബൗദ്ധിക നിലവാരം വേണ്ടുവോളമുള്ള ഇത്തരം കവിതകളുടെ വിവർത്തനം ഭാവുകത്വത്തിന്റെ പുതിയ മാനങ്ങളാണ് സംഭാവന ചെയ്യുന്നത്. ഒരു പുതിയവിഷയം അതിന്റെ സമഗ്രതയോടെ, എന്നാൽ പുതുമ കൈവിടാതെ എങ്ങനെ ആസ്വാദകസമക്ഷം അവതരിപ്പിക്കുമെന്നതിന് ഉദാഹരണം കൂടിയാണിത്.  ഒരു ഭാഷ മരിക്കുമ്പോൾ മരിച്ചവർ ഒരു കുറികൂടി മരിക്കുന്നു എന്ന ആശയം അവതരിപ്പിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ഭാഷയുടെ മരണം ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെ തന്നെയും അന്ത്യമാണ്. വീണ്ടെടുക്കാനാകാത്ത നിരാകരണമാണതിലൂടെ ഭവിക്കുന്നത്. ഭാഷ എന്നത് തളിർപ്പ...