പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗോപാലൻ നായരുടെ താടി - ഉറൂബ്

ഉറൂബ് എന്ന തൂലികാനാമത്തിൽ കഥയെഴുതുന്ന പി.സി.കുട്ടികൃഷ്ണൻ മാനവികതയുടെ ഉദ്ഘോഷകനാണ്. സ്നേഹവും സഹിഷ്ണുതയും സൗന്ദര്യവും മിടിക്കുന്ന പ്രമേയങ്ങളും കഥാഗാത്രവുമാണ് അദ്ദേഹം സജ്ജമാക്കുന്നത്. വളരെ കാവ്യാത്മകമായൊരു ഭാഷ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. അകൃത്രിമമായ ആഖ്യാനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മർമ്മം. കലർപ്പറ്റ മാനുഷികതയുടെ ആഖ്യാതാവായി ഉറൂബിനെ വിശേഷിപ്പിക്കാം. പലതരത്തിൽ ബന്ധപ്പെട്ട മനുഷ്യരുടെ ആവാസത്താൽ ചൂടും ചൈതന്യവും ഭാവസൗരഭ്യവുമുള്ള ഒരന്തരീക്ഷമാണ് ഉറൂബിന്റെ കഥാസാഹിത്യത്തിൽ സ്പന്ദിക്കുന്നതെന്ന് എം.അച്യുതൻ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു:" ആ മാനുഷികബന്ധങ്ങളുടെ ലോകത്തിൽ സംഭവിക്കുന്ന ഇണക്കവും പിണക്കവും സുഖവും ദു:ഖവും വിദ്വേഷവും വാശിയും കാരുണ്യവും ക്രൗര്യവും വിഡ്ഢിത്തവുമെല്ലാം സഹാനുഭൂതിയോടും നർമ്മബോധത്തോടുംകൂടി നിരീക്ഷിച്ചു ചിത്രീകരിക്കുന്നതിലാണ് ഉറൂബിനു താല്പര്യം." മനുഷ്യന്റെ നന്മയാർന്ന വശത്തിനാണ് ഉറൂബ് എന്നും പ്രാധാന്യം കല്പിച്ചിട്ടുള്ളത്. സത്യവും നന്മയും തന്നെ സൗന്ദര്യം. എത്ര ചപലമായ മനസ്സിൽ പോലും നന്മയുടെ മുത്തുകൾ കണ്ടെത്താനുള്ള വ്യാഗ്രത അദ്ദേഹത്തിന്റെ എഴുത്തിനുണ്ടായിരുന്നു. നവോ...

യാത്രാവസാനം - ലളിതാംബിക അന്തർജ്ജനം

 [കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്തുള്ള കോട്ടവട്ടം ഇല്ലത്ത് 1909 ലാണ് ലളിതാംബിക ജനിച്ചത്. പിതാവ് ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കെ.ദാമോദരൻ പോറ്റി. മലയാളത്തോടൊപ്പം സംസ്കൃതം,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മികച്ച പരിജ്‌ഞാനം. തിരുവിതാംകൂറിൽ നമ്പൂതിരിസമുദായ പരിഷ്കരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. സീത മുതൽ സത്യവതി വരെ എന്ന പഠനത്തിന് 1973 ലും അഗ്നിസാക്ഷിയെന്ന നോവലിന് 1977 ലും കേരള സാഹിത്യ അക്കാദമി അവാർഡു നേടി. അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ പുരസ്കാരവും ആദ്യത്തെ വലയാർ അവാർഡും ലഭിച്ചു. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു.] പ്രാരംഭം എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ സ്ത്രീകൾക്കും ഇടമുണ്ടെന്ന് സ്വന്തം രചനകളിലൂടെ പ്രഖ്യാപിച്ച എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം. തിരസ്കൃതയും നിന്ദിതയുമായ സ്ത്രീജന്മങ്ങൾ ഉയിർത്തെഴുന്നേല്‌പിന്റെ പരിവേഷം ആർജ്ജിക്കാനാരംഭിച്ചത് ലളിതാംബികയുടെ തൂലികയിലൂടെയാണ്. കെ.എസ്.രവികുമാർ എഴുതുന്നു: "നിശ്ശബ്ദർക്കു നാവു ലഭിച്ച കാലമായിരുന്നു മലയാളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. സാംസ്കാരിക വ്യവഹാരങ്ങൾ ഒരുവഴിക്ക് ആ മാറ്റത്തിന് ആക്കംകൂട്ടുകയ...

മോഡൽ - പൊൻകുന്നം വർക്കി

മലയാള ചെറുകഥാസാഹിത്യത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥയാണ് പൊൻകുന്നം വർക്കിയുടെ മോഡൽ. പൊൻകുന്നത്ത് ഒരു സാധു കർഷക കുടുംബത്തിൽ വളർന്ന വർക്കി പള്ളിയുടെയും പുരോഹിതരുടെയും മുതലാളിത്തത്തിന്റെയും ദുഷ്പ്രവണതകൾക്കെതിരെ തന്റെ തൂലികയെ ചാട്ടവാറാക്കി. തൊഴിലാളി - കർഷക വിഭാഗങ്ങളിലെ നിസ്വരുടെ പക്ഷത്ത് നിലയുറപ്പിച്ച വർക്കി അവരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിച്ചു. സ്വാഭാവികമായും കമ്യൂണിസത്തിൽ ആകൃഷ്ടനാവുകയും അതിന്റെ സജീവപ്രവർത്തകനായിത്തീരുകയും ചെയ്തു. വർക്കിയെ എഴുതാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് ചെറുകഥ - ഇന്നലെ, ഇന്ന് എന്ന കൃതിയുടെ രചയിതാവായ എം.അച്യുതൻ വ്യക്തമാക്കുന്നു: "പാമ്പാടി, പാലാ, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണരും പാവപ്പെട്ടവരുമായ കർഷകരുടെ ജീവിതപ്രശ്നങ്ങളാണ് ഒരു കലവറ. മറ്റൊന്ന് ദൈവത്തിന്റെ പേരിൽ പള്ളിമതവും പൗരോഹിത്യവും മുതലാളിത്തവും നടത്തുന്ന തേർവാഴ്ചയാണ്. സർ സി.പി.യുടെ മർദ്ദന ഭരണത്തിന്റെ കെടുതികൾ, സ്വാതന്ത്ര്യ സമരം, അശുദ്ധരക്തം കലർന്ന സ്റ്റേറ്റ്കോൺഗ്രസ്സിന്റെ വികലഭരണം സൃഷ്ടിച്ച ദൂഷിതാന്തരീക്ഷം, കമ്യൂണിസത്തിന്റെ അനിവാര്യതയും അഭികാമ്യതയും, അങ്ങ...