പോസ്റ്റുകള്‍

ഓഗസ്റ്റ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മിസാറു: സന്തോഷ് ഏച്ചിക്കാനം (ലഘുകുറിപ്പ്)

ഇമേജ്
  മിസാറു സന്തോഷ്‌ ഏച്ചിക്കാനം `മിസാറു'വിനെക്കുറിച്ചെഴുതുമ്പോള്‍ സത്യാനന്തരകാല കലയെക്കുറിച്ച്‌ പറയേണ്ടതുണ്ട്‌. ആഗോളീകരണം പകര്‍ന്ന വിഭവശേഷി ഉപയോഗിച്ച്‌ നുണയും ഭാവനയും സൃഷ്‌ടിച്ചു നടത്തുന്ന കീഴടക്കല്‍വിദ്യയുടെ നഗ്നമായ പ്രയോഗം പരസ്യങ്ങള്‍ വിട്ട്‌ സകലമേഖലകളിലും ചേക്കേറിയിരിക്കുകയാണ്‌. വിപണിമോഹവും പ്രചാരവും ജനപ്രീതിയും ലക്ഷ്യമിട്ടുള്ള പ്രസ്‌താവങ്ങളും പ്രവര്‍ത്തനങ്ങളും കപടയാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതായിത്തീര്‍ന്നിരിക്കുന്നു. ഓരോ പ്രവൃത്തിയിലും തനിക്കെന്താണ്‌ ലാഭം എന്ന സ്വാര്‍ത്ഥചിന്ത ഇന്നത്തെ ലാഭാധിഷ്‌ഠിതസമൂഹത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. പ്രത്യയശാസ്‌ത്രമേധാവിത്വം തന്നെയാണ്‌ സത്യാനന്തരത ലക്ഷ്യമാക്കുന്നത്‌. അതു ബോധപൂര്‍വം പ്രയോഗിക്കുന്നവര്‍ തങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയാണെന്നു പറായം.  കിംവദന്തികള്‍ക്കും പുറംപൂച്ചുകള്‍ക്കും നുണകള്‍ക്കും കള്ളങ്ങള്‍ക്കും പ്രാധാന്യമുള്ള ഈ സാഹചര്യത്തില്‍ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ `മിസാറു' വളരെ പ്രസക്തമാണ്‌. പുതുലോക കമ്പോളവ്യവസ്ഥയുടെയും ലോകക്രമത്തിന്റെയും രീതിശാസ്‌ത്രം ഈ കഥയില്‍ അവലോകനം ചെയ്യ

സൂര്യൻ ഇനിയും ഉദിക്കും: ആനന്ദ് (ലേഖനസംഗ്രഹം)

ഇമേജ്
  കലിതകൗതുകേന..... മതങ്ങള്‍ സമൂഹത്തിലുളവാക്കുന്ന സ്വാധീനം വലുതാണ്‌. നിര്‍ഭാഗ്യവശാല്‍ മതരീതികളും ചിഹ്നങ്ങളും സമൂഹമൈത്രി തകര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. അന്യമതദ്വേഷം സമൂഹത്തില്‍ വലിയ ആഘാതമുണ്ടാക്കുന്നു. സ്‌പര്‍ദ്ധയും കാലുഷ്യവും വളര്‍ത്തുന്നു. പുരോഗമനവീക്ഷണത്തെയും യുക്തിചിന്തയെയും അപഹസിക്കുന്നു. തീവ്രമതവിശ്വാസികളെ നിയന്ത്രിക്കാന്‍ മതമേലധികാരികള്‍ക്കു കഴിയാറുമില്ല.  കൊറോണ വ്യാപിക്കുകയും ജനസമ്പര്‍ക്കമേഖലകള്‍ നിയന്ത്രിക്കപ്പെടുകയും ചെയ്‌തപ്പോള്‍ ആരാധനാലയങ്ങള്‍ അടച്ചിടേണ്ടതായി വന്നു. അന്ന്‌ സാമാന്യജനതയുടെ യുക്തി ഭക്തിയെ കീഴ്‌പ്പെടുത്തിയെന്ന്‌ നാം അഭിമാനം കൊണ്ടു. എന്നാല്‍ സമ്പര്‍ക്കം വീണ്ടും സാദ്ധ്യമാവുകയും ആരാധനാലയങ്ങള്‍ തുറക്കുകയും ചെയ്‌തതോടെ യുക്തി വീണ്ടും ഭക്തിക്കടിപ്പെട്ടു. പരമ്പരാഗത ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മാമൂലുകളും ആരാധകസമൂഹം മറന്നിരുന്നില്ലെന്ന്‌ ബോദ്ധ്യപ്പെടുത്തി. രോഗത്തിന്റെയും മരണത്തിന്റെയും കണക്കെടുപ്പില്‍ ദൈവവിശ്വാസികള്‍ക്ക്‌ ‘വേണ്ട’ പരിഗണന ദൈവം നല്‌കിയില്ലെങ്കിലും, ദൈവത്തിന്റെ റോള്‍ ചികിത്സകരും ആസ്‌പത്രികളും രോഗരക്ഷാസംവിധാനങ്ങളും ഏറ്റെടുത്തെങ്കിലും