പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉളി പിടിച്ച കയ്യ്: അമ്പാടി നാരായണ പൊതുവാൾ (കഥാവിചാരം)

  ചെറുകഥയെ വിനോദമായും ജീവിതത്തിൻ്റെ വിശകലനമായും കാണുന്ന സമീപനമാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലെ ചെറുകഥാകൃത്തുക്കൾ സ്വീകരിച്ചത്. ചെറുകഥയുടെ സമകാലിക പ്രയോഗസാദ്ധ്യതകളിലേക്ക് അവർ സാവധാനത്തിലാണ് മിഴി തുറന്നത്. പി.ജി. രാമയ്യർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ഓ എം. ചെറിയാൻ, അമ്പാടി നാരായണ പൊതുവാൾ മുതലായ ചെറുകഥാകൃത്തുക്കൾ മികവു തെളിയിച്ചവരാണ്. അമ്പാടി നാരായണ പൊതുവാൾ സ്വന്തമായ ഒരു കഥാലോകം പടുത്തുയർത്തിയ എഴുത്തുകാരനാണ്. ‘കഥകളുടെ അന്തരീക്ഷസൃഷ്ടിയിലും വർണ്ണനയിലും നാരായണ പൊതുവാളുടെ ഭാഷാപ്രയോഗവ്യഗ്രത വ്യക്തമാണെന്ന്’ ഡോ. എം.എം. ബഷീർ മലയാള ചെറുകഥാ സാഹിത്യ ചരിത്രമെന്ന കൃതിയിൽ പരാമർശിക്കുന്നു. മുണ്ടശ്ശേരിയും നാരായണപൊതുവാളുടെ കഥാസമീപനം പ്രശംസിക്കുന്നു. സംഭവം വർണ്ണിക്കുന്നതോടൊപ്പമുള്ള അന്തരീക്ഷ സൃഷ്ടിയാണ് മുണ്ടശ്ശേരിയുടെ മനസ്സു കവർന്നത്. ഭാഷയും ഭാവനയും അതിൻ്റെ പൊലിമയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ആദ്യകാല ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ അമ്പാടി നാരായണ പൊതുവാളുടെ മികച്ച കഥയാണ് ‘ഉളി പിടിച്ച കയ്യ്’. കഥാവിഷയസ്വീകരണത്തിലും ശൈലിയിലും പ്രമുഖ സാഹിത്യകാരനും പണ്ഡിതനുമായ അപ്പൻതമ്പുരാനോട് വളരെയേറെ സാദൃശ്യം പുലർത്തുന്ന എഴ

ഒരു തോണിയുടെ ആത്മകഥയിൽ നിന്ന് : എൻ.പ്രഭാകരൻ (കഥാവലോകനം)

  സമകാലിക ജീവിത യാഥാർത്ഥ്യങ്ങളോട് വളരെ സജീവമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് എൻ.പ്രഭാകരൻ. എഴുത്തിൻ്റെ പ്രമേയങ്ങൾ ചുറ്റിലുമുള്ള സാമൂഹികജീവിതത്തിൽ നിന്നും അദ്ദേഹം നെയ്തെടുക്കുന്നു. അസ്വസ്ഥഭരിതവും സങ്കീർണ്ണവുമായ, ഇരുട്ടിലമർന്ന വ്യക്തിമനസ്സുകളിൽ വെളിച്ചത്തിൻ്റെ കണമുണ്ടോ എന്ന അന്വേഷണം സ്വന്തം സാഹിത്യത്തിലൂടെ നിർവഹിക്കുന്നു. എഴുത്തുകാരൻ സമൂഹത്തോടു നിർവഹിക്കേണ്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് വ്യക്തമായ ബോദ്ധ്യം അദ്ദേഹത്തിനുണ്ട്. ദാരിദ്ര്യവും ദുരിതവും രോഗവും ഗ്രസിക്കുന്ന നിരവധി ജീവിത സാഹചര്യങ്ങൾ അദ്ദേഹത്തിൻ്റെ തൂലികയ്ക്കു വിഷയീച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളെ ഒരു രാഷ്ട്രീയ സാംസ്കാരിക നിരീക്ഷണത്തിനു വിധേയമാക്കി അപഗ്രഥിക്കാനാണ് എൻ.പ്രഭാകരൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയാണ് ‘ഒരു തോണിയുടെ ആത്മകഥയിൽ നിന്ന്’ എന്നത്. ഒരു തോണി. തോണി ജലാശയത്തെ തരണം ചെയ്യാനുപയോഗിക്കാവുന്ന വാഹനമാണ്. മനസ്സിനെ വഹിക്കുന്ന ഉപകരണമാണ് ശരീരം. ശരീരം തോണിയാകുമ്പോൾ മനസ്സ് അതിലെ സഞ്ചാരിയാകുന്നു. ഈ കഥ പ്രഭാകരൻ മാഷ് ആരംഭിക്കുന്നത് ഇപ്രകാരമാണ്: ”പോയജന്മത്തിൽ എന്നു തന്നെയോ പറയേണ്ടത് എന്നറിയില്ല. ഒരു ത