പോസ്റ്റുകള്‍

ജൂൺ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സര്‍ക്കാരിന്‍റെ ആദ്യദിനങ്ങള്‍

ഇമേജ്
          കേരളത്തില്‍ പൊതുജനങ്ങളോട് ,വിശേഷിച്ച് പാവപ്പെട്ടവരോട് വാത്സല്യമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു എന്ന് ആദ്യകാല നടപടികള്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയും ജനങ്ങളുടെ ഉള്ളില്‍ പെട്ടെന്നെത്തും.പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലേററണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വിദ്യാഭ്യാസനയങ്ങള്‍ തന്നെ.വിദ്യാഭ്യാസത്തെ പണത്തൂക്കത്തില്‍ കാണുന്നത് അവസാനിപ്പിച്ചു എന്നുറപ്പു വരുത്തുന്നതാണ് ആദ്യകാല നടപടി.സാധാരണക്കാരന് അതു വലിയ ആശ്വാസമാണ്. കമ്പോളത്തിന്‍റെ ലാഭനഷ്ടങ്ങള്‍ നോക്കിയുള്ള വിദ്യാഭ്യാസസമീപനം സര്‍ക്കരിന് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പര്യവസാനമാണ്.    മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സുധീരമാണ്. പൂട്ടാന്‍ കോടതി ഉത്തരവിട്ട പല സ്കൂളുകളും ഏറ്റെടുക്കല്‍ പരിധിയില്‍ കൊണ്ടുവരികയും ചെയ്യും. സ്കൂള്‍ പൂട്ടുക എന്നത് ഒരു നാടന്‍ ശൈലി കൂടിയാണ്.അവന്‍റെ സ്കൂള്‍ പൂട്ടിച്ചു, നിന്‍റെ സ്കൂള്‍ ഞാന്‍ പൂട്ടിക്കും എന്നിങ്ങനെ പ്രയോഗമുണ്ട്.ജീവിതമൊടുക്കും എന്ന ഭീഷണി അതിലുണ്ട്. മാനുഷികതയറ്...

വിദ്യാഭ്യാസ മേഖലയിലെ നവാവതാരങ്ങള്‍

ഇമേജ്
കേരളത്തിലെ വിദ്യാഭ്യാസ മേഖല പൊതു സംരംഭമല്ലാതാകാന്‍ തുടങ്ങിയിട്ട്  കുറേകാലമായി. ഇതില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയേയോ സ്ഥാപനങ്ങളേയോ സംഘടനകളേയോ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. വിദ്യാഭ്യാസ മേഖലയുടെ വഴിതെറ്റലിന് ഇവിടത്തെ ഭരണകൂടങ്ങളും പൊതുജനങ്ങളും ഒക്കെ കാരണമാണ്. ഈ ദോഷം ശരിക്കും അറിഞ്ഞ ഒരു കവി നമുക്കുണ്ടായിരുന്നല്ലോ. സ്കൂളെല്ലാം കുന്നിന്മേല്‍, കുട്ടികളെല്ലാം കൂനിന്മേല്‍  - എന്ന് പ്രഖ്യാപിച്ച കുഞ്ഞുണ്ണി മാഷ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കാലത്തിന്‍റെച്യുതിയെ സൂചിപ്പിക്കുന്നു. വളരെ പഴയകാലത്തു തന്നെ കമ്പോളത്തോടുള്ള ആസക്തി മലയാളിയില്‍ പുതഞ്ഞു കിടന്നിരുന്നു. അറബികളും ചൈനക്കാരും ഈജിപ്ഷ്യന്മാരും ഒക്കെയാണല്ലോ മലയാളികളിലെ കച്ചവടക്കാരനെ ഉണര്‍ത്തിയത്. പിന്നീടത് ഇംഗ്ളീഷുകാരും ഇതര കൊളോണിയല്‍ വാഴ്ചക്കാരും ഏറ്റെടുത്ത് നമ്മെ പഠിപ്പിച്ചു. ജീവിതസൌകര്യങ്ങളും കൂടുതല്‍ സുഖങ്ങളും തേടുന്ന മലയാളികളെ ആഗോളീകരണം വീണ്ടും വീണ്ടും പ്രലോഭിപ്പിച്ചു. അപ്പോള്‍ നമ്മള്‍ തീരുമാനിച്ചു.മലയാളം വേണ്ട, ഇംഗ്ളീഷുമതിയെന്ന്. സ്വന്തം കാലില്‍ നില്ക്കാനുള്ള ഇടം രൂപപ്പെട്ട കേരളത...