പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നളചരിതം രണ്ടാം ദിനം - കലിയുടെ കഥ

  പുരാണ പ്രസിദ്ധനായ കഥാപാത്രമാണ് കലി. പാപത്തിൻ്റെ ദേവനെന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിൻ്റെ മകനായ കശ്യപ പ്രജാപതിക്ക് മുനി എന്ന ഭാര്യയിൽ ജനിച്ച പതിനഞ്ചാമത്തെ പുത്രനാണ് കലി. ദേവ ഗന്ധർവ വിഭാഗത്തിലാണ് കലി ഉൾപ്പെടുന്നത്. മഹാഭാരതം ആദിപർവം അറുപത്തഞ്ചാം അദ്ധ്യായത്തിൽ കലിയുടെ ജനനം പ്രതിപാദിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിൽ ഇപ്പോൾ നടപ്പിലുള്ളത് ഏഴാം മന്വന്തരത്തിലെ കലിയുഗമാണ്. കലിയുടെ പ്രവർത്തനങ്ങൾക്കാണ് കലിയുഗത്തിൽ പ്രാമുഖ്യം. പാപകർമ്മങ്ങൾ വർദ്ധിക്കുമെന്നർത്ഥം. കലിവർഷം 3102ലാണത്രെ ക്രിസ്തുവർഷാരംഭം. അതായത്, ആകെയുള്ള 432000 വർഷങ്ങളിൽ അല്പം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്ന് പുരാണങ്ങൾ. ഭാഗവത പ്രകാരം ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത ദിവസമാണത്രെ കലിയുഗം ആരംഭിച്ചത്. കലിയുഗത്തിൻ്റെ പ്രഭാവത്താൽ ലോകം മുഴുവൻ അധർമ്മവും അക്രമവും അന്യായവും നടമാടും. സദാചാരപരമായും ധാർമ്മികമായുമുള്ള സകല മൂല്യങ്ങളും നഷ്ടമാകും. വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ജീവിത പ്രയാസങ്ങളുണ്ടാക്കും. മഹാഭാരതം വനപർവത്തിൽ ഇത് വിവരിക്കുന്നുണ്ട്. കലിയുഗം തമസ്സിൻ്റേതാണ്. ആയുസ്സ്, വീര്യം, ബുദ്ധി, ബലം, തേജസ്സ് മു

ഉത്തരം കിട്ടാത്ത ചോദ്യം: വി.ടി.ഭട്ടതിരിപ്പാട്

ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താവാണ് വി.ടി.ഭട്ടതിരിപ്പാട്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. സ്വന്തം  സമുദായത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾ അദ്ദേഹത്തെ ചിന്താഭരിതനാക്കുകയും അവർക്ക് വിമോചനത്തിനുള്ള പാത ലഭ്യമാക്കാൻ പ്രവർത്തിക്കുകയും ചെയ്തു. .കണ്ണീരും കിനാവും' എന്ന ആത്മകഥയിൽ വി.ടി. ചൂണ്ടിക്കാട്ടിയതുപോലെ ഒരു കാലഘട്ടത്തിൽ ഭക്ഷണം പാകം ചെയ്യുക, വിളമ്പുക, പ്രസവിക്കുക എന്നിങ്ങനെയുള്ള വൃത്തികളിൽ നമ്പൂതിരി സ്ത്രീകൾ ഒതുക്കപ്പെട്ടിരുന്നു. നമ്പൂതിരി സമുദായത്തിലെ കുടുംബങ്ങളിൽ മൂത്ത ആൺ സന്തതിക്കു മാത്രമേ സ്വസമുദായത്തിൽ നിന്നു വിവാഹം കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇതു കാരണം വൃദ്ധരായാൽപ്പോലും മൂത്ത നമ്പൂതിരിമാർ സമുദായത്തിൽ നിന്നും നിരന്തരം വിവാഹം ചെയ്തു. പെൺകൊട നടത്താൻ പല നമ്പൂതിരി കുടുംബങ്ങൾക്കും മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ നമ്പൂതിരി സ്ത്രീകളിൽ അതൃപ്തിയും നിരാശയും നിറഞ്ഞു. വിധവകളുടെ എണ്ണം വർദ്ധിച്ചു. പുറംലോകവുമായുള്ള ബന്ധം നിഷേധിക്കപ്പെട്ടവരായിരുന്നു ഭൂരിഭാഗവും. ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ എണ്ണവും പരിമിതമായിരുന്നു.