പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരുവും ശിഷ്യരും (കവിത)

ഗുരു പറഞ്ഞത് ശിഷ്യര്‍ പറയാത്തത് .... ഇന്നതു കല്ലുകടി. ഗുരു ചെയ്തത് ശിഷ്യര്‍ക്കരുതാത്തത് .... ഇന്നതു പേക്കൂത്ത്... ഗുരു നടന്ന വഴി ഇന്നതു ശിഷ്യര്‍ക്ക് കല്ലും മുള്ളും... 'പുത്തന്‍ ' പാതകള്‍ മുന്നില്‍ . ഗുരുവിന്ന് മിതവാക്കും മിതാഹാരവും ശിഷ്യര്‍ക്ക്  അമിത വാക്കും അമിതാഹാരവും ... ശിഷ്യര്‍ക്കിന്നു ഗുരു വേണ്ട... എന്നാല്‍ വേണം, പുതപ്പ്, ഗുരുവിന്റെ വസ്ത്രാഞ്ചലം... എന്നാലല്ലേ കച്ചവടം  പൊടിപൊടിക്കൂ ? എന്നാലല്ലേ ഗുരുവിനെ നന്നായി 'സേവിക്കാന്‍'  പറ്റൂ.....

തവളകള്‍ (kavitha)

തവളകള്‍ അന്ധകാരത്തിന്റെ ഇഷ്ടപ്രണേതാക്കള്‍.... എന്നാല്‍ വെളിച്ചത്തിന്‍റെ നൂലിഴകള്‍ മരണത്തോടൊപ്പം ഭക്ഷിക്കുന്നവര്‍... അവ, ചെളിക്കുണ്ടില്‍ക്കിടന്ന് അലസമായ്  , പോത്തുപോലെ അമറും.. പ്രജനന കാലത്ത് മാലമാലകളായ് മുട്ടയിടും... വാലുള്ള , മുട്ടപെറ്റവളുമായ്  ബന്ധമില്ലാത്ത ജീവികളെ സൃഷ്ടിക്കും.. നല്ല കൊഴുത്ത കാലുകള്‍ ഡോളര്‍ മൂല്യമുള്ളവ... പെരുകലും ഒച്ചയിടലും, പുറത്തേക്ക്  അനായാസം നീട്ടാവുന്ന നാവും ശിഖരങ്ങള്‍ ഉള്ള കാലും പൊന്തക്കണ്ണും എന്തിനോ വീര്‍ത്ത വയറും.... പുറകില്‍ ഇഴയുന്ന വിപത്തറിയാതെ, അജ്ഞയയിലേക്കുള്ള തുറിച്ചു നോട്ടവും ബാലിശമായ ചാട്ടവും .... ഇതൊക്കെത്തന്നെയല്ലേ ഇവിടെ മതങ്ങളുടെയും വര ....?